നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തടികളിലിടിച്ച് അപകടം
Sunday, May 19, 2024 7:15 AM IST
എരുമപ്പെട്ടി: വെള്ളറക്കാട് പഞ്ചായത്ത് ഓഫീസിനുസമീപം നിയന്ത്രണംവിട്ട ഇന്നോവ കാർ റോഡരുകിൽ കൂട്ടിയിട്ടിരുന്ന മരത്തടികളിൽ ഇടിച്ചു. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

കുന്നംകുളം ഭാഗത്തുനിന്നുവന്ന കാർ റോഡരുകിലെ മരത്തിന്‍റെ വശത്തും സൂചനാ ബോർഡിലും ഇടിച്ചതിനുശേഷം കൂട്ടിയിട്ടിരുന്ന മരത്തടികളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻവശവും ഇടതുവശവും തകർന്നു. ഇടിയുടെ ആഘാതത്തിൽ ഇരുമ്പിൽ നിർമിച്ച സൂചനാബോർഡും റോഡരുകിലുണ്ടായിരുന്ന വലിയ മരത്തടിയും അഞ്ച് മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. ഭാഗ്യംകൊണ്ട് മാത്രമാണ് യാത്രക്കാർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. അതേസമയം കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയോരത്ത് മരമില്ലിലെ മരത്തടികൾ കൂട്ടിയിടുന്നത് അപകടഭീഷണി ഉയർത്തുന്നതായി പരാതിയുണ്ട്.

ഈ ഭാഗത്ത് കാൽ നടയാത്രക്കാർ റോഡിൽകയറി നടക്കേണ്ട സാഹചര്യമാണ്. ഇതിനുമുമ്പും വാഹനങ്ങൾ മരത്തടികളിൽ കയറി അപകടങ്ങളുണ്ടായിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പിൽ പലതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നും കടങ്ങോട് പഞ്ചായത്ത് മെംബർ എം.വി. ധനീഷ് അറിയിച്ചു. ഇതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ധനീഷ് അറിയിച്ചു.