കുവൈറ്റിലെ തീപിടിത്തം: മരിച്ചവരിൽ പാണ്ടനാട് സ്വദേശിയും
Friday, June 14, 2024 12:01 AM IST
ചെങ്ങന്നൂര്‍: കുവൈറ്റിലെ തൊഴിലാളി ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയും. നിരണത്തുനിന്നു ചെങ്ങന്നൂർ പാണ്ടനാട് വന്മഴി മണക്കണ്ടത്തിൽ താമസമാക്കിയ മാത്യു തോമസി(53)ന്‍റെ മരണമാണ് സ്ഥിരീകരിച്ചത്.

നിരണം പ്ലാച്ചുവട്ടിൽ പരേതരായ ഗീവർഗീസ് തോമസിന്‍റെയും മറിയാമ്മയുടെയും മകനായ മാത്യു തോമസ് കുവൈറ്റിലെ ഷോപ്പിംഗ് മാളിൽ മുപ്പതുവർഷമായി സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽവന്നു മടങ്ങിയത്. മാത്യുവിനൊപ്പം സഹോദരിയുടെ മകൻ ഷിബു വർഗീസും കുവൈറ്റിലുണ്ടായിരുന്നെങ്കിലും ഷിബുവിനെക്കുറിച്ചുള്ള വിവരങ്ങൾ രാത്രി വൈകിയും വീട്ടുകാർക്കു ലഭിച്ചിട്ടില്ല. അപകടത്തിനു തലേന്നാൾ വീട്ടിലേക്കു ഫോണ്‍വിളിച്ചു വിശേഷങ്ങൾ പങ്കുവച്ച മാത്യുവിനെ പിന്നീട് ഫോണിലും ലഭിക്കാതായതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു.

അതിനിടെയാണ് ഇന്നലെ വിയോഗവാര്‍ത്ത വീട്ടുകാർക്കു ലഭിക്കുന്നത്. ഭാര്യ ഷിനു മാത്യുവും രണ്ടു പെണ്‍മക്കളും ഭാര്യയുടെ മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകൾ മേഘ നഴ്‌സിംഗ് പാസായി നിൽക്കുന്നു. ഇളയ മകൾ മെറിന്‍ എംബിഎക്ക് പ്രവേശനം നേടി ഹൈദ്രബാദിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് പാണ്ടനാട്ടിലെ വീട്ടിൽ എത്തിയേക്കുമെന്ന സൂചനയാണ് രാത്രി വൈകിയും ബന്ധുക്കൾക്കു ലഭിക്കുന്ന വിവരം.