Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉൾക്കാഴ്ചയിൽ ജീവിതം മെനയുന്ന സഹോദരിമാര്‍
എന്നെങ്കിലും കാഴ്ചശക്തി വീണ്ടു കിട്ടുമെന്നും അന്ന് അച്ഛനമ്മമാരെയും കൂട്ടുകാരെയും കാണാമെന്ന പ്രതീക്ഷയിലാണ് ഇരിയണ്ണി തായത്തുവളപ്പിലെ സഹോദരിമാരായ രസ്നയും രഹ്നയും. ഓട്ടോഡ്രൈവര്‍ ടി.രാജന്റെയും രോഹിണിയുടെയും ഈ മക്കള്‍ ജന്മനാ അന്ധതയുടെ ലോകത്താണ് പിച്ചവച്ചത്.
ഇതേ ഗ്രാമത്തിലെ ഒട്ടനവധിയായ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കൊപ്പം വിവിധ ആശുപത്രികളില്‍ ചികിത്സകള്‍ തേടിയിട്ടും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും കാഴ്ച വീണ്ടുകിട്ടിയില്ല. കടം വാങ്ങി ഇരുവരെയും കോയമ്പത്തൂര്‍ അരവിന്ദ, പാലക്കാട്, മധുര ആശുപത്രികളില്‍ ഉള്‍പ്പെടെയുള്ള സാധ്യമായ എല്ലാ ചികിത്സകളും നടത്തിനോക്കി.
ഒരു നിഴല്വെട്ടമെങ്കിലും മക്കള്‍ക്ക് വീണ്ടുകിട്ടുമോ എന്നതാണ് മാതാപിതാക്കളുടെ ഓരോ ദിവസത്തെയും പ്രതീക്ഷ. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ചെറിയ വരുമാനമാണ് രാജനുള്ളത്. നിര്‍ധന കുടുംബം അഞ്ചുലക്ഷത്തിലേറെ രൂപ രസ്നയ്ക്കും രഹ്നയ്ക്കുമായി ചെലവഴിച്ചെങ്കിലും കാഴ്ചയില്‍ ആശാവഹമായ ഒരു പുരോഗതിയുണ്ടായില്ല. കടംവാങ്ങിയും പണയം വച്ചുമാണ് നിര്‍ധനകുടുംബം ചികിത്സയ്ക്കു പണം കണ്ടെത്തിയത്. കണ്ണിലേക്കുള്ള ഞരമ്പുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഇനി കാഴ്ചയുടെ വിദൂര സാധ്യതപോലുമില്ലെന്നതാണ് ഇവര്‍ക്ക് വൈദ്യശാസ്ത്രം വിധിച്ചതെങ്കിലും ഇവര്‍ പ്രതീക്ഷ കൈവിടുന്നില്ല.
എന്‍ഡോസള്‍ഫാന്റെ വിഷലിപ്തമായ ഭൂമികയില്‍ ഇരുവരും ജനിച്ചതും മാതാപിതാക്കളുടെ കൈക്കരുതലില് വളര്‍ന്നതും തെല്ലും കാഴ്ചയില്ലാത്തവരായാണ്. രണ്ടു മക്കളും അന്ധരായതോടെ കുടുംബത്തിന്റെ ആശയും പ്രതീക്ഷയും ചിറകറ്റു.
രാജന് ഇപ്പോഴും ഏറെ ക്ലേശകരമായി രണ്ടു പെണ്മക്കള്ക്കും വിദ്യാഭ്യാസം നല്‍കുന്നത് ഒരു ജോലി പ്രതീക്ഷിച്ചാണ്. ഏഴാം ക്ലാസ് വരെ വിദ്യാനഗര്‍ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലും തുടര്‍ന്ന് പ്ലസ്ടു വരെ കാസര്‍ഗോഡ് ഗവ. എച്ച്എസ്എസിലുമാണ് ഇരുവരും പഠിച്ചത്. ഓട്ടോറിക്ഷയല്ലാതെ വരുമാനങ്ങളൊന്നും രാജനില്ല. രസ്ന വിദ്യാനഗര്‍ ഗവ. കോളജില്‍ ബിഎ മലയാളം രണ്ടാം വര്‍ഷം വിദ്യാര്‍ഥിനിയാണ്. രഹ്ന പ്ലസ്ടുവിനു പഠിക്കുന്നു.
പഠനത്തില്‍ മികവു പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഏക സാമ്പത്തിക ആശ്വാസം എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള 1,100 രൂപ പ്രതിമാസ സര്‍ക്കാര്‍ പെന്‍ഷനായിരുന്നു. കോവിഡിനു പിന്നാലെ ഈ സമാശ്വാസം മുടങ്ങിയതോടെ പഠനം വഴിമുട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. മുളിയാര്‍ പഞ്ചായത്ത് സഹായത്തോടെ പണിത ചെറിയ വീട്ടില്‍ രാജനും രോഹിണിയും ആശങ്കപ്പെടുന്നത് മക്കളുടെ ഭാവിയാണ്. എങ്ങനെയും മക്കള്‍ക്ക് ജോലി ലഭിച്ചാല്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് ബാക്കിയുള്ളത്. മെച്ചപ്പെട്ട ചികിത്സ ലഭിച്ചാല്‍ എന്നെങ്കിലും അല്പം വെളിച്ചം കണ്ണില്‍ വീഴുമെന്ന പ്രതീക്ഷ ഇപ്പോഴും ബാക്കിനില്ക്കുന്നു.
വലിയ തലയും ചെറിയ ഉടലും
1960കളുടെ അവാസാനം ഹാന്‍ഡ് പമ്പുകളില്‍ തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ പ്രയോഗം 70കളുടെ ഒടുക്കത്തിലാണ് ഹെലികോപ്ടറുകളിലേക്ക് മാറ്റിയത്. കശുമാവിന് പൂക്കളെ ആക്രമിക്കുന്ന തേയിലക്കൊതുകിനെ തുരത്താന്‍ എന്ന പേരില്‍ മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വര്‍ഷം മൂന്നു തവണ വീതം ഉദ്യോഗസ്ഥരുടെ താല്പര്യത്തില് കരാറുകാര്‍ എന്‍ഡോസള്‍ഫാന്‍ ഹെലികോപ്ടറില്‍ വിഷമഴ പെയ്യിച്ചുകൊണ്ടിരുന്നു. കാല്‍നൂറ്റാണ്ടു നീണ്ട വിഷദ്രാവക പ്രയോഗത്തില്‍ ആയിരക്കണക്കിനു മനുഷ്യരാണ് മാനസികവും ശാരീരികവുമായ വൈകല്യം ബാധിച്ച് എന്‍ഡോസള്‍ഫാന്റെ ഇരകളാക്കപ്പെട്ടത്. അതിനൊപ്പം നിരവധി ജീവജാലങ്ങളും ചത്തൊടുങ്ങി.
പിന്നോക്ക ജില്ലയായ കാസര്‍ഗോട്ടെ ഈ ക്രൂരത പുറംലോകം അറിയുന്നതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. പിന്നീടു നടത്തിയ സമര പരന്പരകൾ ക്കൊടുവിലാണ് കേരള പ്ലാന്റേഷന് കോര്പ്പറേഷന് 20 വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ കശുമാവിന് തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതു നിര്‍ത്തിയത്.
ഇവിടെ ഇപ്പോഴും ജനിക്കുന്നു തല വലുതായതും കാലുകള്‍ പിണഞ്ഞുപോയതുമായ കുട്ടികള്‍. ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് വൈകല്യമുള്ളവരും രോഗികളുമായ നരകിക്കുന്ന ഒരു സമൂഹത്തെയാണ് ഓരോ വീട്ടിലും കാണാനാവുക. എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമായ ലോകത്ത് ജനിച്ചവരുടെയും ജീവിച്ചവരുടെയും കാഴ്ച ഇപ്പോഴും മങ്ങിക്കൊണ്ടിരിക്കുന്നു.നാനൂറു പേര്‍ക്ക് മരണവും തലമുറകള്‍ക്ക് മാരക രോഗങ്ങളും വിധിച്ച ദുരന്തം. വലിയ തലയും ഒരിക്കലും വളരാത്ത ചെറിയ ഉടലുമുള്ള ഒട്ടേറെ കുട്ടികള്‍ ഇവിടെ ജനിച്ചു മരിച്ചു.
കശുമാവുകള്‍ക്കു മുകളില്‍ പറന്ന ഹെലികോപ്റ്ററില്‍ നിന്നും നീലമേഘങ്ങള്പ്പോലെ പെയ്ത എന്‍ഡോസള്‍ഫാന്‍ മാരക വിഷമാണെന്ന് ഗ്രാമീണര്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. ആകാശത്ത് ശബ്ദമിട്ടു പറക്കുന്ന പൊണ്ണന്തുമ്പിയെ കാണാന്‍ രസ്നയെയും രഹനയെയും പോലെ ഒട്ടേറെ കുട്ടികള്‍ കുന്നിന് ചെരിവുകളില്‍ ഓടിക്കൂടി. തുമ്പി തുപ്പുന്ന പെയ്ത്തിലെ നീലനിറം തലയിലും ദേഹത്തും വീഴിച്ച് രസിച്ച കുഞ്ഞുങ്ങളുടെ കണ്ണും കാതും മാത്രല്ല ആന്തരാവയവങ്ങള്‍ വരെ രോഗാതുരമായി.
അജയകുമാര്‍ ദുരന്തങ്ങളുടെ ഇര
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും അന്ധനുമായ അജയകുമാറിന്റെ ജീവിതത്തിലും ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കയ്യൂര്‍ പൊതാവൂരിലെ മലയന്‍വീട്ടില്‍ പരേതനായ കുഞ്ഞിരാമന്റെ മകന് അജയകുമാറാണ് ഭാര്യയുടെ മരണത്തിനുത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
2016 ഫെബ്രുവരി അഞ്ചിനാണ് അജയകുമാറിന്റെ ഭാര്യ ഗീത മരിച്ചത്. പ്രസവശേഷമുണ്ടായ കടുത്ത അസ്വസ്ഥതകളും വേദനയും മൂന്ന് മാസത്തോളം സഹിച്ച ശേഷമാണ് പിഞ്ചുകുഞ്ഞിനെ കണ്ണില്‍ വെളിച്ചമില്ലാത്ത അജയകുമാറിനെ ഏല്പിച്ച് ഗീത മരണത്തിനു കീഴടങ്ങിയത്.
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് രണ്ടുദിവസത്തിനുശേഷം ഗീതയുടെ ശരീരത്തില്‍ നീര് വന്നതിനെ തുടര്‍ന്ന് വീണ്ടുമൊരു ശസ്ത്രക്രിയ നടത്തി. കടുത്ത വയറുവേദനയെത്തുടര്‍ന്ന് ഒരു മാസത്തെ കഠിന വേദനകള്ക്കുശേഷമായിരുന്നു ഗീതയുടെ മരണം. ആശുപത്രി അധികൃതരുടെ അനാസ്ഥതയില്‍ അണുബാധയുണ്ടായതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് അജയകുമാര്‍ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും നടപടികളുണ്ടായില്ല.
ഒന്നര വയസായപ്പോള്‍ മകന് അര്‍പ്പിതിന് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു. ഏറെപ്പേരുടെ സഹായത്തില്‍ ചികിത്സ നടത്തിയാണ് ഒരു വിധം സുഖംപ്രാപിച്ചത്.
ഭാര്യയുടെ അകാലമരണവും കുഞ്ഞിന്റെ ദയനീയാവസ്ഥയും പരിഗണിച്ച് സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റില്‍ നിന്നും അജയകുമാറിനു ജോലി നല്കാന് ഉത്തരവായിരുന്നു.
കഠിനാധ്വാനത്തിലൂടെ ബിരുദവും ബിഎഡും നേടിയ അജയകുമാറിന് ഇത്തരത്തില്‍ ജോലി ശരിയായി വന്നപ്പോഴാണ് കോവിഡ് വ്യാപനം.ഇതോടെ ജോലി സാധ്യതയും ഇരുളടഞ്ഞു. ഇപ്പോള്‍ അമ്മ ശാന്തയുടെ സംരക്ഷണത്തിലാണ് മകന് അര്‍പ്പിത്.
അജയകുമാര്‍ ഇപ്പോഴും ഒരു ജോലിക്കായി കാത്തിരിക്കുന്നു. 17 സെന്റ് ഭൂമിയും ചെറിയൊരു വീടും മാത്രം സ്വന്തമായുള്ള ഇദ്ദേഹത്തിന് ആകെയുള്ള വരുമാനം 1600 രൂപ ദുരിതാശ്വാസ പെന്ഷന് മാത്രം.
(തുടരും )
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top