Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കതൃക്കടവിലെ കൊലപാതകം: പോലീസിനെ വട്ടം കറക്കി പതിനഞ്ചുകാരൻ
2012 ജൂണ്‍ മാസത്തിലെ ഒരു രാത്രി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോളെത്തി. കതൃക്കടവ് പാലത്തിനടുത്ത് ഒരു വയോധികൻ തലയ്ക്ക് കല്ലിനുള്ള അടിയേറ്റ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഫോണ്‍ സന്ദേശം. കോരിച്ചൊരിയുന്ന മഴയത്ത് എസ്ഐ വിജയശങ്കറും സംഘവും അവിടെയെത്തി. പാലത്തിനടുത്തായി അന്തിയുറങ്ങാറുള്ള തമിഴ്നാട് സ്വദേശിയായ 68കാരനാണ് കൊല ചെയ്യപ്പെട്ടിട്ടുള്ളത്.
പോലീസ് എത്തിയതുകൊണ്ട് സമീപത്തുണ്ടായിരുന്നവരൊക്കെ അവിടേക്ക് വന്നു. സംഭവത്തിനു മണിക്കൂറുകൾ മുന്‍പ് വയോധികനും കൂടെ കാണാറുള്ള പതിനഞ്ചുകാരനും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതുകണ്ടതായി അവിടെയുളളവർ മൊഴി നൽകി. സംഭവത്തിനുശേഷം പതിനഞ്ചുകാരനെ കാണാനില്ലെന്നായിരുന്നു കടത്തിണ്ണയിൽ ഉറങ്ങിയിരുന്ന മറ്റുള്ളവർ പോലീസിനെ അറിയിച്ചത്. നോർത്ത് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ മുന്‍പ് കേസ് ഉണ്ടായിട്ടുണ്ടെന്നും അവർ അറിയിച്ചു. കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ ആ സമയത്ത് നാട്ടിൽ പോയിരിക്കുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പതിനഞ്ചുകാരനായി അന്വേഷണം
ദൃക്സാക്ഷികളുടെ മൊഴികളും സാഹചര്യത്തെളിവുകളുമെല്ലാം പതിനഞ്ചുകാരനിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. അതുകൊണ്ടുതന്നെ അയാളെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പോലീസ് അന്വേഷണം.
നാഗർകോവിൽ സ്വദേശിയായ ഇയാൾ അവിടെ നിരവധി മോഷണങ്ങൾ നടത്തിയ ശേഷം പോലീസ് പിടിയിലാകുമെന്ന് ഭയന്നാണ് കേരളത്തിലേക്ക് എത്തിയതെന്ന് അന്വേഷണത്തിൽ എസ്ഐ വിജയശങ്കർ മനസിലാക്കി. റെയിൽവേ ട്രാക്കിലെ വൈദ്യുതി കന്പി മോഷ്ടിച്ച കേസിൽ മധുര റെയിൽവേ പോലീസ് അന്വേഷിക്കുന്ന ഒന്നാം പ്രതി കൂടിയായിരുന്നു ഇയാൾ. കൊച്ചിയിലെത്തിയ ഇയാൾ മറ്റു യാചകർക്കൊപ്പം കടത്തിണ്ണയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. അവിടെ വച്ചാണ് തമിഴ്നാട് സ്വദേശിയായ വൃദ്ധനുമായി പരിചയപ്പെട്ടത്.
കൊലയ്ക്കു ശേഷം മുങ്ങിയ പതിനഞ്ചുകാരനെ പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പോലീസിന്റെ തുടർ അന്വേഷണത്തിൽ കലൂർ ആസാദ് റോഡിനു സമീപത്തുള്ള വാടക വീട്ടിൽ ഇയാളുടെ അച്ഛൻ തമിഴ്നാട്ടുകാരായ ചില ജോലിക്കാർക്കൊപ്പം താമസിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അച്ഛനെ കണ്ട് വിവരങ്ങൾ അന്വേഷിക്കുന്നതിനായി പിറ്റേന്ന് രാത്രി എസ്ഐ വിജയശങ്കറും സംഘവും ആസാദ് റോഡിലേക്ക് പോയി. അവിടെ വച്ച് നൂറു മീറ്റർ മുന്നിലായി പോയ ഒരാൾ പോലീസ് ജീപ്പ് വരുന്നതുകണ്ട് ഓടിമാറുന്നത് എസ്ഐയുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് സംഘം പിൻതുടർന്നെങ്കിലും ഇയാൾ വിദഗ്ധമായ അടുത്ത പറന്പിലെ മതിൽ ചാടിക്കടന്ന് ഇരുളിലേക്ക് മറഞ്ഞു. അവിടെയെല്ലാം പോലീസ് സംഘം ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതോടെ ഇരുളിലേക്ക് ഓടി മറഞ്ഞത് പതിനഞ്ചുകാരൻ തന്നെയാകാം എന്ന നിഗമനത്തിൽ പോലീസ് ഉറച്ചുനിന്നു. അവിടെനിന്ന് അയാൾ പോകാൻ സാധ്യതയുള്ള സമീപപ്രദേശങ്ങളിലെല്ലാം പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പതിനഞ്ചുകാരന്റെ അച്ഛനെ കണ്ടെത്തി അയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, മകനെക്കുറിച്ച് കൂടുതലായി അറിവില്ലെന്നാണ് അച്ഛൻ പോലീസിനെ അറിയിച്ചത്. പിറ്റേ ദിവസം രാത്രി ഒരു മണിയോടെ പതിനഞ്ചുകാരൻ ജന്മനാടായ നാഗർകോവിലിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.
സിനിമയെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ
അപ്പോൾ തന്നെ എസ്ഐ വിജയശങ്കറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാഗർകോവിലിലേക്ക് തിരിച്ചു. പതിനഞ്ചുകാരൻ അവിടെ നിന്ന് രക്ഷപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു രാത്രി ഒരു മണിക്ക് പോലീസ് സംഘം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ നാലര മണിക്ക് ഇയാളുടെ വീട്ടിൽ പോലീസ് എത്തി. രാത്രികാലമായതിനാൽ ഗതാഗതക്കുരുക്ക് കുറവായിരുന്നു. നാലുമണിക്കൂർക്കൊണ്ടാണ് പോലീസ് കൊച്ചിയിൽ നിന്ന് നാഗർകോവിലിൽ എത്തിയത്. കൊച്ചി പോലീസ് അവിടെയെത്തുന്പോൾ വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. കൊച്ചുവീട്ടിലെ വാതിൽ പോലീസ് പുറത്തുനിന്ന് കൈയിട്ട് തുറന്നു. മുറിയിൽ കടന്ന് അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനഞ്ചുകാരന്റെ കൈയിൽ വിലങ്ങ് വച്ചപ്പോഴാണ് അയാൾ ഉണർന്നത്. പോലീസിന്റെ ചോദ്യങ്ങളോട് ആദ്യം എതിർപ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീട് അയാൾ കുറ്റം സമ്മതിച്ചു. പോലീസ് സംഘം പ്രതിയുമായി കൊച്ചിയിലേക്ക് തിരിച്ചു.
പ്രതിയെ തേടി തമിഴ്നാട് പോലീസും
വയൽവരന്പുകളുള്ള ചെറു റോഡിലൂടെ കൊച്ചി സിറ്റി പോലീസിന്റെ കാർ മെയിൻ റോഡിലേക്ക് കടന്നപ്പോൾ മറ്റൊരു പോലീസ് ജീപ്പ് വരുന്നത് എസ്ഐ വിജയശങ്കറും സംഘവും കണ്ടു. അത് തമിഴ്നാട് റെയിൽവേ പോലീസിന്റേതായിരുന്നു. റെയിൽവേ ട്രാക്കിലെ വൈദ്യുത കന്പികളുടെ മോഷണവുമായി ബന്ധപ്പെട്ടതായിരുന്നു അത്. എന്നാൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ എസ്ഐ വിജയശങ്കറുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം
കൊച്ചിയിലെ കൊലപാതകത്തിനുശേഷം നാഗർകോവിലിലെത്തിയ ഇയാൾ തമിഴ്നാട് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. കൊലക്കേസിൽ തന്നെ അന്വേഷിച്ച് കൊച്ചി പോലീസ് അവിടെ എത്തിയേക്കാമെന്ന് ഇയാൾ മുന്നിൽ കണ്ടിരുന്നു. അതുകൊണ്ടുതന്നെ തമിഴ്നാട് പോലീസ് സ്റ്റേഷനിൽ വിളിച്ച് താൻ നാട്ടിൽത്തന്നെ ഉണ്ടല്ലോ, ഏതോ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചതായി കേട്ടല്ലോയെന്നും കുട്ടിക്കുറ്റവാളി അറിയിച്ചിരുന്നു.
ഇത്തരത്തിൽ അറിയിക്കാനുളള അയാളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. കാരണം മോഷണക്കേസിൽ റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്താൽ കൊച്ചിയിലെ കൊലപാതകത്തിൽ നിന്ന് നിഷ്പ്രയാസം രക്ഷപ്പെടാൻ കഴിയുമെന്ന് ഇയാൾക്ക് ധാരണയുണ്ടായിരുന്നു. എന്നാൽ, കൃത്യമായ ഇടപെടൽ ഉണ്ടായതിനാൽ സമയം നഷ്ടപ്പെടാതെ, തമിഴ്നാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യും മുന്‍പേ കൊച്ചി പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനായി. അതോടെ ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിയുകയാണുണ്ടായത്.
കുറ്റസമ്മതം
കൊച്ചിയിലെത്തിച്ച് പോലീസ് കുട്ടിക്കുറ്റവാളിയെ വിശദമായി ചോദ്യം ചെയ്തു. വൃദ്ധന്റെ കൈയിലുണ്ടായിരുന്ന തുച്ഛമായ തുക തട്ടിയെടുക്കാനായിരുന്നു താൻ കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചു. വയോധികന്റെ ഭാര്യ നാട്ടിൽ പോയ സമയമായിരുന്നു കൊലയ്ക്കായി തെരഞ്ഞെടുത്തത്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. ആ സമയത്ത് വയോധികന്റെ പഴ്സിൽ നിറയെ പണം ഇരിക്കുന്നത് പതിനഞ്ചുകാരന്റെ ശ്രദ്ധയിൽപ്പെട്ടു. ആ പണം കവരുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി മദ്യപിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികനെ ഇയാൾ തലയ്ക്ക് അടിച്ചു കൊന്നുവെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തി. ഈ കേസിൽ പ്രതിയെ അഞ്ചു കൊല്ലത്തേക്ക് ജുവനൈൽ കോടതി ശിക്ഷിച്ചു.
എസ്.വിജയശങ്കർ
ഇൻസ്പെക്ടർ ഓഫ് പോലീസ്
പട്ടണക്കാട് പോലീസ് സ്റ്റേഷൻ, ചേർത്തല
തയാറാക്കിയത്-
സീമ മോഹൻലാൽ
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top