Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മനുഷ്യനു സൗഖ്യം നൽകുന്ന സംഗീതം
Friday, June 21, 2024 1:17 AM IST
പാടും പാതിരി ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ (ന്യൂറോളജിക് മ്യൂസിക് തെറ
ദൈവം മനുഷ്യനു നൽകിയ ദിവ്യമായ ഔഷധമാണ് സംഗീതം. ഈ വിശ്വം മുഴുവൻ സംഗീതം നിറഞ്ഞു നിൽക്കുകയാണ്. ഭൂമിയുടെ ചലനംതന്നെ താളാത്മകമാണല്ലോ. മനുഷ്യ ജീവിതത്തിന്റെ ആരംഭം മുതൽ സംഗീതം ലോകത്തിൽ ഉള്ളതായി മനസിലാക്കാം. സംഗീതം അതിന്റെ പ്രാചീന രൂപത്തിൽ പിറന്നു, നാടോടി രൂപത്തിലും, ശാസ്ത്രീയ ഭാവത്തിലും വളർന്നു ഇന്ന് അതിന്റെ ആധുനിക മുഖവുമായി ലോകത്തിൽ നിറഞ്ഞുനിൽക്കുന്നു. സംഗീതമാകുന്ന നദി പാശ്ചാത്യ സംഗീതം, പൗരസ്ത്യ സംഗീതം എന്നീ രണ്ട് മുഖ്യ ശാഖകളും മറ്റ് നിരവധി ഉപശാഖകളുമായി ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞൊഴുകുന്നു. സമ്യക്കാകുന്ന ഗീതം (നല്ല ഗീതം) എന്നാണ് സംഗീതമെന്ന വാക്കിനർഥം. കേൾക്കാൻ ഇമ്പമുള്ള ശബ്ദത്തെ സംഗീതമെന്നു വിളിക്കുന്നു. ലോകത്തിലെ ഏറ്റവും നല്ല സംഗീതോപകരണം ഏതാണെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരം: മനുഷ്യശരീരം. മറ്റെല്ലാ സംഗീത ഉപകരണങ്ങളും മനുഷ്യശരീരത്തിന്റെ ആകൃതിയിൽനിന്ന് ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണത്രേ. അതുകൊണ്ടുതന്നെ ഭാരതീയ സംഗീതശാസ്ത്രത്തിൽ മനുഷ്യശരീരത്തെ ഗാത്രവീണ എന്നു വിളിക്കുന്നു. മനുഷ്യശരീരത്തിന്റെ ആകൃതിയിൽനിന്നുമാണ് വീണ ഉണ്ടാക്കിയതെന്നു കരുതുന്നു.
സംഗീതം മനുഷ്യജീവിതത്തിൽ
ഭരതീയ സംഗീതശാസ്ത്രം സംഗീതത്തിനു നൽകുന്ന നിർവചനംതന്നെ കുടുംബത്തോടു ചേർന്നാണ്. "ശ്രുതിർ മാതാ ലയ പിതാ'': ലോകത്തിലെ മറ്റൊരു സംഗീതശാഖയ്ക്കും അവകാശപ്പെടാൻ സാധിക്കാത്ത വ്യതിരിക്തമായ കാഴ്ചപ്പാട്. ശ്രുതി സംഗീതത്തിന്റെ അച്ഛനും താളം അമ്മയുമാണെന്ന് എഴുതിച്ചേർക്കുന്നു. മാത്രമല്ല, അച്ഛനും അമ്മയും ഓരോ വ്യക്തിഗത സ്വരങ്ങളാണ്. അച്ഛനും അമ്മയും മക്കളും തമ്മിലുള്ള സ്വരച്ചേർച്ച കുടുംബവിജയത്തിന് അത്യന്താപേക്ഷിതം. കുടുംബമെന്ന വാക്കിനെ കൂടുമ്പോൾ ഇമ്പമുള്ളതെന്നു നിർവചിക്കാറുണ്ടല്ലോ. മറ്റൊരു വാക്കിൽ കുടുംബജീവിതമൊരു സംഘഗാനാലാപമാണ്. കുടുംബത്തിലെ എല്ലാ സ്വരങ്ങളും (വ്യക്തികൾ) ഐക്യത്തിലാകുമ്പോൾ മാത്രമേ സമാധാനമുണ്ടാകൂ.
സംഗീതമെന്ന ചികിത്സ
സംഗീതത്തെ ഒരു സൗഖ്യദായക ഊർജമായി കണക്കാക്കി മാനസികവും ശാരീരികവുമായ ആരോഗ്യപാലനത്തിനായി ഉപയോഗിക്കുന്ന ഒരു പാരമ്പര്യം നൂറ്റാണ്ടുകൾക്കു മുമ്പേ നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. ശബ്ദത്തെ സൃഷ്ടിപരമായ ഊർജമായി വിവിധ മതങ്ങളും കണക്കാക്കിയിരുന്നു. ഗ്രീക്ക് ചിന്തകരായ പൈതഗോറസും അരിസ്റ്റോട്ടിലും പ്ലേറ്റോയും സംഗീതചികിത്സയെപ്പറ്റി അറിഞ്ഞിരുന്നു. യഹൂദ സംഗീതജ്ഞനായിരുന്ന ദാവീദ് രാജാവ് കിന്നരം മീട്ടി സാവൂൾ രാജാവിന്റെ രോഗം സുഖപ്പെടുത്തിയതായി വായിക്കുന്നു. മനുഷ്യന്റെ രോഗശാന്തിക്കായും ശരീരത്തിന്റെയും മനസിന്റെയും അമിതസമ്മർദങ്ങൾ കുറയ്ക്കാനും സംഗീതചികിത്സ വളരെ ഫലപ്രദമാണ്.
ഗർഭിണികളായ സ്ത്രീകൾ സംഗീതം ശ്രവിക്കുന്നതു വഴി ഉദരത്തിലുള്ള കുഞ്ഞിന്റെ ചാലകശക്തി കൂടുമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. മനുഷ്യന്റെ മസ്തിഷ്കത്തിൽ ആൽഫ തരംഗങ്ങൾ സൃഷ്ടിക്കുന്ന സംഗീതം ശ്രവിക്കുമ്പോൾ ശരീരത്തിൽ മാറ്റമുണ്ടാക്കത്തക്ക രീതിയിൽ മസ്തിഷ്കത്തിൽ പുതിയ ന്യൂറോ ടാൻസ്മിറ്ററുകളെ ഉത്പാദിപ്പിക്കുന്നു. അങ്ങനെ ശരീരത്തിന്റെ സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടുകയും എല്ലാ അവയവങ്ങളും താളാത്മകമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
മസ്തിഷ്ക സംഗീതചികിത്സ (ന്യൂറോളജിക് മ്യൂസിക് തെറാപ്പി)
അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റിൽ ഫോർട്ട് കോളിൻസ് എന്ന സ്ഥലത്തു അക്കാഡമി ഓഫ് ന്യൂറോളജിക് മ്യൂസിക് തെറാപ്പിയാണ് 1999ൽ ആദ്യമായി ഇത്തരത്തിലുള്ള സംഗീതചികിത്സ ലോകത്തിൽ നീണ്ട ദീർഘകാല ഗവേഷണത്തിനു ശേഷം വളരെ അദ്ഭുതാവഹമായ ഫലങ്ങളാണ് സംഗീതഗവേഷണ ചികിത്സയിലൂടെ അവർക്കു ലഭിച്ചത്. ഡോ. മൈക്കിൾ എച്. തൗട്ട്, ഡോ. കോറിന് ഹർട് തൗട്ട് എന്നീ സംഗീത ശാസ്ത്രജ്ഞന്മാർ ആണ് മസ്തിഷ്ക സംഗീത ചികിത്സയുടെ ഉപജ്ഞാതാക്കൾ.
എന്താണ് ന്യൂറോളജിക് മ്യൂസിക് തെറാപ്പി (NMT) ?
മനുഷ്യന്റെ മസ്തിഷ്കത്തെ വികസിപ്പിക്കാൻ ഏറ്റവും ശക്തിയുള്ള മാധ്യമമാണ് സംഗീതമെന്നു മസ്തിഷ്ക ചികിത്സാ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. മസ്തിഷ്കത്തിലെ മുറിവുകളെ (ബ്രെയിൻ ഇഞ്ചുറി), മസ്തിഷ്കത്തിൽ ഉണ്ടാകുന്ന രോഗങ്ങളെ ( Brain Diseases -ഓട്ടിസം, സെറിബ്രൽ പാൾസി, മറ്റു മാനസിക വൈകല്യങ്ങൾ) സംഗീതത്തിന്റെ സിദ്ധികളെ അടിസ്ഥാനപ്പെടുത്തി ചികി ത്സിക്കാൻ കഴിയുമെന്നു തെളിയിച്ചിട്ടുണ്ട്. പരമ്പരാഗതമായ സംഗീതചികിത്സയിൽ മ്യൂസിക് തെറാപ്പിയെ ശാരീരിക സൗഖ്യത്തിനുള്ള ഒരു സോഷ്യൽ സയൻസ് മോഡൽ ആണെങ്കിൽ ന്യൂറോളജിക് മ്യൂസിക് തെറാപ്പിയിൽ മസ്തിഷ്ക സൗഖ്യത്തിനുള്ള ന്യൂറോ സയൻസ് മോഡൽ ആയി കണക്കാക്കുന്നു.
തെറാപ്പിയും പരീക്ഷണങ്ങളും
തൃശൂർ ചേതന മ്യൂസിക് കോളജിലും ചേതന സംഗീതനാട്യ അക്കാഡമിയിലും നടത്തിയ ന്യൂറോളജിക് മ്യൂസിക് തെറാപ്പി അതിശയിപ്പിക്കുന്ന വിജയങ്ങളാണ് ഞങ്ങൾക്കു നൽകിയത്. ഇന്ത്യയിൽ ആദ്യമായി കർണാടിക് മ്യൂസിക് കച്ചേരി നടത്തിയ ഓട്ടിസം ബാധിച്ച പെൺകുട്ടി ചേതന വിദ്യാർഥിനി പൂജ രമേഷ് സംഗീതത്തിൽ ബിഎയും എംഎയും കരസ്ഥമാക്കി അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നു. സംസാരശേഷിയില്ലാതിരുന്ന പൂജ പിന്നീട് നന്നായി സംസാരിക്കാൻ തുടങ്ങി.
സെറിബ്രൽ പാൾസി ബാധിച്ച മറ്റൊരു ചേതന വിദ്യാർഥി ടി.എ. കിരൺ ഇന്ത്യയിൽ കർണാടിക് മ്യൂസിക് കച്ചേരി ആദ്യമായി നടത്തിയ സെറിബ്രൽ പാൾസി ബാധിതനാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ വലതു ഭാഗത്തെ മ്യൂസിക് ബ്രെയിൻ എന്നും ഇടതുഭാഗത്തെ ബുദ്ധിയുടെയും ഭാഷയുടെയും ശരീരത്തിലെ പേശി ചലനങ്ങളുടെയും കേന്ദ്രമെന്നും അറിയപ്പെടുന്നു. ബൗദ്ധികപരിമിതിയുള്ള കുട്ടികളുടെ റൈറ്റ് ബ്രെയിൻ (മ്യൂസിക് ബ്രെയിൻ)പ്രശ്നരഹിതമായതുകൊണ്ട് അവരുടെ വലതു മസ്തിഷ്കത്തിലുള്ള വിത്തുകോശങ്ങളെ (Stem Cells) സംഗീതാത്മകമായി ഉദ്ദീപിപ്പിക്കുമ്പോൾ അവർ ശക്തീകരിക്കപ്പെടും.
അവരുടെ ഇടതു മസ്തിഷ്കത്തിൽ ന്യൂറോ പ്ലാസ്റ്റിസിറ്റിയിലൂടെ പുതിയ ന്യൂട്രോണുകൾ ഉത്പാദിപ്പിക്കപ്പെടും. അതുവഴി ബുദ്ധിശക്തിയും സംസാരശേഷിയും മെച്ചപ്പെടും. ശരീരത്തിലെ പേശികളുടെ നിയന്ത്രണം കൂടുകയും അവരുടെ ആത്മവിശ്വാസവും സോഷ്യൽ ഇന്ററാക്ഷൻ വർധിക്കുകയും ചെയ്യുന്നു. തൃശൂർ ചേതനയിൽ ഇത്തരത്തിലുള്ള ശാസ്ത്രീയ പരിശീലനം ന്യൂറോളജിക് മ്യൂസിക് തെറാപ്പിയുടെ സഹായത്താൽ ചെയ്യുന്നു. മെലോഡിക് ഇന്റോനേഷൻ തെറാപ്പി (Melodic Intonation theraoy) സ്ട്രോക്ക് (stroke) ഉണ്ടാകുന്ന രോഗികൾക്കു സൗഖ്യം നൽകാൻ ശക്തിയുള്ള ഒരു ചികിത്സ സമ്പ്രദായമാണ്.
സംഗീതം ശ്രവിക്കുമ്പോൾ
1. ഉത്കണ്ഠ കുറയുന്നു
2. രക്തസമ്മർദം കുറയുന്നു
3. ഉറക്കം ലഭിക്കുന്നു
3. ഓർമശക്തി കൂടുന്നു
4. മനസിനും ശരീരത്തിനും ഉണർവുണ്ടാക്കുന്നു
5. മനസിന്റെ ശക്തി കൂടുന്നു.
ദിവസവും രാവിലെയും രാത്രിയും 15 മിനിറ്റ് വീതം സംഗീതം ശ്രവിക്കുക. ജീവിതം സമാധാന പൂർണമാകും.
സംഗീതം അഭ്യസിക്കുമ്പോൾ
1. വ്യക്തിയുടെ ആത്മവിശ്വാസം കൂടുന്നു.
2. മസ്തിഷ്കത്തിന്റെ പ്രവർത്തനോത്സുകത കൂടുന്നു
3. സർഗാത്മകത കൂടുന്നു
4. ശരീരത്തിലെ സെൻസറി മോട്ടോർ ഡവലപ്മെന്റ് കൂടുന്നു
5. ബുദ്ധിപരിമിതിയുള്ള കുട്ടികളിൽ ബുദ്ധിശക്തി കൂടുന്നു.
6. ജീവിതവിജയം നേടിത്തരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിലവാരം കൂട്ടാൻ കുറുക്കുവഴികളില്ല
2017, 2021 വർഷങ്ങളിലെ നാഷണൽ അച്ചീവ്മെന്റ് സർവേയിലെ കണ്ടത്തലുകളിൽ
ഹൃദയംകൊണ്ടെഴുതുന്ന കവിത
ചിന്നിച്ചിതറുന്ന മഴത്തുള്ളികളില്‍
രാവും പകലും ഒരുപോലെ വീണുറങ്ങട്ടെ.
ഉള്ള
ഭിക്ഷാംദേഹികളുടെ "നമ്പർ വൺ' കേരളം!
ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് മുൻ ഇൻഫോസിസ് സിഎഫ്ഒയും ആരിൻ കാപ്പിറ്റലി
ജീവിതപങ്കാളി വൃക്ക പകുത്തവള്‍
41 വര്‍ഷം മുമ്പ് സെലിന് ഒരു തീരുമാനമെടുത്തു. “എന്റെ വൃക്കകളിലൊന്ന് ഞാന്‍ പകുത
മരമാണെങ്കിലും ഒരു മര്യാദ വേണ്ടേ?
പ്രകൃതിസംരക്ഷണം എന്നാൽ മരം നടീൽ എന്ന പ്രക്രിയയായി ചുരുങ്ങിയതാണ് ഇപ്പോൾ കേരള
പ്രീതി എന്നാൽ പ്രചോദനം...
എനിക്കു ജീവിക്കണം... അതിനായി മെഡിക്കല്‍ സയന്‍സിലെ എല്ല
ആ ഇരുണ്ട നാളുകൾ അന്‍പതാം വർഷത്തിലേക്ക്
രാജ്യത്തുണ്ടായ ഒരേയൊരു അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ അമ്പതാം വർഷത്തിലേ
നല്‍കുന്നതാണു നന്മ... എന്നു സ്വന്തം കേരളം
2007 ഏപ്രില്‍ 6. ഡല്‍ഹി രജീന്ദര്‍ നഗറിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍
തിരുത്താൻ ഇതാണു സമയം
കഴിഞ്ഞ മെഡിക്കൽ നീറ്റ് പരീക്ഷയിലുണ്ടായ അഴിമതിയും പരാജയവും ഈ രംഗത്ത് ഒരു അഴി
തുടർച്ചയ്ക്കു നല്ലത് ഏറ്റുമുട്ടലല്ല, സമവായം
മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെട്ടശേഷം വൈകാതെതന്നെ നരേന്ദ്ര മോദി മന്ത്രിസഭ രൂ
വർക്കിച്ചൻ ചിരവപ്പുറത്തുണ്ട്!
വർക്കിച്ചന് ഒരു മകളുണ്ട്. എലിസബത്ത് എന്ന ഏലിക്കുട്ടി. പഠിക്കാൻ മിടുമിടുക്കി.
കായിക ക്ലാസ് മുറികളുടെ ഉടയവൻ
ചെങ്ങന്നൂരിലൂടെയും പുത്തൻകാവിലൂടെയും കുമ്പനാട്ടിലൂടെ
ശൈലിയും മുഖ്യമന്ത്രിയും
ഭരണമുന്നണി രക്ഷപ്പെടണമെങ്കിൽ മുഖ്യമന്ത്ര
ഓർമയിലെ ഔസേപ്പച്ചൻ
പൊടിപാറ ഔസേപ്പച്ചൻ വേ
അൽഗോർ-നൈതികതയുടെ ശബ്ദമായി ഫ്രാൻസിസ് മാർപാപ്പ
കഴിഞ്ഞ 14-ാം തീയതി ജി-7 സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാ
വട്ടംകറക്കുന്ന പരീക്ഷകൾ!
ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തിൽ വ
സിവിൽ എൻജിനിയറിംഗ്: ആശങ്കകളും സാധ്യതകളും
സിവിൽ എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയ്ക്ക് ഇതെന്തു പറ്റി? ഇന്ത്യ
കേരള നവോത്ഥാനത്തിലെ നിധീരിമാർഗം
എല്ലാത്തരം ഗുണഗണങ്ങളുമൊന്നുചേർന്നിട്ടുല്ല
ഉദയംപേരൂർ സൂനഹദോസ് ഒരു പുനർവായന
ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സഭാചരിത്ര
മദ്യനയം അധാർമികം; തിരുത്തണം
ഭരണഘടനയുടെ 47-ാം അനുഛേദമനുസരിച്ച്, മദ്യം
മതികെട്ടാൻ ഒരു നൊമ്പരം
ഉടുമ്പൻചോല താലൂക്കിൽ തോണ്ടിമല കരയിൽ നാനൂറിലധികം കുടിയേറ്റ കർഷകരെ ക്രൂരമാ
കേരളത്തിലെ ആദ്യ പള്ളിക്കൂടം
കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചുകൊണ്ട് ആദ്യ
പാർലമെന്റ് തെരഞ്ഞെടുപ്പും മാറുന്ന യൂറോപ്പും
ഇക്കഴിഞ്ഞ 6-9 തീയതികളിലായി യൂറോപ്യൻ പാർല
ഇനിയൊരു ജീവനും കെട്ടിടങ്ങൾക്കുള്ളിൽ പൊലിയരുത്
ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കുവൈറ്റിൽ നിരവധി
ജോർജ് കുര്യനും ജോസ് കെ. മാണിയും
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തി
മലയാളത്തിന്റെ ഉള്ളറിഞ്ഞ ഉള്ളൂർ
“മഹാകവി ഉള്ളൂരിന്, സമശീർഷരായ ആശാനോ വള്ളത്തോളോ ആകാൻ ഒരു പ്രയാസവുമില്ല. എ
ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കില്ല
ന്യൂനപക്ഷങ്ങൾക്കായുള്ള സ്കോളർഷിപ്പുകളും കേന്ദ്ര ഫണ്‍
അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും
വിമോചനസമരക
മോദിയുടെ മൂന്നാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു
സ്വയംഭരണ കോളജുകളെ കൂട്ടിലടയ്ക്കരുത്
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉന്‍
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ്‍ നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
ജനവിധി എതിരായ വലിയ കക്ഷി
ഇന്ത്യ മുന്നണിക്ക് അഭിമാനകര
അതിരുവിടുന്ന ‘ആവേശാ’ഭിമുഖ്യങ്ങള്
രങ്കണ്ണനും അമ്പാനും തിയറ്ററുകളെ ഇളക്കിമറി
വിരിയട്ടെ, സർവമത സമഭാവന
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്
കുടുംബങ്ങളുടെ മധ്യസ്ഥ: വിശുദ്ധ മറിയം ത്രേസ്യ
ഇങ്ങനെയൊരു ഗ്രാമീണകന്യക നൂറ്റാണ്ടുമു
തിരുത്തലിന്റെ പിണറായി സ്റ്റൈൽ
പോരായ്മകൾ ചൂണ്ടിക്കാട്ടിയ ബിഷപ് വി
ലോകം മറക്കാത്ത ദിനം
വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്
ഇന്നു ലോക ഭക്ഷ്യസുരക്ഷാദിനം: ചിന്തിക്കൂ, കഴിക്കുന്ന ഭക്ഷണം ഗുണപ്പെടുന്നുണ്ടോ?
വിശപ്പടക്കുക എന്നതിനെക്കാൾ, ഒരാളു
ബി.ആർ.പി. ഭാസ്കർ: മാധ്യമരംഗത്തെ കുലപതി ഓർമകളിൽ
തലമുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ബി.ആർ.പി. ഭാസ്കർ സാറിനെ കാണാൻ ചെന്നൈയ
കിഴക്കോട്ട് നോക്കിയതു മതി; ഇനി പടിഞ്ഞാറേക്കു നോക്കാം...
ഈ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവു
കുട്ടനാടിന്റെ പ്രത്യേക പാക്കേജ് ഒഴുകിപ്പോയോ?
2018ലെ മഹാപ്രളയത്തെത്തുടർന്നു കേരള സർക്കാർ നവകേരള നിർമിതി
പുതിയ സ്വപ്നങ്ങള്‍ കാണണം
എന്റെ സഹ ഇന്ത്യക്കാരെ,
ജനാധിപത്യത്തിന്റെ ഏറ
Latest News
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ കാർ ഇടിച്ചു മരിച്ചു
അമരാവതി നഗരത്തിന്റെ വികസനത്തിനായി 10 കോടി രൂപ സർക്കാരിന് നൽകി റാമോജി റാവുവിന്റെ കുടുംബം
വീടിന് നേരെ അജ്ഞാതരുടെ ആക്രമണം; പരാതിയുമായി അസദുദ്ദീൻ ഒവൈസി
എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
മഴയുടെ ശക്തി വെള്ളിയാഴ്ച മുതൽ കുറഞ്ഞു തുടങ്ങും
Latest News
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ കാർ ഇടിച്ചു മരിച്ചു
അമരാവതി നഗരത്തിന്റെ വികസനത്തിനായി 10 കോടി രൂപ സർക്കാരിന് നൽകി റാമോജി റാവുവിന്റെ കുടുംബം
വീടിന് നേരെ അജ്ഞാതരുടെ ആക്രമണം; പരാതിയുമായി അസദുദ്ദീൻ ഒവൈസി
എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
മഴയുടെ ശക്തി വെള്ളിയാഴ്ച മുതൽ കുറഞ്ഞു തുടങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top