കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനിൽ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാനുള്ള നടപടി വൈകുന്നു
Tuesday, November 29, 2022 11:53 PM IST
കടുത്തുരുത്തി: കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനിലേക്കു വൈദ്യുതി എത്തിക്കാനായി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വൈകുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്യുഡി ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ പ്രതിസന്ധിയിൽ.

സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസിനും മേജര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ ഓഫീസിനും മാത്രമാണ് വൈദ്യുതി കണക്‌ഷനുള്ളത്. മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്കു മാറ്റണമെങ്കില്‍ ഇവിടെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി മോന്‍സ് ജോസഫ്, എംഎല്‍എ ഫണ്ടില്‍നിന്നും ആവശ്യമായ പണം അനുവദിച്ചിരുന്നു. എന്നാല്‍, ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാനുള്ള ഫയലിലുണ്ടായ ക്ലറിക്കല്‍ തെറ്റിനെത്തുടര്‍ന്ന് പദ്ധതി തടസപ്പെടുകയായിരുന്നു. തുടര്‍ന്ന് പേപ്പര്‍ വര്‍ക്കുകൾ ശരിയാക്കി വീണ്ടും നല്‍കിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ സിവില്‍ സ്റ്റേഷനില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്നത് നീണ്ടുപോവുകയാണ്.

ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു വൈദ്യുതി ലഭിച്ചാലുടന്‍ വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസ്, ഇറിഗേഷന്‍ വകുപ്പിന്‍റെ മറ്റ് ഓഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയവ സിവില്‍ സ്‌റ്റേഷനിലേക്കു മാറാന്‍ കാത്തിരിക്കുകയാണ്.

വാടകകെട്ടിടത്തില്‍ പരിമിതമായ സൗകര്യങ്ങളോടെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് (ഡിഇഒ) ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം. തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ മണിക്കൂറുകളോളം നിശ്ചലമാകുകയാണ്. വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രാഥമികാവിശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍പോലും കെട്ടിടങ്ങളില്ല.

അപകടാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ഡിഇഒ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മേല്‍ത്തട്ടിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നത് ഭീതി പരത്തുന്നു. സ്ഥലസൗകര്യങ്ങളില്ലാത്ത ഓഫീസില്‍ ഫയലുകളും മറ്റും മേശകളുടെ മുകളില്‍ അടുക്കികൂട്ടി വച്ചിരിക്കുന്ന സ്ഥിതിയാണ്. ആയിരക്കകണക്കിന് വിദ്യാർഥികളുടെ പഠനവുമായി ബന്ധപ്പെട്ട സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഓഫീസിന്‍റെ ശോചനീയാവസ്ഥ ഏറേ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്കു മാറാനായാല്‍ ഈ പ്രതിസന്ധികളെല്ലാം മാറും. പിഡബ്യുഡി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുനിര്‍മിക്കാന്‍ കാത്തിരിക്കുകയാണെങ്കിലും ഓഫീസ് മാറ്റം വൈകുന്നത് കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനും തടസമാകുന്നു.

കടുത്തുരുത്തി ടൗണില്‍ പഞ്ചായത്ത് വിട്ടു നല്‍കിയ സ്ഥലത്താണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടം സ്ഥിതിചെയ്യുന്നത്. സ്ഥലം പഞ്ചായത്ത് സൗജന്യമായി ലഭ്യമാക്കിയതിനാല്‍ മിനി സിവില്‍ സ്റ്റേഷനില്‍ പഞ്ചായത്ത് ഓഫീസിന്‍റെ പ്രവര്‍ത്തനത്തിന് ഒരു നില പൂര്‍ണമായി നല്‍കിയിട്ടുണ്ട്.
കൂടാതെ ഓഡിറ്റോറിയത്തിന്‍റെ അവകാശവും പഞ്ചായത്തിനുള്ളതാണ്. അരക്കോടിയോളം രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് നാലു നിലകളിലായി ആധുനിക നിലവാരത്തില്‍ കെട്ടിടം നിര്‍മിച്ചത്.