ഇറ്റലിയിൽ തിങ്കളാഴ്ച മുതൽ പുറത്തു പോകാൻ പാസ് വേണ്ട
Saturday, May 16, 2020 2:47 AM IST
റോം: വീടിനു പുറത്തു പോകുന്നവർ നിർബന്ധമായി കൈയിൽ കരുതേണ്ട പാസ് ഇറ്റലി വേണ്ടെന്നു വയ്ക്കുന്നു. തിങ്കളാഴ്ച മുതൽ പാസില്ലാതെ വീടിനു പുറത്തിറങ്ങാം. എന്നാൽ, ദീർഘദൂര യാത്രകൾക്ക് അനുമതി നൽകിയിട്ടില്ല.

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്ന ഞായറാഴ്ച ഇതു സംബന്ധിച്ച വിശദമായ പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരങ്ങളിൽ താമസിക്കുന്നവർക്ക് സൈക്കിൾ വാങ്ങാൻ സഹായം നൽകുന്നതിന് അഞ്ഞൂറ് മില്യൻ യൂറോയുടെ പദ്ധതിയും സർക്കാർ തയാറാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. പുതിയതായി സൈക്കിൾ വാങ്ങുന്നവർക്ക് വിലയുടെ അറുപതു ശതമാനം വരെ സബ്സിഡി നൽകുന്നതാണ് പദ്ധതി.

അതേസമയം, രാജ്യത്ത് വർധിച്ച ദാരിദ്യ്രം പരിഹരിക്കാൻ സർക്കാർ വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നില്ലെന്ന വിമർശനവും നിലനിൽക്കുന്നു. സൗജന്യമായി ഭക്ഷണം നൽകി വരുന്ന സന്നദ്ധ സംഘടനകൾ, ഇപ്പോൾ മിനിറ്റുകൾ കൊണ്ട് വിതരണം പൂർത്തിയാകുന്നതായി സാക്ഷ്യപ്പെടുത്തുന്നു.

സ്പെയിൻ അന്താരാഷ്ട്ര യാത്രാ വിലക്ക് ജൂണ്‍ 15 വരെ നീട്ടി

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഉത്തരവിൽ സ്പെയിൻ രാജ്യത്തേക്കുള്ള അനിവാര്യ യാത്രയ്ക്കുള്ള വിലക്ക് ജൂണ്‍ 15 വരെ നീട്ടി. പുതിയ വരവിന് ക്വാറന്ൈ‍റൻ നടപടികൾ ഏർപ്പെടുത്താൻ തുടങ്ങിയ ദിവസം തന്നെ വിപുലീകരണം പ്രഖ്യാപിച്ചു.

സ്പാനിഷ് പൗര·ാരായ അല്ലെങ്കിൽ സ്പെയിനിൽ നിയമപരമായ താമസമുള്ളവർക്ക് മാത്രമേ കര, കടൽ, വായു എന്നിവയിലൂടെ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ.

എന്നിരുന്നാലും അതിർത്തി കടന്നുള്ള തൊഴിലാളികളായ ലോംഗ് ഡിസ്റ്റൻസ് ലോറി ഡ്രൈവർമാർ, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, ജോലിക്ക് പോകുന്ന പരിചരണം നൽകുന്നവർ, നയതന്ത്രജ്ഞർ, യാത്രയ്ക്ക് അസാധാരണമായ കാരണം തെളിയിക്കാൻ കഴിയുന്ന വ്യക്തികൾ എന്നിവർക്കും അനുവാദം ഉണ്ട്.

യൂറോപ്യൻ യൂണിയനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള താൽക്കാലിക നിയന്ത്രണം ജൂണ്‍ 15 വരെ നീട്ടാൻ യൂറോപ്യൻ യൂണിയൻ കമ്മീഷന്‍റെ ശുപാർശയെ തുടർന്നാണ് വിപുലീകരണം.

സ്പെയ്നിൽ രോഗം ബാധിച്ചത് ജനസംഖ്യയുടെ അഞ്ച് ശതമാനം പേർക്ക്

മാഡ്രിഡ്: സ്പാനിഷ് ജനതയിൽ കൊറോണവൈറസ് ബാധയേറ്റത് അഞ്ച് ശതമാനം പേർക്കെന്ന് ആന്‍റിബോഡി ടെസ്റ്റുകൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു.

അതേസമയം, മാഡ്രിഡ് അടക്കമുള്ള നഗര പ്രദേശങ്ങൾ മാത്രം കണക്കിലെടുക്കുന്പോൾ ഇതു പത്തു ശതമാനം വരെയാണ്.

രാജ്യത്താകെ 228,600 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 27,000 പേർ മരിച്ചു. എന്നാൽ, ഇതല്ലാതെ അറുപതിനായിരം പേരിൽ നിന്ന് സാന്പിളുകൾ ശേഖരിച്ചു നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് പുതിയ റിപ്പോർട്ട്.

രോഗം ബാധിക്കുന്ന പലർക്കും ലക്ഷണങ്ങൾ കാണപ്പെടില്ലെങ്കിലും അവർ മറ്റുള്ളവരിലേക്കു രോഗം പകരാൻ സാധ്യതയുള്ളതായി നേരത്തെ നടത്തിയ പഠനങ്ങളിൽ തന്നെ വ്യക്തമായിരുന്നു.

സ്പെയിനിൽ നിന്ന് വരുന്നവർക്ക് ക്വാറന്‍റൈൻ ചെയ്യാൻ ഫ്രാൻസ്

യൂറോപ്പിലെ ഷെങ്കൻ മേഖലയിൽ നിന്നുള്ള വരവ് നിയന്ത്രിക്കാൻ മാഡ്രിഡ് തീരുമാനിച്ചതിനെത്തുടർന്ന് സ്പെയിനിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറന്‍റൈൻ നടപടികളാണ് ഫ്രാൻസ് എടുത്തിരിയ്ക്കുന്നത്. പുതിയ വൈറസ് കേസുകൾ ഉണ്ടാകാതാരിയ്ക്കാൻ വെള്ളിയാഴ്ച മുതൽ എല്ലാ യാത്രക്കാർക്കും 14 ദിവസത്തെ ക്വാറന്ൈ‍റൻ ഏർപ്പെടുത്തുമെന്ന് സ്പെയിൻ അറിയിച്ചു.

ഫ്രാൻസിലേക്കുള്ള യാത്ര നിലവിൽ കർശനമായി നിയന്ത്രിക്കുകയും അനിവാര്യമല്ലാത്ത എല്ലാ യാത്രകളും നിരോധിച്ചിരിക്കുകയുമാണ്. എന്നാൽ രാജ്യത്ത് എത്തുന്ന ആർക്കും ഒരു അന്താരാഷ്ട്ര യാത്രാ സർട്ടിഫിക്കറ്റ് ആവശ്യമാണ്. വേനൽക്കാലത്തിന് മുന്നോടിയായി യൂറോപ്പിനുള്ളിൽ നിന്ന് യാത്ര ചെയ്യുന്നതിനായി ഫ്രാൻസിന്‍റെ അതിർത്തികൾ ക്രമേണ വീണ്ടും തുറക്കാമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് സർക്കാർ, പ്രാഥമിക ഇളവെന്ന രീതിയിൽ ജൂണ്‍ 15 ന് തുറന്നേക്കും.

എന്നാൽ ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലെത്തുന്ന യാത്രക്കാർക്ക് ഇപ്പോൾ യാതൊരുവിധ നടപടികളും സ്വീകരിക്കേണ്ടതില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സമ്മതിച്ചതായി വാരാന്ത്യ ടെലിഫോണ്‍ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ വിദേശത്ത് നിന്ന് പുതിയ അണുബാധ തടയുന്നതിനായി വിമാനമാർഗം ബ്രിട്ടനിലെത്തുന്ന ആളുകൾക്ക് ക്വാറന്ൈ‍റൻപദ്ധതി ജോണ്‍സണ്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിന് പുറത്തുനിന്നുള്ള ആളുകൾക്കായി 14 ദിവസത്തെ നിർബന്ധിത ക്വാറൻറൈൻ രീതിയും ഫ്രാൻസ് പ്രഖ്യാപിച്ചു. ഫ്രാൻസിലെ ജനസംഖ്യയുടെ 4.4 ശതമാനം ആളുകൾക്കാണ് കൊറോണ ബാധിച്ചതെന്നും സർക്കാർ വ്യക്തമാക്കി..

കെയർ മേഖലയിൽ പതിനായിരം പേരെ സ്ഥിരപ്പെടുത്തും: സ്വീഡൻ

സ്റേറാക്ക്ഹോം: രാജ്യത്തെ കെയർ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പതിനായിരം പേർക്ക് സ്ഥിരം നിയമനം നൽകാൻ സ്വീഡിഷ് സർക്കാർ തീരുമാനിച്ചു.

നഴ്സിംഗ് അസിസ്റ്റന്‍റുമാർക്കും കെയർ വർക്കർമാർക്കുമാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. സ്വീഡിഷ് അധികൃതരും ട്രേഡ് യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

കൊറോണവൈറസ് വ്യാപനത്തോടെ മുതിർന്ന പൗരൻമാർക്കുള്ള പരിചരണത്തിന്‍റെ പ്രാധാന്യം കൂടുതൽ ബോധ്യപ്പെട്ടിരിക്കുകയാണ്. ഇതു കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ലെന ഹാലൻഗ്രെൻ പറഞ്ഞു.സ്വീഡനിൽ 3300 പേരാണ് കൊറോണവൈറസ് ബാധ കാരണം മരിച്ചത്. ഇതിൽ കാൽപ്പങ്കും കെയർ ഹോമുകളിലെ അന്തേവാസികളായിരുന്നു. നഴ്സിങ് ഹോമുകളിൽ മരിച്ചവരിലും ഭൂരിപക്ഷം മുതിർന്ന പൗരൻമാർ തന്നെ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ