Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അദ്ഭുതകരം, അത്യാഹ്ലാദകരം!
ട്രാക്ക് ആൻഡ് ഫീൽഡിൽ വരാനിരിക്കുന്ന ഇന്ത്യൻ നേട്ടങ്ങളുടെ ഉജ്വല തുടക്കമാണ് ഹരിയാനക്കാരൻ നീരജ് ചോപ്രയുടെ സ്വർണപ്പതക്കം. ഒളിന്പിക്സ് അത്ലറ്റിക്സിൽ നാലാം സ്ഥാനം മാത്രം കിട്ടിയിരുന്ന ഇന്ത്യയുടെ എല്ലാ പരാജയങ്ങളുടെ കയ്പും അപമാനവും തുടച്ചുകളയുന്ന സുന്ദരവും അഭിമാനകരവുമായ നേട്ടം. എല്ലാ സങ്കടങ്ങളും മായ്ക്കുന്ന അത്യാഹ്ലാദമുഹൂർത്തം!
ഏറ്റവും പ്രധാനപ്പെട്ട കാര്യം, കഴിഞ്ഞ നാലഞ്ചു മാസമായി നീരജ് യൂറോപ്പിലെ പ്രമുഖ ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നു എന്നതാണ്. 97 മീറ്റർ എറിയുന്ന ജർമൻകാരൻ, 90 മീറ്ററിനു മേൽ എറിയുന്ന സ്വീഡൻ, ഫിൻലൻഡ്, മറ്റു ജർമൻ താരങ്ങൾ എന്നിവരോടു മത്സരിച്ച് എല്ലായ്പോഴും 86.87 മീറ്റർ എറിഞ്ഞിരുന്ന നീരജിന് ഒളിന്പിക്സിന്റെ മഹാവേദിയിൽ വന്നപ്പോൾ യാതൊരു സംഭ്രമമോ ആശങ്കകളോ ഇല്ലായിരുന്നു.
ഇതു വലിയ സന്ദേശമാണ്. നമ്മുടെ മികച്ച കായികതാരങ്ങളെ മറ്റു രാജ്യങ്ങളിൽ അയച്ചു പരിശീലനവും മത്സരപരിചയവും നല്കാമെങ്കിൽ ഇന്ത്യക്കു മുന്നിൽ മറ്റധികം പേരുണ്ടാകില്ല. 2012ലെ ലണ്ടൻ ഒളിന്പിക്സിൽ നടത്തത്തിൽ പങ്കെടുത്ത അന്ന് 21കാരനായ മലപ്പുറത്തെ ഇർഫാനെ ഒരുദാഹരണമായി ഓർമിക്കുകയാണ്. ഇർഫാൻ ആഗ്രഹിച്ച പരിശീലകനോടൊപ്പം പരിശീലിക്കാനുള്ള അവസരവും നടത്തത്തിന് മികവുള്ള രാജ്യങ്ങളിൽ അയച്ചുള്ള പരിശീലനവും നൽകിയിരുന്നെങ്കിൽ ഇന്നത്തെ 52ാം സ്ഥാനത്തിനു പകരം റിയോ ഒളിന്പിക്സിൽ തന്നെ സ്വർണമെഡൽ നേടുമായിരുന്നു.
അതുപോലെതന്നെയാണ് ലോംഗ്ജംപ് താരം ശ്രീശങ്കറിന്റെ കാര്യവും. ശ്രീശങ്കറിനെയും അച്ഛനും പരിശീലകനുമായ മുരളിയെയും അവരാഗ്രഹിക്കുന്ന രാജ്യങ്ങളിലേക്കു പോയി മത്സരിക്കാനും പരിശീലിക്കാനും അവസരം കൊടുത്താൽ നമുക്കൊരുപാടു വിജയങ്ങളുണ്ടാകും. ഇതൊരു വലിയ പാഠമാണ്. നീരജ് ചോപ്രയ്ക്കു വിദേശ പരിശീലനവും വിദേശത്തെ മത്സരപരിചയവും ഒരുക്കിക്കൊടുത്തവരും അഭിനന്ദനമർഹിക്കുന്നു.
കണ്ണു തുറപ്പിക്കുന്ന അനുഭവമാണ് ചോപ്രയുടേത്. ഇന്ത്യയിൽ ഇതുപോലെ നിരവധി നീരജ് ചോപ്രമാരുണ്ട്. 80 മീറ്റർ എറിഞ്ഞ ഒരു ശിവപാൽ സിംഗ് ഉണ്ടായിരുന്നു. 80 മീറ്ററിനടുത്തെറിയുന്ന എത്രയെത്ര കുട്ടികളുണ്ട്. ഇന്ത്യ ഏറ്റവും പ്രതിഭയുള്ള രാജ്യമാണ്. നമുക്കു കണ്ടെത്താനും കൈപിടിച്ചുയർത്താനും വേണ്ട സൗകര്യങ്ങൾ കൊടുക്കാനും അധികാരികൾ മുന്നിട്ടു വന്നാൽ അദ്ഭുതങ്ങളുടെ ഇന്ത്യയാവും.
ജമൈക്കയും അമേരിക്കയും കഴിഞ്ഞാൽ 400 മീറ്ററിൽ ഏറ്റവും നല്ല പുരുഷ, വനിതാ ഓട്ടക്കാരുള്ളത് ഇവിടെയാണ്. ഏറ്റവും പ്രതിഭയുള്ളവരെ ചെറുപ്രായത്തിൽ പരിശീലിപ്പിച്ചു നശിപ്പിച്ചു കളഞ്ഞിട്ടും അവശേഷിക്കുന്നവരിൽ നിന്നുയർന്നവരാണ് ലോകനിലവാരത്തിൽ വന്ന ഓട്ടക്കാർ. ഹിമദാസ് എന്ന 50.8 സെക്കൻഡിൽ ജൂണിയർ സ്വർണം നേടിയ ആസാംകാരി പെൺകുട്ടിക്കു പിന്നീടെന്തു സംഭവിച്ചു എന്നു നമുക്കറിഞ്ഞുകൂടാ.
പരിശീലനത്തിന്റെ അനിവാര്യമായ രണ്ടു പരിണാമങ്ങളാണ് അഭിവൃദ്ധിയും പരിക്കും. പരിക്കെന്നു പറഞ്ഞാൽ അധഃപതനം എന്നാണ്. പരിക്കു സംഭവിക്കുന്നത് അത്ലറ്റിന്റെ കുറ്റം കൊണ്ടല്ല. പരിശീലനത്തിന്റെ പാളിച്ചയും തെറ്റും അനുപാതത്തിലെ വ്യത്യാസവും മൂലം പരിക്കു വരുന്പോൾ എല്ലാ കുറ്റവും അത്ലറ്റിന്റെ തോളിൽ വച്ചുകെട്ടിയിട്ടു കൈകഴുകാനാവില്ല. പരിക്കുപറ്റിയതിന്റെ ഉത്തരവാദിത്വവും പരിശീലകനാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അപഗ്രഥിക്കാനും എന്തൊക്കെ ചെയ്യണമെന്നു പറയാനും ഒരു ഉന്നതതല കമ്മിറ്റി ട്രാക്ക് ആൻഡ് ഫീൽഡിൽ വേണം.
ഇർഫാനെ എന്തുകൊണ്ടാണു വിദേശത്തു പരിശീലനത്തിനയയ്ക്കാൻ കഴിയാഞ്ഞത്? 8.26 ചാടിയ ശ്രീശങ്കറിനു വിദേശ അനുഭവം നല്കിയിരുന്നെങ്കിൽ 8.30 നപ്പുറം ചാടാനാവുമായിരുന്നു. വെങ്കലമെഡലിന്റെ ദൂരവും അതിനടുത്താണ്.
കായികരംഗത്തെ അപൂർവരത്നങ്ങളെ കണ്ടെത്തി അവർക്കാവശ്യമുള്ളതെല്ലാം കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ മത്സരത്തിനുപോവുന്പോൾ നല്ല പ്രകടനം നടത്തിയില്ലെങ്കിൽ നടപടിയെടുക്കും എന്നു ഭീഷണിപ്പെടുത്തുകയല്ല. നീ ഇന്ത്യയുടെ അഭിമാനമുയർത്താൻ പോവുകയാണ് എന്ന് ഇവിടത്തെ ഓരോ പുൽക്കൊടിയും മണൽത്തരിയും പറയുന്പോൾ ഉത്തരവാദപ്പെട്ട ഒഫീഷൽസ് പറയുകയാണ് റിസൾട്ട് മോശമായാൽ അച്ചടക്കനടപടിയെടുക്കുമെന്ന്. ഇത്തരത്തിൽ ഒരിക്കലും പറയരുതാത്ത വാക്കുകൾ പറയുന്നവർക്കെതിരേ രാജ്യദ്രോഹത്തിന് നടപടിയെടുക്കണം.
ഹോക്കിയിലെ നമ്മുടെ ശ്രീജേഷിന് എന്തുകൊടുത്താൽ മതിയാകും. നീരജ് ചോപ്ര സൈന്യത്തിൽ ജൂണിയർ കമ്മീഷൻഡ് ഓഫീസറാണ്. ധ്യാൻചന്ദ് ബർലിൻ ഒളിന്പിക്സിൽ മാന്ത്രികപദവി നേടിയപ്പോൾ സാക്ഷാൽ ഹിറ്റ്ലർ പറഞ്ഞു, നിങ്ങളെ ഞാൻ നാസി പട്ടാളത്തിൽ ഏതു പദവിയിൽ വേണമെങ്കിലും ഇരുത്താമെന്ന്. എന്നാൽ അതു നിരസിച്ച ധ്യാൻചന്ദ് ഇന്ത്യക്കാരനായതിൽ അഭിമാനിക്കുകയായിരുന്നു.
തിരിച്ചുവന്നപ്പോൾ ഹവിൽദാർ ധ്യാൻചന്ദ് കമ്മീഷൻഡ് ഓഫീസറായി. നീരജ് ചോപ്രയ്ക്ക് എന്തു സ്ഥാനം കൊടുത്താലും അതു കൂടുതലാവില്ല. അങ്ങനെ ചെയ്താൽ ഇന്ത്യൻ യുവത്വത്തിന് ഏറ്റവും വലിയ പ്രോത്സാഹനമാവും.
ഇന്ത്യൻ പ്രതിഭകളെ കൈപിടിച്ചുയർത്താൻ ഒരുപാടു പേർ മുന്നോട്ടു വരട്ടെ. ഞാനേറെ പ്രത്യാശിക്കുന്നു.
എസ്.എസ്. കൈമൾ
(കാലിക്കട്ട് സർവകലാശാലാ മുൻ ചീഫ് അത്ലറ്റിക് കോച്ചാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുഡ് ബൈ ടോക്കിയോ!
ആവേശവും ആഹ്ലാദവും പങ്കിട്ട പതിനേഴു ദിനരാത്ര
നീരജിനു സമ്മാനപ്പെരുമഴ
ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വ
ഇനി പാരീസ് മിഠായി
ഭൂഗോളത്തിലെ ഏറ്റവും വലിയ കാ
യുഎസ് ഫോട്ടോ ഫിനിഷ്
വനിതാ വോളിബോൾ സ്വർണത്തിലൂടെ അമേരിക്ക ടേ
സെവൻ സമുറായ്
സെവൻ സമുറായ്, ജാപ്പനീസ് ഇതി
ഊതിക്കാച്ചിയ പൊന്ന്
2018 മാർച്ച് ആറ്. സ്ഥലം പഞ്ചാബിലെ പട്യാല. സമയം അതിരാവിലെ ആറു മണി. ഫെഡറേഷൻ കപ്പ
ചരിത്ര നേട്ടത്തിൽ ഇന്ത്യ
ടോക്കിയോ ഒളിന്പിക്സിന് ഇന്ന് കൊടിയിറങ്ങും. അവസാനദിനമായ ഇന്ന് ഇന്ത്യക്ക് മത്സര
സലാം നമസ്തേ
രജപുത്താന റൈഫിൾസിലെ സുബേദാർ നീരജ് ചോപ്രയ്ക്ക് 136 കോടി ഇന്ത്യക്ക
അഭിമാന നിമിഷം
ഏറെ അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് ടോക്കിയോ ഒളിന്പിക്സ് 2020
ഗോൾഡൻ ചോപ്ര! ഒളിന്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യസ്വർണം
സാമുറായ് പോരാളികളുടെ ചരിത്രമുറങ്ങു
വെങ്കല ഗുസ്തി
ഇന്ത്യക്കു വീണ്ടും ഗുസ്തിപിടിച്ച് മെഡൽ. പുരുഷന്മാരു
ഓർമകൾക്കെന്തു സുഗന്ധം...
ഓർമകൾ... സുന്ദരവും മനോഹരവും ചിലപ്പോൾ വേദനാജനകവും... കോവി
കാൽപ്പന്തിൽ കാനറി
റിയോ ഒളിന്പിക്സിലെ സ്വർണം ബ്രസീലിന്റെ പുരുഷ ഫു
ചരിത്ര അദിതി
ഒളിന്പിക് ഗോൾഫിൽ മെഡൽ പ്രതീക്ഷയുയർത്തിയ
ചരിത്ര ക്വിൻ
ഒളിന്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാ
വീണ്ടും നോർവെ റിക്കാർഡ്
പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ നോർവെയുട
ബാസ്കറ്റിൽ യുഎസ്എ
ഒളിന്പിക്സ് ബാസ്കറ്റ്ബോളിൽ തുടർച്ചയായി നാലാം തവണയും
കൈവിട്ട ഫൈനൽ
ഒളിന്പിക് വേദിയിൽ പി.ആർ. ശ്രീജേഷിന്റെ ഹോ
മൂന്നില്ല, നാലു മാത്രം...
വനിതാ ഹോക്കി വെങ്കല മെഡൽ മത്സര
ജപ്പാനിതു ‘പോരളിയാ’...
രാവിലെ ആരോഗ്യ പരിപാലനത്തിനാ
എലെയ്ൻ ‘ട്രിക്ക് ’
32-ാം ഒളിന്പിക്സിലെ വേഗമേറിയ വനി
ചരിത്രം കുറിച്ച് ഇറ്റലി
പുരുഷന്മാരുടെ 4x100 മീറ്റർ റിലേയി
വിരിയുമോ സ്വർണത്താമര
നീരജ് എന്ന പേര് അർഥമാക്കുംപോലെ നീരജ് ചോപ്രയിലൂടെ ഒ
ശ്രീമാൻ
ദേശീയ കായിക ഇനമായ ഹോക്കി
ശ്രീജേഷിന്റെ മികവിലൂടെ ഇന്ത്യക്ക് വെങ്കലം
ഒളിന്പിക്സ് ഹോക്കിയിൽ ഇതിഹാസം രചിച്ച് മലയാള
വീണ്ടും വൺ, ടൂ, ത്രീ...
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ അ
അതിരില്ലാ ആഘോഷം...
അവസാന സെക്കൻഡിൽ വെടിച്ചില്ല് പോലെയെത്തിയ ജർമ
ആവേശം പങ്കുവച്ച് മാനുവൽ ഫ്രെഡറിക്
41 വർഷത്തിനുശേഷം ഒളിമ്പിക്സ് മത്സരവേദിയിൽ ഇന്ത്യ വെ
സുമോയുടെ സ്വന്തം നാട്...
സുമോ ഗുസ്തിയില്ലെങ്കിൽ ജപ്പാനുമില്ല...
വെള്ളിത്തിളക്കം
വെള്ളിത്തിളക്കത്തിൽ രവികു
Latest News
ഒഡീഷയെ നടുക്കിയകൂട്ടിയിടി; അപകടസമയം ട്രെയിനുകൾ പരമാവധി വേഗതയിൽ
റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായി
വയനാട് കൃഷ്ണഗിരിയിൽ ജില്ലാ ജയിലിന് അനുമതി
ഉമ്മന് ചാണ്ടിയുടെ മടിയില് വരെ സാധാരണക്കാര് കയറിയിരുന്ന ചരിത്രമുണ്ട്: കെ. സുധാകരന്
ഒഡീഷ ട്രെയിൻ അപകടം: നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
Latest News
ഒഡീഷയെ നടുക്കിയകൂട്ടിയിടി; അപകടസമയം ട്രെയിനുകൾ പരമാവധി വേഗതയിൽ
റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായി
വയനാട് കൃഷ്ണഗിരിയിൽ ജില്ലാ ജയിലിന് അനുമതി
ഉമ്മന് ചാണ്ടിയുടെ മടിയില് വരെ സാധാരണക്കാര് കയറിയിരുന്ന ചരിത്രമുണ്ട്: കെ. സുധാകരന്
ഒഡീഷ ട്രെയിൻ അപകടം: നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top