കൽപ്പറ്റ: വയനാട്ടിൽ 114 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 110 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ.നാലുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നു വന്നതാണ്. 118 പേർ രോഗമുക്തി നേടി.
വെങ്ങപ്പള്ളി-18,മാനന്തവാടി-11,കൽപ്പറ്റ-ഒന്പത്,മേപ്പാടി,പുൽപ്പള്ളി-എട്ടുവീതം,അന്പലവയൽ,മുട്ടിൽ-ഏഴുവീതം, പടിഞ്ഞാറത്തറ-ആറ്,പനമരം,പൊഴുതന-അഞ്ചുവീതം,വൈത്തിരി,തരിയോട്-നാലുവീതം,നെൻമേനി, തൊണ്ടർനാട്,മൂപ്പൈനാട്,പൂതാടി-മൂന്നുവീതം,മീനങ്ങാടി-രണ്ട്,തിരുനെല്ലി,കണിയാന്പറ്റ,ബത്തേരി,കോഴിക്കോട്-ഒന്നുവീതം എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ വൈറസ്ബാധയേറ്റവരുടെ എണ്ണം.
അസമിൽനിന്നുവന്ന പുൽപ്പള്ളി സ്വദേശി, തമിഴ്നാട്ടിൽനിന്നുവന്ന ബത്തേരി സ്വദേശി, ബംഗാളിൽ നിന്നെത്തിയ രണ്ടു കൽപ്പറ്റ സ്വദേശികൾ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റാളുകൾ.
പടിഞ്ഞാറത്തറ-ഒന്പത്,മീനങ്ങാടി-ഏഴ്,തൊണ്ടർനാട്-ആറ്,ബത്തേരി,കണിയാന്പറ്റ,മേപ്പാടി-അഞ്ചുവീതം, മൂപ്പൈനാട്,മുട്ടിൽ-മൂന്നുവീതം,വെള്ളമുണ്ട,മാനന്തവാടി,എടവക,പനമരം,കൽപ്പറ്റ, ബംഗാൾ-രണ്ടുവീതം,അന്പലവയൽ, കോട്ടത്തറ,പൊഴുതന,തമിഴ്നാട്-ഒന്നുവീതം,വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 59 പേർ എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
ജില്ലയിൽ ഇതിനകം 9,180 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 62 പേർ മരിച്ചു.8,118 പേർ രോഗമുക്തരായി.1000 പേർ ചികിത്സയിലാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി 389 പേരെ പുതുതായി നിരീക്ഷണത്തിലാക്കി.706 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ 11,653 പേരാണ് നിരീക്ഷണത്തിൽ.