ചലച്ചിത്രകലയുടെ കാലാതിവർത്തിയായ പാഠപുസ്തകം ആണ് കെ.ജി ജോർജിന്‍റെ സിനിമകൾ: നവയുഗം കലാവേദി
Wednesday, September 27, 2023 3:54 PM IST
ദമാം: മലയാള ചലച്ചിത്രമേഖലയിൽ മായാത്ത മുദ്ര പതിപ്പിച്ച ഇതിഹാസ ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജിനെ നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി അനുസ്മരിച്ചു.

സാമ്പ്രദായിക ചലച്ചിത്ര രീതികളെ മാറ്റിമറിച്ചു മലയാള സിനിമയിൽ നവതരംഗം തീർത്ത പ്രതിഭാശാലിയായിരുന്നു കെ.ജി ജോർജ്. യവനിക മുതൽ ഇലവങ്കോട് ദേശം വരെയുള്ള ഇരുപതോളം ചലച്ചിത്രങ്ങൾ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും മലയാള സിനിമയിൽ ആ സിനിമകൾ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.

കഥ പറയുന്ന രീതിക്കും സിനിമയുടെ ക്രാഫ്റ്റിനും സ്വീകരിച്ച ചലച്ചിത്ര ഭാഷ്യത്തിനും വരുത്തിയ മാറ്റങ്ങളിലൂടെ ചലച്ചിത്രകലയുടെ കാലാതിവർത്തിയായ പാഠപുസ്തകം ആയിരുന്നു അദ്ദേഹത്തിന്‍റെ ഓരോ സിനിമകളും.

യവനിക പോലുള്ള കുറ്റാന്വേഷണ കഥകളും ആദാമിന്‍റെ വാരിയെല്ല് പോലുള്ള സ്ത്രീപക്ഷ സിനിമയും പഞ്ചവടിപ്പാലം പോലുള്ള ആക്ഷേപ ഹാസ്യ സിനിമയും ഇരകൾ പോലുള്ള സൈക്കോളജിക്കൽ ത്രില്ലറുകളും എല്ലാം ഒരുപോലെ അദ്ദേഹത്തിന് വഴങ്ങി.

സങ്കീർണമായ മനുഷ്യ മനസിനെയും ചുറ്റുമുള്ള സമൂഹത്തെയും സ്വാധീനിക്കുന്നതെന്തും അദ്ദേഹത്തിന്‍റെ ചലച്ചിത്രഭാഷയ്ക്ക് അനായാസം വഴങ്ങുമായിരുന്നു. മാസ്റ്റർ ക്രാഫ്റ്റ്മാൻ എന്ന വിശേഷണത്തിന് എന്ത് കൊണ്ടും അനുയോജ്യനായ ചലച്ചിത്ര സംവിധായകൻ ആയിരുന്നു അദ്ദേഹം.

മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്ന് നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികളായ മുഹമ്മദ്‌ റിയാസ്, ബിനു കുഞ്ഞു, സംഗീത സന്തോഷ്‌, സഹീർഷാ എന്നിവർ അനുസ്മരണകുറിപ്പിൽ പറഞ്ഞു.