Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ശ്രീജിത് കൃഷ്ണന്
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്‍സിസി കാഡറ്റുകള്‍ പതിവ് പരിശീലനത്തിലായിരുന്നു. ലുങ്കിയും ഷര്‍ട്ടും മാത്രം ധരിച്ച ഒരു മനുഷ്യന് തീര്‍ത്തും പരവശനായ നിലയില്‍ അവര്‍ക്കു മുന്നില്‍ ഓടിയെത്തി.
കിതച്ചുകൊണ്ട് മുറി ഇംഗ്ലീഷില്‍ സഹായമഭ്യര്‍ഥിച്ചു. തന്നെ കൊല്ലാനായി ഗുണ്ടാസംഘങ്ങള്‍ പിന്നാലെയുണ്ടെന്നു പറഞ്ഞു. അത് അഡ്വ. എം.എ. റഷീദായിരുന്നു. കോളജിലെ വാച്ച്മാന് രാമാനുജം ആ മനുഷ്യനെ സമാധാനിപ്പിച്ചു. പിന്നെ ഓട്ടോറിക്ഷയില്‍ കയറ്റി അടുത്തുള്ള ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനിടയിലും ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോയെന്ന് അയാള്‍ പേടിച്ചുവിറച്ചുകൊണ്ട് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
അന്ന് വൈകിട്ടുവരെ അയാള്‍ പോലീസ് സ്റ്റേഷനില്‍ തന്നെ കഴിഞ്ഞിരുന്നതായും വൈകിട്ട് അഞ്ചരയോടെ പോലീസ് അയാളെ അടുത്തുള്ള ലോഡ്ജില്‍ എത്തിച്ചിരുന്നതായുമാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. താന്‍ താമസിച്ചിരുന്ന സന്ധ്യ ലോഡ്ജിലേക്ക് തിരിച്ചുപോകാന്‍ റഷീദ് ഭയപ്പെട്ടിരുന്നു.
രാത്രി എട്ടരയോടെ ഇയാള്‍ വീണ്ടും റിസപ്ഷനിലെത്തുകയും താന്‍ മുറി ഒഴിയുകയാണെന്നും ഇന്നുതന്നെ കേരളത്തിലേക്ക് തിരിച്ചുപോവുകയാണെന്നും പറഞ്ഞതായും ഈ ലോഡ്ജിലെ ജീവനക്കാര്‍ പിന്നീട് മൊഴിനല്‍കി. ഇതിനുശേഷം ടിവിഎസിലെത്തി ബ്രീഫ്കേസ് തിരികെ വാങ്ങുകയും കേരളത്തിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തതായാണ് പറയപ്പെടുന്നത്.
എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ കഥയില്‍ വിശ്വാസ്യതയുടെ അംശം വളരെ കുറവാണ്. ഇന്നത്തെപ്പോലെ സിസിടിവി കാമറകളോ മൊബൈല്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകളോ ഇല്ലാത്ത കാലത്ത് കഥകള്‍ മെനഞ്ഞുണ്ടാക്കി വ്യാജ സാക്ഷികളെ ഉണ്ടാക്കാന്‍ പോലീസിന് എളുപ്പമായിരുന്നു.
രേണുകാചാര്യ കോളജിനു മുന്നിലേക്ക് റഷീദ് ഓടിയെത്തിയെന്നു പറയുന്നതിനു പോലും പോലീസിന്റെ ഭാഗത്തുനിന്നുള്ള സാക്ഷികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. റഷീദിനെ രക്ഷിച്ചുകൊണ്ടുപോയെന്നു പറയുന്ന ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പിന്നീട് റഷീദിന്റെ വധവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും ശ്രദ്ധേയമാണ്.
രണ്ടുദിവസം കഴിഞ്ഞ് ഓഗസ്റ്റ് 18 നാണ് തമിഴ്നാട്ടില്‍ സേലത്തിനു സമീപം ധനുഷ്പേട്ട് റെയില്‍വേ സ്റ്റേഷനില്‍നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കില്‍ റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മുഖം അടിച്ചുതകര്‍ക്കുകയും രണ്ടു വിരലുകള്‍ ഛേദിക്കപ്പെടുകയും ചെയ്ത നിലയിലായിരുന്നു. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതാണെന്ന കാര്യം വ്യക്തമായിരുന്നു. ബ്രീഫ്കേസ് ഒപ്പമുണ്ടായിരുന്നില്ല. ലോഡ്ജില്‍ നിന്നുള്ള രസീതുകളും ഫോണ്‍ നമ്പറുകള്‍ എഴുതിയ ഒരു ചെറിയ പോക്കറ്റ് ഡയറിയും മാത്രമാണ് മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നത്.
റഷീദിന്റെ ബ്രീഫ് കെയ്സിൽ എന്ത് ?
ജീവിച്ചിരിക്കുമ്പോള്‍ ആരില്‍നിന്നും സഹായംകിട്ടാതെ ഗുണ്ടാസംഘങ്ങള്‍ക്കും പോലീസിനുമിടയില്പെട്ട് ബംഗളൂര് നഗരത്തില്‍ ഒറ്റപ്പെട്ടുപോയ റഷീദിനെ മരണശേഷം ഏറ്റെടുക്കാന്‍ എല്ലാവരും മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റഷീദിന് നീതി ലഭ്യമാക്കുന്നതിനായി അഭിഭാഷക സംഘടനകള്‍ തെരുവിലിറങ്ങി.
ആഭ്യന്തരമന്ത്രി ജാലപ്പയുടെ താത്പര്യപ്രകാരം കസ്റ്റഡിയിലെടുക്കപ്പെട്ട റഷീദ് പോലീസിന്റെ മര്‍ദനമേറ്റു മരിച്ചതാണെന്നും തെളിവ് നശിപ്പിക്കാന്‍ തമിഴ്നാട്ടിലേക്കു കൊണ്ടുപോയി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചതാണെന്നും ആരോപണമുയര്‍ന്നു. ജാലപ്പയുമായി ബന്ധമുള്ള ലോബിയുടെ വിദ്യാഭ്യാസ കച്ചവടത്തിന്റെ തെളിവുകളാണ് റഷീദിന്റെ ബ്രീഫ്കേസില് ഉണ്ടായിരുന്നതെന്നും അത് കൈക്കലാക്കാനാണ് ഗുണ്ടാസംഘങ്ങളും പോലീസും ചേര്‍ന്ന് റഷീദിനെ വേട്ടയാടിയതെന്നും അവര്‍ പറഞ്ഞു. അഭിഭാഷകനായ റഷീദ് അവ നിയമപരമായി ഉപയോഗപ്പെടുത്തുമെന്ന ഭയവും എതിര്‍കക്ഷികള്‍ക്ക് ഉണ്ടായിരുന്നിരിക്കണം.
കര്‍ണാടകയിലെ ജനതാസര്ക്കാരിനെതിരേ വീണുകിട്ടിയ ആയുധവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസും സജീവമായി രംഗത്തിറങ്ങി. രണ്ടു മലയാളികള്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ റഷീദിന്റെ കൊലയാളികളെ എത്രയും വേഗം കണ്ടെത്തണമെന്ന ആവശ്യവുമായി കേരളത്തിലും പ്രക്ഷോഭങ്ങള്‍ നടന്നു.
റഷീദിന്റെ മൃതദേഹം കണ്ടെത്തിയത് തമിഴ്നാട്ടിലായതിനാല്‍ തമിഴ്നാട് പോലീസാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കര്‍ണാടക പോലീസ് തെളിവുകള്‍ തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുമെന്നും മൂന്നു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസായതിനാല്‍ അടിയന്തിരമായി അത് സിബിഐയെ ഏൽപിക്കണമെന്ന ആവശ്യം ശക്തമായി.
ഒടുവില്‍ ആദര്‍ശധീരനായ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ ജാലപ്പയെ കൈവിടാന്‍ നിര്‍ബന്ധിതനായി. കേസ് സിബിഐക്ക് വിടാന്‍ സെപ്റ്റംബര്‍ ഏഴിന് കര്‍ണാടക സര്‍ക്കാര്‍ തന്നെ ശിപാര്‍ശ ചെയ്തതോടെ ജാലപ്പ മന്ത്രിസ്ഥാനം രാജിവച്ചു.
കര്‍ണാടകയിലെ ജനതാപാര്‍ട്ടിയില്‍ ഹെഗ്ഡെ- ദേവഗൗഡ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ ശക്തനായ പിന്നോക്ക നേതാവായി വളര്‍ന്നുവന്ന ജാലപ്പയ്ക്ക് രാഷ്ട്രീയമായും അത് പടിയിറക്കമായി. കഷ്ടിച്ച് ഒരു വര്‍ഷത്തിനകം ഹെഗ്ഡെ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ ദേവഗൗഡയെ തഴയുന്നതിനായി ഹെഗ്ഡെ പക്ഷം നിര്ദേശിക്കുമായിരുന്ന പേര് ഒരുപക്ഷേ ജാലപ്പയുടേതാകുമായിരുന്നു. പകരം ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പിതാവ് എസ്.ആര്. ബൊമ്മെയ്ക്കാണ് അന്ന് മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചത്.
റഷീദിന്റെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് പോലീസ് വിശദീകരിച്ച കഥകളില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. സദാശിവന്റെ കൈയില്‍നിന്നും കോളജിന്റെ നിയന്ത്രണം കൈയടക്കാനായി ജാലപ്പയുടെ ഒത്താശയോടെ പ്രവര്‍ത്തിച്ച ലോബിയുടെ ഗുണ്ടാസംഘങ്ങളും പോലീസും രണ്ടുവശത്തുനിന്നും റഷീദിനെ വേട്ടയാടുകയായിരുന്നു.
കാര്യങ്ങളുടെ നിയന്ത്രണം സദാശിവന്റെ കൈയില്‍നിന്നും ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. റഷീദിനെ കൊലപ്പെടുത്തി അത് സദാശിവന്റെ തലയില്‍ കെട്ടിവച്ച് സദാശിവന്റെ ബംഗളൂരുവിലെ പ്രവര്‍ത്തനങ്ങളെ എന്നന്നേക്കും ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് എതിര്‍പക്ഷം നടത്തിയതെന്നും സംശയിക്കാവുന്ന തെളിവുകളുണ്ടായിരുന്നു.
ഓഗസ്റ്റ് 16 ന് സന്ധ്യാ ലോഡ്ജില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട റഷീദ് പിന്നീട് പോലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നുവെന്നും, മൃതദേഹം പോലീസിന്റെ ഒത്താശയോടെ തമിഴ്നാട്ടിലെത്തിച്ച് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് പോകുമ്പോള്‍ റഷീദ് ട്രെയിനില്‍ നിന്നും വീണുമരിച്ചതാണെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ഇത്.
അന്നത്തെ ബംഗളൂരു സെന്‍ട്രല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന കെ. നാരായണ്‍, ഹൈ ഗ്രൗണ്ട്സ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എം.ബി. ഉത്തപ്പ, എഎസ്ഐ മലയാളിയായ പി. കൃഷ്ണന്‍കുട്ടി നായര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. നാരായണപ്പ, കോണ്‍സ്റ്റബിള്‍മാരായ എ. മോഹന്‍, പ്രസന്ന, എം. നാഗരാജ് എന്നിവരെയാണ് സിബിഐ കേസില്‍ പ്രതിചേര്‍ത്തത്.
പ്രത്യേക സിബിഐ കോടതി ഇവരെ കുറ്റക്കാരെന്നു കണ്ടെത്തുകയും വിവിധ വകുപ്പുകളിലായി തടവിനും പിഴയ്ക്കും ശിക്ഷിക്കുകയും ചെയ്തു. ജാലപ്പയെ കേസില്‍ നേരിട്ട് ഉള്‍പ്പെടുത്താന്‍ തെളിവുകളില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
എന്നാല്‍, ഇതിനെതിരായി പ്രതികള്‍ നല്കിയ അപ്പീലില്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. സിബിഐയുടെ കണ്ടെത്തലുകളില്‍ പിഴവുകളുണ്ടെന്നും പോലീസുദ്യോഗസ്ഥരാണ് കുറ്റകൃത്യം ചെയ്തതെന്ന് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
പോലീസിനേക്കാളധികം സംശയിക്കാവുന്നത് കര്‍ണാടകയിലെ വിദ്യാഭ്യാസ ലോബിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ സംഘങ്ങളെയാണെന്നും ഈ ദിശയില്‍ അധികമൊന്നും മുന്നോട്ടുപോകാന്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഇതോടെ ഒരു വ്യാഴവട്ടത്തിലധികം നീണ്ട നിയമയുദ്ധത്തിനുശേഷം 2002 ജൂണ്‍ 24 ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. അധികം താമസിയാതെ ഇവരെയെല്ലാം സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു.
സിബിഐ കേസില്‍ പ്രതിചേര്ക്കാതിരുന്നതോടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ ജാലപ്പ 1996 ല്‍ ചിക്കബല്ലാപൂരില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ ടെക്സ്റ്റൈല്‍സ് മന്ത്രിയാവുകയും ചെയ്തു. അടുത്തവര്‍ഷം വന്ന ഐ.കെ. ഗുജ്റാള്‍ മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി തുടര്‍ന്നു.
ആ സര്‍ക്കാരിന്റെ പതനത്തോടെ ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് 2009 വരെ കോണ്‍ഗ്രസിന്റെ ലോക്സഭാംഗമായിരുന്നു. സദാശിവനുമായുള്ള തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവായ കോലാറിലെ ദേവരാജ് അരശ് മെഡിക്കല്‍ കോളജിന്റെ ചെയര്‍മാനായി മരണംവരെ തുടര്‍ന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജാലപ്പയുടെ പേരിലും ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും വന്നു. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മകന് ജെ. നരസിംഹ സ്വാമി ഇപ്പോള്‍ ബിജെപിയിലാണ്.
ഇടക്കാലത്തെ ക്ഷീണത്തിനുശേഷം കര്‍ണാടകയിലെ വിദ്യാഭ്യാസമേഖലയില്‍ ശക്തനായി തിരിച്ചുവന്ന പി. സദാശിവന് 1992 ല്‍ രാജീവ്ഗാന്ധി കോളജ് ഓഫ് ഡെന്റല്‍ സയന്‍സിന് തുടക്കമിട്ടു. 2001 ല്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും 2005 ല്‍ കമല കോളജ് ഓഫ് നഴ്സിംഗും 2015 ല്‍ രാജീവ്ഗാന്ധി മെഡിക്കല്‍ ഹോസ്പിറ്റലും തുടങ്ങി.
ആദ്യം സ്ഥാപിച്ച സര്. എം. വിശ്വേശ്വരയ്യ എഡ്യുക്കേഷന്‍ ട്രസ്റ്റിനു കീഴില്‍ തന്നെയാണ് ഈ സ്ഥാപനങ്ങളെല്ലാം തുടങ്ങിയത്. സദാശിവന്റെ നാല് മക്കളാണ് ഇപ്പോള്‍ സ്ഥാപനങ്ങളെല്ലാം നോക്കിനടത്തുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് കൊല്ലത്തേക്ക് മടങ്ങിയെങ്കിലും സ്ഥാപനങ്ങളുടെ കാര്യം അന്വേഷിക്കാന്‍ അടുത്തകാലം വരെ മാസത്തിലൊരിക്കലെങ്കിലും സദാശിവന് ബംഗളൂരുവില്‍ എത്തുമായിരുന്നു.
കാലപ്രവാഹത്തില്‍ തെളിവുകളില്ലാതെ മറഞ്ഞുപോയത് അഡ്വ. എം.എ. റഷീദ് മാത്രമാണ്.
ഒരുപക്ഷേ എല്ലാ ഇരകളെയും പോലെ. ഒരു കാലഘട്ടത്തില്‍ ഏതാനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനായി സദാശിവനും ജാലപ്പയ്ക്കുമിടയില് നടന്ന മത്സരത്തിന്റെ ഇടയില്‍ പെട്ടുപോവുകയായിരുന്നു റഷീദ് എന്നു മാത്രമാണ് ഇപ്പോള്‍ പറയാവുന്നത്. അത് അദ്ദേഹത്തിന്റെ മാത്രം നിര്‍ഭാഗ്യമായിരുന്നു. ആ ജോലിക്ക് അദ്ദേഹത്തെ ചുമതലപ്പെടുത്തിയ സദാശിവനു പോലും അനിവാര്യഘട്ടത്തില്‍ അദ്ദേഹത്തെ രക്ഷിക്കാനായില്ല.
ഇപ്പോഴും ഇതരസംസ്ഥാനങ്ങളിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിമിനല്‍ സംഘങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന കച്ചവടസ്ഥാപനങ്ങളായി മാറുകയും അതിന് ജിഷ്ണു പ്രണോയിയെ പോലെ പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരുപക്ഷേ അതിന്റെ ആദ്യത്തെ ഇരയായ റഷീദിനെ മലയാളികള്‍ക്കെങ്കിലും ഒരിക്കലും മറക്കാനാവില്ല.
(അവസാനിച്ചു)
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
വീണ്ടും കുറ്റം നിഷേധിച്ച് ഇന്ദ്രാണി
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മക
കുരുക്കായി ഡ്രൈവറുടെ മൊഴി
അക്കാലത്തു പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവച്ച് ഐഎൻഎക്സ് മീഡിയ എന്ന
ചുരുളഴിയുന്നു
മുംബൈയിലെ ഒരു പുറമ്പോക്ക്ഭൂമിയാണ് റായ്ഗഡ്. മാലിന്യമടക്കം ആർക്കും എന്തും കൊണ്ടു
ഷീന ബോറ ജീവനോടെയുണ്ടോ?
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമാ
കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല
കാഴ്ചയുടെ വസന്തമൊരുക്കി വഴിയന്പലത്ത് മണിമുല്ല പൂത്തു. ചിത്രകാരനായ വഴിയന്പ
ജയനെ മറക്കാൻ എങ്ങനെ കഴിയും ?
1980 നവംബർ 16ന് മലയാള സിനിമയെ കണ്ണീരിലാഴ്ത്തി ജയൻ എന്ന അതുല്യപ്രതിഭ കളമൊഴി
ലാലേ....കുനി.....!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ
സെറ്റ് മുഴുവൻ നിലവിളിച്ചുപോയി...
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു ചിത്രമാണ് ബിഗ്ബി. രൂപത്തിലും ഭാവത
ദൈവമുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു - ജോൺ ഏബ്രഹാം
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് "ഷൂട്ടൗട്ട് അറ്റ് വഡാല’. 2013 ൽ ജോണ്‍ ഏബ്ര
അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് സിംഗ് ഈസ് ബ്ലിയിംഗ്. അക്ഷയ്കുമാറാണ് നായകൻ. ഈ
അനുപം ഖേർ കാലുയർത്തി, ഷാരൂഖ് പെട്ടു
ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്
കജോളിന്റെ ഓർമ പോയി
ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അട
ഓരോ ദിവസവും മൂന്നു കുട്ടികൾ!
കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകു
പിന്നിൽ പലവിധ മാഫിയകൾ....
കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത
ഇന്നും ഞെട്ടലിൽ...
ഏകദേശം 35 വർഷങ്ങൾക്കു മുന്‍പു നടന്നൊരു സംഭവമാണിത്. തമിഴ്നാട്ടിൽനിന്നു കേരളത
Latest News
യുപിയിൽ കനാലിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
മഹാരാഷ്ട്രയിൽ തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; അഞ്ച് പേർ മരിച്ചു
സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്നുപേർ പിടിയിൽ
സന്നാഹമത്സരങ്ങളില്‍ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും വിജയം
Latest News
യുപിയിൽ കനാലിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
മഹാരാഷ്ട്രയിൽ തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; അഞ്ച് പേർ മരിച്ചു
സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്നുപേർ പിടിയിൽ
സന്നാഹമത്സരങ്ങളില്‍ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും വിജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top