Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഓർമയിലെ ഔസേപ്പച്ചൻ
Saturday, June 22, 2024 2:23 AM IST
കെ.സി. ജോസഫ് (മുൻ മന്ത്രി)
പൊടിപാറ ഔസേപ്പച്ചൻ വേർപിരിഞ്ഞിട്ട് 25 വർഷം കഴിയുകയാണ്. നാലു പതിറ്റാണ്ടിലേറെയായി കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്ന അതികായനായിരുന്നു ജോർജ് ജോസഫ് പൊടിപാറ എന്ന ഔസേപ്പച്ചൻ.
ഔസേപ്പച്ചനെ അകലെനിന്നും അടുത്തുനിന്നും അറിയാൻ എനിക്ക് അവസരങ്ങളുണ്ടായിട്ടുണ്ട്. പി.ടി. ചാക്കോയെപ്പോലെ ആകാരസൗഷ്ഠവമുള്ള, അദ്ദേഹത്തിന്റെ വലംകൈയായിരുന്ന നേതാവ്. നോട്ടത്തിലും ഭാവത്തിലും പി.ടി. ചാക്കോയുടെ മറ്റൊരു പതിപ്പ്. സി.കെ. ഗ്രൂപ്പ് എന്നും ചാക്കോ ഗ്രൂപ്പ് എന്നും കോണ്‍ഗ്രസിന്റെ വ്യത്യസ്ത ചേരികൾ പ്രവർത്തിച്ച കാലത്ത് ചാക്കോ ഗ്രൂപ്പിന്റെ നെടുംതൂണായിരുന്നു ഔസേപ്പച്ചൻ. ആദ്യം അദ്ദേഹത്തെ കാണുന്പോൾ ഒരു ആരാധനാ മനോഭാവമാണ് എന്റെ മനസിൽ നിഴലിച്ചത്.
ഞാൻ കോട്ടയം ജില്ലാ കെഎസ്യു പ്രസിഡന്റായിരുന്ന കാലഘട്ടം. കുര്യൻ ജോയിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്. ഔസേപ്പച്ചൻ അന്ന് ഡിസിസി പ്രസിഡന്റായിരുന്നു. എം.സി. ഏബ്രഹാം ഡിസിസി ജനറൽ സെക്രട്ടറി. സംഘടനാ പ്രവർത്തനത്തിന് വലിയ സാന്പത്തികഞെരുക്കം ഉണ്ടാകുന്പോൾ ഞങ്ങൾ ഔസേപ്പച്ചനിൽ അഭയം തേടും. ഒരിക്കൽ ഞാനും കുര്യൻ ജോയിയും ഔസേപ്പച്ചനെ കാണാൻ മാന്നാനത്തെ അദ്ദേഹത്തിന്റെ വീടിന്റെ മുകളിലത്തെ നിലയിലേക്കു പോയ കാര്യം മനസിൽ നിറഞ്ഞുനിൽക്കുന്നു. സംസാരത്തിനിടെ ഞങ്ങൾ വിഷയം അവതരിപ്പിച്ചു. തനി നാടൻ രീതിയിലാണ് ഔസേപ്പച്ചന്റെ പ്രതികരണം. “എന്നതാടാ കൂവെ നിങ്ങൾ പറയുന്നേ? ഞാൻ എവിടന്നു പൈസ ഉണ്ടാക്കാനാണ്. ഡിസിസി ആകെ കടത്തിലാണ്.” ഞങ്ങൾ വിടാൻ ഭാവമില്ലെന്നു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. “നിങ്ങൾ പോയി അവറാച്ചനെ (എം.സി. ഏബ്രഹാം) കാണ്. ഞാൻ പറയാം.” അന്ന് മൊബൈൽ ഫോണൊന്നും ഇല്ലല്ലോ. ലാൻഡ് ഫോണിൽ വിളിച്ചു. അവറാച്ചനോടു പറഞ്ഞു. “യൂത്തന്മാരു വന്നു കാണും. വേണ്ട സഹായം ചെയ്യണം.’’ ഞങ്ങൾ തൃപ്തരായി മടങ്ങി.
1957ൽ പ്രഥമ നിയമസഭയിൽ അദ്ദേഹം ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചു. അന്ന് കോണ്‍ഗ്രസ് നിയമസഭാ സെക്രട്ടറിയുമായി. വിമോചനസമരത്തിന് കോട്ടയം ജില്ലയിൽ നേതൃത്വപരമായ വലിയ പങ്കാണ് ഔസേപ്പച്ചൻ വഹിച്ചത്. വിമോചന സമരസമിതിയുടെ ഭാഗമായി മാത്രം മാറാതെ കോണ്‍ഗ്രസ് തനിയെ സമരത്തിനു നേതൃത്വം നൽകണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.
വിമോചനസമരം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിലും ഔസേപ്പച്ചൻ എംഎൽഎയായി. പ്രഥമ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഉജ്വലമായ പ്രകടനം കാഴ്ചവച്ച പി.ടി. ചാക്കോ നിയമസഭാ കക്ഷി നേതാവായി തുടരുമെന്നായിരുന്നു പൊതുവെ കരുതിയത്. എന്നാൽ കെപിസിസി പ്രസിഡന്റായിരുന്ന ആർ. ശങ്കർ നിയമസഭാ കക്ഷി നേതാവും പട്ടം താണുപിള്ള മന്ത്രിസഭയിൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായി. പി.ടി. ചാക്കോ ആഭ്യന്തരമന്ത്രിയും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ പ്രവർത്തനം ഏകീകരിക്കുന്നതിൽ ഔസേപ്പച്ചൻ വലിയ പങ്കുവഹിച്ചു. പട്ടം മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കോട്ടയത്തുകാരനായ യു.കെ. വേലപ്പനായിരുന്നു ഔസേപ്പച്ചന്റെ അടുത്ത സുഹൃത്ത്. ആ കാലഘട്ടത്തിലാണ് കോട്ടയം ആർപ്പൂക്കരയിൽ മെഡിക്കൽ കോളജ് ആരംഭിക്കാൻ തീരുമാനിച്ചത്. സ്വന്തം നിയോജകമണ്ഡലത്തിന്റെ വികസനകാര്യത്തിൽ ഔസേപ്പച്ചനുള്ള പിടിവാശിയായിരുന്നു മെഡിക്കൽ കോളജ് ആർപ്പൂക്കരയിൽ വരാൻ കാരണം. ഔസേപ്പച്ചന്റെ പങ്ക് മെഡിക്കൽ കോളജിന്റെ ആരംഭത്തിനു വഴിതെളിച്ചതിന്റെ എന്തെങ്കിലും സ്മാരകം മെഡിക്കൽ കോളജ് കാന്പസിൽ ഉണ്ടോയെന്നറിയില്ല. നന്ദികേടാണല്ലോ നമ്മുടെ മുഖമുദ്ര.
പി.ടി. ചാക്കോയുടെ മരണശേഷം കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് അടിപടലെ കേരള കോണ്‍ഗ്രസിലേക്കു പോയി. എന്നാൽ, കോണ്‍ഗ്രസിൽ ഉറച്ചുനിൽക്കാനാണ് ജോർജ് ജോസഫ് പൊടിപാറ, പി.ജെ. ജോസഫ്കുഞ്ഞ് തുടങ്ങിയ ചാക്കോ ഗ്രൂപ്പ് നേതാക്കൾ തീരുമാനിച്ചത്. കോട്ടയത്തെ സി.കെ. ഗ്രൂപ്പിനെ അന്നു നയിച്ചത് പി.സി. ചെറിയാനായിരുന്നു. സ്വന്തമായി കോട്ടയം ഡിസിസിക്ക് അന്ന് ഒരു ഓഫീസ് പോലും ഉണ്ടായിരുന്നില്ല.
ഔസേപ്പച്ചൻ പിന്നീട് കോണ്‍ഗ്രസുമായി അകന്നു. 1987ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വീണ്ടും ഏറ്റുമാനൂർ എംഎൽഎയായി. അപ്പോൾ ഞാൻ ഇരിക്കൂർ എംഎൽഎ ആയിരുന്നു. എംഎൽഎ ക്വാർട്ടേഴ്സിന്റെ പഴയ ബ്ലോക്കിൽ 20 ആയിരുന്നു എന്റെ മുറി. ഔസേപ്പച്ചന്റെ മുറി തൊട്ട് എതിർവശത്തുള്ള 17ഉം. ഇടയ്ക്കൊക്കെ ഔസേപ്പച്ചൻ എന്റെ മുറിയിലേക്കു വരും. “എടോ ജോസഫേ, താൻ എന്നാ എടുക്കുവാ..” എന്നു ചോദിച്ചുകൊണ്ട്. നിയമസഭാ നടപടികളിൽ പ്രത്യേക താത്പര്യം കാണിക്കണമെന്നും നിയോജകമണ്ഡലം പൊന്നുപോലെ നോക്കണമെന്നുമുള്ള ഔസേപ്പച്ചന്റെ ഉപദേശം മനസിൽ സൂക്ഷിച്ചുകൊണ്ടാണ് ഞാൻ എന്നും പ്രവർത്തിച്ചത്.
ഔസേപ്പച്ചൻ വേർപിരിഞ്ഞിട്ട് കാൽ നൂറ്റാണ്ട് കഴിയുന്പോഴും അദ്ദേഹത്തെ മറക്കാൻ കഴിയുന്നില്ല. തൂവെള്ള ഖദർ വസ്ത്രം. സൈഡ് കോളറുള്ള ജൂബാ. മുഖം നിറയുന്ന കട്ടിമീശ. ഒരു കൊന്പനാനയുടെ പ്രൗഢിയോടെ കടന്നുവരുന്ന ഔസേപ്പച്ചന്റെ രൂപം മരണംവരെ മറക്കാൻ കഴിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിലവാരം കൂട്ടാൻ കുറുക്കുവഴികളില്ല
2017, 2021 വർഷങ്ങളിലെ നാഷണൽ അച്ചീവ്മെന്റ് സർവേയിലെ കണ്ടത്തലുകളിൽ
ഹൃദയംകൊണ്ടെഴുതുന്ന കവിത
ചിന്നിച്ചിതറുന്ന മഴത്തുള്ളികളില്‍
രാവും പകലും ഒരുപോലെ വീണുറങ്ങട്ടെ.
ഉള്ള
ഭിക്ഷാംദേഹികളുടെ "നമ്പർ വൺ' കേരളം!
ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് മുൻ ഇൻഫോസിസ് സിഎഫ്ഒയും ആരിൻ കാപ്പിറ്റലി
ജീവിതപങ്കാളി വൃക്ക പകുത്തവള്‍
41 വര്‍ഷം മുമ്പ് സെലിന് ഒരു തീരുമാനമെടുത്തു. “എന്റെ വൃക്കകളിലൊന്ന് ഞാന്‍ പകുത
മരമാണെങ്കിലും ഒരു മര്യാദ വേണ്ടേ?
പ്രകൃതിസംരക്ഷണം എന്നാൽ മരം നടീൽ എന്ന പ്രക്രിയയായി ചുരുങ്ങിയതാണ് ഇപ്പോൾ കേരള
പ്രീതി എന്നാൽ പ്രചോദനം...
എനിക്കു ജീവിക്കണം... അതിനായി മെഡിക്കല്‍ സയന്‍സിലെ എല്ല
ആ ഇരുണ്ട നാളുകൾ അന്‍പതാം വർഷത്തിലേക്ക്
രാജ്യത്തുണ്ടായ ഒരേയൊരു അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ അമ്പതാം വർഷത്തിലേ
നല്‍കുന്നതാണു നന്മ... എന്നു സ്വന്തം കേരളം
2007 ഏപ്രില്‍ 6. ഡല്‍ഹി രജീന്ദര്‍ നഗറിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍
തിരുത്താൻ ഇതാണു സമയം
കഴിഞ്ഞ മെഡിക്കൽ നീറ്റ് പരീക്ഷയിലുണ്ടായ അഴിമതിയും പരാജയവും ഈ രംഗത്ത് ഒരു അഴി
തുടർച്ചയ്ക്കു നല്ലത് ഏറ്റുമുട്ടലല്ല, സമവായം
മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെട്ടശേഷം വൈകാതെതന്നെ നരേന്ദ്ര മോദി മന്ത്രിസഭ രൂ
വർക്കിച്ചൻ ചിരവപ്പുറത്തുണ്ട്!
വർക്കിച്ചന് ഒരു മകളുണ്ട്. എലിസബത്ത് എന്ന ഏലിക്കുട്ടി. പഠിക്കാൻ മിടുമിടുക്കി.
കായിക ക്ലാസ് മുറികളുടെ ഉടയവൻ
ചെങ്ങന്നൂരിലൂടെയും പുത്തൻകാവിലൂടെയും കുമ്പനാട്ടിലൂടെ
ശൈലിയും മുഖ്യമന്ത്രിയും
ഭരണമുന്നണി രക്ഷപ്പെടണമെങ്കിൽ മുഖ്യമന്ത്ര
അൽഗോർ-നൈതികതയുടെ ശബ്ദമായി ഫ്രാൻസിസ് മാർപാപ്പ
കഴിഞ്ഞ 14-ാം തീയതി ജി-7 സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാ
വട്ടംകറക്കുന്ന പരീക്ഷകൾ!
ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തിൽ വ
മനുഷ്യനു സൗഖ്യം നൽകുന്ന സംഗീതം
ദൈവം മനുഷ്യനു നൽകിയ ദിവ്യമായ ഔഷധമാണ് സംഗീതം. ഈ വിശ്വം മുഴുവ
സിവിൽ എൻജിനിയറിംഗ്: ആശങ്കകളും സാധ്യതകളും
സിവിൽ എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയ്ക്ക് ഇതെന്തു പറ്റി? ഇന്ത്യ
കേരള നവോത്ഥാനത്തിലെ നിധീരിമാർഗം
എല്ലാത്തരം ഗുണഗണങ്ങളുമൊന്നുചേർന്നിട്ടുല്ല
ഉദയംപേരൂർ സൂനഹദോസ് ഒരു പുനർവായന
ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സഭാചരിത്ര
മദ്യനയം അധാർമികം; തിരുത്തണം
ഭരണഘടനയുടെ 47-ാം അനുഛേദമനുസരിച്ച്, മദ്യം
മതികെട്ടാൻ ഒരു നൊമ്പരം
ഉടുമ്പൻചോല താലൂക്കിൽ തോണ്ടിമല കരയിൽ നാനൂറിലധികം കുടിയേറ്റ കർഷകരെ ക്രൂരമാ
കേരളത്തിലെ ആദ്യ പള്ളിക്കൂടം
കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചുകൊണ്ട് ആദ്യ
പാർലമെന്റ് തെരഞ്ഞെടുപ്പും മാറുന്ന യൂറോപ്പും
ഇക്കഴിഞ്ഞ 6-9 തീയതികളിലായി യൂറോപ്യൻ പാർല
ഇനിയൊരു ജീവനും കെട്ടിടങ്ങൾക്കുള്ളിൽ പൊലിയരുത്
ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കുവൈറ്റിൽ നിരവധി
ജോർജ് കുര്യനും ജോസ് കെ. മാണിയും
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തി
മലയാളത്തിന്റെ ഉള്ളറിഞ്ഞ ഉള്ളൂർ
“മഹാകവി ഉള്ളൂരിന്, സമശീർഷരായ ആശാനോ വള്ളത്തോളോ ആകാൻ ഒരു പ്രയാസവുമില്ല. എ
ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കില്ല
ന്യൂനപക്ഷങ്ങൾക്കായുള്ള സ്കോളർഷിപ്പുകളും കേന്ദ്ര ഫണ്‍
അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും
വിമോചനസമരക
മോദിയുടെ മൂന്നാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു
സ്വയംഭരണ കോളജുകളെ കൂട്ടിലടയ്ക്കരുത്
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉന്‍
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ്‍ നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
ജനവിധി എതിരായ വലിയ കക്ഷി
ഇന്ത്യ മുന്നണിക്ക് അഭിമാനകര
അതിരുവിടുന്ന ‘ആവേശാ’ഭിമുഖ്യങ്ങള്
രങ്കണ്ണനും അമ്പാനും തിയറ്ററുകളെ ഇളക്കിമറി
വിരിയട്ടെ, സർവമത സമഭാവന
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്
കുടുംബങ്ങളുടെ മധ്യസ്ഥ: വിശുദ്ധ മറിയം ത്രേസ്യ
ഇങ്ങനെയൊരു ഗ്രാമീണകന്യക നൂറ്റാണ്ടുമു
തിരുത്തലിന്റെ പിണറായി സ്റ്റൈൽ
പോരായ്മകൾ ചൂണ്ടിക്കാട്ടിയ ബിഷപ് വി
ലോകം മറക്കാത്ത ദിനം
വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്
ഇന്നു ലോക ഭക്ഷ്യസുരക്ഷാദിനം: ചിന്തിക്കൂ, കഴിക്കുന്ന ഭക്ഷണം ഗുണപ്പെടുന്നുണ്ടോ?
വിശപ്പടക്കുക എന്നതിനെക്കാൾ, ഒരാളു
ബി.ആർ.പി. ഭാസ്കർ: മാധ്യമരംഗത്തെ കുലപതി ഓർമകളിൽ
തലമുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ബി.ആർ.പി. ഭാസ്കർ സാറിനെ കാണാൻ ചെന്നൈയ
കിഴക്കോട്ട് നോക്കിയതു മതി; ഇനി പടിഞ്ഞാറേക്കു നോക്കാം...
ഈ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവു
കുട്ടനാടിന്റെ പ്രത്യേക പാക്കേജ് ഒഴുകിപ്പോയോ?
2018ലെ മഹാപ്രളയത്തെത്തുടർന്നു കേരള സർക്കാർ നവകേരള നിർമിതി
പുതിയ സ്വപ്നങ്ങള്‍ കാണണം
എന്റെ സഹ ഇന്ത്യക്കാരെ,
ജനാധിപത്യത്തിന്റെ ഏറ
Latest News
അമരാവതി നഗരത്തിന്റെ വികസനത്തിനായി 10 കോടി രൂപ സർക്കാരിന് നൽകി റാമോജി റാവുവിന്റെ കുടുംബം
വീടിന് നേരെ അജ്ഞാതരുടെ ആക്രമണം; പരാതിയുമായി അസദുദ്ദീൻ ഒവൈസി
എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
മഴയുടെ ശക്തി വെള്ളിയാഴ്ച മുതൽ കുറഞ്ഞു തുടങ്ങും
ഒന്നുകിൽ ജോലി, അല്ലെങ്കിൽ പറഞ്ഞുവിടണം; ഗണേഷിന് കത്തു നൽകി യദു
Latest News
അമരാവതി നഗരത്തിന്റെ വികസനത്തിനായി 10 കോടി രൂപ സർക്കാരിന് നൽകി റാമോജി റാവുവിന്റെ കുടുംബം
വീടിന് നേരെ അജ്ഞാതരുടെ ആക്രമണം; പരാതിയുമായി അസദുദ്ദീൻ ഒവൈസി
എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
മഴയുടെ ശക്തി വെള്ളിയാഴ്ച മുതൽ കുറഞ്ഞു തുടങ്ങും
ഒന്നുകിൽ ജോലി, അല്ലെങ്കിൽ പറഞ്ഞുവിടണം; ഗണേഷിന് കത്തു നൽകി യദു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top