നന്മകൾക്കു കൈ കൊടുക്കാം
Saturday, June 29, 2024 1:43 AM IST
പകുത്തേകിയ ജീവിതങ്ങൾ -5 / സിജോ പൈനാടത്ത്
“നേവിസ് ഇന്നു ഞങ്ങൾക്കൊപ്പമില്ല..! എങ്കിലും അവന്‍റെ ചൂടും തുടിപ്പും ഞങ്ങളിന്ന് അനുഭവിക്കുന്നുണ്ട്. അവന്‍റെ കൈകൾ, ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ.. അതെല്ലാം ഏറ്റുവാങ്ങിയവരുടെ പുതുജീവിതത്തിന്‍റെ നിറവിൽ നേവിസിന്‍റെ നിറപുഞ്ചിരി ഞങ്ങൾ കാണുന്നുണ്ട്.
ഞങ്ങൾക്കിന്നു മക്കൾ മൂന്നല്ല "പത്താണ്'. നേവിസിന്‍റെ അവയവങ്ങൾ സ്വീകരിച്ച ഏഴു പേരും ഞങ്ങളെ നിരന്തരം വിളിക്കും.. സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ പങ്കുവയ്ക്കും.''

ഇരുപത്തിയഞ്ചാം വയസിൽ മകൻ നേവിസ് സാജൻ മാത്യു, ആകസ്മിക മരണത്തിലൂടെ വിടപറയും നേരം അവന്‍റെ ഏഴ് അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധരായ പിതാവ് കോട്ടയം കളത്തിപ്പടി പീടികയിൽ സാജൻ മാത്യുവിന്‍റെ വാക്കുകൾ... പ്രിയപ്പെട്ട മകന്‍റെ വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്പോഴും അവയവദാനത്തിന്‍റെ മഹത്വം അടയാളപ്പെടുത്തിയായിരുന്നു അവന്‍റെ മടക്കമെന്നോർക്കുന്പോൾ, സാജനും ഭാര്യ ഷെറിനും മനസിൽ ആർദ്രമായ അഭിമാനംകൂടിയുണ്ട്.

അസുഖത്തെത്തുടർന്ന് അബോധാവസ്ഥയിലായ നേവിസിനെ (25) 2021 സെപ്റ്റംബർ 19നാണ് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റമില്ലാതായതോടെ പിറ്റേന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക്. ഇവിടെ എല്ലാവിധ വൈദ്യസഹായങ്ങളും ലഭ്യമാക്കിയെങ്കിലും 25നു പുലർച്ചെ നേവിസിനു മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്നാണ് മകന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്.

മലയാളിയുടെ ‘കൈ’പ്പുണ്യം

അപകടത്തിൽപ്പെട്ടു കൈ നഷ്ടമായ കർണാടകയിലെ ബെല്ലാരി സ്വദേശി ബസവനഗൗഡ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ദാതാവിനെ തേടി കൊച്ചിയിൽ കെ സോട്ടോയിൽ രജിസ്റ്റർ ചെയ്തതു മാസങ്ങൾക്കു മുന്പാണ്. ബസവന ഗൗഡ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ഘട്ടത്തിലാണ് നേവിസിന്‍റെ മരണം. നിയമപരമായ നടപടികളും പരിശോധനകളും പൂർത്തിയാക്കി; നേവിസിന്‍റെ കൈകൾ ബസവന ഗൗഡയ്ക്കു കൈക്കരുത്തായി. അമൃതയിലെ പ്ലാസ്റ്റിക് ആൻഡ് റീ കണ്‍സ്ട്രകറ്റീവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള ടീം നേവിസിന്‍റെ കൈകൾ വിജയകരമായി ബസവന ഗൗഡയിൽ തുന്നിച്ചേർത്തു.

കേരളത്തിൽ അമൃതയിൽ മാത്രമാണ് കൈകൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടന്നിട്ടുള്ളത്. 2012 മുതൽ ഇതുവരെ ഇവിടെ നടന്നത് 24 ശസ്ത്രക്രിയകൾ.

മരണാനന്തര അവയവദാനത്തിലൂടെ നേവിസിന്‍റെ ഹൃദയം സ്വീകരിച്ചതു കണ്ണൂർ സ്വദേശി പ്രേംചന്ദ്, കരൾ സ്വീകരിച്ചതു നിലന്പൂർ സ്വദേശി വിനോദ്, വൃക്കകൾ സ്വീകരിച്ചതു തൃശൂർ സ്വദേശി ബെന്നിയും മലപ്പുറം സ്വദേശി അൻഷിഫും, നേത്രപടലം സ്വീകരിച്ചതു കോട്ടയം സ്വദേശി ലീലാമ്മ... മഹാദാനത്തിന്‍റെ മഹിതപുണ്യം പകർന്നു നിത്യയാത്രയായ നേവിസിന്‍റെ 27-ാം പിറന്നാൾ ദിനത്തിൽ അവയവങ്ങൾ സ്വീകരിച്ചവരെല്ലാം സാജനും ഷെറിനും നന്ദി പറയാൻ ഒത്തുചേർന്നു.

ദാനം വ്യാപാരമല്ല

അവയവദാനം എന്ന ഹൃദ്യമായ പദത്തിന്‍റെ മാറ്റു കുറയ്ക്കുന്നതാണ് അവയവവ്യാപാരം. അടുത്തകാലത്ത് ഇതുമായി ബന്ധപ്പെട്ടു കേരള പോലീസ് ആരംഭിച്ച അന്വേഷണത്തിന്‍റെ വഴികൾ രാജ്യാന്തര പോലീസ് ടീമായ ഇന്‍റർപോളിന്‍റെ സഹായം തേടുന്നതു വരെയെത്തി. അത്രമേൽ വിപുലമാണ് അവയവങ്ങളെ കച്ചവടവസ്തുവാക്കി മാറ്റുന്നവരുടെ വലക്കണ്ണികൾ. ഹൈദരാബാദ് അവയവക്കച്ചവട റാക്കറ്റിലുൾപ്പെട്ട മലയാളിയായ മധുവിനെ കണ്ടെത്താനാണ് കേരള പോലീസ് ഇന്‍റർപോൾ സഹായം തേടിയത്.

ജീവിതനിലവാരത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ പരാധീനതകൾ മുതലെടുത്താണ് അവയവക്കച്ചവടത്തിന് ഇരകളെ സ്വാധീനിക്കുന്നതെന്നും ഇക്കാര്യത്തിൽ നിയമസംവിധാനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഇതുസംബന്ധിച്ച ഇന്‍റർപോളിന്‍റെ വെബ്സൈറ്റിലെ അറിയിപ്പിൽ വ്യക്തമാക്കുന്നു. അവയവദാനം അവയവ വ്യാപാരമല്ല, അതു മനുഷ്യത്വപരമായ പ്രവൃത്തിയാണ്. അവയവ വ്യാപാരത്തിൽ അവയവദാനത്തിന്‍റെ നന്മയുമില്ല.


അവയവ വ്യാപാരം കുറ്റകരം



അവയവവ്യാപാരം കുറ്റകരമാണെന്നതു സംബന്ധിച്ചു കരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ-സോട്ടോ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് വിശദീകരിക്കുന്നത് ഇങ്ങനെ:

1994ലെ മനുഷ്യാവയവങ്ങൾ മാറ്റിവയ്ക്കൽ നിയമപ്രകാരം നിയമവിരുദ്ധവും കുറ്റകരവുമായ അഞ്ചു കാര്യങ്ങൾ ഇവയാണ്.

1. മനുഷ്യാവയവങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും അതിന്‍റെ പേരിൽ പണമിടപാടുകൾ നടത്തുന്നതും.
2. അവയവങ്ങൾക്കു പണം നൽകി ആളെ കണ്ടെത്തുന്നത്.
3. മനുഷ്യ അവയവവ്യാപാര പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും.
4. മനുഷ്യാവയവ വ്യാപാര സംഘടനകൾ.
5. മനുഷ്യാവയവം വാങ്ങാനും വിൽക്കാനുമുള്ള ധാരണകൾ
ആരംഭിക്കുന്നതും ചർച്ച ചെയ്യുന്നതും.

ദിലീഷുമാർ കാത്തിരിക്കുന്നു



2018ലെ പ്രളയകാലത്തു പെരിയാറിന്‍റെ തീരങ്ങളിൽ സജീവമായിരുന്ന സന്നദ്ധരക്ഷാപ്രവർത്തകരിൽ ദിലീഷ് കരുവേലി(38)യും ഉണ്ടായിരുന്നു. അനേകരെ രക്ഷപ്പെടുത്താൻ കൈപിടിച്ച ദിലീഷ് മൂന്നു വർഷത്തോളമായി വൃക്കരോഗിയാണ്.

ആലുവ ചൂർണിക്കര സ്വദേശിയായ ദിലീഷ് ജീവൻ നിലനിർത്താൻ ആഴ്ചയിൽ മൂന്നു ദിവസം ഡയലാസിസ് നടത്തുകയാണ്. തട്ടുകട നടത്തിയിരുന്ന ഇദ്ദേഹത്തിന് അതിനാവാത്ത സ്ഥിതി. ഉടൻ വൃക്ക മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. വൃദ്ധമാതാവ് ഉൾപ്പടെയുള്ള നിർധന കുടുംബത്തിലെ അംഗമായ ദിലീഷിനു വൃക്കദാതാവിനെ വേണം, ശസ്ത്രക്രിയയ്ക്കു പണവും വേണം. യുവകവിയും പൊതുപ്രവർത്തകനുമായിരുന്ന ദിലീഷിനെ ജീവിതത്തിലേക്കു കൈപിടിക്കാൻ ഗ്രാമപഞ്ചായത്തംഗം പി.എസ്. യൂസഫ് ചെയർമാനായി ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസ് മുറികൾക്കു പുറത്തുകൂടി ഒന്നു നടന്നു നീങ്ങിയാൽ ദിലീഷിനെപ്പോലെ അനേകം ചെറുപ്പക്കാരെ നമുക്കു കാണാനാകും.

ഒന്നല്ല, അവർ ഏറെപ്പേരുണ്ട്

ദിലീഷിനെപ്പോലെ നൂറുകണക്കിനു രോഗികളുണ്ട് നമുക്കു ചുറ്റും; വൃക്കയും കരളും ഹൃദയവും മറ്റ് അവയവങ്ങളും ലഭിക്കാൻ കാത്തിരിക്കുന്നവർ.

വ്യാജപ്രചാരണം നടത്തുന്നവരും അവയവക്കച്ചവടത്തിനു കുട പിടിക്കുന്നവരും അറിയണം; ആരുടെയോ മഹാദാനനന്മയിൽ അവയവം സ്വീകരിച്ചു പുതുജന്മത്തിലേക്കു മെല്ലെ തിരിച്ചുനടന്നു ജീവിതം വീണ്ടെടുത്തവരുടെ സു-വിശേഷങ്ങൾ; അവയമാറ്റത്തിനായി സുമനസുകളുടെ കാരുണ്യം തേടുന്നവർ, പണം സമാഹരിച്ചിട്ടും ദാതാവിനെ കിട്ടാത്തതിന്‍റെയും നിയമപരമായ സങ്കീർണതകളുടെയും ഇടയിൽപ്പെട്ടു നീറിനീറി ജീവിക്കുന്നവർ... അവരുടെ സങ്കടവിശേഷങ്ങൾക്കും ഇടയ്ക്കൊന്നു കാതോർക്കുക; അവർകൂടി ഉൾപ്പെടുന്നതാണു നമ്മുടെ കേരളം.

കാത്തിരിക്കുന്നവർ

സംസ്ഥാനത്തു വിവിധ അവയവങ്ങൾ മാറ്റിവയ്ക്കാൻ ദാതാക്കളെ കാത്തിരിക്കുന്നവരുടെ എണ്ണം. 2024 മേയ് വരെയുള്ള കണക്ക്.

വൃക്ക- 2867
കരൾ- 415
ഹൃദയം- 72
കൈ - 11
പാൻക്രിയാസ് -10
ശ്വാസകോശം - 03
-അവലംബം: കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ-സോട്ടോ). ഇവയിലൊന്നും രജിസ്റ്റർ ചെയ്യാത്തവരുമുണ്ട്.

(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.