മാവേലിക്കര: കേരള ബജറ്റ് വഞ്ചനയുടെയും വ്യാജ വാഗ്ദാനങ്ങളുടെയും രേഖയാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെടുകയും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ അവഗണിക്കുകയും പ്രധാന ക്ഷേമപരിപാടികൾ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്തവണത്തെ എൽഡിഎഫ് സർക്കാരിന്‍റെ ബജറ്റെന്ന് അദ്ദേഹം വിമർശിച്ചു.

പട്ടികജാതി (എസ്‌സിപി -10%), പട്ടികവർഗ (ടിഎസ്‌പി -3%) വിഹിതത്തിൽ കുത്തനെ കുറവ് വരുത്തിയ ബജറ്റ് സർക്കാരിന്‍റെ ദളിത്, ആദിവാസിവിരുദ്ധ നയങ്ങൾ തെളിയിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കുള്ള അവശ്യ ക്ഷേമപദ്ധതികൾ അവഗണിക്കപ്പെട്ടു, സാമൂഹിക അസമത്വങ്ങൾ വർധിപ്പിക്കുന്നു.

സർക്കാർ ആശുപത്രികൾ, മെഡിക്കൽ വിതരണ ശൃംഖലകൾ, സൗജന്യ ചികിത്സാ പദ്ധതികൾ എന്നിവയെ ബാധിച്ചുകൊണ്ട് ആരോഗ്യ മേഖലയ്ക്ക് 1,500 കോടി രൂപയുടെ ബജറ്റ് വെട്ടിക്കുറച്ചിട്ടുണ്ട്. കാരുണ്യ ബെനവലന്‍റ് ഫണ്ടും കെഎംഎസ്‌സിഎൽ മരുന്ന് വിതരണ പരിപാടികളും വലിയ തിരിച്ചടി നേരിടുന്നതിനാൽ പാവപ്പെട്ട രോഗികളെ നിസഹായരാക്കുന്നു.

ലൈഫ് മിഷൻ ഭവനപദ്ധതി വിഹിതം 300 കോടി രൂപയിൽനിന്ന് 120 കോടി രൂപയായി വെട്ടിക്കുറച്ചു, ഭവനരഹിതരായ ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾ തകർത്തു. കൂടാതെ, ഭിന്നശേഷിക്കാർക്കുള്ള ധനസഹായം 86 ലക്ഷം രൂപയിൽനിന്ന് 50 ലക്ഷം രൂപയായി കുറച്ചു, ഇത് സാമൂഹിക നീതിയോടുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയില്ലായ്മയാണ് കാണിക്കുന്നത്.

ആവർത്തിച്ച് അഭ്യർഥിച്ചിട്ടും കുറഞ്ഞ വേതനം, തൊഴിൽ അരക്ഷിതാവസ്ഥ, പെൻഷൻ ആനുകൂല്യങ്ങളുടെ അഭാവം എന്നിവ നേരിടുന്ന കശുവണ്ടി വ്യവസായ തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അതുപോലെ, റബ്ബർ കർഷകരും കർഷകത്തൊഴിലാളികളും, താങ്ങുവിലയോ പുതിയ ആശ്വാസ നടപടികളോ ഇല്ലാതെ ഉപേക്ഷിക്കപ്പെട്ടു.

വിദ്യാർഥികൾ, അധ്യാപകർ, ഗവേഷണ പരിപാടികൾ എന്നിവരോടുള്ള സർക്കാരിന്‍റെ നിസംഗത പ്രതിഫലിപ്പിക്കുന്ന ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് 4.83% മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. എംജിഎൻആർഇജിഎ തൊഴിൽ പദ്ധതിയും തൊഴിൽ ദിനങ്ങളിലും പങ്കാളിത്തത്തിലും ഇടിവ് രേഖപ്പെടുത്തി, ഇത് ഗ്രാമീണ തൊഴിലില്ലായ്മയെ വഷളാക്കുന്നു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഭയാനകമാണ്, കടം-ജിഎസ്ഡിപി അനുപാതം 34.15%, ധനക്കമ്മി 44,529 കോടി രൂപ. സാമ്പത്തിക പുനരുജ്ജീവനത്തിന് കൃത്യമായ പരിഹാരങ്ങളില്ലാതെ, എൽഡിഎഫ് സർക്കാരിന്‍റെ അശ്രദ്ധമായ കടമെടുപ്പ് കേരളത്തെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.

എൽഡിഎഫ് സർക്കാരിന്‍റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ അപലപിച്ച കൊടിക്കുന്നിൽ സുരേഷ് എംപി, കോൺഗ്രസ് പാർട്ടി ഇടതുപക്ഷത്തിന്‍റെ ദുർഭരണം തുറന്നുകാട്ടുന്നത് തുടരുമെന്ന് പറഞ്ഞു. അടിയന്തര തിരുത്തൽ നടപടികൾ, ന്യായമായ ഫണ്ട് വിഹിതം, കേരളത്തിലെ ജനങ്ങൾക്ക് യഥാർഥമായി പ്രയോജനപ്പെടുന്ന നയങ്ങൾ എന്നിവയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.