കടലോരത്തിന്‍റെ രാജകുമാരി ഫ്ളോറിയുടെ ഓർമയ്ക്ക് ഇന്ന് 65 ആണ്ട്
Tuesday, July 2, 2024 11:22 PM IST
അഡ്വ. ലെഡ്ഗർ ബാവ (മുൻ കൗണ്‍സിലർ, ശംഖുമുഖം)
1957ൽ കേരളത്തിൽ ബാലറ്റിലൂടെ അധികാരത്തിലേറിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിനു വഴിതെളിച്ച ഐതിഹാസികമായ വിമോചന സമരത്തിന്‍റെ തീച്ചൂളയിൽ ധീരരക്തസാക്ഷിത്വം വരിച്ച ഫ്ളോറിയെന്ന കടലോരത്തിന്‍റെ രാജകുമാരിയുടെ ഓർമകൾ‌ക്ക് ഇന്ന് 65 വർഷം തികയുന്നു. കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപംനൽകിയ വിദ്യാഭ്യാസ-കാർഷിക നയങ്ങളോടുള്ള എതിർപ്പായിരുന്നു കേരളത്തിന്‍റെ രാഷ്‌ട്രീയ ഗതിവിഗതികളെ മാറ്റിമറിച്ച വിമോചനസമരത്തിനു കാരണമായത്.

അങ്കമാലിക്കു പിന്നാലെ തലസ്ഥാന നഗരിയിലും കടലോരഗ്രാമങ്ങളായ വെട്ടുകാട്ടിലും പുല്ലുവിളയിലും ചെറിയതുറയിലും ആർത്തിരന്പിയ അലമാലകളുടെ സമരക്കൊടുങ്കാറ്റായി വിമോചനസമരം ആഞ്ഞടിക്കുകയായിരുന്നു.

1959 ജൂണ്‍ 15ന് സ്കൂൾ തുറക്കേണ്ട ദിനമായിരുന്നു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നു സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സ്വകാര്യ സ്കൂളുകൾ അടച്ചിടുമെന്ന് സ്വകാര്യ സ്കൂൾ മാനേജ്മെന്‍റും പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകൾ തുറന്നു പ്രവർത്തിച്ചാൽ പിക്കറ്റു ചെയ്യുമെന്ന് വിമോചനസമര സമിതിയും മുന്നറിയിപ്പു നൽകി. തുറന്ന സ്കൂളുകൾ സമരക്കാർ പിക്കറ്റു ചെയ്തു. സംസ്ഥാനത്തുടനീളം സംഘർഷമായി. പോലീസ് പരക്കേ ലാത്തിച്ചാർജ് നടത്തി.

ജൂണ്‍ 15നു കൊച്ചുവേളി മാധവപുരത്തെ സർക്കാർ യുപി സ്കൂൾ പിക്കറ്റ് ചെയ്യാനെത്തിയ സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് വൈകുന്നേരം സമരസമിതിയുടെ നേതൃത്വത്തിൽ വേളി ടൈറ്റാനിയം ഫാക്ടറിയുടെ പടിക്കൽ നിന്നാരംഭിച്ച പ്രതിഷേധ ജാഥ വെട്ടുകാട് സ്കൂളിനു സമീപമെത്തിയപ്പോൾ പോലീസുമായി സംഘർഷമുണ്ടായി. തുടർന്ന് ലാത്തിച്ചാർജും കല്ലേറുമായി. പോലീസ് ജാഥാംഗങ്ങൾക്കു നേരേ വെടിയുതിർത്തു. വെട്ടുകാട് സ്വദേശികളായ ജോണി ഫെർണാണ്ടസും (50) 26കാരനായ ജോ നെറ്റോയും തൽക്ഷണം മരിച്ചുവീണു.

നെയ്യാറ്റിൻകര താലൂക്കിലെ പുല്ലുവിളയിൽ സ്വകാര്യ സ്കൂളുകളായ സെന്‍റ് മേരീസ് എൽപിയും  ലിയോ തെർട്ടീസ് യുപിയും തുറന്നില്ല. എന്നാൽ മുഹമ്മദൻസ് സർക്കാർ യുപിഎസ് തുറന്നു. പുല്ലുവിള സമരത്തിനു നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികൾ പിക്കറ്റിംഗും തുടങ്ങി. നെയ്യാറ്റിൻകര എസ്ഐയും സംഘവും പാഞ്ഞെത്തി, ഉടൻതന്നെ ലാത്തിച്ചാർജ് തുടങ്ങി. വാക്കേറ്റവും ഉന്തുംതള്ളും നടന്നു. ആദ്യം പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. പിന്നീട് സമരക്കാരുടെ നേരേ വെടിവച്ചു. മൈക്കിൾ യാക്കോബ എന്ന അറുപത്തിനാലു കാരനും യാഗപ്പൻ എന്ന നാല്പത്തിയാറുകാരനും വെടിയേറ്റു മരിച്ചു. മണ്‍സൂണ്‍ കാലത്തെ കടൽ ക്ഷോഭംമൂലം പട്ടിണിയിലായ കടലോരത്തുനിന്നു നാടിനെ ആവേശം കൊള്ളിച്ച ആ മുദ്രാവാക്യം ഉയർന്നു....
"ഞങ്ങളുടെ ചങ്കിലെ ചോരയ്ക്കു നിങ്ങടെ കൊടിയുടെ നിറമെങ്കിൽ ആ ചെങ്കൊടിയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും.’

സമരം ആളിപ്പടർന്ന് കടലോരത്തു കൊടുങ്കാറ്റ് വിതച്ചു. 1959 ജൂലൈ മൂന്നിന് പോലീസ് വെടിവയ്പിൽ പ്രതിഷേധിച്ചുകൊണ്ട് വൻ പ്രതിഷേധ ജാഥ ചെറിയതുറയിൽനിന്നു വലിയതുറ ജംഗ്ഷനിലേക്കു നീങ്ങി. പോലീസും സജ്ജമായി നിന്നു. ജാഥ പോലീസ് തടഞ്ഞു. ഒപ്പം സംഘർഷവും കല്ലേറുമായി. പോലീസ് സമരക്കാരായ മത്സ്യത്തൊഴിലാളികളുടെ നേർക്ക് വെടിവച്ചു. ആ കടലോരത്ത് രക്തം ചിന്തി പിടഞ്ഞുവീണത് അഞ്ചു കുട്ടികളുടെ അമ്മയും ഗർഭിണിയുമായ ഫ്ളോറിയെന്ന മുപ്പതുകാരിയായിരുന്നു. ഒപ്പം വെടിയേറ്റ ഇരുപത്തി രണ്ടുകാരനായ ആന്‍റണി സിൽവയും ഇരുപതുകാരനായ ലാസറും മരിച്ചു വീണു.

കമ്യൂണിസ്റ്റ് സർക്കാരിനും പോലീസിനുമെതിരേ ജനരോഷം നിയന്ത്രണാതീതമായി ആഞ്ഞടിച്ചു. കേരള നാടിനെയാകെ പിടിച്ചുകുലുക്കി, ആളിപ്പടർന്ന ആ മുദ്രാവാക്യം ആ കടലോരത്തു നിന്നും ഉയർന്നു... ‘തെക്കു തെക്കൊരു ദേശത്ത് അലമാലകളുടെ തീരത്ത് ഭർത്താവില്ലാ നേരത്ത് ഫ്ളോറിയെന്നൊരു ഗർഭിണിയെ ചുട്ടുകരിച്ചൊരു സർക്കാരേ, പകരം ഞങ്ങൾ ചോദിക്കും.’ ആ മുദ്രാവാക്യം കേരള കമ്യൂണിസ്റ്റ് ഭരണത്തിനു അന്ത്യം കുറിക്കുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.