ഹാപ്പി കരിമ്പൂച്ച ദിനം
ഹാപ്പി കരിമ്പൂച്ച ദിനം
ഋഷി
കറുത്ത പൂച്ചകളേ.. ആഘോഷിക്കൂ.. ഇന്ന് നിങ്ങളുടെ ദിവസമാണ്.. കരിമ്പൂച്ച ദിനം.
അന്ധവിശ്വാസത്തിന്‍റെ പേരിൽ നിങ്ങളെ മാറ്റിനിർത്തുന്നവർക്കെതിരെ ശബ്ദമുയർത്താനുള്ള ദിനം.. നരബലി അടക്കമുള്ള അന്ധവിശ്വാസങ്ങൾ കൊടികുത്തി വാഴുന്ന നാട്ടിൽ അവയെ ഇല്ലാതാക്കാൻ നിർബന്ധമായും കൊണ്ടാടേണ്ട ദിനം.

കറുത്ത പൂച്ചയെ കാണുന്നത് തന്നെ അപശകുനം എന്ന് കരുതുന്ന എത്രയോ പേരുണ്ട്. നിറത്തിന്‍റെ പേരിൽ മാറ്റിനിർത്തപ്പെടുന്ന പാവം കരിമ്പൂച്ച.

നമ്മുടെ പ്രേതകഥകളിലും പ്രേത സിനിമകളിലും എല്ലാം കരിമ്പൂച്ചയുടെ മ്യാവു വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ടല്ലോ. കരിമ്പൂച്ച കരഞ്ഞാൽ തൊട്ടു പിന്നാലെ യക്ഷി രംഗത്തെത്തും. കാലങ്ങളായി ഇത്തരം കരിമ്പൂച്ച സീനുകൾ എത്രയോ നമ്മൾ കണ്ടിരിക്കുന്നു. ഒരുപക്ഷേ അങ്ങനെയൊക്കെ ആയിരിക്കാം കരിമ്പൂച്ച നമുക്കും ഒരു നെഗറ്റീവ് സിംബലായി മാറിയത്.

അന്ധവിശ്വാസത്തിന്‍റെ നിഴലിൽ കറുത്ത പൂച്ചകൾ പലർക്കും ദൗർഭാഗ്യത്തിന്‍റെ അടയാളമായിഇപ്പോഴും നിലകൊള്ളുന്നു. അതെല്ലാം മാറ്റിയെടുക്കാനാണ് കരിമ്പൂച്ച ദിനം ആഘോഷിക്കുന്നത്. നമ്മുടെ നാട്ടിൽ കാര്യമായി ഇത് ആഘോഷിക്കാറില്ലെങ്കിലും വിദേശങ്ങളിൽ നല്ല രീതിയിൽ കരിമ്പൂച്ച ദിനം കൊണ്ടാടുന്നുണ്ട്.

ഒരു പൂച്ചയെ തെരഞ്ഞെടുക്കുമ്പോൾ ഭംഗിയുള്ള വെളുത്ത പൂച്ചയ്ക്ക് പകരം എന്തുകൊണ്ട് നിങ്ങൾ ഒരു കറുത്ത പൂച്ചയെ തെരഞ്ഞെടുക്കുന്നില്ല എന്ന് കരിമ്പൂച്ച പ്രേമികൾ ചോദിക്കുന്നു. കരിമ്പൂച്ച ദിനത്തിൽ സോഷ്യൽ മീഡിയ വഴി കരിമ്പൂച്ചകളെക്കുറിച്ച് ഏറ്റവും നല്ല പ്രചാരണം നടത്താനാണ് ഈ ദിനം ആഘോഷിക്കാനുള്ളഒരു വഴി.



കറുത്ത പൂച്ചകളെ കുറിച്ചുള്ള തെറ്റായ ധാരണ സമൂഹത്തിൽ നിന്ന് മാറ്റുക എന്നതാണ് കരിമ്പൂച്ച ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. കരിമ്പൂച്ചകൾക്കൊപ്പം സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക, കറുത്ത പൂച്ചകളുടെ ചിത്രങ്ങൾ കുട്ടികളെ കൊണ്ട് വരപ്പിക്കുക എന്നിവയും കരിമ്പൂച്ച ദിനത്തിൽ ചെയ്യാവുന്ന കാര്യങ്ങളത്രെ.


കറുത്ത പൂച്ചയെ കാണുന്നത് തന്നെ ദുശ്ശകുനമെന്ന് കരുതുന്നവരുണ്ടെങ്കിലും പല നാടുകളിലും കറുത്ത പൂച്ച ഭാഗ്യചിഹ്നമാണ് എന്നു കൂടി അറിയുക.

അപകടകരമല്ലാത്ത വിശ്വാസങ്ങളാണ് പലയിടത്തും കറുത്ത പൂച്ചയെ കുറിച്ചുള്ളത്. ഒരു കപ്പൽ യാത്രയിൽ, ഒരു കറുത്ത പൂച്ചക്കുട്ടിയെ കപ്പലിൽ കയറ്റുന്നത് കടലിനെയും കാറ്റിനെയും ശാന്തമാക്കുമെന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടിൽ, ഒരു കറുത്ത പൂച്ച നിങ്ങളുടെ ഹോട്ടലിലോ സത്രത്തിലോ സന്ദർശിക്കുകയാണെങ്കിൽ ആ കറുത്ത പൂച്ചയെ ഏറ്റവും നല്ല രീതിയിൽ സ്വാഗതം ചെയ്യാനാണ് അവർ പറയുന്നത്. കാരണം ആ കറുത്ത പൂച്ച ആ ഹോട്ടലിലേക്ക് ധാരാളം സന്ദർശകരെ എത്തിക്കുമത്രേ.

കറുത്ത പൂച്ചകളെ സംബന്ധിച്ച് ഇംഗ്ലണ്ടിൽ മറ്റ് ചില വിശ്വാസങ്ങൾ ഉണ്ട്, ഉദാഹരണത്തിന്, ഒരു കറുത്ത പൂച്ച നിങ്ങളുടെ മുന്നിൽ നടന്നാൽ, അവൻ നിങ്ങളുടെ പ്രശ്‌നങ്ങൾ തന്നോടൊപ്പം കൊണ്ടുപോകുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഒരു കറുത്ത പൂച്ച വീട്ടിൽ ഉണ്ടെങ്കിൽ മനോഹരമായ ഒരു ദാമ്പത്യം നിങ്ങൾക്കുണ്ടാകുമെന്നും വിശ്വാസമുണ്ട്.

സ്കോട്ട്‌ലൻഡിൽ, നിങ്ങളുടെ പൂമുഖത്ത് കറുത്ത പൂച്ചക്കുട്ടികളെ വയ്ക്കുന്നത് നല്ല സംഭവങ്ങളെ ആകർഷിക്കുമെന്നും നിർഭാഗ്യത്തെ അകറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. ആദ്യകാല അമേരിക്കയിൽ, കറുത്ത പൂച്ചകൾക്ക് അവരുടെ അസ്ഥികളിൽ മാന്ത്രിക ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു, അത് ശക്തിയും ഭാഗ്യവും കൊണ്ടുവരുമെന്നും വിശ്വാസം ഉണ്ടായിരുന്നു. പല കാർട്ടൂൺ കഥാപാത്രങ്ങളിലും കറുത്ത പൂച്ചകൾക്ക് നല്ല റോളുകൾ ഉണ്ട്.

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ പോരെ എന്നത് പ്രശസ്തമായ ചോദ്യം. കറുത്തുപോയി എന്നതുകൊണ്ട് മാത്രം ഞങ്ങളെ അകറ്റിനിർത്തരുതേ എന്ന അപേക്ഷയോടെ കരിമ്പൂച്ചകൾ അവർക്കായി കൽപ്പിച്ചു കൊടുത്ത കരിമ്പൂച്ച ദിനം ആഘോഷിക്കുകയാണ്.