വീസ തട്ടിപ്പ്: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍
Monday, October 14, 2024 2:44 AM IST
എടത്വ: വീസ തട്ടിപ്പിനിരയായി തലവടി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ബിജോയി തോമസ് (51) പിടിയില്‍. വിദേശത്തേക്ക് കടക്കാനുള്ള തയാറെടുപ്പിനിടയിലാണ് എടത്വ പോലീസിന്‍റെ സമയോചിതമായ ഇടപെടലില്‍ വെള്ളിയാഴ്ച രാത്രി പ്രതി ആലുവയില്‍നിന്ന് പിടിയിലായത്.

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി മൂന്ന് മൊബൈല്‍ ഫോണുകള്‍ മാറി മാറി ഉപയോഗിച്ചത് പോലീസിനെ വലച്ചു. പ്രതിയില്‍നിന്നു നിരവധി എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഇയാൾ ഇതിനു മുന്‍പും നിരവധി കേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണ്.

വീസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് തീര്‍ഥാടന വിസ നല്‍കി അവിടെനിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റിവിടുകയായിരുന്നു പതിവ്. ഇതുപോലെ നിരവധി പ്പേരാണ് ചതിയില്‍ പെട്ടിട്ടുള്ളത്.

തലവടി സ്വദേശിനി ശരണ്യയുടെ ആത്മഹത്യയെത്തുടര്‍ന്ന് ആത്മഹത്യാ പ്രേരണ കുറ്റത്തിനും പണം നല്‍കി വഞ്ചിക്കപ്പെട്ട മറ്റു രണ്ടു തലവടി സ്വദേശികളുടെ പരാതികളില്‍ വഞ്ചനാകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍നിന്നാണ് ഏജന്‍സിയെക്കുറിച്ചും പ്രതിയെക്കുറിച്ചും വിവരം ലഭിച്ചത് ഇതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. വീസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ് കഴിഞ്ഞ അഞ്ചിന് തൂങ്ങിമരിച്ചത്.


ആത്മഹത്യാ കുറിപ്പില്‍നിന്നു നിരവധിപ്പേരുടെ കൈയില്‍ നിന്ന് പണം വാങ്ങി ഏജന്‍സിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ നീരേറ്റുപുറത്തുള്ള രണ്ട് ബാങ്കുകളുടെ അക്കൗണ്ടില്‍നിന്ന് അരക്കോടിയിലേറെ രൂപ ഏജന്‍സിക്ക് കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടില്‍നിന്ന് ആറു ലക്ഷം രൂപയോളം എജന്‍സിക്ക് കൈമാറിയിട്ടുണ്ട്.

വിദേശജോലി സ്വപ്നം കണ്ട നിരവധി ആളുകളുടെ പണമാണ് ഇയാള്‍ കൈക്കലാക്കിയത്. ശരണ്യയുടെ വിശ്വാസ്യതയില്‍ പണം കൈമാറിയ മറ്റ് തൊഴിലന്വേഷികള്‍ വീസ തട്ടിപ്പെന്ന് മനസിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പ് നടക്കുന്നതിനിടെയാണ് വീസ തട്ടിപ്പ് വിവരം ശരണ്യക്ക് മനസിലായത്.

ഇതില്‍ മനംനൊന്താണ് ശരണ്യ തൂങ്ങിമരിച്ചത്. ശരണ്യയുടെ മരണവിവരം അറിഞ്ഞ ഭര്‍ത്താവും തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പോലീസിന്‍റെയും സമയോജിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയിരുന്നു.