ജീവിതപങ്കാളി വൃക്ക പകുത്തവള്‍
Thursday, June 27, 2024 1:45 AM IST
പകുത്തേകിയ ജീവിതങ്ങൾ -3 / സിജോ പൈനാടത്ത്
41 വര്‍ഷം മുമ്പ് സെലിന്‍ ഒരു തീരുമാനമെടുത്തു. “എന്‍റെ വൃക്കകളിലൊന്ന് ഞാന്‍ പകുത്തു നല്‍കും.’’

തീരുമാനം അക്കൊല്ലംതന്നെ വിജയകരമായി നടപ്പായി. തൊട്ടടുത്ത വര്‍ഷം ജെയിംസ് ജോസഫ് ഉറച്ചൊരു തീരുമാനമെടുത്തു. “ജീവിതം പകുത്തു കൊടുത്ത സെലിനെ ജീവിതപങ്കാളിയായി സ്വീകരിക്കും.’’

ആ തീരുമാനവും താലികെട്ടി തീര്‍പ്പാക്കി. നാലു പതിറ്റാണ്ടിനിപ്പുറം ഇരുവരുടെയും സ്‌നേഹദാമ്പത്യം അവയവദാനമെന്ന വലിയ നന്മയുടെ ഘോഷം കൂടിയാകുന്നു.

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം അറയ്ക്കപ്പറമ്പില്‍ ജെയിംസിന്‍റെ ഭാര്യ സെലിന്‍ 1983 മേയ് 14നാണ് വൃക്കദാനം നടത്തിയത്. വൃക്കരോഗിയായ അമ്മ ഡോട്ടി വര്‍ഗീസിനു സെലിന്‍റെ വൃക്ക മാറ്റിവച്ചത് ഹൈദരാബാദിലെ മഹാവീര്‍ ആശുപത്രിയില്‍. വിവാഹത്തിനു മുമ്പായിരുന്നു വൃക്കദാനം. അന്നു സെലിനു പ്രായം 24.

കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജിസ്റ്റായിരുന്ന ഡോ. കാശി വിശ്വനാഥനാണ് ഹൈദരാബാദിലെ ആശുപത്രിയിലേക്കു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു റഫര്‍ ചെയ്തത്. അന്നു കേരളത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ അപൂര്‍വമായിരുന്നു. വൃക്കദാനം വിജയകരം. രണ്ടാഴ്ചയിലെ വിശ്രമവും പൂര്‍ത്തിയാക്കി സെലിന്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി. വൈകാതെ വിവാഹാലോചനകള്‍ തുടങ്ങി.

റിസ്‌കല്ല, സ്‌നേഹം

അവയവദാനം നടത്തിയ സെലിന്‍റെ കഥയും ജീവിതവും ജെയിംസിനെ നന്നേ ആകര്‍ഷിച്ചു. ഒരു വൃക്ക മാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലെ റിസ്‌ക് ചൂണ്ടിക്കാട്ടി വീട്ടുകാരും ബന്ധുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ജെയിംസ് ഉറച്ച തീരുമാനമെടുത്തു; പകുത്തു നല്‍കാന്‍ മനസുള്ള സെലിന്‍ തന്നെയാണ് എനിക്കു ജീവിതസഖി.

1984ല്‍ വിവാഹം. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ജനറ്റിക് വിഭാഗത്തില്‍ അധ്യാപകനായിരുന്ന ജെയിംസിനൊപ്പം സെലിനും അവിടേക്ക്. സെലിന്‍ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്തു. വിരമിച്ചശേഷം ഇരുവരും കാഞ്ഞിരപ്പള്ളിയിലേക്ക്. മൂന്നു മക്കളില്‍ രണ്ടു പേരുടെ വിവാഹം കഴിഞ്ഞു.

സെലിന്‍റെ വൃക്കദാനം ഇരുപതോളം പേര്‍ക്ക് പിന്നീട് അവയവദാനത്തിനു പ്രചോദനമായെന്നു ജെയിംസ് പറയുന്നു. വൃക്കദാനം നടത്തിയതിന്‍റെ പേരില്‍ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും നാല്പതു വര്‍ഷമായി തനിക്കില്ലെന്നു സെലിന്‍. അമ്മയ്ക്കു വൃക്ക നല്‍കാനായതില്‍ വലിയ സംതൃപ്തിയാണ്. ഇപ്പോള്‍ സെലിനു പ്രായം 65. ഭാര്യ അവയവദാനം നടത്തിയതും അനേകര്‍ക്കു പ്രചോദനമായതും അഭിമാനത്തോടെയാണ് അന്നും ഇന്നും കാണുന്നതെന്നും എഴുപതുകാരനായ ജെയിംസ് പറയുന്നു.

പങ്കുവയ്ക്കലിന്‍റെ സന്ദേശമാകേണ്ട ദാമ്പത്യജീവിതത്തിന് സെലിന്‍റെ മഹാദാനവും അതിനെ അഭിമാനത്തോടെ ഉള്‍ക്കൊണ്ടു ചേര്‍ത്തുപിടിച്ച ജെയിംസിന്‍റെ കരുതലും തിളക്കം കൂട്ടുന്നു.

അനൂപും ജിനീഷയും ഹാപ്പിയാണ്

രണ്ടു തവണ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ അനൂപിനെ ജീവിതപങ്കാളിയാക്കാന്‍ നിശ്ചയിച്ച ജിനീഷയെ വീട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. മാറ്റിവച്ച വൃക്കകളില്‍ പുതുജീവിതത്തിന്‍റെ സ്പന്ദനമറിഞ്ഞ അനൂപിന്‍റെ ജീവിതത്തിലേക്ക് കൊല്ലം പെരിനാട് സ്വദേശിനി ജിനീഷ കൈപിടിച്ചെത്തിയത് 2023 ഡിസംബര്‍ ഏഴിന്. പത്തു വര്‍ഷം നീണ്ട പ്രണയം സന്തുഷ്ട ദാമ്പത്യമായി.

മുംബൈയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി അനൂപിനു വൃക്കരോഗം സ്ഥിരീകരിച്ചത്. കുറേക്കാലം ഡയാലിസിസ്. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ വഴിയില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അമ്മ പ്രഭാവതി ദാതാവായി. 2012 ഫെബ്രുവരിയില്‍ അനൂപിന് ആദ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.

2017ഓടെ ഒരു വൃക്കയുടെ പ്രവര്‍ത്തനം നിലച്ചു. വീണ്ടും ഡയാലിസിസിലേക്ക്. ഒപ്പം പുതിയ വൃക്കദാതാവിനായുള്ള അന്വേഷണവും. 2022 ജൂണില്‍ ചങ്ങനാശേരിയില്‍നിന്നുള്ള 26കാരിയുടെ വൃക്ക അനൂപില്‍ വച്ചുപിടിപ്പിച്ചു. ഇരു ശസ്ത്രക്രിയകളും നടന്നത് കൊച്ചി അമൃത ആശുപത്രിയില്‍.

ഇപ്പോള്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അനൂപിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. തങ്ങള്‍ ഹാപ്പിയാണെന്ന് അനൂപും ജിനീഷയും നിറപുഞ്ചിരിയോടെ പറയുന്നു.

ഹൃദയശ്രുതി



ഹൃദയം മാറ്റിവച്ചാല്‍ രണ്ടു വര്‍ഷം... ഏറിയാല്‍ മൂന്നു വര്‍ഷം... അവയവദാനത്തെക്കുറിച്ചു പരക്കുന്ന തെറ്റിദ്ധാരണകളുടെയും ബോധപൂര്‍വമായും അല്ലാതെയും പ്രചരിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകളുടെയും കൂട്ടത്തില്‍ ഇങ്ങനെയും ഒരു അഭിപ്രായം കേള്‍ക്കാറുണ്ട്. എന്നാല്‍, ആ ധാരണ തീര്‍ത്തും തെറ്റാണെന്ന് ഈ ചെറുപ്പക്കാരി ജീവിതംകൊണ്ടു വിളിച്ചുപറയും.

ശ്രുതിയെ മലയാളികള്‍ പലരുമറിയും. കേരളത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഏറ്റവുമധികം വര്‍ഷം ജീവിക്കുന്ന വ്യക്തിയാരെന്ന ചോദ്യത്തിന്‍റെ ഉത്തരം കൂടിയാണു പിറവം ആരക്കുന്നം കടപ്പുറത്ത് വീട്ടില്‍ ശശീന്ദ്രന്‍റെയും ശാന്തയുടെയും മകള്‍ ശ്രുതി.

ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതിയും രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു രോഗവും മൂലം മരണത്തിന്‍റെ പടിവാതിലോളമെത്തിയതാണു ശ്രുതി. ഹൃദയം മാറ്റിവയ്ക്കുക മാത്രമായിരുന്നു ജീവന്‍ തിരിച്ചുപിടിക്കാനുള്ള ഏകമാര്‍ഗം.

2013 ഓഗസ്റ്റ് 13നു മസ്തിഷ്‌കമരണം സംഭവിച്ച കോട്ടയം വാഴപ്പള്ളി സ്വദേശി തൈപ്പറമ്പില്‍ ജോസഫ് മാത്യു (ലാലിച്ചന്‍)വിന്‍റെ ഹൃദയമാണ് ശ്രുതിയില്‍ പുതുജീവനായത്. പ്രമുഖ ഹൃദ്രോഗ ചികിത്സാ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തില്‍ വിജയകരമായി ഹൃദയം മാറ്റിവച്ചു.

11 വര്‍ഷങ്ങള്‍ കഴിഞ്ഞും ശ്രുതി സന്തോഷത്തോടെ ജീവിക്കുന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആരക്കുന്നത്തു സിമീസ് ലേഡീസ് കോര്‍ണറില്‍ ജോലി ചെയ്യുന്നു.

സുമനസുകളേ, നിങ്ങളെത്തേടി...

“11 വര്‍ഷം മുമ്പ് മരണത്തിന്‍റെ തൊട്ടടുത്തെത്തിയ ഞാന്‍ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചതല്ല. എനിക്കു ഹൃദയം നല്‍കാന്‍ ലാലിച്ചന്‍റെ സ്‌നേഹമുള്ള കുടുംബമെടുത്ത തീരുമാനമാണ് ഇന്ന് എന്‍റെ ജീവിതം. ഹൃദയസ്പന്ദനങ്ങള്‍ക്കു പുതുതാളം പകര്‍ന്ന ഡോക്ടര്‍മാരോടും വലിയ കടപ്പാടുണ്ട്.

അവയവദാനത്തിനു സന്നദ്ധരായവരെ കാത്ത് ഇന്നും ആശുപത്രികളിലും മറ്റുമായി അനേകരുണ്ട്. അവരുടെ സംഘര്‍ഷാവസ്ഥകളും സങ്കടവും എനിക്കു മനസിലാകും. അതു സമൂഹവും തിരിച്ചറിയണം. സദുദ്ദേശ്യത്തോടെ അവയവം നല്‍കുന്നവർ, പുതിയൊരു ജീവിതമാണു സമ്മാനിക്കുന്നത്. മരണത്തില്‍നിന്നുള്ള ഒരു വീണ്ടെടുപ്പ്’’

- ശ്രുതി ശശി (ഹൃദയം മാറ്റിവച്ചു 11 വര്‍ഷം പിന്നിടുന്ന യുവതി)

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.