കായിക ക്ലാസ് മുറികളുടെ ഉടയവൻ
Sunday, June 23, 2024 12:18 AM IST
ക്രിസ് തോമസ്
ചെങ്ങന്നൂരിലൂടെയും പുത്തൻകാവിലൂടെയും കുമ്പനാട്ടിലൂടെയുമൊക്കെ സൈക്കിളിൽ സഞ്ചരിക്കുന്നത് ത്രില്ലായി കണ്ട അപൂർവ വ്യക്തിത്വം. ഒരേ സമയം വിഐപികളുടെ മിത്രവും സാധാരണക്കാരുടെ കൂട്ടുകാരനുമായിരുന്ന മനുഷ്യസ്നേഹി. പ്രതിഭയും പ്രവർത്തനവും സമം ചേർന്നപ്പോൾ പദ്മശ്രീ പി.എം. ജോസഫ് എന്ന കായികനക്ഷത്രം ഇന്ത്യൻ കായികരംഗത്തിനു മീതെ പുതുവെളിച്ചമായി ഉദിക്കുകയായിരുന്നു. 1999 ജൂൺ 23നായിരുന്നു അദ്ദേഹത്തിന്‍റെ ദേഹവിയോഗം. വിട പറഞ്ഞിട്ട് ഇന്ന് 25 വർഷം.

പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് 95-ാം വയസിൽ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ആ ധന്യജീവിതത്തിനു മീതേ ലോംഗ് വിസിൽ മുഴങ്ങിയത്. കാൽ നൂറ്റാണ്ട് പിന്നിടുന്ന വേളയിലെങ്കിലും ജോസഫിനെപ്പോലെ ഒരാളെ സ്മരിച്ചില്ലെങ്കിൽ നന്ദികേടാവും എന്നതിനാലാണ് ഈ കുറിപ്പ്.

ഇന്ത്യൻ കായിക വിദ്യാഭ്യാസ മേഖലയ്ക്കു നൽകിയ സംഭാവനകളുടെ പേരിലാണ് ജോസഫ് എക്കാലവും സ്മരിക്കപ്പെടേണ്ടത്. ബാരിസ്റ്റർ ജോർജ് ജോസഫിന്‍റെയും പത്രപ്രവർത്തനരംഗത്തെ കുലപതിയെന്ന പേരിന് അർഹനായ പോത്തൻ ജോസഫിന്‍റെയും ഇളയ സഹോദരനാണ് പദ്മശ്രീ പി.എം. ജോസഫ്.

യുഎസിലെ സ്പ്രിംഗ് ഫീൽഡിലുള്ള വൈഎംസിഎ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽനിന്ന് 1931ൽ ബാച്ചിലർ ബിരുദവും പിറ്റേ വർഷം മാസ്റ്റേഴ്സ് ബിരുദവും നേടിയത് അക്കാലത്തെ അപൂർവ നേട്ടമായിരുന്നു. മദ്രാസ് കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർഥിയായിരുന്ന ജോസഫിന് അവിടെത്തന്നെ അധ്യാപകനായി ജോലിയും ലഭിച്ചു.

►ഗ്വാളിയറിലെ നക്ഷത്രം◄

ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി 1938ൽ മുംബൈയിലെത്തിയ ജോസഫ് ആ സ്ഥാപനത്തിന്‍റെ ആദ്യ പ്രിൻസിപ്പലായും ചുമതലയേറ്റു. ഗ്വാളിയറിലെ ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഇന്നു കല്പിത സർവകലാശാലാ പദവിയും യുജിസി ഉന്നത ഗുണനിലവാര സൂചികയുമുള്ള സ്ഥാപനമായി രാജ്യത്തു പരിലസിക്കുന്നതിനു കാരണക്കാരൻ ചെങ്ങന്നൂർ പുത്തന്‍പുരയിൽ കുടുംബത്തിലെ ഈ കാരണവരാണെന്നതു മധ്യതിരുവിതാംകൂറിനും കേരളത്തിനും അഭിമാനത്തോടെ ഒാർക്കാം.

1957ൽ ഈ സ്ഥാപനത്തിനു തുടക്കമിടുമ്പോൾ ലക്ഷ്മിഭായി കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നായിരുന്നു പേരിട്ടത്. ആദ്യ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ നഷ്ടപ്പെട്ട ഝാൻസിയിലെ റാണിയായിരുന്ന ലക്ഷ്മിഭായിയുടെ പേരിൽ തുടക്കമിട്ട ഈ സ്ഥാപനം ആദ്യഘട്ടത്തിൽ കായിക പരിശീലനത്തിനു മൂന്നു വർഷ ഡിഗ്രി കോഴ്സും തുടർന്ന് ബിരുദാനന്തര കോഴ്സും ആരംഭിച്ചു.

പത്തു വർഷം ഇവിടെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ജോസഫിനെ കായികരംഗത്തെ സംഭാവനകൾ മാനിച്ച് 1967ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. കോളജിനെ സർവകലാശാലായ ആക്കി ഉയർത്തുന്നതിൽ നൽകിയ സേവനങ്ങളെ മാനിച്ച് എൽഎൻസിപിഇ ജോസഫിന് ഡോക്ടറേറ്റ് സമ്മാനിച്ചു. ബംഗാളിലെ കല്യാണി സർവകലാശാലയും പിന്നീട് ഡോക്ടറേറ്റ് നൽകി.

►എല്ലാവരുടെയും സുഹൃത്ത്◄

പട്യാല മഹാരാജാവ് യാദവീന്ദ്ര സിംഗ്, ആദ്യ വനിതാ കാബിനറ്റ് മന്ത്രി രാജ്കുമാരി അമൃത് കൗർ, ജനറൽ കരിയപ്പ തുടങ്ങിയ വിഐപികൾ ഗ്വാളിയറിലെ തങ്ങളുടെ വീട്ടിൽ പ്രഭാതഭക്ഷണം കഴിക്കാൻ എത്തുന്നത് അദ്ദേഹത്തിന്‍റെ മകൾ അനീന പോൾ ഓർമിക്കുന്നു. കോളജിന്‍റെ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാനായിരുന്ന ജനറൽ കരിയപ്പയായിരുന്നു പതിവു സന്ദർശകൻ.

ഇത്രയൊക്കെ ഉന്നതതലങ്ങളിൽ വിഹരിച്ചിരുന്നെങ്കിലും താഴേക്കിടയിലുള്ളവരുമായി അദ്ദേഹം സുഹൃദ് ബന്ധം പുലർത്തിയിരുന്നു. ഒരു ചെരുപ്പുകുത്തിയുമായി പോലും തന്‍റെ പിതാവ് അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്ന കാര്യം അനീന ഓർത്തെടുത്തു. പെൺമക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഗ്രീസ് മേഖലയിൽ ആഡംബര കപ്പൽയാത്ര നടത്തി മുംബൈ വഴി കളമശേരിയിലെ വീട്ടിൽ എത്തിയിട്ടേയുള്ളൂ അനീന.

കേരള അത്‌ലറ്റിക്സ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനും പ്രമുഖ അത്‌ലറ്റിക്സ് പരിശീലകനുമായ പഴനിയാ പിള്ളയ്ക്കു തന്‍റെ ഗുരുനാഥൻ കൂടിയായ പി.എം. ജോസഫിനെപ്പറ്റി പറയുമ്പോൾ നൂറു നാവ്. ഗ്വാളിയറിൽ ജോസഫിന്‍റെ ഒൻപതാം ബാച്ച് വിദ്യാർഥിയായിരുന്നു പഴനിയാ പിള്ള. ചാട്ടത്തിന്‍റെ ചിത്രം പത്രത്തിൽ വന്നത് കണ്ടിട്ടാണ് ജോസഫ് സാർ തന്നെ തേടിയെത്തിയതെന്നു പിള്ള പറയുന്നു. പാലാക്കാരായ തന്‍റെ സുഹൃത്തുക്കൾ വഴിയാണ് അദ്ദേഹം തന്നെ കണ്ടെത്തിയത്. ഫുട്ബോളിലും അത്‌ലറ്റിക്സിലും ഒരുപോലെ പ്രാഗല്ഭ്യം തെളിയിച്ചിരുന്ന തന്‍റെ ട്രാക്ക് കണ്ടെത്തി തന്നതും അദ്ദേഹമാണ്.

അവധിക്കാലത്തു ചെങ്ങന്നൂരിലെ വീട്ടിലെത്തിയ അദ്ദേഹത്തെ പിള്ള പോയി കണ്ടു. സൈന്യത്തിലേക്കു വന്ന പല ജോലി വാഗ്ദാനങ്ങളും പിന്തള്ളി ജോസഫ് സാർ ഗ്വാളിയറിലേക്കു വലിച്ചടുപ്പിച്ചുവെന്നാണ് പഴനിയാ പിള്ള പറയുന്നത്. ഗ്വാളിയർ കോളജിൽനിന്ന് അന്താരാഷ്‌ട്ര യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ കായികവിദ്യാർഥിയായും പിള്ള ഉയർത്തപ്പെട്ടു. പിള്ളയുടെ വാക്കുകൾ ഇങ്ങനെ:

►അച്ചടക്കം, ആത്മാർഥത◄

"സമയനിഷ്ഠയുടെയും ഭരണനിർവഹണത്തിന്‍റെയും കാര്യത്തിൽ സാർ പുലർത്തിയിരുന്ന അച്ചടക്കം കണ്ടാണ് ഞങ്ങളെല്ലാം വളർന്നത്. ജനറൽ കരിയപ്പ ചെയർമാനായിരുന്നതിനാൽ പട്ടാളച്ചിട്ട അലിഖിത നിയമമമായി കാന്പസിൽ നിഴലിട്ടു നിന്നിരുന്നു. മെസിലും ഹോസ്റ്റലിലും നിത്യസന്ദർശകനായ പ്രിൻസിപ്പൽ എന്നു കേട്ടാൽ ഇന്ന് അതിശയമായി തോന്നാം. ക്യാന്പസിലെ വഴിയിൽ കിടക്കുന്ന കടലാസുകഷണങ്ങളും ഇലയും പോലും പെറുക്കിയെടുത്തു ചവറ്റുകുട്ടയിൽ ഇട്ടു മാതൃക കാട്ടിയ ജോസഫ് സാറിനെ എങ്ങനെ മറക്കാനാവും? ക്ലാസിലെ കസേരയിൽ ഇരിക്കുമ്പോൾ, നാളെ നിങ്ങൾ ഇവിടെ ഇരിക്കേണ്ടവരാണെന്ന് ഓർമപ്പെടുത്തുന്ന സൂചനകളും നൽകിയിരുന്നു.

മെസിലും ഹോസ്റ്റൽ മുറികളിലും കഴിയുന്നത്ര വിവിധ സംസ്ഥാനക്കാർ ഇടകലർന്നു കഴിയാൻ അദ്ദേഹം നിർബന്ധിക്കുമായിരുന്നു. എന്നു മാത്രമല്ല, ആൺ-പെൺ സൗഹൃദങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹം ഒരു കാരണവശാലും തിരഞ്ഞുപിടിച്ചുള്ള സൗഹൃദങ്ങൾക്ക് അനുകൂലമല്ലായിരുന്നു. ഡോ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടകനായി എത്തിയ ഗ്വാളിയർ കോളജ് ഇന്ന് അവിടെനിന്ന് കാര്യവട്ടത്തേക്കും ഗോഹട്ടിയിലേക്കും ശാഖകൾ തുറന്ന് പടർന്നു പന്തലിച്ചു. കാൽ നൂറ്റാണ്ടു മുൻപ് അദ്ദേഹത്തിന്‍റെ അന്ത്യശുശ്രൂഷകളിലും മറ്റും പങ്കെടുത്തതും ഇന്നും ഓർമയിലുണ്ട്.

ഇനി വ്യക്തിപരമായ ചില ഓർമകളിലേക്കുകൂടി: 1982 ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ അരങ്ങേറുമ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്‍റെ വത്സലശിഷ്യനായ കേരള വാഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പത്രോസ് മത്തായി, ഏഷ്യൻ ഗെയിംസ് സംഘാടകന്‍റെ റോളിലാണെങ്കിലും ഗുരുവിന് ഒപ്പം ന്യൂഡൽഹയിൽ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ കണ്ടത് ചെങ്ങന്നൂരിൽ വച്ചാണ്. ഞാൻ ജോലി ചെയ്തിരുന്ന പത്രസ്ഥാപനത്തിന്‍റെ ചെങ്ങന്നൂർ ഓഫീസ് ഉദ്ഘാടനവേളയിൽ രണ്ടു സഹായികളുടെ അകമ്പടിയോടെ എത്തുന്ന ജോസഫ് സാറിന്‍റെ ചിത്രം ഇന്നും മനസിൽ മായാതെയുണ്ട്.

ശേഷവിശേഷം: “ഇന്ത്യയുടെ ഭാഗധേയം ക്ലാസ് മുറികളിലാണ് നിർണയിക്കപ്പെടുന്നത്”- പ്രശസ്തമായ കോത്താരി കമ്മീഷൻ റിപ്പോർട്ട് ആരംഭിക്കുന്നത് ഈ വാചകത്തോടെയാണ്. ഇന്ത്യൻ കായിക രംഗത്തിന്‍റെ ഊടും പാവും നിർണയിച്ച ക്ലാസ് മുറികളുടെ ഉടയവനെ അറിയുന്ന ഒട്ടേറെപ്പേർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാൽ, ഒരു നൊന്പരം അവശേഷിക്കുന്നു, അദ്ദേഹത്തിന്‍റെ നാടായ ചെങ്ങന്നൂർ അദ്ദേഹത്തെ തീർത്തും അവഗണിച്ചു.

(മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.