തൃക്കലങ്ങോട് പഞ്ചായത്തിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ ഒഴിയും
Monday, May 27, 2024 7:52 AM IST
മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ ഇന്ന് ഒഴിയും. യുഡിഎഫിലെ മുന്നണി ധാരണ പ്രകാരം കാലാവധി പൂർത്തിയാക്കിയതോടെയാണ് പ്രസിഡന്‍റ് എൻ.പി. ഷാഹിദ മുഹമ്മദ്, വൈസ് പ്രസിഡന്‍റ് കെ. ജയപ്രകാശ് ബാബു എന്നിവർ രാജിവയ്ക്കുന്നത്. രാവിലെ 10ന് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിക്കും. നിലവിൽ പ്രസിഡന്‍റ് പദവി മുസ്ലിം ലീഗിനും വൈസ് പ്രസിഡന്‍റ് സ്ഥാനം കോൺഗ്രസിനുമാണ്.

യുഡിഎഫിലെ മുൻധാരണപ്രകാരം 40 മാസം പ്രസിഡന്‍റ് പദവി മുസ്ലിം ലീഗിനും, വൈസ് പ്രസിഡന്‍റ് സ്ഥാനം കോൺഗ്രസിനുമാണ്. ശേഷം വരുന്ന 20 മാസം പ്രസിഡന്‍റ് പദവി കോൺഗ്രസിനും വൈസ് പ്രസിഡന്‍റ് ലീഗിനും വച്ചു മാറാനായിരുന്നു ധാരണ. കാലാവധി ഇന്ന് പൂർത്തിയാകും. പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമാണ്. അഞ്ച് അംഗങ്ങളുള്ള കോൺഗ്രസിന് മൂന്ന് വനിതാ അംഗങ്ങളാണുള്ളത്.


യു.കെ. മഞ്ജുഷ, സിമിലി കാരയിൽ, സീനരാജൻ എന്നിവരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ളത്. യു.കെ. മഞ്ജുഷ നിലവിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയാണ്. ഇവരിൽ ഒരാൾക്ക് നറുക്ക് വീഴാനാണ് സാധ്യത. മുസ്ലിം ലീഗിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യുവ പഞ്ചായത്ത് അംഗത്തെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് സ്ഥാനങ്ങൾ വച്ചുമാറുന്നത് തർക്കത്തിന് കാരണമായിരുന്നു. അന്നത്തെ എംഎൽഎ അഡ്വ. എം. ഉമ്മറും ജില്ലാ കമ്മിറ്റിയും ഇടപെട്ടാണ് ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ നീക്കിയത്. 23 അംഗ സമിതിയിൽ ലീഗിന് പത്തും കോൺഗ്രസിന് അഞ്ചും അംഗങ്ങളാണുള്ളത്.