അത്താണി: പെരിങ്ങണ്ടൂര്‍ പീസ് ഹോമിലെ റന്പൂട്ടാന്‍ തോട്ടം ഇനിമുതല്‍ കിടപ്പുരോഗികള്‍ക്കു സ്വന്തം. വര്‍ഷങ്ങളായി തരിശായികിടന്നിരുന്ന ഒരു ഏക്കര്‍ സഥലത്ത് റന്പൂട്ടന് കൃഷിയൊരുക്കി പോപ്പ്് ജോണ്‍ പോള്‍ പീസ് ഹോം. ലോക പരിസ്ഥിതി ദിന ത്തിന്റെ ഭാഗമായാണ് ഒരേക്കര്‍ ഭൂമിയില്‍ 20 അടി അകലത്തില്‍ ശാസ്ത്രീയമായി രണ്ടുവര്‍ഷം പ്രായമായ 100 റന്പൂട്ടാന്‍ തൈകൾ നട്ടിരിക്കുന്നത്.
പീസ്ഹോമിലെ അന്തേവാസികളായ നിത്യ കിടപ്പുരോഗികള്‍ക്കു തങ്ങളുടെ സ്വന്തം മണ്ണില്‍ കൃഷിചെയ്ത വിഷരഹിത പഴവര്‍ഗങ്ങള്‍ നല്കണമെനന്നുള്ള താല്പ ര്യമാണ് ഈ റന്പൂട്ടാന്‍ കൃഷിക്കു പ്രചോദനം. മണ്ണ് ഉഴുതുമറച്ച് നിലമൊരുക്കാന്‍ അത്താണി തിരൂര്‍ ഇടവകയിലെ യുവജനങ്ങള്‍തന്നെ സന്നദ്ധരായെത്തി.
കൊട്ടേക്കാട് ഫൊ റോന പള്ളി വികാരി ഫാ. ജോജു ആളൂര്‍, പോപ്പ് പോള്‍ മേഴ്സി ഹോം ഡ യറക്ടര്‍ ഫാ. ജോണ്സണ് അന്തിക്കാട്ട് , ഫാ. ജോബി കടപ്പൂരാന്‍, ഫാ. സീജൻ ചക്കാലക്കല്‍, വടക്കാഞ്ചേരി നഗരസഭ കൗണ് സിലര് മധു അമ്പലപുരം എന്നിവരുടെ സാന്നിധ്യത്തില്‍ തൃശൂര്‍ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര കൃഷി സ്ഥലം വെഞ്ചരിച്ചു, ആദ്യ തൈനട്ട് ഉദ്ഘാടനം ചെയ്തു.
പീസ് ഹോം ഡയറക്ടര്‍ ഫാ. ജോണ്സണ് ചാലിശേരി, ഫാ. ട്രെജിന് തട്ടില്‍, സുപ്പീരിയര്‍ സിസ്റ്റര്‍ ആലീസ് പഴേവീട്ടില്, സിസ്റ്റര്‍ മേരി, സിസ്റ്റര്‍ മിനി, സിസ്റ്റര്‍ ആലീസ്, സീത, അനു, അബി, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി.
രണ്ടുവര്‍ഷംകൊണ്ട് ഇതില്‍നിന്നും ഫലങ്ങള്‍ ലഭിച്ചുതുടങ്ങു മെന്നുള്ള പ്രതീക്ഷയിലാണ് പീസ് ഹോം അന്തവാസികള്.