അഞ്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊ ട്ടി ദമ്പതികള്‍ക്ക് പരിക്ക്
Friday, June 14, 2024 11:39 PM IST
അഞ്ചല്‍ : അഞ്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികള്‍ക്ക് പരിക്ക്. പനയഞ്ചേരി ചന്ദ്രവിലാസത്തില്‍ മനോഹരന്‍പിള്ള (65), ഭാര്യ ലളിതമ്മ (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 3.45-ഓടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മനോഹരന്‍ പിള്ളയെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. പിന്നീട് അഞ്ചല്‍ പോലീസ് എത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് വീടിനുള്ളില്‍ പരിക്കേറ്റ നിലയില്‍ ലളിതമ്മയെ കണ്ടെത്തിയത്.

ഇവരെ പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. മനോഹരന്‍ പിള്ളയുടെ പരിക്ക് ഗുരുതരമാണ്. നെഞ്ചില്‍ ഇടതുഭാഗത്ത് മൂന്നിടത്തായി മുറിവുകള്‍ ഉണ്ട്. കാലിലും കൈയ്ക്കും ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് വിദഗ്ധ പരിശോധനയിലൂടെ മാത്രമേ അറിയാന്‍ കഴിയുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തകര്‍ന്ന വീടിന്‍റെ ഭാഗങ്ങള്‍ വീണാണ് ലളിതമ്മയ്ക്ക് പരിക്കേറ്റിരിക്കുന്നതെന്നാണ് സൂചന. പൊട്ടിത്തെറിയില്‍ വീടിന്‍റെ അടുക്കളയും ഹാള്‍ ഉള്‍പ്പടെയുള്ള സ്ഥലവും പൂര്‍ണമായും നശിച്ചു. ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള വീട്ടുപകരങ്ങങ്ങള്‍ എല്ലാം തകര്‍ന്നു. ജനലുകളിലെ ഗ്ലാസ് ചില്ലുകളും ഷീറ്റ് മേല്‍ക്കൂരയും സമീപമാകെ തെറിച്ചു. പുനലൂര്‍ ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ‌

പുനലൂരില്‍ നിന്നും അഗ്നിശമന സേനയും ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി. സിലിണ്ടര്‍ പൂര്‍ണമായും എങ്ങനെ പൊട്ടിത്തെറിച്ചു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ദമ്പതികളുടെ മകന്‍ മനോജ്‌ അഞ്ചല്‍ കോളജ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.