ആംബുലൻസ് ജീവനക്കാരുടെ പരിചരണം; വീട്ടിൽ സുഖപ്രസവം
Thursday, February 29, 2024 6:48 AM IST
പാലക്കാട്: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്കു വീട്ടിൽ സുഖപ്രസവം. കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള സ്വദേശിനിയായ ഇരുപത്തിയൊന്പതുകാരിയാണ് വീട്ടിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്.

ഇന്നലെ പുലർച്ചെ രണ്ടിനാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ വിവരം ആശാ പ്രവർത്തകയെ അറിയിക്കുകയും തുടർന്ന് ആശാ പ്രവർത്തക 108 നമ്പറിലേക്ക് ബന്ധപ്പെടുകയുമായിരുന്നു.

കൺട്രോൾറൂമിൽനിന്ന് ഉടൻ അത്യാഹിത സന്ദേശം കൊഴിഞ്ഞാമ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി.


ആംബുലൻസ് പൈലറ്റ് വി. രാജേഷ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആർ. കവിത എന്നിവർ ഉടൻ സ്ഥലത്തെത്തി. ആംബുലൻസിലേക്കു മാറ്റാൻ കഴിയാത്ത സാഹചര്യം ആണെന്നു മനസിലാക്കി കവിത വീട്ടിൽ വച്ചുതന്നെ പ്രസവമെടുക്കുകയായിരുന്നു.

അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തിയ കവിത ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്കു മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് രാജേഷ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.