ഒടുവിലിതാ മാസ്ക് വച്ച മാവേലി!
ഒടുവിലിതാ മാസ്ക് വച്ച മാവേലി!
തിരുമേനി, തിരുമേനി... രാവിലെ ആരോ തൊള്ളതുറക്കുന്നതു കേട്ടുകൊണ്ടാണ് മാവേലി തന്പുരാൻ അന്തഃപുരത്തിന്‍റെ വാതിൽ തുറന്നത്. ഗണ്‍മാനാണ് വെടിപൊട്ടിക്കുന്നത്. ""തിരുമനസേ അങ്ങയെ മുഖം കാണിക്കാൻ മാധ്യമ ഉപദേഷ്ടാവ് വന്നിരിക്കുന്നു''- അല്പം അകലെ നിൽക്കുന്ന ആളെ ചൂണ്ടി ഗണ്‍മാൻ ഉണർത്തിച്ചു.

ആളെ നോക്കിയിട്ട് മാവേലിത്തന്പുരാന്‍റെ കമന്‍റ്: മുഖം കാണിക്കാനാണ് വന്നിരിക്കുന്നതെന്നു പറഞ്ഞിട്ടു തന്‍റെ മുഖം കാണുന്നില്ലല്ലോടോ?

""അതു തിരുമേനി ഞാൻ ശരിക്കും മുഖം കാണിക്കാനല്ല, ഈ മാസ്ക് കാണിക്കാൻ വന്നതാ. കേരളത്തിൽ എല്ലാവരും ഇപ്പോൾ ഇതുപോലെ മാസ്ക് വച്ചാണത്രേ നടപ്പ്. പാതാള കൊറിയറിൽ വരുത്തിയതാ. കേരളത്തിലേക്കു പോകുന്പോൾ തിരുമേനിക്കു വയ്ക്കാനുള്ള "എൻ95' ഓലമാസ്കും'' വരുത്തിയിട്ടുണ്ട്.

""എടോ ഉപദേഷ്ടാവേ.. താൻ എന്തൊക്കെയാ ഈ പറയുന്നത്? ആകെ വർഷത്തിൽ ഒരിക്കലാണ് പ്രജകളെ എനിക്കും എന്നെ പ്രജകൾക്കും കാണാൻ കഴിയുന്നത്. ആ സമയത്തു മുഖം മൂടിക്കെട്ടി പോയിട്ട് എന്താടോ കാര്യം?''

""തിരുമനസേ, നാട്ടിലെ കാര്യമൊക്കെ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുവാ. കോവിഡ് എന്നോ മറ്റോ വട്ടപ്പേരുള്ള ഒരു അസുരൻ അവിടെ ചുറ്റിത്തിരിഞ്ഞു നടക്കുവാ. അവന്‍റെ പിടിയിൽനിന്നു രക്ഷപ്പെടാൻ ഇപ്പോൾ മാസ്കും കൈകഴുകലും മൂടിക്കെട്ടലുമൊക്കെ വേണമെന്നാ അവിടുന്നു കിട്ടിയ വിവരം.''

""ഓഹോ അങ്ങനെയാണോ. അപ്പോ പ്രജകളുടെ കാര്യം വലിയ കഷ്ടത്തിലായിക്കാണുമല്ലോ.''

""അതു മാത്രമല്ല തിരുമേനി, കേരളത്തിൽ ചെന്നാൽ ഇപ്പോൾ ആളകലം പാലിച്ചുമാത്രമേ നാട്ടിലിറങ്ങാൻ പറ്റൂ.''

""അതൊരു പ്രശ്നമല്ലെടോ. ഞാൻ നമ്മുടെ ഓലക്കുടയുമായിട്ടല്ലേ പോകുന്നത്. അപ്പോൾ പിന്നെ ആളകലമൊക്കെ ഓട്ടോമാറ്റിക് ആയി വന്നോളും''. - വാട്ട് ആൻ ഐഡിയ!

പക്ഷേ, തിരുമനസേ അതിനേക്കാളൊക്കെ വലിയൊരു ഗുലുമാൽ വേറെ വന്നിട്ടുണ്ട്. ഇപ്പോൾ കേരളത്തിലേക്കു മറുനാട്ടിൽനിന്ന് ആരെങ്കിലും ചെന്നാൽ കുറഞ്ഞതു 14 ദിവസം പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിയണമെന്നാ പുതിയ നിയമം. ക്വാറന്‍റൈൻ എന്നോ മറ്റോ ആണ് നാട്ടുകാർ ഈ തടങ്കലിനെ വിളിക്കുന്നത്. നമ്മൾ നേരത്തെ പോകേണ്ടതായിരുന്നു, ഇനി പോയാൽ ഓണത്തിനു പുറത്തിറങ്ങാൻ പറ്റുമോയെന്നു സംശയമുണ്ട്.'' - ഉപദേഷ്ടാവിന് ആശങ്ക തീരുന്നില്ല.


ഇതു കേട്ടതും മാവേലിത്തന്പുരാൻ മീശ പിരിച്ചു. ""എന്നെപ്പോലെ ക്വാറന്‍റൈൻ നോക്കിയിട്ടുള്ള ആരാടോ ഈ ലോകത്തുള്ളത്. ഓണത്തിനൊന്നു നാട്ടിലിറങ്ങിയാൽ ഒരു കൊല്ലം മുഴുവൻ ക്വാറന്‍റൈൻ എടുത്തിട്ടാ പിന്നെ വരുന്നത്. ആ എന്നോടു വീണ്ടും ക്വാറന്‍റൈൻ എടുക്കണമെന്നു പറയാൻ ധൈര്യമുള്ള ആരാടോ അവിടെ ഉള്ളത്?.. അതൊക്കെ അവിടെ നിൽക്കട്ടെ. പ്രജകൾക്കുള്ള ഓണക്കിറ്റ് എല്ലാം റെഡിയാക്കി നേരത്തെ അയച്ചില്ലേ ?''

""അതൊക്കെ നയതന്ത്രചാനൽ വഴി കഴിഞ്ഞ ആഴ്ചതന്നെ അയച്ചു പ്രഭോ. കസ്റ്റംസ് ക്ലിയറൻസും കഴിഞ്ഞു പാഴ്സലുകൾ ഇപ്പോൾ നമ്മുടെ കേരളത്തിലെ ഗോഡൗണിലേക്കു ലോറിയിൽ മാറ്റിയിട്ടുണ്ട്. ഓണക്കിറ്റിലെ ഉപ്പേരിയുടെ നിറംകണ്ട് ഉരച്ചുനോക്കണമെന്നു ചില ഉദ്യോഗസ്ഥർ വാശിപിടിച്ചെന്നാ കേട്ടത്. ഇതു നയതന്ത്ര പാഴ്സലാണെന്നും നിർബന്ധമാണെങ്കിൽ ഒന്നു ചവച്ചു നോക്കിക്കോയെന്നും നമ്മുടെ ഉന്നതൻ മറുപടി കൊടുത്തതോടെ അവന്മാർ ഒതുങ്ങി.''

""കോവിഡ് കാലത്ത് ഓണക്കിറ്റ് കിട്ടുന്പോൾ നമ്മുടെ പ്രജകൾക്കൊക്കെ വലിയ സന്തോഷമായിരിക്കുമല്ലേ.'' - മാവേലി ആകാംക്ഷയോടെ ചോദിച്ചു.

""എങ്കിൽ ഞാനൊരു സത്യം പറയാം, ഓണക്കിറ്റിനേക്കാൾ ഇപ്പോൾ നാട്ടിൽ ഡിമാൻഡ് പിപിഇ കിറ്റിനാണ് പ്രഭോ!''

മിസ്ഡ് കോൾ

= യോഗ ഓണ്‍ലൈൻ ആയി നടത്താൻ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.
- വാർത്ത

= നെറ്റ് കട്ടായാൽ ശവാസനം!



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.