Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജീവിതപങ്കാളി വൃക്ക പകുത്തവള്‍
Thursday, June 27, 2024 1:45 AM IST
പകുത്തേകിയ ജീവിതങ്ങൾ -3 / സിജോ പൈനാടത്ത്
41 വര്‍ഷം മുമ്പ് സെലിന് ഒരു തീരുമാനമെടുത്തു. “എന്റെ വൃക്കകളിലൊന്ന് ഞാന്‍ പകുത്തു നല്‍കും.’’
തീരുമാനം അക്കൊല്ലംതന്നെ വിജയകരമായി നടപ്പായി. തൊട്ടടുത്ത വര്‍ഷം ജെയിംസ് ജോസഫ് ഉറച്ചൊരു തീരുമാനമെടുത്തു. “ജീവിതം പകുത്തു കൊടുത്ത സെലിനെ ജീവിതപങ്കാളിയായി സ്വീകരിക്കും.’’
ആ തീരുമാനവും താലികെട്ടി തീര്‍പ്പാക്കി. നാലു പതിറ്റാണ്ടിനിപ്പുറം ഇരുവരുടെയും സ്നേഹദാമ്പത്യം അവയവദാനമെന്ന വലിയ നന്മയുടെ ഘോഷം കൂടിയാകുന്നു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം അറയ്ക്കപ്പറമ്പില്‍ ജെയിംസിന്റെ ഭാര്യ സെലിന് 1983 മേയ് 14നാണ് വൃക്കദാനം നടത്തിയത്. വൃക്കരോഗിയായ അമ്മ ഡോട്ടി വര്‍ഗീസിനു സെലിന്റെ വൃക്ക മാറ്റിവച്ചത് ഹൈദരാബാദിലെ മഹാവീര്‍ ആശുപത്രിയില്‍. വിവാഹത്തിനു മുമ്പായിരുന്നു വൃക്കദാനം. അന്നു സെലിനു പ്രായം 24.
കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജിസ്റ്റായിരുന്ന ഡോ. കാശി വിശ്വനാഥനാണ് ഹൈദരാബാദിലെ ആശുപത്രിയിലേക്കു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു റഫര്‍ ചെയ്തത്. അന്നു കേരളത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ അപൂര്‍വമായിരുന്നു. വൃക്കദാനം വിജയകരം. രണ്ടാഴ്ചയിലെ വിശ്രമവും പൂര്‍ത്തിയാക്കി സെലിന് സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി. വൈകാതെ വിവാഹാലോചനകള്‍ തുടങ്ങി.
റിസ്കല്ല, സ്നേഹം
അവയവദാനം നടത്തിയ സെലിന്റെ കഥയും ജീവിതവും ജെയിംസിനെ നന്നേ ആകര്‍ഷിച്ചു. ഒരു വൃക്ക മാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലെ റിസ്ക് ചൂണ്ടിക്കാട്ടി വീട്ടുകാരും ബന്ധുക്കളും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും, ജെയിംസ് ഉറച്ച തീരുമാനമെടുത്തു; പകുത്തു നല്കാന് മനസുള്ള സെലിന് തന്നെയാണ് എനിക്കു ജീവിതസഖി.
1984ല്‍ വിവാഹം. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ ജനറ്റിക് വിഭാഗത്തില്‍ അധ്യാപകനായിരുന്ന ജെയിംസിനൊപ്പം സെലിനും അവിടേക്ക്. സെലിന് സ്കൂള്‍ അധ്യാപികയായി ജോലി ചെയ്തു. വിരമിച്ചശേഷം ഇരുവരും കാഞ്ഞിരപ്പള്ളിയിലേക്ക്. മൂന്നു മക്കളില്‍ രണ്ടു പേരുടെ വിവാഹം കഴിഞ്ഞു.
സെലിന്റെ വൃക്കദാനം ഇരുപതോളം പേര്‍ക്ക് പിന്നീട് അവയവദാനത്തിനു പ്രചോദനമായെന്നു ജെയിംസ് പറയുന്നു. വൃക്കദാനം നടത്തിയതിന്റെ പേരില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളും നാല്പതു വര്‍ഷമായി തനിക്കില്ലെന്നു സെലിന്. അമ്മയ്ക്കു വൃക്ക നല്കാനായതില് വലിയ സംതൃപ്തിയാണ്. ഇപ്പോള്‍ സെലിനു പ്രായം 65. ഭാര്യ അവയവദാനം നടത്തിയതും അനേകര്‍ക്കു പ്രചോദനമായതും അഭിമാനത്തോടെയാണ് അന്നും ഇന്നും കാണുന്നതെന്നും എഴുപതുകാരനായ ജെയിംസ് പറയുന്നു.
പങ്കുവയ്ക്കലിന്റെ സന്ദേശമാകേണ്ട ദാമ്പത്യജീവിതത്തിന് സെലിന്റെ മഹാദാനവും അതിനെ അഭിമാനത്തോടെ ഉള്‍ക്കൊണ്ടു ചേര്‍ത്തുപിടിച്ച ജെയിംസിന്റെ കരുതലും തിളക്കം കൂട്ടുന്നു.
അനൂപും ജിനീഷയും ഹാപ്പിയാണ്
രണ്ടു തവണ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ അനൂപിനെ ജീവിതപങ്കാളിയാക്കാന്‍ നിശ്ചയിച്ച ജിനീഷയെ വീട്ടുകാര്‍ പിന്തിരിപ്പിക്കാന് ഏറെ ശ്രമിച്ചു. മാറ്റിവച്ച വൃക്കകളില്‍ പുതുജീവിതത്തിന്റെ സ്പന്ദനമറിഞ്ഞ അനൂപിന്റെ ജീവിതത്തിലേക്ക് കൊല്ലം പെരിനാട് സ്വദേശിനി ജിനീഷ കൈപിടിച്ചെത്തിയത് 2023 ഡിസംബര്‍ ഏഴിന്. പത്തു വര്‍ഷം നീണ്ട പ്രണയം സന്തുഷ്ട ദാമ്പത്യമായി.
മുംബൈയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി അനൂപിനു വൃക്കരോഗം സ്ഥിരീകരിച്ചത്. കുറേക്കാലം ഡയാലിസിസ്. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ വഴിയില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അമ്മ പ്രഭാവതി ദാതാവായി. 2012 ഫെബ്രുവരിയില്‍ അനൂപിന് ആദ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.
2017ഓടെ ഒരു വൃക്കയുടെ പ്രവര്‍ത്തനം നിലച്ചു. വീണ്ടും ഡയാലിസിസിലേക്ക്. ഒപ്പം പുതിയ വൃക്കദാതാവിനായുള്ള അന്വേഷണവും. 2022 ജൂണില്‍ ചങ്ങനാശേരിയില്‍നിന്നുള്ള 26കാരിയുടെ വൃക്ക അനൂപില്‍ വച്ചുപിടിപ്പിച്ചു. ഇരു ശസ്ത്രക്രിയകളും നടന്നത് കൊച്ചി അമൃത ആശുപത്രിയില്‍.
ഇപ്പോള്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അനൂപിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. തങ്ങള്‍ ഹാപ്പിയാണെന്ന് അനൂപും ജിനീഷയും നിറപുഞ്ചിരിയോടെ പറയുന്നു.
ഹൃദയശ്രുതി
ഹൃദയം മാറ്റിവച്ചാല്‍ രണ്ടു വര്‍ഷം... ഏറിയാല്‍ മൂന്നു വര്‍ഷം... അവയവദാനത്തെക്കുറിച്ചു പരക്കുന്ന തെറ്റിദ്ധാരണകളുടെയും ബോധപൂര്‍വമായും അല്ലാതെയും പ്രചരിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകളുടെയും കൂട്ടത്തില്‍ ഇങ്ങനെയും ഒരു അഭിപ്രായം കേള്‍ക്കാറുണ്ട്. എന്നാല്‍, ആ ധാരണ തീര്‍ത്തും തെറ്റാണെന്ന് ഈ ചെറുപ്പക്കാരി ജീവിതംകൊണ്ടു വിളിച്ചുപറയും.
ശ്രുതിയെ മലയാളികള്‍ പലരുമറിയും. കേരളത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഏറ്റവുമധികം വര്‍ഷം ജീവിക്കുന്ന വ്യക്തിയാരെന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണു പിറവം ആരക്കുന്നം കടപ്പുറത്ത് വീട്ടില്‍ ശശീന്ദ്രന്റെയും ശാന്തയുടെയും മകള്‍ ശ്രുതി.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതിയും രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു രോഗവും മൂലം മരണത്തിന്റെ പടിവാതിലോളമെത്തിയതാണു ശ്രുതി. ഹൃദയം മാറ്റിവയ്ക്കുക മാത്രമായിരുന്നു ജീവന് തിരിച്ചുപിടിക്കാനുള്ള ഏകമാര്‍ഗം.
2013 ഓഗസ്റ്റ് 13നു മസ്തിഷ്കമരണം സംഭവിച്ച കോട്ടയം വാഴപ്പള്ളി സ്വദേശി തൈപ്പറമ്പില്‍ ജോസഫ് മാത്യു (ലാലിച്ചന്‍)വിന്റെ ഹൃദയമാണ് ശ്രുതിയില്‍ പുതുജീവനായത്. പ്രമുഖ ഹൃദ്രോഗ ചികിത്സാ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ വിജയകരമായി ഹൃദയം മാറ്റിവച്ചു.
11 വര്‍ഷങ്ങള്‍ കഴിഞ്ഞും ശ്രുതി സന്തോഷത്തോടെ ജീവിക്കുന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആരക്കുന്നത്തു സിമീസ് ലേഡീസ് കോര്‍ണറില്‍ ജോലി ചെയ്യുന്നു.
സുമനസുകളേ, നിങ്ങളെത്തേടി...
“11 വര്‍ഷം മുമ്പ് മരണത്തിന്റെ തൊട്ടടുത്തെത്തിയ ഞാന്‍ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചതല്ല. എനിക്കു ഹൃദയം നല്കാന് ലാലിച്ചന്റെ സ്നേഹമുള്ള കുടുംബമെടുത്ത തീരുമാനമാണ് ഇന്ന് എന്റെ ജീവിതം. ഹൃദയസ്പന്ദനങ്ങള്ക്കു പുതുതാളം പകര്‍ന്ന ഡോക്ടര്‍മാരോടും വലിയ കടപ്പാടുണ്ട്.
അവയവദാനത്തിനു സന്നദ്ധരായവരെ കാത്ത് ഇന്നും ആശുപത്രികളിലും മറ്റുമായി അനേകരുണ്ട്. അവരുടെ സംഘര്‍ഷാവസ്ഥകളും സങ്കടവും എനിക്കു മനസിലാകും. അതു സമൂഹവും തിരിച്ചറിയണം. സദുദ്ദേശ്യത്തോടെ അവയവം നല്കുന്നവർ, പുതിയൊരു ജീവിതമാണു സമ്മാനിക്കുന്നത്. മരണത്തില്‍നിന്നുള്ള ഒരു വീണ്ടെടുപ്പ്’’
- ശ്രുതി ശശി
(ഹൃദയം മാറ്റിവച്ചു 11 വര്‍ഷം പിന്നിടുന്ന യുവതി)
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഭയോടൊപ്പം അഭിമാനത്തോടെ മുന്നോട്ട്
ദുക്റാന തിരുനാൾ - സഭാദിനത്തോടനുബന്ധിച്ച് സീറോ മലബാർ സഭ മേ
പാർട്ടിയും മുന്നണിയും തിരുത്തണം
1970കളിൽ ഭാരതത്തിലെ കത്തോലിക്കാ സഭാ വൃത്തങ്ങളി
മൈക്ക് ഓഫാക്കി നിശബ്ദനാക്കാനാകില്ല !
“ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരും. കഴിഞ്ഞ രണ്ടുവർ
നന്മകൾക്കു കൈ കൊടുക്കാം
“നേവിസ് ഇന്നു ഞങ്ങൾക്കൊപ്പമില്ല..! എങ്കിലും അവന്റെ ചൂടും തുടിപ്പും ഞങ്ങളിന്ന് അ
84ന്റെ ധന്യതയിലേക്ക് പി.ജെ. ജോസഫ്
മൂന്നക്ഷരം ചേർന്ന പ്രയോഗത്തിൽ ചരിത്രത്തിൽ ഇടം കിട്ടി
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നം...
കാലം1960കളുടെ തുടക്കം....കോയന്പത്തൂരിലെ
നിലവാരം കൂട്ടാൻ കുറുക്കുവഴികളില്ല
2017, 2021 വർഷങ്ങളിലെ നാഷണൽ അച്ചീവ്മെന്റ് സർവേയിലെ കണ്ടത്തലുകളിൽ
ഹൃദയംകൊണ്ടെഴുതുന്ന കവിത
ചിന്നിച്ചിതറുന്ന മഴത്തുള്ളികളില്‍
രാവും പകലും ഒരുപോലെ വീണുറങ്ങട്ടെ.
ഉള്ള
ഭിക്ഷാംദേഹികളുടെ "നമ്പർ വൺ' കേരളം!
ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് മുൻ ഇൻഫോസിസ് സിഎഫ്ഒയും ആരിൻ കാപ്പിറ്റലി
മരമാണെങ്കിലും ഒരു മര്യാദ വേണ്ടേ?
പ്രകൃതിസംരക്ഷണം എന്നാൽ മരം നടീൽ എന്ന പ്രക്രിയയായി ചുരുങ്ങിയതാണ് ഇപ്പോൾ കേരള
പ്രീതി എന്നാൽ പ്രചോദനം...
എനിക്കു ജീവിക്കണം... അതിനായി മെഡിക്കല്‍ സയന്‍സിലെ എല്ല
ആ ഇരുണ്ട നാളുകൾ അന്‍പതാം വർഷത്തിലേക്ക്
രാജ്യത്തുണ്ടായ ഒരേയൊരു അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ അമ്പതാം വർഷത്തിലേ
നല്‍കുന്നതാണു നന്മ... എന്നു സ്വന്തം കേരളം
2007 ഏപ്രില്‍ 6. ഡല്‍ഹി രജീന്ദര്‍ നഗറിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍
തിരുത്താൻ ഇതാണു സമയം
കഴിഞ്ഞ മെഡിക്കൽ നീറ്റ് പരീക്ഷയിലുണ്ടായ അഴിമതിയും പരാജയവും ഈ രംഗത്ത് ഒരു അഴി
തുടർച്ചയ്ക്കു നല്ലത് ഏറ്റുമുട്ടലല്ല, സമവായം
മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെട്ടശേഷം വൈകാതെതന്നെ നരേന്ദ്ര മോദി മന്ത്രിസഭ രൂ
വർക്കിച്ചൻ ചിരവപ്പുറത്തുണ്ട്!
വർക്കിച്ചന് ഒരു മകളുണ്ട്. എലിസബത്ത് എന്ന ഏലിക്കുട്ടി. പഠിക്കാൻ മിടുമിടുക്കി.
കായിക ക്ലാസ് മുറികളുടെ ഉടയവൻ
ചെങ്ങന്നൂരിലൂടെയും പുത്തൻകാവിലൂടെയും കുമ്പനാട്ടിലൂടെ
ശൈലിയും മുഖ്യമന്ത്രിയും
ഭരണമുന്നണി രക്ഷപ്പെടണമെങ്കിൽ മുഖ്യമന്ത്ര
ഓർമയിലെ ഔസേപ്പച്ചൻ
പൊടിപാറ ഔസേപ്പച്ചൻ വേ
അൽഗോർ-നൈതികതയുടെ ശബ്ദമായി ഫ്രാൻസിസ് മാർപാപ്പ
കഴിഞ്ഞ 14-ാം തീയതി ജി-7 സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാ
വട്ടംകറക്കുന്ന പരീക്ഷകൾ!
ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തിൽ വ
മനുഷ്യനു സൗഖ്യം നൽകുന്ന സംഗീതം
ദൈവം മനുഷ്യനു നൽകിയ ദിവ്യമായ ഔഷധമാണ് സംഗീതം. ഈ വിശ്വം മുഴുവ
സിവിൽ എൻജിനിയറിംഗ്: ആശങ്കകളും സാധ്യതകളും
സിവിൽ എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയ്ക്ക് ഇതെന്തു പറ്റി? ഇന്ത്യ
കേരള നവോത്ഥാനത്തിലെ നിധീരിമാർഗം
എല്ലാത്തരം ഗുണഗണങ്ങളുമൊന്നുചേർന്നിട്ടുല്ല
ഉദയംപേരൂർ സൂനഹദോസ് ഒരു പുനർവായന
ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സഭാചരിത്ര
മദ്യനയം അധാർമികം; തിരുത്തണം
ഭരണഘടനയുടെ 47-ാം അനുഛേദമനുസരിച്ച്, മദ്യം
മതികെട്ടാൻ ഒരു നൊമ്പരം
ഉടുമ്പൻചോല താലൂക്കിൽ തോണ്ടിമല കരയിൽ നാനൂറിലധികം കുടിയേറ്റ കർഷകരെ ക്രൂരമാ
കേരളത്തിലെ ആദ്യ പള്ളിക്കൂടം
കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചുകൊണ്ട് ആദ്യ
പാർലമെന്റ് തെരഞ്ഞെടുപ്പും മാറുന്ന യൂറോപ്പും
ഇക്കഴിഞ്ഞ 6-9 തീയതികളിലായി യൂറോപ്യൻ പാർല
ഇനിയൊരു ജീവനും കെട്ടിടങ്ങൾക്കുള്ളിൽ പൊലിയരുത്
ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കുവൈറ്റിൽ നിരവധി
ജോർജ് കുര്യനും ജോസ് കെ. മാണിയും
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തി
മലയാളത്തിന്റെ ഉള്ളറിഞ്ഞ ഉള്ളൂർ
“മഹാകവി ഉള്ളൂരിന്, സമശീർഷരായ ആശാനോ വള്ളത്തോളോ ആകാൻ ഒരു പ്രയാസവുമില്ല. എ
ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കില്ല
ന്യൂനപക്ഷങ്ങൾക്കായുള്ള സ്കോളർഷിപ്പുകളും കേന്ദ്ര ഫണ്‍
അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും
വിമോചനസമരക
മോദിയുടെ മൂന്നാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു
സ്വയംഭരണ കോളജുകളെ കൂട്ടിലടയ്ക്കരുത്
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉന്‍
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ്‍ നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
ജനവിധി എതിരായ വലിയ കക്ഷി
ഇന്ത്യ മുന്നണിക്ക് അഭിമാനകര
അതിരുവിടുന്ന ‘ആവേശാ’ഭിമുഖ്യങ്ങള്
രങ്കണ്ണനും അമ്പാനും തിയറ്ററുകളെ ഇളക്കിമറി
വിരിയട്ടെ, സർവമത സമഭാവന
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്
കുടുംബങ്ങളുടെ മധ്യസ്ഥ: വിശുദ്ധ മറിയം ത്രേസ്യ
ഇങ്ങനെയൊരു ഗ്രാമീണകന്യക നൂറ്റാണ്ടുമു
തിരുത്തലിന്റെ പിണറായി സ്റ്റൈൽ
പോരായ്മകൾ ചൂണ്ടിക്കാട്ടിയ ബിഷപ് വി
Latest News
കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും; സിപിഎമ്മിന് നിലപാടില്ല: കെ. മുരളീധരൻ
എസ്എസ്എൽസി പാസായ കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാൻ
സിപിഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി
കബനി പുഴയിൽ കാട്ടാനക്കൂട്ടം ഒഴുക്കിൽപ്പെട്ടു
Latest News
കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും; സിപിഎമ്മിന് നിലപാടില്ല: കെ. മുരളീധരൻ
എസ്എസ്എൽസി പാസായ കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാൻ
സിപിഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി
കബനി പുഴയിൽ കാട്ടാനക്കൂട്ടം ഒഴുക്കിൽപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top