മാസപ്പടി കേസിൽ എൽഡിഎഫ്- യുഡിഎഫ് ഡീൽ: കെ.സുരേന്ദ്രൻ
Monday, October 14, 2024 4:35 AM IST
കോഴിക്കോട്: മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസർക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിന്‍റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ യഥാർഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാർട്ടി കേരളത്തിലുള്ളത് ബിജെപി മാത്രമാണ്.

വീണ വിജയൻ വാങ്ങിയ 1.71 കോടി മാത്രമല്ല 90 കോടി രൂപയാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ കർത്തയിൽ നിന്നും വാങ്ങിയത്. ബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ആണെന്ന് പറയുന്നത് വി.ഡി.സതീശന്‍റെ ജല്പനമാണ്. ഈ കേസിൽ എവിടെയാണ് ബിജെപി- സിപിഎം ഡീൽ എന്ന് പറയാൻ വിഡി സതീശൻ തയ്യാറാവണം.

മാസപ്പടി വാങ്ങിയ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും നേതാക്കളെ കുറിച്ചുള്ള നിലപാട് എന്താണെന്ന് സതീശൻ വ്യക്തമാക്കണം. മാസപ്പടി കേസിൽ കാലതാമസമുണ്ടായെന്നാണ് മറ്റൊരു ആരോപണം. ഈ കേസിൽ എങ്ങനെയാണ് കാലതാമസമുണ്ടായതെന്നു സതീശൻ പറയുന്നില്ല. കേസ് തടസപ്പെടുത്താൻ മൂന്നുപ്രധാനപ്പെട്ട കോടതികളിലാണ് തടസവാദവുമായി പ്രതികൾ എത്തിയത്.

മാസപ്പടി കേസിന്‍റെ അന്വേഷണം തടസ്‌സപ്പെടുത്താൻ സിഎം ആർഎല്ലും കഐസ്ഐഡിസിയും കരിമണൽ കർത്തയും തടസവാദവുമായി എത്തി. അന്ന് അതിൽ കക്ഷി ചേരാൻ കോണ്‍ഗ്രസ് -യുഡിഎഫ് നേതാക്കൾ തയ്യാറായില്ല. ബംഗളൂരു ഹൈക്കോടതിയിലും ഡൽഹി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലുമെല്ലാം മുഖ്യമന്ത്രിയുടെ മകളും കെഎസ്ഐഡിസിയും സിഎംആർഎല്ലും തടസവാദവുമായി പോയി. എല്ലാ നൂലാമാലകളും മറികടന്നാണ് കേന്ദ്ര ഏജൻസി അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.


മാസപ്പടി ആരോപണം പുറത്തുവന്നത് ഇൻകം ടാക്സ് അന്വേഷണത്തിന്‍റെ ഭാഗമായാണ്. മാസപ്പടി ഡയറി പിടിച്ചെടുത്തത് ഇൻകം ടാക്സ് ആണ്. സതീശൻ വ്യാഖ്യാനിക്കുന്നത് പോലെ യുഡിഎഫ് നേതാക്കളുടെ ശ്രമഫലമായിട്ടല്ല ഇതു സംഭവിച്ചത്. യുഡിഎഫ് നേതാക്കളും മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റിലുണ്ട്. കേന്ദ്ര ഏജൻസികളുടെ ശരിയായ അന്വേഷണത്തിന് ഫലമായാണ് ഈ കേസ് ഉയർന്നു വന്നത്.

അന്നെല്ലാം ഗാലറിയിൽ ഇരുന്ന് കളി കാണുകയായിരുന്നു വി.ഡി. സതീശനും സംഘവും. മാസപ്പടി കേസിൽ യുഡിഎഫിന് ഉന്നതരായ നേതാക്കൾ കൂട്ടുപ്രതികളാണ്. പിണറായി വിജയനെ പോലെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഈ കേസിൽ പ്രതികളാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.