കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാന പാതയിലും കാഞ്ഞഞ്ഞാട്-പാണത്തൂര്‍ സംസ്ഥാന പാതയിലുമുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്തുതല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.

അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം ഉണ്ടായത്. സംസ്ഥാനപാതയില്‍ മാണിക്കോത്ത് റോഡരികിലുള്ള മീന്‍ കച്ചവടവും വലിയ അപകടസാധ്യത വിളിച്ചുവരുത്തുന്നതാണെന്ന് യോഗം വിലയിരുത്തി. അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാന്‍ പഞ്ചായത്തും, പോലീസും പെതുമരാമത്ത് വകുപ്പും നോട്ടീസ് നല്‍കിയിട്ടും നിയമലംഘനം തുടരുന്ന സ്ഥിതിയാണ് ഉള്ളത്. ഇത്തരം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്ത്, പിഡബ്ല്യുഡി, പോലീസ്, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പഞ്ചായത്ത് പരിധിയില്‍ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് നമ്പര്‍ നല്‍കാനും ഓട്ടോ സ്റ്റാന്‍ഡുകളെ അംഗീകരിക്കാനും തീരുമാനിച്ചു. മാവുങ്കാല്‍ ദേശീയപാതയുടെ ഭാഗമായി ഫ്ലൈ ഓവര്‍ വന്നത്തോടെ മാവുങ്കാലില്‍ ഉണ്ടാവുന്ന ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാന്‍ ബസ് ബേ സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാനും ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. സബീഷ് അധ്യക്ഷത വഹിച്ചു.