സൗദിയിൽ ഒരാഴ്ചയ്ക്കിടെ 22,021 വിദേശികൾ അറസ്റ്റിൽ
Monday, September 9, 2024 1:06 PM IST
റിയാദ്: സൗദി അറേബ്യയില്‍ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 22,021 പേർ അറസ്റ്റിലായി. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്.

അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 14,508 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,511 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 3,002 പേരുമാണ് പിടിയിലായത്. രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 998 പേരും പിടിയിലായി.


അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 41 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും ചെയ്തതിന് 11 പേർ വേറെയും പിടിയിലായി. ഇവർക്കു 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ.