ഷൂട്ടിംഗിൽ ഇന്ത്യക്കു നിരാശയുടെ ദിനം
ഷൂട്ടിംഗിൽ ഇന്ത്യക്കു നിരാശയുടെ ദിനം
റിയോയിലേതുപോലെ ടോക്കിയോയിലും ഷൂട്ടിംഗ് റേഞ്ചിൽ മെഡലില്ലാതെ ഇന്ത്യക്കു മടങ്ങേണ്ടി വന്നേക്കാം. ടോക്കിയോ ഒളിന്പിക് ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യക്കു നിരാശയുടെ മറ്റൊരു ദിനമായിരുന്നു ഇന്നലെ.

10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലും 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലും ഇന്ത്യക്കു ഫൈനലിൽ പ്രവേശിക്കാനായില്ല. 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി-മനു ഭാകർ സഖ്യം പ്രതീക്ഷകൾ നൽകിയശേഷമാണ് യോഗ്യതാ റൗണ്ടിൽ വീണത്. യോഗ്യതാ റൗണ്ടിൽ ആദ്യ സ്റ്റേജിൽ 582 പോയിന്‍റുമായി ഒന്നാം സ്ഥാനക്കാരായാണു സഖ്യം മുന്നേറിയത്.

യോഗ്യതയുടെ രണ്ടാം സ്റ്റേജിൽ ഇന്ത്യയുടെ യുവതാരങ്ങൾ സമ്മർദത്തിനു മുന്നിൽ വീണു. സൗരഭ് രണ്ട് ഷോട്ടുകളിൽനിന്ന് 96, 98 എന്നിങ്ങനെ 194 പോയിന്‍റുകൾ നേടിയപ്പോൾ മനുവിനു നേടാനായത് 92, 94 ഷോട്ടുകളിലൂടെ 186 പോയിന്‍റ് മാത്രം. ആകെ 380 പോയിന്‍റ് മാത്രം നേടി. ഇതോടെ ഫൈനലിന് യോഗ്യത നേടാനാകാതെ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് വീണു.


ഈയിനത്തിൽ മത്സരിച്ച ഇന്ത്യയുടെ രണ്ടാം ടീമായ അഭിഷേക് വർമ-യശസ്വിനി സിംഗ് ദേശ്വാൾ യോഗ്യതയുടെ ആദ്യ ഘട്ടത്തിൽത്തന്നെ പുറത്തായി. ഈ ഇന്ത്യൻ ടീമിനു 17-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.

10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഷൂട്ടിംഗിന്‍റെ യോഗ്യതാ റൗണ്ടിൽനിന്ന് ഇന്ത്യയുടെ ഇളവേനിൽ വാളറിവേൻ-ദിവ്യാൻഷ് പൻവാർ സഖ്യവും ദീപക് കുമാർ -അൻജും മൗദ്ഗിൽ സഖ്യവും പുറത്തായി. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന ഇരു ജോഡികളും വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുത്തില്ല. മത്സരത്തിൽ ഇളവേനിൽ-ദിവ്യാൻഷ് സഖ്യം 12-ാം സ്ഥാനത്താണ് എത്തിയത്. ദീപക് കുമാർ-അൻജും മൗദ്ഗിൽ സഖ്യം 18-ാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.