രൂപരേഖ തയാറായി; മലങ്കര തുരുത്തിൽ സർക്കാർ-സ്വകാര്യ ടൂറിസം പദ്ധതി ഒരുങ്ങുന്നു
Tuesday, September 17, 2024 12:08 AM IST
തൊടുപുഴ: മലങ്കര ജലാശയത്തിന്‍റെ ഭാഗമായ കോളപ്ര പാലത്തിനു സമീപം കാടൻകാവിൽ തുരുത്തിൽ രണ്ടേക്കർ സ്ഥലത്ത് സർക്കാർ-സ്വകാര്യപങ്കാളിത്തത്തിൽ ടൂറിസം പദ്ധതി ഒരുങ്ങുന്നു. എംവിഐപിയുടെ അധീനതയിലുള്ള സ്ഥലം ലീസിനു നൽകി ടൂറിസം പ്രോജക്ട് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കോളപ്ര-തലയനാട് റോഡിനു സമീപത്തുനിന്നു കാടൻകാവിൽ തുരുത്തിലേക്ക് പ്രവേശിക്കുന്നതിനു ചെറിയ പാലം നിർമിക്കും. തുരുത്തിനു ചുറ്റും പ്രഭാത നടത്തത്തിനും സായാഹ്ന സവാരിക്കുമായി നടപ്പാത ഒരുക്കും. ഇവിടെ ഒരുക്കുന്ന പാർക്കിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രവേശനം ഉണ്ടാകും. പാർക്കിനോടനുബന്ധിച്ച് വിവിധ സ്റ്റാളുകൾ, കോട്ടേജുകൾ, ഇരിപ്പിടങ്ങൾ എന്നിവ നിർമിക്കും. നാടൻ ഭക്ഷണവിഭവങ്ങളും ഇവിടെ സജ്ജമാക്കും.

തുരുത്തിനോടു ചേർന്ന് മീൻ വളർത്തൽ കേന്ദ്രവും ആരംഭിക്കും. ഇവിടെനിന്നു മലങ്കര ജലാശയംവഴി മൂലമറ്റം ത്രിവേണി സംഗമത്തിലേക്ക് സോളാർ ബോട്ടിംഗിനും പദ്ധതിയുണ്ട്. തുരുത്തിലേക്കുള്ള പ്രവേശനത്തിന് പാസ് ഏർപ്പെടുത്തും. പദ്ധതിക്കായി ഏഴ് അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.

ഒക്ടോബർ 30 വരെ സ്വകാര്യസംരംഭകരിൽനിന്നും സർക്കാർ-അർധസർക്കാർ ഏജൻസികളിൽനിന്നും അപേക്ഷകൾ സ്വീകരിക്കും. തുടർന്നു ടെൻഡർ വിളിച്ച് പദ്ധതി നടപ്പാക്കുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് നടന്ന ചർച്ചയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശങ്ങൾ നൽകി.

കെഐഡിസി ചീഫ് എൻജിനിയർ പ്രകാശ് നടിക്കുള, പ്രോജക്ട് കോ-ഓർഡിനേറ്റർ എസ്.ആർ. ശരത്ത്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രേംജി, പഞ്ചായത്തംഗം സി.എസ്. ശ്രീജിത്ത്, ഉണർവ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് ഫ്രാൻസിസ് കരിന്പാനി, രാജു സി. ഗോപാൽ, സണ്ണി കൂട്ടുങ്കൽ, ഡോ. സോമൻ പിണയ്ക്കൽ, ചന്ദ്രൻ പടിഞ്ഞാറെ ചോനാട്ട്, ന്യൂമാൻ കോളജ് മുൻ പ്രിൻസിപ്പൽ തോംസണ്‍ പിണക്കാട്ട്, റെജി തേക്കുംകാട്ടിൽ, ജോർജ് മലേക്കുടി, തോമസ് മൈലാടൂർ, പി.ആർ. സജീവൻ, സജീവൻ പൊട്ടനാംകുന്നേൽ, കെ.വി. വിനോദ് എന്നിവർ പങ്കെടുത്തു.


പദ്ധതി നടപ്പാകുന്നതോടെ ടൂറിസം വികസനത്തിനായുള്ള നാട്ടുകാരുടെ ചിരകാല അഭിലാഷമാണ് യാഥാർഥ്യമാകുന്നത്. രണ്ടാംഘട്ടമായി കൂടുതൽ ടൂറിസം പ്രോജക്ടുകൾ കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാഗമണ്‍, തേക്കടി, മൂന്നാർ എന്നിവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇടത്താവളമായി ഈ മേഖലയെ മാറ്റുന്നതിനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്.

മൂലമറ്റം ത്രിവേണി സംഗമത്തിനു സമീപം കോണ്‍ക്രീറ്റ് പാലം നിർമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആദ്യഘട്ട സർവേയും സോയിൽ ടെസ്റ്റും പൂർത്തിയായ ശേഷം പാലത്തിന്‍റെ ഡിസൈനിംഗ് നടപടികൾ നടന്നുവരികയാണ്. ഈ പാലം പൂർത്തിയാകുന്നതോടെ മൂലമറ്റം, മൂന്നുങ്കവയൽ, കൂവപ്പിള്ളി, ഇലവീഴാപൂഞ്ചിറവഴി ഈരാറ്റുപേട്ടയ്ക്ക് ബസ് സർവീസ് ഉൾപ്പെടെ ആരംഭിക്കാനും കഴിയും.

വലിയാർ, നാച്ചാർ, പവർഹൗസ് കനാൽ എന്നിവ ഉൾപ്പെടുന്ന ത്രിവേണി സംഗമത്തിന്‍റെയും ഇലവീഴാപൂഞ്ചിറ ഉൾപ്പെടെയുള്ള ടൂറിസം മേഖലകളുടെയും വികസനത്തിനും വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ ഇതുവഴി കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.