Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിതുന്പിയും വിറങ്ങലിച്ചും തലമുറകൾ
കോഡംബേളൂർ ചുള്ളിക്കര അയറോത്ത് മണികണ്ഠൻ എട്ടാം ക്ലാസിലെത്തിയതോടെയാണ് കാഴ്ച മങ്ങിത്തുടങ്ങിയത്. കളിച്ചു വളർന്ന ബാല്യം അതോടെ ഇരുളിലമർന്നു. രാത്രി നിലാവെളിച്ചത്തിറങ്ങിയാൽ കണ്ണിൽ കനത്ത ഇരുട്ട് മൂടുന്ന അവസ്ഥ വന്നതോടെ നടത്തിയ പരിശോധനയിലാണ് കാഴ്ച അതിവേഗത്തിൽ മങ്ങുകയാണെന്ന് തിരിച്ചറിയുന്നത്. അങ്ങനെ എൻഡോസൾഫാന്റെ ഇരകളുടെ നിരയിൽ മണികണ്ഠനും എണ്ണപ്പെട്ടു. അഞ്ചു ശതമാനം മാത്രമാണ് ഇന്ന് മണികണ്ഠന്റെ കാഴ്ച.
മണികണ്ഠന്റെ ഏകസഹോദരി മഞ്ജുമോൾ ജന്മനാ വൃക്ക രോഗിയായിരുന്നു. കാലങ്ങളോളം മണിപ്പാലിൽ ഡയാലിസും ചികിത്സകളുമായി കഴിയുന്പോഴാണ് കോവിഡിന്റെ കടന്നേറ്റം. കർണാടകത്തിലേക്കുള്ള അതിർത്തി അടച്ചതോടെ ചികിത്സ നിലച്ചു. പരിയാരം മെഡിക്കൽ കോളജിൽ മഞ്ജുവിനെ എത്തിച്ചെങ്കിലും ആയുസിന്റെ അവസാനമാത്തെയിരുന്നു. മരണം വരെ ഡയാലിസിന് വിധേയയായി ചികിത്സ ഫലിക്കാതെ മഞ്ജു കഴിഞ്ഞ വർഷം മരണമടഞ്ഞു.
ദുരിതങ്ങൾ മാത്രം ബാക്കി
അച്ഛൻ ബാലനും അമ്മ ബേബിക്കും ജീവിതം ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചത്. രണ്ടു മക്കളും രോഗികൾ. എട്ടാം ക്ലാസ് മുതൽ അന്ധവിദ്യാലയത്തിൽ പഠനം തുടർന്ന് എംഎയും ബിഎഡും ബ്രെയിലി സഹായത്തിൽ പൂർത്തിയാക്കിയ മണികണ്ഠൻ ജോലിക്കായി കാത്തിരിക്കുകയാണ്. പെരിയ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അധ്യാപകനായും ഓണ്‍ലൈൻ ട്യൂഷൻമാസ്റ്ററായും കുറെക്കാലം കഴിഞ്ഞു.
പിഎസ്സി അധ്യാപക പരീക്ഷ എഴുതി ഭിന്നശേഷി ലിസ്റ്റിൽ ഇടം നേടിയ മണികണ്ഠൻ സർക്കാർ നിയമനം വൈകില്ലെന്ന പ്രതീക്ഷയിലാണ്. കുംബ്ലയിലെ അബ്ദുള്ളയും പെരിയയിലെ ശാന്തി യും എൻമഗെജെയിലെ കിരണും ഇങ്ങനെ കാഴ്ചയിൽ നീറ്റലുളവാക്കുന്ന ദുരിതങ്ങൾ മാത്രമേയുള്ളു ഇവിടുത്തെ മനുഷ്യർക്ക്. ഇവരുടെ ഉറ്റവരുടെയും ഉടയവരുടെയും ദുരിതങ്ങളും നൊന്പരങ്ങളും ഇതിനേക്കാൾ സങ്കടകരം.
ആശ്വാസമാകാത്ത സഹായങ്ങൾ
പ്ലാന്റേഷൻ കോർപറേഷന്റെ 12,000 ഏക്കർ കശുമാവുകൃഷിയിടത്തിൽ പ്രാണികളെ തുരത്താൻ നടത്തിയ വിഷപ്രയോഗമാണ് ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തെ തല്ലിക്കൊഴിച്ചത്. 2017ലെ കണക്കെടുപ്പിൽ 6727 പേരാണ് എൻഡോസൾഫാൻ ബാധിതരായി സർക്കാർ കണക്കിലുള്ളത്. കണക്കിൽപ്പെടാത്ത രണ്ടായിരത്തോളം പേരെങ്കിലും വീടുകളിൽ രോഗവേദനകളുമായി കഴിയുന്നുണ്ടെന്നതാണ് വസ്തുത. പതിറ്റാണ്ടുകളിലെ വിഷപ്രയോഗത്തിൽ രോഗാതുരമായ മണ്ണിലാണ് ഇവിടെ ജനവും ജീവിതവും മരണവും.
എക്കാലത്തും കടുത്ത അവഗണനയും ക്രൂരതയുമാണ് ഇവർക്കുമേൽ ഭരണകൂടങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. 2011 ലാണ് ദുരിത ബാധിതർക്ക് ആശ്വാസ പെൻഷൻ അനുവദിച്ചുതുടങ്ങിയത്. അന്ധർക്കും തളർച്ച ബാധിച്ചവർക്കും കിടപ്പുകാർക്കും 2000 രൂപയും ഇതര വൈകല്യങ്ങളും രോഗങ്ങളും ബാധിച്ചവർക്ക് 1200 രൂപയുമായിരുന്നു നിശ്ചയിച്ചത്. 2014 ൽ 200 രൂപ കൂടി സഹായം വർധിപ്പിച്ചു. 2015ൽ യാതൊരു കാരണവുമില്ലാതെ 2200 രൂപയിൽ നിന്ന് 500 രൂപ വീതം വെട്ടിക്കുറച്ചതോടെ 1700 രൂപയാണ് പരമാവധി സഹായം.
ഇരുട്ടിലായ പദ്ധതികൾ
ഇത്രയേറെ നരകയാതന അനുഭവിക്കുന്ന കാസർഗോട്ട് മെഡിക്കൽ കോളജോ, സൂപ്പർ സെപ്ഷാലിറ്റി ആശുപത്രിയോ ഒരു ന്യൂറോ വിദഗ്ധനോയില്ല. ആകെ ആശ്രയം പരിമിതികളിൽ വീർപ്പുമുട്ടുന്ന ജില്ലാ ആശുപത്രി മാത്രം. സങ്കീർണമായ രോഗങ്ങളിൽ വലയുന്നവർക്ക് ആശ്രയം കർണാടകത്തിലെ സ്വകാര്യ ചികിത്സാലയങ്ങൾ മാത്രം.
കൊട്ടിഘോഷിച്ചുതുടങ്ങിയ ബഡ്സ് സ്കൂളുകളെല്ലാം അടഞ്ഞുപോയി. ഇവിടെ നിയമിതരായവരൊക്കെ മറ്റു ജോലി തേടിപ്പോയി. ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. പാവപ്പെട്ട രോഗികൾക്ക് അനുവദിച്ച 11 ആംബുലുൻസുകളിൽ ആറെണ്ണം കട്ടപ്പുറത്താണ്. രണ്ടു പഞ്ചായത്തുകൾ ആംബുലൻസുകൾ ഏറ്റെടുക്കാൻ തയാറായതുമില്ല.
കിടപ്പിലായവരെ പരിചരിക്കുന്നവർക്ക് സ്പെഷൽ ആശ്വാസകിരണ്‍ പദ്ധതിയിൽ മാസം 700 രൂപയും ഓണത്തിന് ആയിരം രൂപ പ്രത്യേക സഹായവും അനുവദിച്ചിരുന്നു. ഇവയൊക്കെ പ്രഖ്യാപനങ്ങളിൽ മാത്രമേയുള്ളുവെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.
എൻഡോസൾഫാൻ തളിക്കൽ നിറുത്തിവെച്ച 2001 മുതൽ വിവിധ ഏജൻസികളും കമ്മിറ്റികളും ഡോക്ടർമാരും പഠനങ്ങൾ നടത്തി എൻഡോസൾഫാൻ മാരക വിഷമാണെന്നും പലതരം രോഗങ്ങൾക്കു കാരണമാകുമെന്നും ദുരിതബാധിതരുടെ ശരീരത്തിൽ എൻഡോസൾഫാൻ അംശമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണൽ ഹെൽത്ത്, സുനിതാ നാരായണന്റെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേണ്മെന്റ്, സംസ്ഥാന സർക്കാർ നിയോഗിച്ച അച്യുതൻ കമ്മിറ്റി, ഐ.എം.എ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി തുടങ്ങിയവരുടെ ശാസ്ത്രീയ പഠനങ്ങളെല്ലാം ഇത് ശരിവച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗബാധിതരെ നിർണ്ണയിച്ചു ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇത്തരം പഠനങ്ങളുടെ പിൻബലത്തിലാണ് കോടതികളിൽനിന്ന് അനുകൂല വിധി എൻഡോസൾഫാൻ ബാധിതർക്കു ലഭിച്ചതും.
എൻഡോസൾഫാൻ ഇരകൾക്ക് ആജീവനാന്ത ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു 2017-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരം ഏറെപ്പേർക്കും കിട്ടാത്ത സാഹചര്യത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയിലെ അമ്മമാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു നഷ്ടപരിഹാരത്തിന് ഇവർ അർഹരാണെന്നും രണ്ടുമാസത്തിനകം അഞ്ചുലക്ഷം രൂപ സംസ്ഥാന സർക്കാർ ഇവർക്കു നൽകണം എന്നുമാണ് വിധി.
ജീവിതവിധിയെപ്പഴിച്ച് അന്ധതയും ബധിരതയുടെയും ദുരിതവട്ടങ്ങളിൽ ജീവിക്കുന്ന ഈ ഇരകൾക്ക് കേവലം അഞ്ചു ലക്ഷം രൂപമാത്രമല്ല ആയുഷ്കാല പുനരധിവാസത്തിനുള്ള പദ്ധതിയാണ് മനുഷ്യത്വപരമായ നീതി. രക്ഷിതാക്കൾ മരിച്ചാൽ രോഗികളും അന്ധരും അഗതികളുമായ ഈ മക്കളെ ആരു പോറ്റും എന്ന ചോദ്യത്തിനാണ് ഇരകൾ ഉത്തരം തേടുന്നത്.
(അവസാനിച്ചു).
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
Latest News
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top