Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ്ടിക്കുന്നതാവട്ടെ അനിർവചനീയ സുഖവും. രണ്ടു പതിറ്റാണ്ടുകളായി ഗാനരംഗത്തു നിറഞ്ഞു നിൽക്കുന്ന സരിത റഹ്മാൻ ഈ മേന്മകളുമായി പാട്ടിന്റെ വഴിയിൽ ഏറെ മുന്നേറിയിരിക്കുന്നു. ഇമ്പമൂറുന്ന ഗാനങ്ങൾ ആസ്വാദകർക്കു സമ്മാനിച്ച ഈ തിരൂരുകാരി മലയാളികൾക്ക് ഇന്നു സുപരിചിതയാണ്.
ഗസലും മാപ്പിളപ്പാട്ടും ഹിന്ദി ഗാനവും പാടിത്തകർക്കുകയാണു സരിത റഹ്മാൻ. കേരളത്തിനകത്തും ഗൾഫിലുമൊക്കെയായി വളർച്ചയുടെ പടവുകൾ താണ്ടി പൂർണതൃപ്തിയോടെ ശ്രോതാക്കളുടെ മുന്നിൽ നിൽക്കുകയാണ് അവർ. ചുരുങ്ങിയ കാലത്തിനുള്ളിൽ നൂറുകണക്കിനു വേദികളിലെത്തി. ഗസൽ മാത്രം മുന്നൂറു വേദികൾ പിന്നിട്ടു. ഓരോയിടത്തും ആയിരക്കണക്കിന് ആസ്വാദകർ. വശ്യമനോഹര ഗാനങ്ങൾ സരിത പാടുമ്പോൾ സദസ് നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു. കൈയടിയുടെ പൂരം പിന്നാലെ.
ഗസലാണ് സരിതയുടെ മാസ്റ്റർപീസ്. ഗസലുമായി ഒരു വനിത എന്നത് കേരളത്തിൽ അപൂർവമാണെങ്കിലും ഗസലിനോടുള്ള അഭിനിവേശം നെഞ്ചേറ്റി മുന്നേറി. ഗുലാംഅലി, മെഹ്ദിഹസൻ, അനൂപ് ജലോട്ട, ഹരിഹരൻ എന്നിവർക്കു പുറമെ വനിതാ ഗായകരായ ചിത്രാസിംഗ്, ആബിദ പർവിൻ, ഫരീദഖാനും, മിദാലി സിംഗ് തുടങ്ങി തലയെടുപ്പുള്ള പ്രഗത്ഭമതികളുടെ ഗസലുകളുമായാണ് സരിത മേളം തീർക്കുന്നത്. ഏവരേയും വിസ്മയിപ്പിച്ച്കൊണ്ടു തന്നെ സരിത ഗസലിൽ തിളങ്ങുന്നു.
ഒരു പെൺകുട്ടി ഈ രംഗത്ത് ശോഭിക്കുന്നത് അപൂർവമല്ലേ എന്ന ചോദ്യത്തോടു ചിരിച്ചു കൊണ്ടാണു സരിത പ്രതികരിച്ചത്. അതെ തികച്ചും അപൂർവം. പക്ഷേ അപ്രതീക്ഷിതമല്ലെന്നു പറയാം. കുടുംബ പശ്ചാത്തലം അങ്ങനെയായിരുന്നു. പ്രഗത്ഭനായ തബലിസ്റ്റ് ചാവക്കാട് റഹ്മാന്റെ മകൾ എന്ന പ്ലസ് പോയിന്റിലായിരുന്നു കാര്യങ്ങൾ. ഉമ്മ ആബിദ റഹ്മാനും പാടുമായിരുന്നു. ഹാർമോണിസ്റ്റും കംപോസറും ഒക്കെയായ റഹ്മാനും ആബിദയും ഈ രംഗത്ത് നിറഞ്ഞപ്പോൾ ഇവരുടെ മകളിലേക്കും കലാപ്രപഞ്ചത്തിന്റെ ഭംഗിയും ഗുണവും സ്വാധീനമായെത്തി.
രണ്ടാം ക്ലാസിൽ പഠിക്കുന്ന അവസരത്തിൽ കുറ്റിപ്പുറത്ത് മാതാപിതാക്കളോടൊപ്പം പോയപ്പോൾ ട്രൂപ്പിൽ മാപ്പിളപ്പാട്ടു പാടിക്കൊണ്ടാണ് ഈ രംഗത്തേക്ക് കാൽ വെക്കുന്നത്. ഒമ്പതാം ക്ലാസ് വരെ ഈ ശീലം തുടർന്നു. പിന്നീടാണ് ഗസലിലേക്കു തിരിയുന്നത്. കോഴിക്കോട് ഫറോക്കിലെ ഒരു ചടങ്ങിൽ ആദ്യമായി ഗസലുകൾ ആലപിക്കുകയുണ്ടായി. ശേഷം തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഗാനമേളകളിലും മെഹ്ഫിലുകളിലും ഒപ്പം കിട്ടാവുന്ന വേദികളിലെല്ലാം ഗസലിന്റെ സ്വരരാഗസുധ നിറച്ചു. അതങ്ങ് കേരളവും കടലും കടന്നു പോയി. ഗൾഫ് നാടുകളിൽ എത്രയോ വേദികളിൽ സരിത റഹ്മാൻ ഗസലിന്റെ മായപ്രപഞ്ചം തീർത്തു. ലഭിച്ചത് നല്ല സ്വീകാര്യതയും പിന്തുണയും.
ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ റംസാനിൽ അബൂദാബിയിലും ദുബായിയിലും പരിപാടികൾ അവതരിപ്പിച്ചു. ഇവിടങ്ങളിലെല്ലാം പൂർണമായും ഗസൽ തന്നെയാണ് അനുവാചകർക്കായി സമ്മാനിച്ചത്.
ആസ്വാദകരെ കുറിച്ചു ചോദിച്ചപ്പോൾ തികഞ്ഞ സംതൃപ്തിയിലായിരുന്നു സരിത. എല്ലായിടത്തും മികച്ച ആസ്വാദകവൃന്ദത്തെ കാണാനായി. ക്ലാസ് ഓഡിയൻസാണ് ഗസലിന് എപ്പോഴും ഉണ്ടാവുക. ഇവയിൽ എടുത്തു പറയാവുന്ന രണ്ടു സ്ഥലങ്ങൾ കോഴിക്കോടും മട്ടാഞ്ചേരിയുമാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയത് കോഴിക്കോട്ടുകാരാണ്. അറിയപ്പെടുന്ന ഗായിക ഒന്നുമല്ലെങ്കിലും എന്റെ പ്രോഗ്രാം ചോദിച്ചറിഞ്ഞു വരുന്നവർ ധാരാളമുണ്ട്. ഒരു കലാകാരിക്കു വേറെന്തു വേണം–ഇതു പറയുമ്പോൾ സരിതയുടെ കണ്ണിൽ തിളക്കം.
ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലി നിറഞ്ഞ ഗസലുകൾ വല്ലാത്ത അനുഭൂതിയാണ് അനുവാചകർക്കു സമ്മാനിക്കുക. ശാന്തവും വർണനയുമുള്ള വരികളുടെ ഭംഗി ഒട്ടും ചോരാതെ ആസ്വാദകരിലെത്തിക്കുക എന്നതു സിദ്ധി തന്നെയാണ്. ഇക്കാലയളവിൽ പ്രഗത്ഭമതികളുടെ ധാരാളം ഗസലുകൾ സരിത റഹ്മാൻ സദസിന് സമ്മാനിച്ചു.
ഇപ്പോൾ ഗസലിനൊപ്പം ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെ പാട്ടുകൾ മാത്രം ഉൾപെടുത്തികൊണ്ടുള്ള ‘കുച്ച് ദിൽനേ കഹാ’ എന്ന പ്രത്യേക പരിപാടിയും സരിത റഹ്മാൻ അവതരിപ്പിക്കുന്നു. അബുദാബി അടക്കം പത്ത് സ്റ്റേജുകൾ പിന്നിട്ടു. കഴിഞ്ഞ സെപ്റ്റംബർ 28 നു ലതാജിയുടെ എൺപത്തിയാറാം പിറന്നാളിനാണ് ‘കുച്ച് ദിൽനേ കഹാ’ തുടങ്ങിയത്. മാസം ഒരു ജില്ലയിൽ ഒരു പരിപാടി എന്ന നിലയിൽ ‘കുച്ച് ദിൽനേ കഹാ’ അവതരിപ്പിച്ചുവരുന്നു. റാഫി നൈറ്റ് പോലെ സ്ത്രീ കേന്ദ്രീകൃതമെന്ന നിലയിൽ ലതാമങ്കേഷ്കറുടെ മാത്രം പാട്ടുകൾ കോർത്തിണക്കിയുള്ള പരിപാടി. ലതാജിയുടെ ജനപ്രീതി നേടിയ ഇരുപത് പാട്ടുകൾ സരിത അവതരിപ്പിക്കുന്നു.
കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു ലഭിച്ച പ്രോത്സാഹനം സരിതക്കു മുതൽക്കൂട്ടായെങ്കിൽ ശാസ്ത്രീയ വിദ്യാഭ്യാസം നേടാനും ഇവർ മറന്നില്ല. പാലക്കാട് ചിറ്റൂർ സംഗീത കോളജിൽ നിന്നു കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയത് ഈ രംഗത്തു തുണയായി. ഛത്തീസ്ഗഢിൽ നിന്നു തിരൂരിൽ വരാറുള്ള ഉസ്താദ് ദിനേശ് ദേവദാസ്ജിയിൽ നിന്ന് അഞ്ചു വർഷത്തോളം ഹിന്ദുസ്ഥാനിയിൽ പരിശീലനം നേടിയതോടെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ഉപ്പ തുടങ്ങിയ റഹ്മാൻ മ്യൂസിക് ക്ലബിന്റെ തണലിൽ പാടിവളർന്നു. സംഗീത സാമ്രാട്ട് എം.എസ്.ബാബുരാജിനൊപ്പം ഏറെകാലം കംപോസറായിരുന്നു ഉപ്പ റഹ്മാൻ. ഗുലാം അലിയുടെയും മെഹ്ദി ഹസന്റെയും ഗസലുകൾ വീട്ടിൽ രാഗവീചികൾ തീർത്തപ്പോൾ ഇവ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്നു പറയാം. എട്ടിൽ പഠിക്കുന്ന കാലത്താണു ഹരിഹരന്റെ ആൽബം പുറത്തിറങ്ങുന്നത്. ഇവ പഠിച്ചാണു ഗസൽ അവതരിപ്പിച്ചതെന്നു സരിത ഓർത്തു.
പത്താം വയസിൽ പിന്നണി ഗായകൻ പി.ജയചന്ദ്രനൊപ്പം മാപ്പിളപാട്ട് ആൽബത്തിൽ പാടാൻ അവസരം ലഭിച്ചു. ദൂരദർശൻ, ഏഷ്യാനെറ്റ്, മീഡിയാവൺ, കൈരളി, അമൃത, മനോരമ വിഷൻ തുടങ്ങിയ ചാനലുകളിൽ ഗസൽ ഉൾപെടെ അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവ് നൗഷാദ് നന്നായി ഗാനങ്ങൾ എഴുതും. ഇരുവരും ചേർന്ന് ‘ഒരു വാക്ക് പിന്നേയും ബാക്കി’ എന്ന ആൽബം പുറത്തിറക്കി. മഞ്ചേരിയിലെ വേദി കലാ സംഘടന സംസ്ഥാനതലത്തിൽ നടത്തിയ ഗസൽ മത്സരത്തിൽ ജേതാവായിരുന്നു സരിത. പഠിക്കുന്ന അവസരത്തിൽ കലാതിലക പട്ടം ചൂടിയിരുന്നു.
ഗാന രംഗത്തിനു പുറമെ കഥാരചനയിലും തിളങ്ങി. മാതൃഭൂമി ആഴ്ചപതിപ്പ് വിദ്യാർഥികൾക്കായി നടത്തിയ സംസ്ഥാനതല ചെറുകഥാ മത്സരത്തിൽ സരിത രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ‘പാട്ടുവണ്ടിയിലെ കഥാസഞ്ചാരങ്ങൾ’ എന്ന പേരിൽ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. സരിതയുടെ പാട്ടുകൾ പലർക്കും പ്രചോദനമായിട്ടുണ്ടെന്നതാണ്് മറ്റൊരു വിശേഷം. ഷാർജയിൽ താമസമാക്കിയ വീട്ടമ്മ സരിതയിൽ നിന്നുള്ള സ്വാധീനത്താൽ പാട്ടിന്റെ വഴിയിലെത്തി. കുച്ച് ദിൽനേ കഹാ എന്ന പ്രോഗ്രാം ഉൾപെടെയുള്ളവ കണ്ടായിരുന്നു ഇത്. ഇക്കാര്യത്തിൽ ഒരു സ്ത്രീ എന്ന നിലയിലുള്ള ആത്മവിശ്വാസം വലുതാണ്. തന്റെ കരിയറിലെ ഗ്രാഫ് ഉയർത്താൻ ഈ പ്രോഗ്രാം സഹായിച്ചതായി മൂപ്പത്തിയാറുകാരി സരിത വിശ്വസിക്കുന്നു. ശരിക്കും ബ്രേക്കാണ് കുച്ച് ദിൽനേ കഹാ. തിരൂർ പുത്തൻതെരുവിലാണ് താമസം. ഭർത്താവ് നൗഷാദ് കംപ്യൂട്ടർ സെന്റർ നടത്തുന്നു. രണ്ടു മക്കൾ. എട്ടിൽ പഠിക്കുന്ന നസീം അഹമ്മദ് മിർസയും നഴ്സറി വിദ്യാർഥിനി നൂറാ നസ്രിയയും.
ആർ.കെ.പ്രദീപ്
ഇന്ന് ആര്‍ത്തവശുചിത്വ ദിനം; ആരോഗ്യകരമാകണം ആര്‍ത്തവകാലം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പ്പിനും ആരോഗ്യകരമാ
സ്ത്രീകൾക്ക് ഈസ്ട്രജൻ എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
സീതപ്പഴം ഗർഭിണികളുടെ ആരോഗ്യത്തിനു മികച്ചത്
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയ
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാം
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ പല മാരകരോഗങ്ങളെയും നിയന്ത്രിക്
ആർത്തവപ്രശ്നങ്ങൾക്ക് ആയുർവേദത്തിലൂടെ പരിഹാരം നേടാം
ആയുർവേദശാസ്ത്രത്തിലെ വിവിധ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയാണ
സ്ത്രീകൾ ഈന്തപ്പഴം കഴിക്കേണ്ടതിന്റെ ആവശ്യകത എന്ത്?
സ്ത്രീകളുടെ, പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം. ഈന്ത
സ്ത്രീകൾക്ക് ഈസ്ട്രജൻ ഭക്ഷണം എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്
നഖങ്ങളിലെ പൂപ്പൽബാധ
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റി
മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമാ
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
പപ്പായ കഴിച്ചാൽ പലതാണു ഗുണം!
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്
പാദം വിണ്ടുകീറൽ - ശ്രദ്ധിക്കുക
പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോട
കനകകാന്തിക്ക് കസ്തൂരിമഞ്ഞള്‍
സ്ത്രീകള്‍ സൗന്ദര്യവര്‍ധനവിനായി കസ്തൂരിമഞ്ഞളെന്ന പേരില്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കടും മഞ്ഞനിറത്ത
കരിമംഗല്യത്തിനു ചികിത്സയുണ്ടോ ?
മധ്യവയസ്കരായ സ്ത്രീ-പുരുഷന്മാരെ ബാധിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മെലാസ്മ അഥ
താരന് ഷാംപൂ ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ
വിഷാദമൊരു രോഗമാവാം
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സ
കഥപറച്ചിലിന്റെ പെണ്‍സ്വരം
കഥാപ്രസംഗം എന്ന് കേട്ടാല്‍ ആദ്യം മനസില്‍ വരുന്ന പേര് വി. സാംബശിവന്‍േറതാണ്. കഥപറച്ചിലിന്റെ പുതുഭാവങ്ങ
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ്് എന്നിവ വൈറസ് അണുബാധയിൽ ന
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാ
ട്രെൻഡിയാവാൻ വട്ടപ്പൊട്ട്
പെണ്‍കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരു
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാന
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീ
ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃത
ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ
സൈബർ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ
എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊ
പിരിയില്ലൊരിക്കലും...
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ ക
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പര
സൗന്ദര്യത്തിനു കൽപ്പനയുടെ സംരക്ഷണം
എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു.
വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവ
പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
സ്വർണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികൾക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അട
മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോ
വരൂ, സുന്ദരിയാകാം
എഴുപതുകളുടെ തുടക്കം... ചേർത്തലയിലെ പ്രമുഖ കോളജിലെ ഹോസ്റ്റലിലാണ് സംഭവം... ക്ലാസിലേക്കു പോകാനായി തയാറെ
പത്തരമാറ്റിൻ തിളക്കവുമായി ഗായത്രി
അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വർഷമായി സിനിമ–സീര
വെയിലത്തു വാടാത്ത പാട്ട്!
സിൽക്ക് സ്മിതയ്ക്കുവേണ്ടി പാടുക– ഒരു പതിമൂന്നുകാരി പെൺകുട്ടിക്ക് സിനിമയിൽ കിട്ടിയ ആദ്യ അവസരം. ഒന്നുക
ആദ്യമായിട്ടൊന്നുമല്ല ആദ്യ
വെറുതെ ഒരു രസത്തിന് 8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി ‘‘സൂപ്പർ ഹിറ്റ് സോംഗ്സ്’’ അവതരിപ്പിച്ച
മുഗൾ രാജവംശത്തിന്റെ പ്രൗഢിയിൽ ലാച്ച
യുവതികൾക്ക് നിശ്ചയത്തിനും വിവാഹത്തിനും ഒരുപോലെ ഉപയോഗിക്കുന്ന വിവാഹവസ്ത്രമാണ് ലാച്ച. സാധാരണയായി മുസ്്
മാലാഖയെ പോലെ...
ക്രിസ്ത്യൻ ബ്രൈഡിനു മിഴിവേകാൻ വൈറ്റ്, ഓഫ് വൈറ്റ്, ഗോൾഡൻ കളറുകളിലെ ഗൗണുകൾ വിപണിയിൽ.
സ്ലീവ്ലെസ
ഫ്ളോറൽ കളക്ഷൻസ്
വേനലിൽ അല്പം കൂളാകാൻ യൂത്ത് തെരഞ്ഞെടുക്കുന്നത് ഫ്ളോറൽ കളക്ഷൻസാണ്. ധരിക്കുന്നവർക്കും കാണുന്നവർക്കും ക
എമ്പോറിയോ അർമാനി സ്പ്രിംഗ് വാച്ച് ശേഖരം
എമ്പോറിയോ അർമാനിയുടെ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള സ്പ്രിംഗ് വാച്ച് ശേഖരം വിപണിയിലെത്തി. ക്ലാസ്
കാമ്പസ് ട്രെൻഡുമായി ഈവാ ഹവായി
പുതുതായി ആരംഭിക്കുന്ന വിവിധ മോഡലുകളിലുള്ള സാൻഡൽ സ്, ഷൂസ്, ഫാൻസി ചപ്പൽസ്, കളർ ഹവായികൾ എന്നിവയുടെ വൻ ശ
മൊയ്തീൻ തരംഗം നിലയ്ക്കുന്നില്ല; ‘എന്ന് നിന്റെ മൊയ്തീൻ‘ ചെരുപ്പിലും
കേരളത്തിലെ തിയറ്ററുകളിൽ തകർത്തോടുന്ന ‘എന്ന് നിന്റെ മൊയ്തീൻ’ തരംഗം ഫാഷൻ രംഗത്തേക്കും വ്യാപിക്കുന്നു.
ഒറ്റക്കാലിൽ അണിയാം ഫാൻസി പാദസരം
അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരമ്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസു
ആത്മവിശ്വാസം വെളിച്ചമാക്കി ജിബി
കാലിക്കട്ട് വാഴ്സിറ്റിയുടെ എംഎ പരീക്ഷയിൽ ജിബി എന്ന പെൺകുട്ടി റാങ്ക് നേടിയപ്പോൾ വീട്ടുകാർക്കും നാട്ടു
മേനിയഴകിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ ആരോഗ്യത്തിനു ഗുണപ്രദം. അതു ചർമത്തിനു സംരക്ഷണം നല്കുന്നു. ഈർപ്പം നി
തരംഗമായി ടോ റിങ്ങ്
കാൽവിരലുകൾക്ക് അഴകു നൽകുന്ന മിഞ്ചി(ടോ റിങ്ങ്) ഇന്നു പെൺകുട്ടികൾക്കിടയിൽ സർവസാധാരണമാണ്. പ്ലാസ്റ്റിക്ക
മുടിയഴകിന്
1. അഴകുളള മുടിക്ക്്് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം
ദാവണിയിൽ തിളങ്ങാൻ
ഫാഷന്റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാൻ അവർ ഒകെ. പക്ഷേ
മലർ വീണ്ടും വിരിയുന്നു
ഷിജീഷ് യു.കെ.
അടുത്ത കാലത്തൊന്നും മലയാളി ഇത്രമേൽ ഒരു ചലച്ചിത്ര നായികയിൽ ആകൃഷ്ടനായിട്
സൂപ്പർ ലുക്കു തരും മാലകൾ
പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണൽ ആഭരണങ്ങളിൽ എന്നും ഡ
അച്ഛന്റെ മകൾ
ഒരു കാലഘട്ടത്തിൽ നമ്മുടെ മനസ്സിൽ കുടിയേറിയ പൂച്ചക്കണ്ണുള്ള നായകൻ പിന്നീട് വില്ലനായപ്പോഴും ആ സ്നേഹം ന
പ്രിയമേറും ജിമുക്കി
കമ്മലുകളുടെ വിഭാഗത്തിൽ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായും കല്ലുപിടിപ്പിച്ചതും മ
ഈ റാങ്ക് കുടുംബത്തിനു കിട്ടിയത്
വിവാഹത്തിന്റെ ആദ്യനാളുകളിൽ കരിയറിനെ കുറിച്ചു വേവലാതിപ്പെട്ട ഡോക്ടറായ ഭാര്യക്ക്, സഹപാഠി കൂടിയായിരുന്ന
സൗമ്യം, സുന്ദരം; കബനി എന്ന നിഖില
സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലുള്ളപ്പോഴാണു ബാലേച്ചിയുമായി(ശ്രീബാല കെ. മേനോൻ) പരിചയത്തിലായത്. ഏറെ
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോ’യെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണ
സ്റ്റൈലാകാൻ ബെൽറ്റ്
ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായ ബെൽറ്റിൽ സ്ത്രീകളും കൈവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പൊക്കെ പാന്റ
ചിരിക്കാനാവാതെ അവൾ...
ബാംഗളൂരിലെ പ്രസിദ്ധമായ ഒരു ദന്തൽ കോളജിൽ വിദ്യാർഥിനിയായിരുന്ന പ്രിയയെ മാതാപിതാക്കൾ ഒരുമിച്ചാണ് എന്റെ
ആർത്തവ വിരാമം:കരുതിയിരിക്കാം
ജീവിതത്തിലെ സുപ്രധാന കാലമാണ് ആർത്തവവിരാമ കാലം. 45–55 വയസിനിടെയാണ് സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്നത്.
സീതാലയം– സ്ത്രീകൾക്ക് ഒരു സാന്ത്വനസ്പർശം
അടുത്തറിയാം ഹോമിയോപ്പതിയെ –6
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ ഏറെ ചൂഷണങ്ങൾക്കു വിധേയാകുന
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top