ക്ലോറിനേഷൻ നിത്യജീവിതത്തിൽ
Tuesday, July 2, 2024 12:08 AM IST
പ്രഫ. എം.ജി. സിറിയക്
ഒരു ഫ്ളാറ്റിലെ ഭൂരിപക്ഷം ആളുകൾക്കും ഛർദിയും വയറിളക്കവും പിടിപെടുന്നു. മഞ്ഞപ്പിത്തവും മറ്റു ജലജന്യ രോഗങ്ങളും പടരുന്നു. ഇങ്ങനെയുള്ള വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിൽ നിറയുന്നു. കുടിവെള്ളമാണ് പല രോഗങ്ങളിലെയും വില്ലൻ. മഴക്കാലമാണ് ഇത്തരം പ്രശ്നങ്ങളുടെ പ്രധാന സീസൺ.

അശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനങ്ങളാണ് പലപ്പോഴും കുടിവെള്ളത്തെ അപകടകാരിയാക്കി മാറ്റുന്നത്. മഴ കൂടുന്നതോടെ മാലിന്യങ്ങൾ നമ്മുടെ കുടിവെള്ള സ്രോതസുകളിൽ എത്തുന്നു. കൃത്യമായ അണുനശീകരണമാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പ്രധാന പരിഹാരം. എന്നാൽ, എങ്ങനെയാകണം അണുനശീകരണം, അതിന്‍റെ പ്രാധാന്യമെന്ത് എന്നീ കാര്യങ്ങൾ പലർക്കും അറിയില്ല.

വെള്ളം ശുദ്ധിയാക്കാൻ അണുനശീകരണം സുപ്രധാനമാണ്. ക്ലോറിൻ, ഓസോണ്‍, യുവി കിരണങ്ങൾ, പൊട്ടാസ്യം പെർമാൻഗനെറ്റ്, സിൽവർ തുടങ്ങിയവയൊക്കെ അണുനശീകരണത്തിന് ഉപയോഗിക്കുന്നു. എന്നാൽ, ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും പ്രയോഗികമായതും ക്ലോറിനാണ്. ശുദ്ധജലവിതരണ പദ്ധതികളിൽ ക്ലോറിനേഷൻ നിർബന്ധമാണ്. വീട്ടിലും പല കാര്യങ്ങൾക്കും ക്ലോറിൻ ആവശ്യമായിവരും.

ക്ലോറിനേഷന്‍റെ തുടക്കം

1908ൽ ജോർജ് എ. ജോണ്‍സണ്‍ എന്ന ബ്രിട്ടീഷ് എൻജിനിയറാണ് ക്ലോറിനേഷൻ ലോകത്തിൽ ആദ്യമായി നടപ്പിലാക്കിയത്. ജലജന്യരോഗങ്ങൾ മൂലം നിരവധിപേർ മരിച്ചുവീഴുന്ന കാലത്താണ് ഇങ്ങനെ ഇതിന് തുടക്കമിട്ടത്. പുതിയ പരീക്ഷണമായതിനാൽ പലരും സ്വീകരിക്കാൻ മടിച്ചു. എന്നാൽ, ബുദ്ധിമാനായ ഒരു ബ്രിട്ടീഷ് ജഡ്ജി ശുദ്ധജല വിതരണ പദ്ധതികളിൽ ക്ലോറിനേഷൻ നിർബന്ധമാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ആ ഉത്തരവ് എല്ലാവരും അനുസരിച്ചതോടെ 1909 മുതൽ ക്ലോറിന്‍റെ ഉപയോഗം ഇംഗ്ലണ്ടിൽ വ്യാപകമായി. പിന്നീട് അതു മിക്ക രാജ്യങ്ങളിലേക്കും പ്രചരിച്ചു. മനുഷ്യജീവിതത്തിന്‍റെ ഒരു അവിഭാജ്യഘടകമായി ക്ലോറിനേഷൻ മാറി. കോടിക്കണക്കിനാളുകൾ, ക്ലോറിനേഷൻ വഴി കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ മാരകരോഗങ്ങളെ അതിജീവിച്ചു.

ക്ലോറിൻ പ്രധാനമായും രണ്ടു രീതിയിൽ ലഭ്യമാകും. വാതകമായും ബ്ലീച്ചിംഗ് പൗഡറായും. വാതകം ഉപയോഗിക്കുന്പോൾ ക്ലോറിനേറ്റർ ആവശ്യമാണ്. സിലിണ്ടറുകളിൽ ദ്രവരൂപത്തിൽ ലഭ്യമാകുന്ന ക്ലോറിൻ ക്ലോറിനേറ്ററിലൂടെ കടത്തിവിട്ട് ജലത്തിൽ അലിയിച്ചു ചേർക്കുന്നു. ഈ സംവിധാനമാണ് ശുദ്ധജലവിതരണ പദ്ധതികളിൽ ഉപയോഗിക്കുന്നത്. എന്നാൽ, ഗാർഹികതലത്തിൽ ബ്ലീച്ചിംഗ് പൗഡറാണ് കൂടുതൽ ഉപയോഗിക്കുന്നത്. വെളളപ്പൊക്കമുണ്ടാകുന്പോൾ വീടും പരിസരവും ജലസ്രോതസുകളുമൊക്കെ ശുദ്ധമാക്കാനും ടാങ്കും പൈപ്പുലൈനുമൊക്കെ ശുചിയാക്കാനും വീടുകൾക്കും പൊതുശുദ്ധീകരണത്തിനുമെല്ലാം ക്ലോറിനേഷൻ വേണ്ടിവരും. ഈ സാഹചര്യങ്ങളിൽ ബ്ലീച്ചിംഗ് പൗഡറാണ് ഉപയോഗിക്കുന്നത്.

ബ്ലീച്ചിംഗ് പൗഡർ

കുമ്മായത്തിലൂടെ ക്ലോറിൻ ഗ്യാസ് കടത്തിവിട്ടാണ് ബ്ലീച്ചിംഗ് പൗഡർ ഉണ്ടാക്കുന്നത്. നല്ല ബ്ലീച്ചിംഗ് പൗഡറിൽ ഏകദേശം 30 ശതമാനം ക്ലോറിൻ ഗ്യാസ് ഉണ്ടാകും. അതിനാൽത്തന്നെ ബ്ലീച്ചിംഗ് പൗഡർ പൊതുവേ അസ്ഥിരമാണ്. തുറന്നുവച്ചാൽ ക്ലോറിൻ ഗ്യാസ് അന്തരീക്ഷത്തിൽ ലയിക്കുന്നതിനാൽ പല സന്ദർഭങ്ങളിലും ബ്ലീച്ചിംഗ് പൗഡർ വെറും ചുണ്ണാന്പായി മാറും. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നു ചുരുക്കം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

1. അത്യാവശ്യത്തിനു മാത്രമേ ബ്ലീച്ചിംഗ് പൗഡർ വാങ്ങാവൂ. ദീർഘകാലത്തെ ആവശ്യത്തിനായി വാങ്ങിസൂക്ഷിച്ചിട്ട് കാര്യമില്ല. അതിലുളള ക്ലോറിൻ നഷ്ടമാകുന്നതിനാൽ ഉപയോഗശൂന്യമാകും.

2. സൂര്യപ്രകാശത്തിൽനിന്ന് അകലെ വരണ്ട കാലാവസ്ഥയിൽ സൂക്ഷിക്കണം.

3. സൂര്യപ്രകാശം കടക്കാത്ത മുറിയിൽ അല്ലെങ്കിൽ കറുത്ത പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു ബ്ലീച്ചിംഗ് പൗഡർ ബാഗ് പൊതിഞ്ഞുവയ്ക്കണം.

4. ഒരു ചാക്കിൽനിന്നു ബ്ലീച്ചിംഗ് പൗഡർ എടുത്താൽ ഉടൻതന്നെ ചാക്ക് മൂടിക്കെട്ടി വയ്ക്കണം.

5. ബ്ലിച്ചിംഗ് പൗഡർ കൈകാര്യം ചെയ്യുന്പോൾ മാസ്കും കൈ ഉറകളും ഉപയോഗിക്കുക.

6. ഭൗതികമായി ബ്ലീച്ചിംഗ് പൗഡറിന്‍റെ ഗുണം അറിയാൻ മണം ഒരു മാർഗമാണ്.

7. ബ്ലീച്ചിംഗ് പൗഡറിൽ എത്ര മാത്രം ക്ലോറിൻ ഉണ്ടെന്ന് അറിയാൻ ലബോറട്ടറി പരിശോധന ലഭ്യമാണ്.

8. ഓർത്തടോലിഡിൻ എന്ന കെമിക്കൽ ഉപയോഗിച്ചു ബ്ലീച്ചിംഗ് പൗഡറിലെ ക്ലോറിന്‍റെ സാന്നിധ്യം ഏകദേശംമനസിലാക്കാം. ബ്ലീച്ചിംഗ് പൗഡർ ലയിച്ചിപ്പ ജലത്തിൽ ഏതാനും തുളളി ഓർത്തടോലിഡിൻ ഒഴിക്കുക. മഞ്ഞ നിറം ഉണ്ടാകുന്നുവെങ്കിൽ ക്ലോറിൻ ഉണ്ടെന്ന് അനുമാനിക്കാം.

അവക്ഷിപ്ത ക്ലോറിൻ

അണുനശീകരണവും മറ്റു രാസപ്രവർത്തനങ്ങളും പൂർത്തിയായ ശേഷം ജലത്തിൽ നിലനിൽക്കുന്ന ക്ലോറിനാണ് അവക്ഷിപ്ത ക്ലോറിൻ അല്ലെങ്കിൽ റെസിഡ്യൂവൽ ക്ലോറിൻ. ശുദ്ധജലവിതരണ പദ്ധതികളിൽ ഇതു കുറഞ്ഞതു ലിറ്ററിൽ 0.2 മില്ലിഗ്രാം ആയിരിക്കണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്. ജലം വിതരണം ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന മലിനീകരണങ്ങളെ ഇല്ലാതാക്കാനാണിത്.

ക്ലോറിൻ ഡിമാൻഡ്

അണുക്കളെ കൊല്ലാനും മറ്റു രാസപ്രവർത്തനങ്ങൾക്കും ആവശ്യമായി വരുന്ന ക്ലോറിന്‍റെ അളവ് വെളളത്തിന്‍റെ സ്വഭാവമനുസരിച്ചു വ്യത്യസ്തമായിരിക്കും. മാലിന്യമോ മറ്റു വസ്തുക്കളോ കലർന്നിട്ടുളള ജലത്തിൽ കൂടുതൽ ക്ലോറിൻ ആവശ്യമായി വരുമെന്നർഥം. ഇങ്ങനെ ആവശ്യം വരുന്ന ക്ലോറിനാണ് ക്ലോറിൻ ഡിമാൻഡ് എന്നു പറയുന്നത്. കിണർ ജലത്തിൽ ക്ലോറിൻ ഡിമാൻഡ് പൊതുവേ ലിറ്ററിൽ ഒരു മില്ലിഗ്രാമിലും കുറവായിരിക്കും. അതിനാലാണ് 1,000 ലിറ്റർ വെളളം ക്ലോറിനേറ്റ് ചെയ്യുന്നതിന് അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർക്കുകയെന്ന് പൊതുവായി പറയുന്നത്. ബീച്ചിംഗ് പൗഡറിൽ ഏകദേശം 30 ശതമാനം ക്ലോറിനുണ്ടാകും എന്നു പറയുന്പോൾ അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡറിൽ 1.5 ഗ്രാം ക്ലോറിൻ. ക്ലോറിനേഷൻ പൂർണമായ ശേഷവും അവക്ഷിപ്ത ക്ലോറിൻ നിലനിർത്താൻ അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡർ മതിയാകും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം.

സൂപ്പർ ക്ലോറിനേഷൻ

സാഹചര്യമനുസരിച്ചു പല രീതിയിൽ ക്ലോറിനേഷൻ ചെയ്യാറുണ്ട്. നമ്മൾ കാര്യമായി മനസിലാക്കേണ്ട ഒന്നാണ് സൂപ്പർ ക്ലോറിനേഷൻ. ജലജന്യരോഗങ്ങൾ അധികമാകുന്പോഴാണ് സൂപ്പർ ക്ലോറിനേഷൻ ജലവിതരണ പദ്ധതികളിൽ നടപ്പാക്കുന്നത്. എന്നു പറയുന്പോൾ പൈപ്പ്‌ലൈനിൽ ചേർക്കുന്ന ക്ലോറിൻ കുറച്ച് അധികമായിരിക്കും. അവക്ഷിപ്ത ക്ലോറിൻ ഒന്നു മുതൽ മൂന്നു വരെ മില്ലിഗ്രാം ഒരു ലിറ്ററിൽ എന്ന രീതിയിൽ വേണം സൂപ്പർ ക്ലോറിനേഷൻ നടപ്പിലാക്കാൻ. ഇതു ചെയ്യുന്പോൾ ക്ലോറിൻ അളക്കാനുള്ള സംവിധാനം വിതരണ പൈപ്പുകളിൽ ഉപയോഗിക്കണം. സൂപ്പർ ക്ലോറിനേഷൻ താത്കാലികമാണ്. പകർച്ചവ്യാധി നിയന്ത്രണത്തിലായിക്കഴിഞ്ഞാൽ ഇത് ഒഴിവാക്കും. മിക്സിംഗ് നന്നായാൽ മാത്രമാണ് ക്ലോറിനേഷൻ ഫലപ്രദമാകുന്നത്. അതിനുള്ള സംവിധാനം ഇങ്ങനെയുള്ള എല്ലാ പ്രവർത്തനങ്ങളിലും വേണം.

വെള്ളപ്പൊക്കത്തിൽ കിണറുകൾ, കുഴൽ കിണറുകൾ, വീടും പരിസരവും, ജലസ്രോതസുകൾ ഇവ മലിനമാകും. ബ്ലീച്ചിംഗ് പൗഡർ വെളളത്തിൽ ലയിപ്പിച്ച എല്ലാ പ്രതലങ്ങളും ക്ലീൻ ചെയ്യണം. ഇതിന് 100 ലിറ്റർ വെളളത്തിൽ 30 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ലയിപ്പിച്ച ലായനി മതിയാകും.

കിണറുകളിലെ ക്ലോറിനേഷൻ

മലിനീകരണം ഉണ്ടാകുന്ന സാഹചര്യത്തിൽ കിണറുകൾ എങ്ങനെ ശുദ്ധീകരിക്കാമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.

1. വെളളപ്പൊക്കം കഴിഞ്ഞശേഷം ശുദ്ധീകരണം തുടങ്ങുന്നതിനു മുന്പ് കിണറ്റിലെ കുറച്ചു വെളളം പന്പ് ചെയ്തു കളയുക.

2. കിണറ്റിലെ വെളളത്തിന്‍റെ അളവ് കണ്ടുപിടിക്കുക.

3. 20 ലിറ്റർ വെളളത്തിൽ 90 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ലയിപ്പിക്കുക.(ക്ലോറിൻ ലായനി)

4. 15 മിനിറ്റ് വെറുതെ വച്ച ശേഷം തെളിനീർ ഊറ്റിവയ്ക്കുക. അങ്ങനെ ചെയ്യുന്പോൾ നിർബന്ധമായും ബ്ലീച്ചിംഗ് പൗഡർ കലക്കിയ പാത്രം നല്ലതുപോലെ അടച്ചുവയ്ക്കണം. അല്ലെങ്കിൽ ക്ലോറിൻ ഗ്യാസ് അന്തരീക്ഷത്തിലേക്കു ലയിക്കും.

5. അതിനു ശേഷം കിണറിലുളള ഒരു ക്യൂബിക് മീറ്റർ ജലത്തിന് 10 ലിറ്റർ ക്ലോറിൻ ലായനി എന്ന തോതിൽ കിണറ്റിൽ ഒഴിച്ച് നല്ലതുപോലെ ബക്കറ്റ് ഉപയോഗിച്ചു മിക്സ് ചെയ്യുക.

6. മിക്സിംഗ് പൂർത്തിയായ ശേഷം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം കിണർ ഉപയോഗിക്കാതെ നിർത്തുക.

7. അതിനു ശേഷം വെളളം ശക്തി കുറഞ്ഞ പന്പ് ഉപയോഗിച്ചു പന്പ് ചെയ്യുക.

8. കിണറ്റിൽ കലക്കൽ ഇല്ലായെന്ന് ഉറപ്പാക്കുക.

9. തുടർ‌ന്നു കിണറ്റിലെ വെളളം ഉപയോഗിക്കാം.

കിണറിലെ ജലത്തിന്‍റെ അളവ് കണ്ടുപിടിക്കാൻ കിണറിന്‍റെ വ്യാസവും വെള്ളത്തിന്‍റെ ആഴവും മീറ്ററിൽ അളന്ന ശേഷം (3.14 Í വ്യാസാർദ്ധം Í വ്യാസാർദ്ധം Í ഉയരം Í 1000) എന്ന ഫോർമുല ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്പോൾ കിണറിലെ വെളളത്തിന്‍റെ അളവ് ലിറ്ററിൽ ലഭിക്കും. കിണറിന്‍റെ വ്യാസം 5 മീറ്റർ, വെളളത്തിന്‍റെ ഉയരം 3.5 മീറ്റർ എങ്കിൽ വെള്ളത്തിന്‍റെ അളവ് 3.14 x 2.5x 2.5 x 3.5 = 68.68 ക്യൂബിക് മീറ്റർ x 1000 = 68,688 ലിറ്റർ.

(ലേഖകൻ ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജിലെ സിവിൽ എൻജനിയറിംഗ് അസോ. പ്രഫസറും വാട്ടർ അഥോറിറ്റി മുൻ എക്സിക്യൂട്ടീവ് എൻജിനിയറുമാണ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.