Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നം...
Friday, June 28, 2024 11:24 PM IST
ബിജോ ജോ തോമസ്
കാലം1960കളുടെ തുടക്കം....കോയന്പത്തൂരിലെ ഈറോഡ് സെന്റ് റീത്താസ് സ്കൂളിലെ ഭാരതി എന്ന ആറാം ക്ലാസുകാരി തകർപ്പൻ നൃത്ത പെർഫോമൻസുമായി അരങ്ങു തകർക്കുകയാണ്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന അന്നത്തെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി സുന്ദര വടിവേലു ഒരു പ്രവചനം നടത്തി. ഇവൾ വൈജയന്തിമാലയെയും പദ്മിനിയെയും പോലെ വലിയ നർത്തകിയും നടിയുമായി തീരും. സംസ്ഥാനത്തെ 45 സ്കൂളുകൾ പങ്കെടുത്ത നൃത്തമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഭാരതിക്ക് സമ്മാനം നൽകിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രവചനം. പ്രവചനം കേട്ട ജയഭാരതിയും മുത്തച്ഛനും ചിരിച്ചുതള്ളി. പക്ഷേ കാലം ജയഭാരതിക്ക് കരുതിവച്ചത് അതുതന്നെയായിരുന്നു.
മലയാളികളുടെ എക്കാലത്തെയും സ്വപ്നനായികയായി ഒട്ടേറെക്കാലം മലയാളസിനിമയിൽ വിരാജിച്ച അവർ ഇന്ന് എഴുപതിന്റെ നിറവിൽ ചെന്നൈയിൽ സ്വച്ഛജീവിതം നയിക്കുകയാണ്. പക്ഷേ ഒരു സിനിമാക്കഥ പോലെയായിരുന്നു ഭാരതിയുടെ ജീവിതവും. ഇപ്പോഴത്തെ ഈ ശാന്തജീവിതത്തിനുമപ്പുറം നിലനില്പിനായുള്ള പോരാട്ടത്തിലൂടെ ജീവിതസമരം നടത്തി എല്ലാം നേടിയെടുത്ത ഒരു നായികയുടെ കഥകൂടിയുണ്ട് ജയഭാരതിക്ക്.
കൊല്ലമാണ് സ്വദേശമെങ്കിലും ചെറുപ്പത്തിലെ അച്ഛൻ ഉപേക്ഷിച്ചുപോയ ഭാരതിയും അമ്മയും മുത്തച്ഛന്റെ സംരക്ഷണയിലാണ് വളർന്നത്. കോയന്പത്തൂരിൽ റെയിൽവേ ഗാർഡായിരുന്ന മുത്തച്ഛനോടൊപ്പം നന്നേ ചെറുപ്പത്തിലേ അവിടെയെത്തിയ ഭാരതിക്ക് പിന്നീടുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. അമ്മയും രണ്ടു സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്ന കുടുംബത്തിന് സാന്പത്തിക പ്രതിസന്ധികൾ ഏറെയുണ്ടായി.
കോയന്പത്തൂരിലെ മലയാളി അസോസിയേഷനുകളുടെ നാടകങ്ങളിൽ പത്താംവയസുമുതൽ അഭിനയിച്ചു തുടങ്ങിയ അവർക്ക് സിനിമയിലേക്ക് വഴിതുറന്നതും നാടകാഭിനയമായിരുന്നു. അങ്ങനെ 13-ാം വയസിൽ ‘പെൺമക്കൾ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ചിത്രത്തിന്റെ കരാർ ഒപ്പുവയ്ക്കുന്പോൾ ഭാരതിക്ക് ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. ജോലി ചെയ്യണം, കുടുംബത്തെ സംരക്ഷിക്കണം. അങ്ങനെ അറുപതുകളുടെ മധ്യത്തിൽ തുടങ്ങിയ അഭിനയജീവിതം എൺപതുകളുടെ മധ്യം വരെ സജീവമായി.
ജീവിതവും കാലവും സമയവും മറന്ന് സെറ്റിൽനിന്ന് സെറ്റിലേക്കുള്ള ഓട്ടം. സിനിമ മാത്രമായിരുന്നു അവരുടെ ലോകം. കരിയറിന്റെ ആദ്യകാലത്ത് ‘കടമറ്റത്ത് കത്തനാർ’ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം അഭിനയിക്കാനെത്തിയ ജയഭാരതി ഷൂട്ടിംഗ് കഴിഞ്ഞിട്ടും പോകാതെ അമ്മയോടൊപ്പം വിഷമിച്ച് നിൽക്കുന്നതുകണ്ട നടൻ തിക്കുറിശി കാര്യം തിരക്കിയപ്പോൾ തിരിച്ചുപോകാൻ വണ്ടിക്കൂലിക്ക് കാശില്ലെന്നും വെയിൽ മാറുന്പോൾ നടന്നുപോകാനാണെന്നും സങ്കോചത്തോടെ മറുപടി പറഞ്ഞു. “നാളെ നീ വലിയ നടിയാകും, കാറു വാങ്ങും” അന്ന് തിക്കുറിശി ജയഭാരതിയെ ആശ്വസിപ്പിച്ചു. പിന്നീട് തിരക്കുള്ള നടിയായി കാർ വാങ്ങിയപ്പോൾ ആദ്യമായി കാറിൽ കയറ്റിയതും തിക്കുറിശിയെ തന്നെ.
ഷീലയും ശാരദയുമൊക്കെ തിളങ്ങിനിന്നപ്പോഴും കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാനും ആരാധകരെ സൃഷ്ടിക്കാനും ജയഭാരതിക്കു കഴിഞ്ഞു. മറ്റുപല നായികമാർക്കുമില്ലായിരുന്ന നൃത്തമികവ് അവരുടെ പ്ലസ്പോയിന്റായി.
കരകാണാക്കടൽ, തോക്കുകൾ കഥ പറയുന്നു, കള്ളിയങ്കാട്ട് നീലി, ഇതാ ഇവിടെ വരെ, രതിനിർവേദം തുടങ്ങി അനവധി സിനിമകളിൽ ഗ്ലാമറും അഭിനയവും ഒരുപോലെ സമന്വയിപ്പിച്ച് പ്രേക്ഷകരുടെ സ്വപ്നനായികയായി ജയഭാരതി. എഴുപതുകളുടെ അവസാനം മുതൽ അമ്മ വേഷങ്ങളിലും കാരക്ടർ വേഷങ്ങളിലുമൊക്കെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു അവരുടേത്. നസീർ-ഷീല തിളങ്ങി നിന്ന ജോഡിയായപ്പോഴും നസീറിന്റെ ഒട്ടേറെ ഹിറ്റുകളിൽ നായികയാകാൻ ജയഭാരതിക്കു കഴിഞ്ഞു.
നസീറുമായി നല്ല ആത്മബന്ധം സൂക്ഷിച്ച ജയഭാരതിക്ക് നസീർ എന്നും നല്ല സുഹൃത്തും സഹായിയുമായിരുന്നു. ചെറുപ്പത്തിൽ ഉപേക്ഷിച്ചുപോയ അച്ഛനെ 25 വർഷങ്ങൾക്കുശേഷം ജയഭാരതിക്ക് കണ്ടെത്തിക്കൊടുത്തതും നസീർ. എറണാകുളത്തു വച്ച് അച്ഛനും മകളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ചുക്കാൻ പിടിച്ചത് നസീറായിരുന്നു.
എഴുപതുകളുടെ അവസാനം നടൻ സത്താറിനെ വിവാഹം ചെയ്ത ജയഭാരതി പിന്നീട് കുടുംബജീവിതത്തിനാണ് പ്രധാന്യം നൽകിയത്. 2019ൽ സത്താർ മരിച്ചതിനുശേഷം മകൻ ക്രിഷ് സത്താറും കൊച്ചുമകനുമടങ്ങുന്ന ലോകമാണ് ജയഭാരതിയുടേത്.
2002ൽ മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിലാണ് ജയഭാരതി അവസാനം അഭിനയിച്ചത്. പിന്നീട് സിനിമയിൽനിന്നും മീഡിയയിൽനിന്നുമൊക്കെ അകന്ന ജീവിതമായിരുന്നു അവരുടേത്. താരസംഘടനയായ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തുന്നതുമാത്രമായി അവരുടെ കേരളവുമായുള്ള ബന്ധം. പക്ഷേ മലയാളികൾക്ക് ജയഭാരതിയെ മറക്കാനാകില്ലല്ലോ. തങ്ങളുടെ സ്വപ്നനായിക എഴുപതു വയസ് പിന്നിടുന്നു എന്നു പറയുന്പോൾ പ്രേക്ഷകർക്കും അത് വിസ്മയമാവുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മതം മരുന്നാണ്,മയക്കുമരുന്നല്ല
2023ൽ ലോകത്തിലെ 84.4 ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തിലു
ക്ലോറിനേഷൻ നിത്യജീവിതത്തിൽ
ഒരു ഫ്ളാറ്റിലെ ഭൂരിപക്ഷം ആളു
ആരോഗ്യസംരക്ഷണം: ഉയരുന്ന വെല്ലുവിളികളും ഉണരുന്ന പ്രതീക്ഷകളും
ആരോഗ്യസംരക്ഷണ മേഖലയിൽ നിലനിൽക്കുന്ന വെ
വെങ്കയ്യ ഗാരു ഭാരതത്തിന്റെ നിസ്വാർഥ സേവകൻ
ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയും ആദരണീയ രാഷ്ട്രതന്ത്രജ്ഞനുമായ എം. വെങ്കയ്യ
കിൽകെന്നി പൂച്ചകൾക്ക് ഒന്നിക്കാനാകുമോ?
കഴിഞ്ഞയാഴ്ച കേരളത്തിലെ പ്രതിപക്ഷ നേതാവ് മുൻ പ്രതിപക്ഷ നേതാവിനെ കണ്ട് തന്റെ നി
സഭയോടൊപ്പം അഭിമാനത്തോടെ മുന്നോട്ട്
ദുക്റാന തിരുനാൾ - സഭാദിനത്തോടനുബന്ധിച്ച് സീറോ മലബാർ സഭ മേ
പാർട്ടിയും മുന്നണിയും തിരുത്തണം
1970കളിൽ ഭാരതത്തിലെ കത്തോലിക്കാ സഭാ വൃത്തങ്ങളി
മൈക്ക് ഓഫാക്കി നിശബ്ദനാക്കാനാകില്ല !
“ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരും. കഴിഞ്ഞ രണ്ടുവർ
നന്മകൾക്കു കൈ കൊടുക്കാം
“നേവിസ് ഇന്നു ഞങ്ങൾക്കൊപ്പമില്ല..! എങ്കിലും അവന്റെ ചൂടും തുടിപ്പും ഞങ്ങളിന്ന് അ
84ന്റെ ധന്യതയിലേക്ക് പി.ജെ. ജോസഫ്
മൂന്നക്ഷരം ചേർന്ന പ്രയോഗത്തിൽ ചരിത്രത്തിൽ ഇടം കിട്ടി
നിലവാരം കൂട്ടാൻ കുറുക്കുവഴികളില്ല
2017, 2021 വർഷങ്ങളിലെ നാഷണൽ അച്ചീവ്മെന്റ് സർവേയിലെ കണ്ടത്തലുകളിൽ
ഹൃദയംകൊണ്ടെഴുതുന്ന കവിത
ചിന്നിച്ചിതറുന്ന മഴത്തുള്ളികളില്‍
രാവും പകലും ഒരുപോലെ വീണുറങ്ങട്ടെ.
ഉള്ള
ഭിക്ഷാംദേഹികളുടെ "നമ്പർ വൺ' കേരളം!
ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് മുൻ ഇൻഫോസിസ് സിഎഫ്ഒയും ആരിൻ കാപ്പിറ്റലി
ജീവിതപങ്കാളി വൃക്ക പകുത്തവള്‍
41 വര്‍ഷം മുമ്പ് സെലിന് ഒരു തീരുമാനമെടുത്തു. “എന്റെ വൃക്കകളിലൊന്ന് ഞാന്‍ പകുത
മരമാണെങ്കിലും ഒരു മര്യാദ വേണ്ടേ?
പ്രകൃതിസംരക്ഷണം എന്നാൽ മരം നടീൽ എന്ന പ്രക്രിയയായി ചുരുങ്ങിയതാണ് ഇപ്പോൾ കേരള
പ്രീതി എന്നാൽ പ്രചോദനം...
എനിക്കു ജീവിക്കണം... അതിനായി മെഡിക്കല്‍ സയന്‍സിലെ എല്ല
ആ ഇരുണ്ട നാളുകൾ അന്‍പതാം വർഷത്തിലേക്ക്
രാജ്യത്തുണ്ടായ ഒരേയൊരു അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ അമ്പതാം വർഷത്തിലേ
നല്‍കുന്നതാണു നന്മ... എന്നു സ്വന്തം കേരളം
2007 ഏപ്രില്‍ 6. ഡല്‍ഹി രജീന്ദര്‍ നഗറിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍
തിരുത്താൻ ഇതാണു സമയം
കഴിഞ്ഞ മെഡിക്കൽ നീറ്റ് പരീക്ഷയിലുണ്ടായ അഴിമതിയും പരാജയവും ഈ രംഗത്ത് ഒരു അഴി
തുടർച്ചയ്ക്കു നല്ലത് ഏറ്റുമുട്ടലല്ല, സമവായം
മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെട്ടശേഷം വൈകാതെതന്നെ നരേന്ദ്ര മോദി മന്ത്രിസഭ രൂ
വർക്കിച്ചൻ ചിരവപ്പുറത്തുണ്ട്!
വർക്കിച്ചന് ഒരു മകളുണ്ട്. എലിസബത്ത് എന്ന ഏലിക്കുട്ടി. പഠിക്കാൻ മിടുമിടുക്കി.
കായിക ക്ലാസ് മുറികളുടെ ഉടയവൻ
ചെങ്ങന്നൂരിലൂടെയും പുത്തൻകാവിലൂടെയും കുമ്പനാട്ടിലൂടെ
ശൈലിയും മുഖ്യമന്ത്രിയും
ഭരണമുന്നണി രക്ഷപ്പെടണമെങ്കിൽ മുഖ്യമന്ത്ര
ഓർമയിലെ ഔസേപ്പച്ചൻ
പൊടിപാറ ഔസേപ്പച്ചൻ വേ
അൽഗോർ-നൈതികതയുടെ ശബ്ദമായി ഫ്രാൻസിസ് മാർപാപ്പ
കഴിഞ്ഞ 14-ാം തീയതി ജി-7 സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാ
വട്ടംകറക്കുന്ന പരീക്ഷകൾ!
ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തിൽ വ
മനുഷ്യനു സൗഖ്യം നൽകുന്ന സംഗീതം
ദൈവം മനുഷ്യനു നൽകിയ ദിവ്യമായ ഔഷധമാണ് സംഗീതം. ഈ വിശ്വം മുഴുവ
സിവിൽ എൻജിനിയറിംഗ്: ആശങ്കകളും സാധ്യതകളും
സിവിൽ എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയ്ക്ക് ഇതെന്തു പറ്റി? ഇന്ത്യ
കേരള നവോത്ഥാനത്തിലെ നിധീരിമാർഗം
എല്ലാത്തരം ഗുണഗണങ്ങളുമൊന്നുചേർന്നിട്ടുല്ല
ഉദയംപേരൂർ സൂനഹദോസ് ഒരു പുനർവായന
ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സഭാചരിത്ര
മദ്യനയം അധാർമികം; തിരുത്തണം
ഭരണഘടനയുടെ 47-ാം അനുഛേദമനുസരിച്ച്, മദ്യം
മതികെട്ടാൻ ഒരു നൊമ്പരം
ഉടുമ്പൻചോല താലൂക്കിൽ തോണ്ടിമല കരയിൽ നാനൂറിലധികം കുടിയേറ്റ കർഷകരെ ക്രൂരമാ
കേരളത്തിലെ ആദ്യ പള്ളിക്കൂടം
കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചുകൊണ്ട് ആദ്യ
പാർലമെന്റ് തെരഞ്ഞെടുപ്പും മാറുന്ന യൂറോപ്പും
ഇക്കഴിഞ്ഞ 6-9 തീയതികളിലായി യൂറോപ്യൻ പാർല
ഇനിയൊരു ജീവനും കെട്ടിടങ്ങൾക്കുള്ളിൽ പൊലിയരുത്
ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കുവൈറ്റിൽ നിരവധി
ജോർജ് കുര്യനും ജോസ് കെ. മാണിയും
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തി
മലയാളത്തിന്റെ ഉള്ളറിഞ്ഞ ഉള്ളൂർ
“മഹാകവി ഉള്ളൂരിന്, സമശീർഷരായ ആശാനോ വള്ളത്തോളോ ആകാൻ ഒരു പ്രയാസവുമില്ല. എ
ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കില്ല
ന്യൂനപക്ഷങ്ങൾക്കായുള്ള സ്കോളർഷിപ്പുകളും കേന്ദ്ര ഫണ്‍
അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും
വിമോചനസമരക
മോദിയുടെ മൂന്നാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു
സ്വയംഭരണ കോളജുകളെ കൂട്ടിലടയ്ക്കരുത്
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉന്‍
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ്‍ നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
Latest News
ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം; പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമെന്ന് മന്ത്രി
ഹിന്ദു പരാമര്‍ശം: രാഹുല്‍ പറഞ്ഞതില്‍ ചിലത് സഭാരേഖകളില്‍നിന്ന് നീക്കി
ലോണാവാല വെള്ളച്ചാട്ടത്തിലെ അപകടം; നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
എകെജി സെന്റർ ആക്രമണം; രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ പിടിയിൽ
ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ
Latest News
ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം; പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമെന്ന് മന്ത്രി
ഹിന്ദു പരാമര്‍ശം: രാഹുല്‍ പറഞ്ഞതില്‍ ചിലത് സഭാരേഖകളില്‍നിന്ന് നീക്കി
ലോണാവാല വെള്ളച്ചാട്ടത്തിലെ അപകടം; നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
എകെജി സെന്റർ ആക്രമണം; രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ പിടിയിൽ
ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top