മനുഷ്യനു സൗഖ്യം നൽകുന്ന സംഗീതം
Friday, June 21, 2024 1:17 AM IST
പാടും പാതിരി ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ (ന്യൂറോളജിക് മ്യൂസിക് തെറ
ദൈവം മനുഷ്യനു നൽകിയ ദിവ്യമായ ഔഷധമാണ് സംഗീതം. ഈ വിശ്വം മുഴുവൻ സംഗീതം നിറഞ്ഞു നിൽക്കുകയാണ്. ഭൂമിയുടെ ചലനംതന്നെ താളാത്മകമാണല്ലോ. മനുഷ്യ ജീവിതത്തിന്‍റെ ആരംഭം മുതൽ സംഗീതം ലോകത്തിൽ ഉള്ളതായി മനസിലാക്കാം. സംഗീതം അതിന്‍റെ പ്രാചീന രൂപത്തിൽ പിറന്നു, നാടോടി രൂപത്തിലും, ശാസ്ത്രീയ ഭാവത്തിലും വളർന്നു ഇന്ന് അതിന്‍റെ ആധുനിക മുഖവുമായി ലോകത്തിൽ നിറഞ്ഞുനിൽക്കുന്നു. സംഗീതമാകുന്ന നദി പാശ്ചാത്യ സംഗീതം, പൗരസ്ത്യ സംഗീതം എന്നീ രണ്ട്‌ മുഖ്യ ശാഖകളും മറ്റ് നിരവധി ഉപശാഖകളുമായി ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞൊഴുകുന്നു. സമ്യക്കാകുന്ന ഗീതം (നല്ല ഗീതം) എന്നാണ് സംഗീതമെന്ന വാക്കിനർഥം. കേൾക്കാൻ ഇമ്പമുള്ള ശബ്ദത്തെ സംഗീതമെന്നു വിളിക്കുന്നു. ലോകത്തിലെ ഏറ്റവും നല്ല സംഗീതോപകരണം ഏതാണെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരം: മനുഷ്യശരീരം. മറ്റെല്ലാ സംഗീത ഉപകരണങ്ങളും മനുഷ്യശരീരത്തിന്‍റെ ആകൃതിയിൽനിന്ന് ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണത്രേ. അതുകൊണ്ടുതന്നെ ഭാരതീയ സംഗീതശാസ്ത്രത്തിൽ മനുഷ്യശരീരത്തെ ഗാത്രവീണ എന്നു വിളിക്കുന്നു. മനുഷ്യശരീരത്തിന്‍റെ ആകൃതിയിൽനിന്നുമാണ് വീണ ഉണ്ടാക്കിയതെന്നു കരുതുന്നു.

സംഗീതം മനുഷ്യജീവിതത്തിൽ

ഭരതീയ സംഗീതശാസ്ത്രം സംഗീതത്തിനു നൽകുന്ന നിർവചനംതന്നെ കുടുംബത്തോടു ചേർന്നാണ്. "ശ്രുതിർ മാതാ ലയ പിതാ'': ലോകത്തിലെ മറ്റൊരു സംഗീതശാഖയ്ക്കും അവകാശപ്പെടാൻ സാധിക്കാത്ത വ്യതിരിക്തമായ കാഴ്ചപ്പാട്. ശ്രുതി സംഗീതത്തിന്‍റെ അച്ഛനും താളം അമ്മയുമാണെന്ന് എഴുതിച്ചേർക്കുന്നു. മാത്രമല്ല, അച്ഛനും അമ്മയും ഓരോ വ്യക്തിഗത സ്വരങ്ങളാണ്. അച്ഛനും അമ്മയും മക്കളും തമ്മിലുള്ള സ്വരച്ചേർച്ച കുടുംബവിജയത്തിന് അത്യന്താപേക്ഷിതം. കുടുംബമെന്ന വാക്കിനെ കൂടുമ്പോൾ ഇമ്പമുള്ളതെന്നു നിർവചിക്കാറുണ്ടല്ലോ. മറ്റൊരു വാക്കിൽ കുടുംബജീവിതമൊരു സംഘഗാനാലാപമാണ്. കുടുംബത്തിലെ എല്ലാ സ്വരങ്ങളും (വ്യക്തികൾ) ഐക്യത്തിലാകുമ്പോൾ മാത്രമേ സമാധാനമുണ്ടാകൂ.

സംഗീതമെന്ന ചികിത്സ

സംഗീതത്തെ ഒരു സൗഖ്യദായക ഊർജമായി കണക്കാക്കി മാനസികവും ശാരീരികവുമായ ആരോഗ്യപാലനത്തിനായി ഉപയോഗിക്കുന്ന ഒരു പാരമ്പര്യം നൂറ്റാണ്ടുകൾക്കു മുമ്പേ നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. ശബ്ദത്തെ സൃഷ്ടിപരമായ ഊർജമായി വിവിധ മതങ്ങളും കണക്കാക്കിയിരുന്നു. ഗ്രീക്ക് ചിന്തകരായ പൈതഗോറസും അരിസ്റ്റോട്ടിലും പ്ലേറ്റോയും സംഗീതചികിത്സയെപ്പറ്റി അറിഞ്ഞിരുന്നു. യഹൂദ സംഗീതജ്ഞനായിരുന്ന ദാവീദ് രാജാവ് കിന്നരം മീട്ടി സാവൂൾ രാജാവിന്‍റെ രോഗം സുഖപ്പെടുത്തിയതായി വായിക്കുന്നു. മനുഷ്യന്‍റെ രോഗശാന്തിക്കായും ശരീരത്തിന്‍റെയും മനസിന്‍റെയും അമിതസമ്മർദങ്ങൾ കുറയ്ക്കാനും സംഗീതചികിത്സ വളരെ ഫലപ്രദമാണ്.

ഗർഭിണികളായ സ്ത്രീകൾ സംഗീതം ശ്രവിക്കുന്നതു വഴി ഉദരത്തിലുള്ള കുഞ്ഞിന്‍റെ ചാലകശക്തി കൂടുമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. മനുഷ്യന്‍റെ മസ്തിഷ്കത്തിൽ ആൽഫ തരംഗങ്ങൾ സൃഷ്ടിക്കുന്ന സംഗീതം ശ്രവിക്കുമ്പോൾ ശരീരത്തിൽ മാറ്റമുണ്ടാക്കത്തക്ക രീതിയിൽ മസ്തിഷ്കത്തിൽ പുതിയ ന്യൂറോ ടാൻസ്മിറ്ററുകളെ ഉത്പാദിപ്പിക്കുന്നു. അങ്ങനെ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടുകയും എല്ലാ അവയവങ്ങളും താളാത്മകമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

മസ്തിഷ്ക സംഗീതചികിത്സ (ന്യൂറോളജിക് മ്യൂസിക് തെറാപ്പി)

അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റിൽ ഫോർട്ട് കോളിൻസ് എന്ന സ്ഥലത്തു അക്കാഡമി ഓഫ് ന്യൂറോളജിക് മ്യൂസിക് തെറാപ്പിയാണ് 1999ൽ ആദ്യമായി ഇത്തരത്തിലുള്ള സംഗീതചികിത്സ ലോകത്തിൽ നീണ്ട ദീർഘകാല ഗവേഷണത്തിനു ശേഷം വളരെ അദ്ഭുതാവഹമായ ഫലങ്ങളാണ് സംഗീതഗവേഷണ ചികിത്സയിലൂടെ അവർക്കു ലഭിച്ചത്. ഡോ. മൈക്കിൾ എച്. തൗട്ട്, ഡോ. കോറിന് ഹർട് തൗട്ട് എന്നീ സംഗീത ശാസ്ത്രജ്ഞന്മാർ ആണ് മസ്തിഷ്ക സംഗീത ചികിത്സയുടെ ഉപജ്ഞാതാക്കൾ.

എന്താണ് ന്യൂറോളജിക് മ്യൂസിക് തെറാപ്പി (NMT) ?

മനുഷ്യന്‍റെ മസ്തിഷ്കത്തെ വികസിപ്പിക്കാൻ ഏറ്റവും ശക്തിയുള്ള മാധ്യമമാണ് സംഗീതമെന്നു മസ്തിഷ്ക ചികിത്സാ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. മസ്തിഷ്കത്തിലെ മുറിവുകളെ (ബ്രെയിൻ ഇഞ്ചുറി), മസ്തിഷ്കത്തിൽ ഉണ്ടാകുന്ന രോഗങ്ങളെ ( Brain Diseases -ഓട്ടിസം, സെറിബ്രൽ പാൾസി, മറ്റു മാനസിക വൈകല്യങ്ങൾ) സംഗീതത്തിന്‍റെ സിദ്ധികളെ അടിസ്ഥാനപ്പെടുത്തി ചികി ത്സിക്കാൻ കഴിയുമെന്നു തെളിയിച്ചിട്ടുണ്ട്. പരമ്പരാഗതമായ സംഗീതചികിത്സയിൽ മ്യൂസിക് തെറാപ്പിയെ ശാരീരിക സൗഖ്യത്തിനുള്ള ഒരു സോഷ്യൽ സയൻസ് മോഡൽ ആണെങ്കിൽ ന്യൂറോളജിക് മ്യൂസിക് തെറാപ്പിയിൽ മസ്തിഷ്ക സൗഖ്യത്തിനുള്ള ന്യൂറോ സയൻസ് മോഡൽ ആയി കണക്കാക്കുന്നു.

തെറാപ്പിയും പരീക്ഷണങ്ങളും

തൃശൂർ ചേതന മ്യൂസിക് കോളജിലും ചേതന സംഗീതനാട്യ അക്കാഡമിയിലും നടത്തിയ ന്യൂറോളജിക് മ്യൂസിക് തെറാപ്പി അതിശയിപ്പിക്കുന്ന വിജയങ്ങളാണ് ഞങ്ങൾക്കു നൽകിയത്. ഇന്ത്യയിൽ ആദ്യമായി കർണാടിക് മ്യൂസിക് കച്ചേരി നടത്തിയ ഓട്ടിസം ബാധിച്ച പെൺകുട്ടി ചേതന വിദ്യാർഥിനി പൂജ രമേഷ് സംഗീതത്തിൽ ബിഎയും എംഎയും കരസ്ഥമാക്കി അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നു. സംസാരശേഷിയില്ലാതിരുന്ന പൂജ പിന്നീട്‌ നന്നായി സംസാരിക്കാൻ തുടങ്ങി.

സെറിബ്രൽ പാൾസി ബാധിച്ച മറ്റൊരു ചേതന വിദ്യാർഥി ടി.എ. കിരൺ ഇന്ത്യയിൽ കർണാടിക് മ്യൂസിക് കച്ചേരി ആദ്യമായി നടത്തിയ സെറിബ്രൽ പാൾസി ബാധിതനാണ്. മനുഷ്യ മസ്തിഷ്കത്തിന്‍റെ വലതു ഭാഗത്തെ മ്യൂസിക് ബ്രെയിൻ എന്നും ഇടതുഭാഗത്തെ ബുദ്ധിയുടെയും ഭാഷയുടെയും ശരീരത്തിലെ പേശി ചലനങ്ങളുടെയും കേന്ദ്രമെന്നും അറിയപ്പെടുന്നു. ബൗദ്ധികപരിമിതിയുള്ള കുട്ടികളുടെ റൈറ്റ് ബ്രെയിൻ (മ്യൂസിക് ബ്രെയിൻ)പ്രശ്നരഹിതമായതുകൊണ്ട് അവരുടെ വലതു മസ്തിഷ്കത്തിലുള്ള വിത്തുകോശങ്ങളെ (Stem Cells) സംഗീതാത്മകമായി ഉദ്ദീപിപ്പിക്കുമ്പോൾ അവർ ശക്തീകരിക്കപ്പെടും.

അവരുടെ ഇടതു മസ്തിഷ്കത്തിൽ ന്യൂറോ പ്ലാസ്റ്റിസിറ്റിയിലൂടെ പുതിയ ന്യൂട്രോണുകൾ ഉത്പാദിപ്പിക്കപ്പെടും. അതുവഴി ബുദ്ധിശക്തിയും സംസാരശേഷിയും മെച്ചപ്പെടും. ശരീരത്തിലെ പേശികളുടെ നിയന്ത്രണം കൂടുകയും അവരുടെ ആത്മവിശ്വാസവും സോഷ്യൽ ഇന്‍ററാക‌്ഷൻ വർധിക്കുകയും ചെയ്യുന്നു. തൃശൂർ ചേതനയിൽ ഇത്തരത്തിലുള്ള ശാസ്ത്രീയ പരിശീലനം ന്യൂറോളജിക് മ്യൂസിക് തെറാപ്പിയുടെ സഹായത്താൽ ചെയ്യുന്നു. മെലോഡിക് ഇന്‍റോനേഷൻ തെറാപ്പി (Melodic Intonation theraoy) സ്‌ട്രോക്ക് (stroke) ഉണ്ടാകുന്ന രോഗികൾക്കു സൗഖ്യം നൽകാൻ ശക്തിയുള്ള ഒരു ചികിത്സ സമ്പ്രദായമാണ്.

സംഗീതം ശ്രവിക്കുമ്പോൾ

1. ഉത്കണ്ഠ കുറയുന്നു
2. രക്തസമ്മർദം കുറയുന്നു
3. ഉറക്കം ലഭിക്കുന്നു
3. ഓർമശക്തി കൂടുന്നു
4. മനസിനും ശരീരത്തിനും ഉണർവുണ്ടാക്കുന്നു
5. മനസിന്‍റെ ശക്തി കൂടുന്നു.

ദിവസവും രാവിലെയും രാത്രിയും 15 മിനിറ്റ് വീതം സംഗീതം ശ്രവിക്കുക. ജീവിതം സമാധാന പൂർണമാകും.

സംഗീതം അഭ്യസിക്കുമ്പോൾ

1. വ്യക്തിയുടെ ആത്മവിശ്വാസം കൂടുന്നു.
2. മസ്‌തിഷ്കത്തിന്‍റെ പ്രവർത്തനോത്സുകത കൂടുന്നു
3. സർഗാത്മകത കൂടുന്നു
4. ശരീരത്തിലെ സെൻസറി മോട്ടോർ ഡവലപ്മെന്‍റ് കൂടുന്നു
5. ബുദ്ധിപരിമിതിയുള്ള കുട്ടികളിൽ ബുദ്ധിശക്തി കൂടുന്നു.
6. ജീവിതവിജയം നേടിത്തരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.