ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ ഡി സോണ്‍ കലോത്സവത്തില്‍ മിന്നിത്തിളങ്ങി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളജ്. ഡി സോണ്‍ കലോത്സവത്തില്‍ മത്സരിച്ച വനിതാ കലാലയങ്ങളില്‍ ഒന്നാംസ്ഥാനവും കലോത്സവത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി സെന്‍റ് ജോസഫ്‌സിലെ പെണ്‍കുട്ടികള്‍ കലാകിരീടമുയര്‍ത്തി. അറുപതിലധികം ഇനങ്ങളില്‍ പങ്കെടുത്ത് വിജയക്കൊയ്ത്തു നടത്തിയാണ് സെന്‍റ് ജോസഫ്‌സ് കോളജ് ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്.

ഫൈന്‍ ആര്‍ട്‌സ് കണ്‍വീനറും അധ്യാപികയുമായ സോനാ ദാസിന്‍റെ നേതൃത്വത്തിലുള്ള അധ്യാപകരുടെയും കോളജ് യൂണിയന്‍ ധ്രുവയുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിനു നിദാനമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു.

കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഗായത്രി മനോജ്, ജനറല്‍ സെക്രട്ടറി നെല്‍സ ജോയ്, ഫൈന്‍ ആര്‍ട്‌സ് കണ്‍വീനര്‍ ഗ്ലാഡിസ് വീനസ് എന്നിവരോടൊപ്പം യൂണിയനിലെ മറ്റംഗങ്ങളും വിദ്യാര്‍ഥിനികളും ഒരുമിച്ചാണ് വര്‍ഷങ്ങള്‍ക്കിപ്പുറം കലോത്സവ വേദിയിലെ വിജയക്കുതിപ്പിന് തുടക്കമിട്ടത്.

സമാപനച്ചടങ്ങില്‍ മികച്ച വനിതാ കലാലയത്തിനുള്ള പുരസ്‌കാരം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഏറ്റുവാങ്ങി.