സഭയോടൊപ്പം അഭിമാനത്തോടെ മുന്നോട്ട്
Saturday, June 29, 2024 10:14 PM IST
ദുക്റാന തിരുനാൾ - സഭാദിനത്തോടനുബന്ധിച്ച് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിന്‍റെ സംക്ഷിപ്ത രൂപം

പ്രിയപ്പെട്ടവരേ, വർഷങ്ങളായി ജൂലൈ മൂന്ന് ദുക്റാന തിരുനാൾ സീറോ മലബാർ സഭാ ദിനമായി ആചരിച്ചുവരുന്നു. മാർ തോമാശ്ലീഹയുടെ “എന്‍റെ കർത്താവേ എന്‍റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനത്തിന്‍റെ അടിത്തറയിൽ നിന്നാണ് നാം ഈ ദിനം ആചരിക്കുന്നത്.

സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി ചുമതലയേറ്റ ശേഷം സാർവത്രിക സഭയുടെ തലവനായ പരിശുദ്ധ മാർപാപ്പയോട് ആദരവും വിധേയത്വവും പ്രകടിപ്പിക്കാൻ 2024 മേയിൽ ഞാൻ റോമിൽ പോയിരുന്നു. പെർമനന്‍റ് സിനഡ് അംഗങ്ങളോടും സഭയുടെ കൂരിയ ബിഷപ്പിനോടും റോമിലെ പ്രൊക്യുറേറ്ററിനോടുംകൂടെ 13നാണ് ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചത്.

സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചപ്പോഴും റോമിലെ സീറോ മലബാർ സഭാംഗങ്ങളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്തപ്പോഴും സീറോ മലബാർ സഭയെക്കുറിച്ചു പറഞ്ഞ നല്ല കാര്യങ്ങൾ നമുക്കുള്ള അംഗീകാരവും പ്രോത്സാഹനവുമായിരുന്നു. നമ്മുടെ സഭയോടുള്ള പരിശുദ്ധ പിതാവിന്‍റെ കരുതലിനും വാത്സല്യത്തിനും നന്ദി പറയുന്നതോടൊപ്പം പരിശുദ്ധ പിതാവിന്‍റെ ആരോഗ്യത്തിനുവേണ്ടിയും എല്ലാ നിയോഗങ്ങൾക്കുവേണ്ടിയും പ്രാർഥിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

പരിശുദ്ധ പിതാവ് വത്തിക്കാൻ പാലസിലെ കണ്‍സിസ്റ്ററി ഹാളിൽ 13നു നടത്തിയ പ്രസംഗത്തിലെ ചില കാര്യങ്ങൾ ദുക്റാന തിരുനാളിന്‍റെയും സഭാ ദിനാഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ വിചിന്തനം ചെയ്യാൻ ആഗ്രഹിക്കുന്നു.

ഒന്നാമതായി, സഭയുടെ അപ്പസ്തോലിക പാരന്പര്യത്തെക്കുറിച്ചു നാം അവബോധമുള്ളവരും അഭിമാനിക്കുന്നവരുമാകണം. മാർപാപ്പ ഇപ്രകാരം പറഞ്ഞു: “ഭാരതത്തിന്‍റെ അപ്പസ്തോലനായ മാർ തോമാശ്ലീഹയുടെ രക്തസാക്ഷിത്വസാക്ഷ്യത്തിൽ വേരൂന്നിയിരിക്കുന്നതിനാൽ അതിപുരാതനമാണു നിങ്ങളുടെ വിശ്വാസത്തിന്‍റെ ഉത്ഭവം. നിങ്ങളെല്ലാവരും അദ്ദേഹത്തിന്‍റെ അപ്പസ്തോലിക പ്രബോധനങ്ങളുടെ സൂക്ഷിപ്പുകാരും അവകാശികളുമാണ്”.

നമ്മുടെ സഭയുടെ സുദീർഘവും ദുഷ്കരവുമായ ചരിത്രത്തിൽ നേരിടേണ്ടിവന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളിലും പത്രോസിന്‍റെ പിൻഗാമിയോടു നമ്മൾ എന്നും അചഞ്ചലമായ കൂറു പുലർത്തിയിട്ടുണ്ടെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതു കത്തോലിക്കാ സഭയുടെ കൂട്ടായ്മയിൽ നിലനിന്ന നമ്മുടെ ത്യാഗപൂർണമായ വിശ്വസ്തതയ്ക്കുള്ള അംഗീകാരമാണ്.

അനുസരണമെന്ന പുണ്യം

നമ്മുടെ പൂർവപിതാക്കന്മാർ കടന്നുപോയ എല്ലാ സഹനങ്ങളിലും സഭാ സംവിധാനങ്ങളോടു ചേർന്നുനിന്ന് അനുസരിച്ചതുകൊണ്ടാണ് പൗരസ്ത്യ സഭകളുടെയിടയിൽ സീറോ മലബാർ സഭ ഇന്ന് എണ്ണത്തിലും വിശ്വാസതീക്ഷ്ണതയിലും പ്രേഷിതപ്രവർത്തനത്തിലും പ്രശംസിക്കപ്പെടുന്ന വിധത്തിൽ വളർച്ച പ്രാപിച്ചത്.

അനൈക്യവും അനുസരണക്കേടും വിതച്ച വലിയ വിപത്തുകളെ നേരിട്ടവരും അതിന്‍റെ തിക്തഫലങ്ങൾ കണ്ടുകൊണ്ടിരിക്കുന്നവരുമാണു നമ്മൾ. സഭാധികാരികളോടുള്ള അനുസരണം കത്തോലിക്കർ ജീവിക്കേണ്ട ഒരു പുണ്യമാണ്. അതോടൊപ്പം, നൈയാമികമായി പറഞ്ഞാൽ, ഒരു സഭയെന്ന വിധത്തിൽ അനുസരിക്കാൻ നമ്മൾ കടപ്പെട്ടവരുമാണ്.

കഴിഞ്ഞ രണ്ടായിരത്തിലധികം വർഷങ്ങളിലൂടെ പ്രതിസന്ധികൾക്കിടയിലും ഇടമുറിയാത്ത അപ്പസ്തോലിക പാരന്പര്യത്തിൽ നമ്മെ നയിച്ച ദൈവത്തിനു നന്ദി പറയാം. ഈ അപ്പസ്തോലിക പാരന്പര്യം ഒരു വലിയ നിധിപോലെ സൂക്ഷിക്കുകയും തലമുറകൾക്കു കൈമാറുകയും ചെയ്യേണ്ടതാണെന്ന ഉത്തരവാദിത്വം നമുക്കു മറക്കാതിരിക്കാം.

ആഗോള സാന്നിധ്യം

രണ്ടാമതായി, നമ്മുടെ സഭയുടെ ആഗോള സാന്നിധ്യവും പ്രേഷിതപ്രവർത്തനങ്ങളുമാണു നമ്മൾ ചിന്തിക്കുന്നത്. പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പ്രിയ സഭയുടെ വിശ്വാസികൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം വിശ്വാസത്തിന്‍റെയും ഭക്തിയുടെയും തീക്ഷ്ണതയാൽ അറിയപ്പെടുന്നവരാണ്”. ഇരുപതാം നൂറ്റാണ്ടുവരെ പ്രധാനമായും കേരളത്തിൽ ഒതുങ്ങിയ നമ്മുടെ സഭ ഇന്ന് ആഗോള സാന്നിധ്യമുള്ള ഒരു സഭയായി വളർന്നുവെന്നത് അഭിമാനകരംതന്നെ. കഴിഞ്ഞ കാലങ്ങളിൽ വിവിധ ദേശങ്ങളിലേക്കു കടന്നുചെന്ന സഭാ മക്കൾ നമ്മുടെ കർത്താവിലുള്ള വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും അവരായിരിക്കുന്ന ദേശങ്ങളിൽ തീക്ഷ്ണതയോടെ ജീവിക്കാനും കലർപ്പില്ലാതെ തലമുറകൾക്കു കൈമാറാനും കാണിക്കുന്ന പ്രതിബദ്ധത പ്രശംസനീയം. ആഗോള കുടിയേറ്റത്തിന്‍റെ ഈ കാലഘട്ടത്തിൽ ഈ പ്രേഷിതവേല തുടരാൻ പ്രവാസികൾ തുടർന്നും പ്രതിബദ്ധരാകണം.

ഭാരതം മുഴുവനിലും ലോകത്തിന്‍റെ പല ഭൂഖണ്ഡങ്ങളിലും സീറോ മലബാർ സഭയ്ക്ക് ആവശ്യമായ സഭാ സംവിധാനങ്ങൾ രൂപപ്പെടുത്താൻ ചരിത്രപരമായ തീരുമാനങ്ങളെടുത്ത ഫ്രാൻസിസ് മാർപാപ്പ ഗൾഫ് രാജ്യങ്ങളിൽ നമ്മുടെ സഭയ്ക്ക് അജപാലന ശുശ്രൂഷ ചെയ്യുന്നതിനുള്ള അനുവാദം വാക്കാൽ നല്കിയത് ഇത്തരുണത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ അഞ്ചു ലക്ഷത്തിലധികം വരുന്ന വിശ്വാസികൾക്ക് ആവശ്യമായ സഭാ സംവിധാനങ്ങൾ കാലതാമസം കൂടാതെ രൂപപ്പെടുമെന്നു നമുക്കു പ്രത്യാശിക്കാം.

ആഗോള കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തിൽ പഠനത്തിനും ജോലിക്കും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾക്കുംവേണ്ടി നമ്മുടെ മക്കളും കുടുംബങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു കടന്നുചെല്ലുന്പോൾ നമ്മുടെ സഭയുടെ തനതായ പൈതൃകം കാത്തുസൂക്ഷിക്കാൻ ആഗോളസഭയുടെ തലവൻ ആഹ്വാനം ചെയ്യുന്നത് ഇപ്രകാരമാണ്: “ആരാധനാപരവും ആത്മീയവും സാംസ്കാരികവുമായ നിങ്ങളുടെ മഹത്തായ പൈതൃകം എന്നും ഏറെ തിളക്കത്തോടെ പ്രകാശിതമാകാൻ നിങ്ങൾ എവിടെയായാലും നിങ്ങളുടെ സ്വയംഭരണാവകാശമുള്ള സഭയോടു ചേർന്നുനില്ക്കാൻ സീറോ മലബാർ കത്തോലിക്കാ സഭാംഗങ്ങളായ നിങ്ങളെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു”. ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ടു നമ്മുടെ സഭയുടെ ആരാധനക്രമവും വിശ്വാസപാരന്പര്യങ്ങളും മുറുകെപ്പിടിക്കാനും അതിലൂടെ അഭിമാനത്തോടെ ജീവിക്കാനും എല്ലാവരും പരിശ്രമിക്കണം.

ആളുകളെ ചേർത്തുനിർത്താൻ അജപാലകർ ശ്രദ്ധിക്കുകയും വേണം. ഇത്തരം സാഹചര്യങ്ങളിൽ സീറോ മലബാർ സഭാ മക്കളെന്ന നിലയിലുള്ള സ്വത്വബോധത്തിൽ ആഴപ്പെട്ടു വളരാൻ ചില സങ്കുചിത ചിന്തകൾ വെടിയേണ്ടിവരും. സഭ വളരുന്നതു പ്രാദേശികമായിട്ടാണെന്നത് യാഥാർഥ്യമാണ്. എന്നാൽ, ആഗോളതലത്തിൽ ഒരു കരുത്തുറ്റ സഭയായി സീറോ മലബാർ സഭ ഇനിയും വളരാൻ വിശാലമായി ചിന്തിക്കുകയും നിലപാടുകൾ എടുക്കുകയും ചെയ്യേണ്ടതുണ്ട്.

കുടുംബങ്ങളുടെ മൂല്യം

മൂന്നാമതായി, നമ്മുടെ കുടുംബങ്ങളുടെ കെട്ടുറപ്പിനെയും വിശ്വാസപരിശീലനത്തിലെ പ്രതിബദ്ധതയെയുംഎടുത്തുപറയാൻ ആഗ്രഹിക്കുന്നു. സഭയുടെ ഏറ്റവും വലിയ സന്പത്ത് നമ്മുടെ കുടുംബങ്ങളാണ്. ആത്മീയതയിലും അധ്വാനത്തിലും അടിസ്ഥാനമിട്ട കുടുംബങ്ങൾ കൂടിച്ചേരുന്നതാണ് സഭയാകുന്ന വലിയ കുടുംബം. കുടുംബങ്ങളിലാരംഭിക്കുന്ന വിശ്വാസപരിശീലനം ഇടവകകളിലെ മതബോധന ക്ലാസുകളിലൂടെയും കുടുംബക്കൂട്ടായ്മകളിലൂടെയും സംഘടനാ പ്രവർത്തനങ്ങളിലൂടെയും ശക്തിപ്പെടണം.

കാലത്തിന്‍റെയും സംസ്കാരത്തിന്‍റെയും പ്രലോഭനങ്ങളിൽ വീണുപോകാത്ത വിധത്തിൽ വിശ്വാസമാകുന്ന പാറമേൽ അടിസ്ഥാനമിടാൻ പുതിയ തലമുറയിലെ കുടുംബങ്ങളെ ശക്തിപ്പെടുത്തണം. ഈശോ നാഥനും ഏക രക്ഷകനുമാണെന്നു ജീവിതത്തിലൂടെ പ്രഘോഷിക്കാൻ വ്യക്തികൾക്കും കുടുംബങ്ങൾക്കും അതുവഴി സഭ മുഴുവനും ഏതു സാഹചര്യത്തിലും സാധിക്കേണ്ടതുണ്ട്.

ധാരാളം വൈദിക സമർപ്പിത ദൈവവിളികൾ നല്കി ദൈവം നമ്മെ അനുഗ്രഹിച്ചു. നമ്മുടെ വൈദികരും സമർപ്പിതരും ലോകമെന്പാടും ഫലപ്രദമായ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഈ ദൈവവിളികളെയെല്ലാം പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനും പരിശ്രമിക്കാം. യുവജനങ്ങളെ പ്രത്യേകം ശ്രവിക്കാനും അവരുടെ കൂടെ നടക്കാനും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനും ആവശ്യമായ മാർഗനിർദേശങ്ങൾ നല്കാനും അജപാലകർ പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കണം.

യുവജനങ്ങളുടെ വിശ്വാസജീവിതത്തിന്‍റെ ആഴപ്പെടലും സാക്ഷ്യത്തിന്‍റെ ശക്തിയുമാണു സഭയുടെ ഭാവിയെന്നതു യുവജനങ്ങളും സഭാ ശുശ്രൂഷകരും ഒരുപോലെ ഓർമിക്കുക. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിൽ അഭിമാനത്തോടെ വ്യാപരിച്ചുകൊണ്ട്, അപ്പസ്തോലിക പ്രബോധനങ്ങളുടെ സൂക്ഷിപ്പുകാരും അവകാശികളുമായ നമുക്കു നമ്മുടെ സഭയുടെ മഹത്തായ പൈതൃകം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഏറെ തിളക്കത്തോടെ പ്രകാശിപ്പിക്കാൻ പ്രത്യേകം പരിശ്രമിക്കാം.

ദുക്റാന തിരുനാളിന്‍റെയും സഭാ ദിനത്തിന്‍റെയും ആശംസകൾ എല്ലാവർക്കും നേരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.