സൗഹൃദത്തിന്‍റെ വാതിൽ തുറന്ന് യുഎഇയ്ക്ക് ഫ്രാൻസിസ് മാർപാപ്പായുടെ വിഡിയോ സന്ദേശം
സൗഹൃദത്തിന്‍റെ വാതിൽ തുറന്ന് യുഎഇയ്ക്ക് ഫ്രാൻസിസ് മാർപാപ്പായുടെ വിഡിയോ സന്ദേശം
വത്തിക്കാൻസിറ്റി: ചരിത്രം കുറിയ്ക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ(യുഎഇ) ഫെബ്രുവരി മൂന്ന് ഞായറാഴ്ച
ആരംഭിയ്ക്കും. ലോകരാജ്യങ്ങളും വിശ്വാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന പാപ്പായുടെ സന്ദർശനത്തിനായി യുഎഇ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിയ്ക്കുന്നത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ വൈസ് പ്രസിഡന്‍റും കത്തോലിക്കാ സമൂഹത്തിന്‍റെ ചുമതലയുമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ക്ഷണം സ്വീകരിച്ചാണ് പാപ്പായുടെ രണ്ടുദിന സന്ദർശന പരിപാടി.

മാർപാപ്പായുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് അവിടുത്തെ ജനങ്ങൾക്കുവേണ്ടി വത്തിക്കാൻ മാർപാപ്പായുടെ ഒരു വീഡിയോ സന്ദേശവും പുറത്തുവിട്ടു. ഇറ്റാലിയൻ ഭാഷയിൽ നടത്തിയ സന്ദേശത്തിന് അറബിയിൽ തത്സമയമുള്ള പരിഭാഷയും ശബ്ദലേഖനം ചെയ്തിട്ടുണ്ട്. മൂന്നുമിനിറ്റ് ദൈർഘ്യമുള്ള സന്ദേശം ന്ധ അൽ അലാമൂ അലൈയ്ക്കുംന്ധ (നിങ്ങൾക്കു സമാധാനം) എന്ന അറബിഭാഷയിലുള്ള ആശംസയോടെയാണ് ആരംഭിയ്ക്കുന്നത്.

മാനവിക സാഹോദര്യത്തെ സംബന്ധിച്ച് അബുദാബിയിൽ നടക്കുന്ന രാജ്യാന്തര സംഗമത്തിൽ പങ്കെടുക്കാൻ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും പാപ്പായെ ക്ഷണിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പാപ്പായുടെ യുഎഇ സന്ദർശനം. പാപ്പായുടെ സന്ദർശനം വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനും ലോകസമാധാനത്തിനായി ഒരുമിച്ചുള്ള പ്രവർത്തനത്തെ സഹായിക്കാൻ സാധിയ്ക്കുമെന്നും ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ ക്ഷണിച്ചതിനും പാപ്പായുടെ സന്ദർശനത്തിനായി രാജ്യം നടത്തുന്ന ഒരുക്കങ്ങൾക്കും വിഡിയോ സന്ദേശത്തിൽ പാപ്പാ പ്രത്യേകം നന്ദി അർപ്പിച്ചുകൊണ്ട് എല്ലാ വിജയങ്ങളും ആശംസിയ്ക്കുന്നുണ്ട്.

പാപ്പായുടെ വീഡിയോ സന്ദേശം ഇങ്ങനെ:

കൂട്ടായ്മയുടെ നാടാണ് യുഎഇ. മാനവികതയുടെയും സഹവർത്തിത്വത്തിന്‍റെയും വിശ്വസാഹോദര്യത്തിന്‍റെയും രാജ്യം. വംശങ്ങളും സംസ്കാരങ്ങളും തമ്മിൽ കൂട്ടായ്മയുടെ മാതൃകയായി വിളങ്ങുന്ന രാജ്യം. ജനങ്ങൾക്ക് ജോലിചെയ്യാനും സമാധാനത്തോടെ ജീവിക്കാനും തടസമില്ലാതെ ഉപജീവനം തേടാനും സാധിയ്ക്കുന്ന രാജ്യം. വൈവിദ്ധ്യങ്ങളെ ഏറെ ആദരിക്കാൻ ലോകത്തെ പഠിപ്പിയ്ക്കുന്ന രാഷ്ട്രമെന്ന എമിറേറ്റ്സ് എന്ന ഓമനപ്പേരിൽ ലോകം അംഗീകരിയ്ക്കുന്ന യുഎഇ സന്ദർശിക്കുന്നതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.


യുവജനങ്ങൾ നാടിന്‍റെ സന്പത്താണ്. ഭാവിയുടെ വാഗ്ദാനങ്ങളാണ്. ഇപ്പോഴത്തെ ജീവിതത്തെ ക്രമീകരിച്ച് ഭാവിയിലേയ്ക്കു പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ജനതയെയാണ് യുഎഇയിലുള്ളത്. ന്ധയഥാർത്ഥമായ ധനം എന്നു പറയുന്നത് ഭൗതിക സന്പത്തിലും അതിന്‍റെ മറ്റു സ്രോതസുകളിലും മാത്രമല്ല അടങ്ങിയിരിയ്ക്കുന്നത്. രാജ്യത്തിന്‍റെ ഭാവി ജനതയുടെ ശൈലികളിലാണ് കുടികൊള്ളുന്നത്. അതു കരുപ്പിടിപ്പിക്കുന്നതും ആ നാട്ടിലെ ജനതയാണ്. അതാണ് ആ നാടിന്‍റെ വിലമതിയ്ക്കുന്ന സന്പത്ത് എന്നു പറയുന്നത്. യുഎഇയുടെ സ്ഥാപകനും രാഷ്ട്രപിതാവുമായ ഷെയ്ക് സെയിദിൻറെ വാക്കുകളും മാർപാപ്പാ സന്ദേശത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.

വിശ്വാസം ഒരിക്കലും ഒരു വിഭജിക്കില്ലയെന്നും സന്ദേശത്തിൽ പാപ്പാ ചൂണ്ടിക്കാണിയ്ക്കുന്നു. സർവസാഹോദര്യത്തിലൂടെ യുഎഇ സംഗമത്തിന് വഴിയൊരുക്കാനുള്ള ധൈര്യവും സ·നസ്സും കാട്ടിയ തൻറെ സഹോദരനും സുഹൃത്തുമായ ഈജിപ്തിലെ വലിയ ഇമാമും, അൽഅസാർ യൂണിവേഴ്സിറ്റിയുടെ ചെയർമാനുമായ ഡോ. അഹമ്മദ് അൽതയ്യേബിനും സന്ദേശത്തിൽ പാപ്പാ നന്ദിപറഞ്ഞു. മനുഷ്യന്‍റെ ദൈവത്തിലുള്ള വിശ്വാസം ഒരിക്കലും നമ്മെ രണ്ടായി മുറിയ്ക്കില്ലെന്നും പാപ്പാ പറഞ്ഞു.

ന്ധസയിദിൻറെ പുത്രീപുത്ര·ാരെ സയീദിന്‍റെ ഭവനത്തിൽന്ധ സമൃദ്ധിയുടെയും സമാധാനത്തിൻറെയും നാട്ടിൽ, സൂര്യതാപത്തിന്‍റെയും, എന്നാൽ സ്നേഹകൂട്ടായ്മയുടെയും നാട്ടിൽ, സംഗമത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും മണ്ണിൽ എത്താനും നേരിൽ കാണാനും സംവദിക്കാനും കഴിയുമെന്ന ഉത്തമ വിശ്വാസത്തിലുള്ള മഹത്തായ സന്തോഷം മാർപാപ്പായുടെ വാക്കുകളിൽ പ്രതിഫലിയ്ക്കുന്നുണ്ട്. തനിക്കുവേണ്ടിയും താൻ നടത്തുന്ന യാത്രയ്ക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും, നേരിൽക്കാണുംവരെ ഏറെ നന്ദിയും ഒപ്പം ഭാവുകങ്ങളോടുംകൂടെ എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്. തന്‍റെ യുഎഇ യാത്രയ്ക്കു വഴിതെളിച്ച നല്ലവനായ ദൈവത്തോടു ഹൃദയം തുറന്നുള്ള നന്ദിയുണ്ടെന്നും പാപ്പാ പറഞ്ഞു.



റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.