Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കായിക ക്ലാസ് മുറികളുടെ ഉടയവൻ
Sunday, June 23, 2024 12:18 AM IST
ക്രിസ് തോമസ്
ചെങ്ങന്നൂരിലൂടെയും പുത്തൻകാവിലൂടെയും കുമ്പനാട്ടിലൂടെയുമൊക്കെ സൈക്കിളിൽ സഞ്ചരിക്കുന്നത് ത്രില്ലായി കണ്ട അപൂർവ വ്യക്തിത്വം. ഒരേ സമയം വിഐപികളുടെ മിത്രവും സാധാരണക്കാരുടെ കൂട്ടുകാരനുമായിരുന്ന മനുഷ്യസ്നേഹി. പ്രതിഭയും പ്രവർത്തനവും സമം ചേർന്നപ്പോൾ പദ്മശ്രീ പി.എം. ജോസഫ് എന്ന കായികനക്ഷത്രം ഇന്ത്യൻ കായികരംഗത്തിനു മീതെ പുതുവെളിച്ചമായി ഉദിക്കുകയായിരുന്നു. 1999 ജൂൺ 23നായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. വിട പറഞ്ഞിട്ട് ഇന്ന് 25 വർഷം.
പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് 95-ാം വയസിൽ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ആ ധന്യജീവിതത്തിനു മീതേ ലോംഗ് വിസിൽ മുഴങ്ങിയത്. കാൽ നൂറ്റാണ്ട് പിന്നിടുന്ന വേളയിലെങ്കിലും ജോസഫിനെപ്പോലെ ഒരാളെ സ്മരിച്ചില്ലെങ്കിൽ നന്ദികേടാവും എന്നതിനാലാണ് ഈ കുറിപ്പ്.
ഇന്ത്യൻ കായിക വിദ്യാഭ്യാസ മേഖലയ്ക്കു നൽകിയ സംഭാവനകളുടെ പേരിലാണ് ജോസഫ് എക്കാലവും സ്മരിക്കപ്പെടേണ്ടത്. ബാരിസ്റ്റർ ജോർജ് ജോസഫിന്റെയും പത്രപ്രവർത്തനരംഗത്തെ കുലപതിയെന്ന പേരിന് അർഹനായ പോത്തൻ ജോസഫിന്റെയും ഇളയ സഹോദരനാണ് പദ്മശ്രീ പി.എം. ജോസഫ്.
യുഎസിലെ സ്പ്രിംഗ് ഫീൽഡിലുള്ള വൈഎംസിഎ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽനിന്ന് 1931ൽ ബാച്ചിലർ ബിരുദവും പിറ്റേ വർഷം മാസ്റ്റേഴ്സ് ബിരുദവും നേടിയത് അക്കാലത്തെ അപൂർവ നേട്ടമായിരുന്നു. മദ്രാസ് കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർഥിയായിരുന്ന ജോസഫിന് അവിടെത്തന്നെ അധ്യാപകനായി ജോലിയും ലഭിച്ചു.
►ഗ്വാളിയറിലെ നക്ഷത്രം◄
ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി 1938ൽ മുംബൈയിലെത്തിയ ജോസഫ് ആ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പലായും ചുമതലയേറ്റു. ഗ്വാളിയറിലെ ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഇന്നു കല്പിത സർവകലാശാലാ പദവിയും യുജിസി ഉന്നത ഗുണനിലവാര സൂചികയുമുള്ള സ്ഥാപനമായി രാജ്യത്തു പരിലസിക്കുന്നതിനു കാരണക്കാരൻ ചെങ്ങന്നൂർ പുത്തന്‍പുരയിൽ കുടുംബത്തിലെ ഈ കാരണവരാണെന്നതു മധ്യതിരുവിതാംകൂറിനും കേരളത്തിനും അഭിമാനത്തോടെ ഒാർക്കാം.
1957ൽ ഈ സ്ഥാപനത്തിനു തുടക്കമിടുമ്പോൾ ലക്ഷ്മിഭായി കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നായിരുന്നു പേരിട്ടത്. ആദ്യ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ നഷ്ടപ്പെട്ട ഝാൻസിയിലെ റാണിയായിരുന്ന ലക്ഷ്മിഭായിയുടെ പേരിൽ തുടക്കമിട്ട ഈ സ്ഥാപനം ആദ്യഘട്ടത്തിൽ കായിക പരിശീലനത്തിനു മൂന്നു വർഷ ഡിഗ്രി കോഴ്സും തുടർന്ന് ബിരുദാനന്തര കോഴ്സും ആരംഭിച്ചു.
പത്തു വർഷം ഇവിടെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ജോസഫിനെ കായികരംഗത്തെ സംഭാവനകൾ മാനിച്ച് 1967ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. കോളജിനെ സർവകലാശാലായ ആക്കി ഉയർത്തുന്നതിൽ നൽകിയ സേവനങ്ങളെ മാനിച്ച് എൽഎൻസിപിഇ ജോസഫിന് ഡോക്ടറേറ്റ് സമ്മാനിച്ചു. ബംഗാളിലെ കല്യാണി സർവകലാശാലയും പിന്നീട് ഡോക്ടറേറ്റ് നൽകി.
►എല്ലാവരുടെയും സുഹൃത്ത്◄
പട്യാല മഹാരാജാവ് യാദവീന്ദ്ര സിംഗ്, ആദ്യ വനിതാ കാബിനറ്റ് മന്ത്രി രാജ്കുമാരി അമൃത് കൗർ, ജനറൽ കരിയപ്പ തുടങ്ങിയ വിഐപികൾ ഗ്വാളിയറിലെ തങ്ങളുടെ വീട്ടിൽ പ്രഭാതഭക്ഷണം കഴിക്കാൻ എത്തുന്നത് അദ്ദേഹത്തിന്റെ മകൾ അനീന പോൾ ഓർമിക്കുന്നു. കോളജിന്റെ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാനായിരുന്ന ജനറൽ കരിയപ്പയായിരുന്നു പതിവു സന്ദർശകൻ.
ഇത്രയൊക്കെ ഉന്നതതലങ്ങളിൽ വിഹരിച്ചിരുന്നെങ്കിലും താഴേക്കിടയിലുള്ളവരുമായി അദ്ദേഹം സുഹൃദ് ബന്ധം പുലർത്തിയിരുന്നു. ഒരു ചെരുപ്പുകുത്തിയുമായി പോലും തന്റെ പിതാവ് അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്ന കാര്യം അനീന ഓർത്തെടുത്തു. പെൺമക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഗ്രീസ് മേഖലയിൽ ആഡംബര കപ്പൽയാത്ര നടത്തി മുംബൈ വഴി കളമശേരിയിലെ വീട്ടിൽ എത്തിയിട്ടേയുള്ളൂ അനീന.
കേരള അത്ലറ്റിക്സ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനും പ്രമുഖ അത്ലറ്റിക്സ് പരിശീലകനുമായ പഴനിയാ പിള്ളയ്ക്കു തന്റെ ഗുരുനാഥൻ കൂടിയായ പി.എം. ജോസഫിനെപ്പറ്റി പറയുമ്പോൾ നൂറു നാവ്. ഗ്വാളിയറിൽ ജോസഫിന്റെ ഒൻപതാം ബാച്ച് വിദ്യാർഥിയായിരുന്നു പഴനിയാ പിള്ള. ചാട്ടത്തിന്റെ ചിത്രം പത്രത്തിൽ വന്നത് കണ്ടിട്ടാണ് ജോസഫ് സാർ തന്നെ തേടിയെത്തിയതെന്നു പിള്ള പറയുന്നു. പാലാക്കാരായ തന്റെ സുഹൃത്തുക്കൾ വഴിയാണ് അദ്ദേഹം തന്നെ കണ്ടെത്തിയത്. ഫുട്ബോളിലും അത്ലറ്റിക്സിലും ഒരുപോലെ പ്രാഗല്ഭ്യം തെളിയിച്ചിരുന്ന തന്റെ ട്രാക്ക് കണ്ടെത്തി തന്നതും അദ്ദേഹമാണ്.
അവധിക്കാലത്തു ചെങ്ങന്നൂരിലെ വീട്ടിലെത്തിയ അദ്ദേഹത്തെ പിള്ള പോയി കണ്ടു. സൈന്യത്തിലേക്കു വന്ന പല ജോലി വാഗ്ദാനങ്ങളും പിന്തള്ളി ജോസഫ് സാർ ഗ്വാളിയറിലേക്കു വലിച്ചടുപ്പിച്ചുവെന്നാണ് പഴനിയാ പിള്ള പറയുന്നത്. ഗ്വാളിയർ കോളജിൽനിന്ന് അന്താരാഷ്ട്ര യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ കായികവിദ്യാർഥിയായും പിള്ള ഉയർത്തപ്പെട്ടു. പിള്ളയുടെ വാക്കുകൾ ഇങ്ങനെ:
►അച്ചടക്കം, ആത്മാർഥത◄
"സമയനിഷ്ഠയുടെയും ഭരണനിർവഹണത്തിന്റെയും കാര്യത്തിൽ സാർ പുലർത്തിയിരുന്ന അച്ചടക്കം കണ്ടാണ് ഞങ്ങളെല്ലാം വളർന്നത്. ജനറൽ കരിയപ്പ ചെയർമാനായിരുന്നതിനാൽ പട്ടാളച്ചിട്ട അലിഖിത നിയമമമായി കാന്പസിൽ നിഴലിട്ടു നിന്നിരുന്നു. മെസിലും ഹോസ്റ്റലിലും നിത്യസന്ദർശകനായ പ്രിൻസിപ്പൽ എന്നു കേട്ടാൽ ഇന്ന് അതിശയമായി തോന്നാം. ക്യാന്പസിലെ വഴിയിൽ കിടക്കുന്ന കടലാസുകഷണങ്ങളും ഇലയും പോലും പെറുക്കിയെടുത്തു ചവറ്റുകുട്ടയിൽ ഇട്ടു മാതൃക കാട്ടിയ ജോസഫ് സാറിനെ എങ്ങനെ മറക്കാനാവും? ക്ലാസിലെ കസേരയിൽ ഇരിക്കുമ്പോൾ, നാളെ നിങ്ങൾ ഇവിടെ ഇരിക്കേണ്ടവരാണെന്ന് ഓർമപ്പെടുത്തുന്ന സൂചനകളും നൽകിയിരുന്നു.
മെസിലും ഹോസ്റ്റൽ മുറികളിലും കഴിയുന്നത്ര വിവിധ സംസ്ഥാനക്കാർ ഇടകലർന്നു കഴിയാൻ അദ്ദേഹം നിർബന്ധിക്കുമായിരുന്നു. എന്നു മാത്രമല്ല, ആൺ-പെൺ സൗഹൃദങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹം ഒരു കാരണവശാലും തിരഞ്ഞുപിടിച്ചുള്ള സൗഹൃദങ്ങൾക്ക് അനുകൂലമല്ലായിരുന്നു. ഡോ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടകനായി എത്തിയ ഗ്വാളിയർ കോളജ് ഇന്ന് അവിടെനിന്ന് കാര്യവട്ടത്തേക്കും ഗോഹട്ടിയിലേക്കും ശാഖകൾ തുറന്ന് പടർന്നു പന്തലിച്ചു. കാൽ നൂറ്റാണ്ടു മുൻപ് അദ്ദേഹത്തിന്റെ അന്ത്യശുശ്രൂഷകളിലും മറ്റും പങ്കെടുത്തതും ഇന്നും ഓർമയിലുണ്ട്.
ഇനി വ്യക്തിപരമായ ചില ഓർമകളിലേക്കുകൂടി: 1982 ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ അരങ്ങേറുമ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ വത്സലശിഷ്യനായ കേരള വാഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പത്രോസ് മത്തായി, ഏഷ്യൻ ഗെയിംസ് സംഘാടകന്റെ റോളിലാണെങ്കിലും ഗുരുവിന് ഒപ്പം ന്യൂഡൽഹയിൽ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ കണ്ടത് ചെങ്ങന്നൂരിൽ വച്ചാണ്. ഞാൻ ജോലി ചെയ്തിരുന്ന പത്രസ്ഥാപനത്തിന്റെ ചെങ്ങന്നൂർ ഓഫീസ് ഉദ്ഘാടനവേളയിൽ രണ്ടു സഹായികളുടെ അകമ്പടിയോടെ എത്തുന്ന ജോസഫ് സാറിന്റെ ചിത്രം ഇന്നും മനസിൽ മായാതെയുണ്ട്.
ശേഷവിശേഷം: “ഇന്ത്യയുടെ ഭാഗധേയം ക്ലാസ് മുറികളിലാണ് നിർണയിക്കപ്പെടുന്നത്”- പ്രശസ്തമായ കോത്താരി കമ്മീഷൻ റിപ്പോർട്ട് ആരംഭിക്കുന്നത് ഈ വാചകത്തോടെയാണ്. ഇന്ത്യൻ കായിക രംഗത്തിന്റെ ഊടും പാവും നിർണയിച്ച ക്ലാസ് മുറികളുടെ ഉടയവനെ അറിയുന്ന ഒട്ടേറെപ്പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാൽ, ഒരു നൊന്പരം അവശേഷിക്കുന്നു, അദ്ദേഹത്തിന്റെ നാടായ ചെങ്ങന്നൂർ അദ്ദേഹത്തെ തീർത്തും അവഗണിച്ചു.
(മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിലവാരം കൂട്ടാൻ കുറുക്കുവഴികളില്ല
2017, 2021 വർഷങ്ങളിലെ നാഷണൽ അച്ചീവ്മെന്റ് സർവേയിലെ കണ്ടത്തലുകളിൽ
ഹൃദയംകൊണ്ടെഴുതുന്ന കവിത
ചിന്നിച്ചിതറുന്ന മഴത്തുള്ളികളില്‍
രാവും പകലും ഒരുപോലെ വീണുറങ്ങട്ടെ.
ഉള്ള
ഭിക്ഷാംദേഹികളുടെ "നമ്പർ വൺ' കേരളം!
ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് മുൻ ഇൻഫോസിസ് സിഎഫ്ഒയും ആരിൻ കാപ്പിറ്റലി
ജീവിതപങ്കാളി വൃക്ക പകുത്തവള്‍
41 വര്‍ഷം മുമ്പ് സെലിന് ഒരു തീരുമാനമെടുത്തു. “എന്റെ വൃക്കകളിലൊന്ന് ഞാന്‍ പകുത
മരമാണെങ്കിലും ഒരു മര്യാദ വേണ്ടേ?
പ്രകൃതിസംരക്ഷണം എന്നാൽ മരം നടീൽ എന്ന പ്രക്രിയയായി ചുരുങ്ങിയതാണ് ഇപ്പോൾ കേരള
പ്രീതി എന്നാൽ പ്രചോദനം...
എനിക്കു ജീവിക്കണം... അതിനായി മെഡിക്കല്‍ സയന്‍സിലെ എല്ല
ആ ഇരുണ്ട നാളുകൾ അന്‍പതാം വർഷത്തിലേക്ക്
രാജ്യത്തുണ്ടായ ഒരേയൊരു അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ അമ്പതാം വർഷത്തിലേ
നല്‍കുന്നതാണു നന്മ... എന്നു സ്വന്തം കേരളം
2007 ഏപ്രില്‍ 6. ഡല്‍ഹി രജീന്ദര്‍ നഗറിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍
തിരുത്താൻ ഇതാണു സമയം
കഴിഞ്ഞ മെഡിക്കൽ നീറ്റ് പരീക്ഷയിലുണ്ടായ അഴിമതിയും പരാജയവും ഈ രംഗത്ത് ഒരു അഴി
തുടർച്ചയ്ക്കു നല്ലത് ഏറ്റുമുട്ടലല്ല, സമവായം
മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെട്ടശേഷം വൈകാതെതന്നെ നരേന്ദ്ര മോദി മന്ത്രിസഭ രൂ
വർക്കിച്ചൻ ചിരവപ്പുറത്തുണ്ട്!
വർക്കിച്ചന് ഒരു മകളുണ്ട്. എലിസബത്ത് എന്ന ഏലിക്കുട്ടി. പഠിക്കാൻ മിടുമിടുക്കി.
ശൈലിയും മുഖ്യമന്ത്രിയും
ഭരണമുന്നണി രക്ഷപ്പെടണമെങ്കിൽ മുഖ്യമന്ത്ര
ഓർമയിലെ ഔസേപ്പച്ചൻ
പൊടിപാറ ഔസേപ്പച്ചൻ വേ
അൽഗോർ-നൈതികതയുടെ ശബ്ദമായി ഫ്രാൻസിസ് മാർപാപ്പ
കഴിഞ്ഞ 14-ാം തീയതി ജി-7 സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാ
വട്ടംകറക്കുന്ന പരീക്ഷകൾ!
ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തിൽ വ
മനുഷ്യനു സൗഖ്യം നൽകുന്ന സംഗീതം
ദൈവം മനുഷ്യനു നൽകിയ ദിവ്യമായ ഔഷധമാണ് സംഗീതം. ഈ വിശ്വം മുഴുവ
സിവിൽ എൻജിനിയറിംഗ്: ആശങ്കകളും സാധ്യതകളും
സിവിൽ എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയ്ക്ക് ഇതെന്തു പറ്റി? ഇന്ത്യ
കേരള നവോത്ഥാനത്തിലെ നിധീരിമാർഗം
എല്ലാത്തരം ഗുണഗണങ്ങളുമൊന്നുചേർന്നിട്ടുല്ല
ഉദയംപേരൂർ സൂനഹദോസ് ഒരു പുനർവായന
ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സഭാചരിത്ര
മദ്യനയം അധാർമികം; തിരുത്തണം
ഭരണഘടനയുടെ 47-ാം അനുഛേദമനുസരിച്ച്, മദ്യം
മതികെട്ടാൻ ഒരു നൊമ്പരം
ഉടുമ്പൻചോല താലൂക്കിൽ തോണ്ടിമല കരയിൽ നാനൂറിലധികം കുടിയേറ്റ കർഷകരെ ക്രൂരമാ
കേരളത്തിലെ ആദ്യ പള്ളിക്കൂടം
കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചുകൊണ്ട് ആദ്യ
പാർലമെന്റ് തെരഞ്ഞെടുപ്പും മാറുന്ന യൂറോപ്പും
ഇക്കഴിഞ്ഞ 6-9 തീയതികളിലായി യൂറോപ്യൻ പാർല
ഇനിയൊരു ജീവനും കെട്ടിടങ്ങൾക്കുള്ളിൽ പൊലിയരുത്
ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കുവൈറ്റിൽ നിരവധി
ജോർജ് കുര്യനും ജോസ് കെ. മാണിയും
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തി
മലയാളത്തിന്റെ ഉള്ളറിഞ്ഞ ഉള്ളൂർ
“മഹാകവി ഉള്ളൂരിന്, സമശീർഷരായ ആശാനോ വള്ളത്തോളോ ആകാൻ ഒരു പ്രയാസവുമില്ല. എ
ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കില്ല
ന്യൂനപക്ഷങ്ങൾക്കായുള്ള സ്കോളർഷിപ്പുകളും കേന്ദ്ര ഫണ്‍
അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും
വിമോചനസമരക
മോദിയുടെ മൂന്നാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു
സ്വയംഭരണ കോളജുകളെ കൂട്ടിലടയ്ക്കരുത്
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉന്‍
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ്‍ നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
ജനവിധി എതിരായ വലിയ കക്ഷി
ഇന്ത്യ മുന്നണിക്ക് അഭിമാനകര
അതിരുവിടുന്ന ‘ആവേശാ’ഭിമുഖ്യങ്ങള്
രങ്കണ്ണനും അമ്പാനും തിയറ്ററുകളെ ഇളക്കിമറി
വിരിയട്ടെ, സർവമത സമഭാവന
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്
കുടുംബങ്ങളുടെ മധ്യസ്ഥ: വിശുദ്ധ മറിയം ത്രേസ്യ
ഇങ്ങനെയൊരു ഗ്രാമീണകന്യക നൂറ്റാണ്ടുമു
തിരുത്തലിന്റെ പിണറായി സ്റ്റൈൽ
പോരായ്മകൾ ചൂണ്ടിക്കാട്ടിയ ബിഷപ് വി
ലോകം മറക്കാത്ത ദിനം
വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്
ഇന്നു ലോക ഭക്ഷ്യസുരക്ഷാദിനം: ചിന്തിക്കൂ, കഴിക്കുന്ന ഭക്ഷണം ഗുണപ്പെടുന്നുണ്ടോ?
വിശപ്പടക്കുക എന്നതിനെക്കാൾ, ഒരാളു
ബി.ആർ.പി. ഭാസ്കർ: മാധ്യമരംഗത്തെ കുലപതി ഓർമകളിൽ
തലമുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ബി.ആർ.പി. ഭാസ്കർ സാറിനെ കാണാൻ ചെന്നൈയ
കിഴക്കോട്ട് നോക്കിയതു മതി; ഇനി പടിഞ്ഞാറേക്കു നോക്കാം...
ഈ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവു
കുട്ടനാടിന്റെ പ്രത്യേക പാക്കേജ് ഒഴുകിപ്പോയോ?
2018ലെ മഹാപ്രളയത്തെത്തുടർന്നു കേരള സർക്കാർ നവകേരള നിർമിതി
പുതിയ സ്വപ്നങ്ങള്‍ കാണണം
എന്റെ സഹ ഇന്ത്യക്കാരെ,
ജനാധിപത്യത്തിന്റെ ഏറ
Latest News
ലോറിയിലിടിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം : അശ്വിനി കുമാർ
ഇസ്രായേൽ സൈനിക താവളത്തിൽ റോക്കറ്റ് ആക്രമണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷം പാർലമെന്റിൽ ആഞ്ഞടിക്കും
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യ ലോകകപ്പ് ഫൈനലിൽ
Latest News
ലോറിയിലിടിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം : അശ്വിനി കുമാർ
ഇസ്രായേൽ സൈനിക താവളത്തിൽ റോക്കറ്റ് ആക്രമണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷം പാർലമെന്റിൽ ആഞ്ഞടിക്കും
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യ ലോകകപ്പ് ഫൈനലിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top