84ന്‍റെ ധന‍്യതയിലേക്ക് പി.ജെ. ജോസഫ്
Saturday, June 29, 2024 12:50 AM IST
ഡോ. സിറിയക് തോമസ്
മൂന്നക്ഷരം ചേർന്ന പ്രയോഗത്തിൽ ചരിത്രത്തിൽ ഇടം കിട്ടിയ ഒട്ടേറെ നേതാക്കള്‍ നമുക്കുണ്ട്. ഇ.എം.എസും എ.കെ.ജിയും സി.കെ.ജിയും പി.കെ.വിയുമൊക്കെ ആ ഗണത്തിൽ വരുന്നവരാണ്. എന്നാൽ കേരളത്തിൽ പിജെ എന്ന രണ്ടക്ഷരത്തിലറിയപ്പെടുന്ന ഒരേയൊരു നേതാവാണ് പി.ജെ. ജോസഫ്.

പിജെ എന്നത് കേരളത്തിന്‍റെ പൊതുമണ്ഡലത്തിലും പൊതുമനസിലും പണ്ടേ പതിഞ്ഞു പോയ ഒരു ‘തണ്ട’പേരാണെന്നും പറയാം. സ്വപക്ഷത്തും മറുപക്ഷത്തുമുള്ളവർ സ്നേഹത്തോടും മറിച്ചും പറയുന്നതും പിജെ എന്നുതന്നെയാണ്. 1941 ജൂണ്‍ 28നായിരുന്നു പി.ജെ. ജോസഫിന്‍റെ ജനനം.

നമ്മുടെ പൊതുജീവിതത്തിൽ ജോസഫ് എന്നു പേരുള്ളവരും ധാരാളമുണ്ട്. പക്ഷേ അനുഭവത്തിൽ അവിടെയും ജോസഫെന്നു മാത്രം പറഞ്ഞാൽ അതും പിജെ ജോസഫ് തന്നെ!

രാഷ്‌ടീയത്തിൽ പേരെന്നു പറഞ്ഞാൽ സൽപേരെന്ന ഒര൪ഥംകൂടിയുണ്ട്. ആ വകയിലും പിജെ ഭാഗ്യവാനാണ്. ദീർഘകാലം എംഎല്‍എയും പലതവണ മന്ത്രിയുമായപ്പോഴും സത്യസന്ധനെന്ന സൽപേരിനും കളങ്കമൊന്നുമുണ്ടായതുമില്ല. ആദ്യം മന്ത്രിയായതുതന്നെ ആഭ്യന്തരമന്ത്രിയായിട്ടായിരുന്നുവെന്നതും ഒരു റിക്കാർഡായി.

പിന്നീട് കൈകാര്യം ചെയ്തതു റവന്യുവും വിദ്യാഭ്യാസവും പൊതുമരാമത്തും ഹൗസിംഗും ജലസേചനവുമടക്കം ജനങ്ങളുമായി നേർബന്ധം പുലര്‍ത്തുന്ന വകുപ്പുകള്‍തന്നെ. ഇഷ്ടമുണ്ടായിട്ടും എന്തുകൊണ്ടാണ് കൃഷിവകുപ്പു മാത്രം പി.ജെയ്ക്ക് കിട്ടാതെപോയതെന്നത് ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി നില്‍ക്കുന്നു!

ഇന്നും ഏറ്റവും ഇഷ്ടം കൃഷിയോടും സംഗീതത്തോടുമാണ്. പി.ജെയ്ക്കു കൃഷി ഫാഷനല്ല. ഇംഗ്ലീഷ്‌ പദം പറഞ്ഞാൽ Passion ആണുതാനും. സംഗീതവും അങ്ങനെയാണ്. രണ്ടും ആസ്വദിച്ചാണു ചെയ്യുന്നത്. ആദ്യത്തേത് രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. രണ്ടാമത്തെത്- സംഗീതം- ആർജിച്ചെടുത്ത സിദ്ധിയും. പി.ജെയ്ക്ക് രാഷ്‌ട്രീയം സാന്ദ൪ഭികമായി സംഭവിച്ചതാണെന്നു പറയുന്നവരുണ്ട്. സത്യം മറിച്ചാണ്. കൃഷി പിതൃവഴിയിൽ വന്നതാവാം. പക്ഷേ പിതാവു പുറപ്പുഴ പാലത്തിനാൽ കുഞ്ഞേട്ട൯ 12 വർഷം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.

രാഷ്‌ട്രീയം മാതൃവഴിയിൽ വന്നതുമാകാം. അമ്മവീട് പാലായിലാണല്ലോ. മാതൃസഹോദരന്‍ വാഴയിൽ കുഞ്ഞച്ചന്‍ എന്ന ഡൊമിനിക് സിറിയക് സ്വാതന്ത്ര്യസമരത്തിൽ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോൺഗ്രസിൽ പി.ടി. ചാക്കോ, പ്രഫ. കെ.എം. ചാണ്ടി, ചെറിയാൻ കാപ്പൻ തുടങ്ങിയവർക്കൊപ്പം എന്‍റെ പിതാവ് ആർ.വി. തോമസിന്‍റെ പ്രിയശിഷ്യൻമാരിൽ ഒരാളായിരുന്നുവെന്നതും ഒരു രാഷ്‌ട്രീയ യാഥാര്‍ഥ്യം!

പി.ജെയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്തായിരുന്നുവെന്ന ചോദ്യത്തിന് ഡോ. ശാന്ത എന്ന ഒരേയൊരു ഉത്തരമേയുള്ളൂ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോട്ടയത്തുനിന്നുള്ള തന്‍റെ പാർട്ടി സ്ഥാനാ൪ഥിയുടെ വിജയമാവണം ഇപ്രാവശ്യം പി.ജെയ്ക്ക് ജനങ്ങൾ നൽകിയ ഏറ്റവും സന്തോഷജന്യമായ ജന്മദിന സമ്മാനം!

അടുത്ത വര്‍ഷമാകുമ്പോഴക്കും നമ്മുടെ കാലത്ത് കേരളം കണ്ട ഏറ്റവും സംശുദ്ധനായ രാഷ്‌ട്രീയ നേതാവെന്ന് സർവരും സമ്മതിക്കുന്ന പി.ജെയ്ക്ക് ആയിരം പൂർണചന്ദ്രനെയും കണ്ടു ശതാഭിഷേകവും വരും!!.
ആയുഷ്മാൻ ഭവ!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.