Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
താരത്തിളക്കമില്ലാതെ....
സിനിമയുടെ താരത്തിളക്കമില്ലാതെ കാമറ ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്ന് അനുദിനം കീഴ്പ്പെടുത്തുന്ന രോഗങ്ങളോട് പട പൊരുതി ഒരു സിനിമാ താരം തൊടുപുഴ മണക്കാട്ട് ചോർച്ചയുള്ള ഇടുങ്ങിയ രണ്ടു മുറി വീട്ടിൽ കഴിയുന്നു.
ഒരു കാലത്ത് മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ തിരക്കേറിയ താരമായിരുന്ന തൊടുപുഴ വാസന്തി ഇന്ന് രോഗക്കിടക്കയിൽ ഇടയ്ക്കിടെ മിന്നി മറയുന്ന സിനിമാ ഓർമകളുടെ ഫ്ളാഷ്ബാക്കിലാണ്. സെറ്റുകളിൽ നിന്നു സെറ്റുകളിലേക്ക് ഓടി നടന്നിരുന്ന ഈ നടി ഇപ്പോൾ ആശുപത്രികളിലേക്കുള്ള യാത്രയ്ക്കായി മാത്രമാണ് വീടിനു പുറത്തിറങ്ങുന്നത്. നാൽപ്പതു വർഷത്തോളമായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന തൊടുപുഴ വാസന്തിയെ മലയാള സിനിമാ ലോകവും മറന്നിരിക്കുന്നു. വെള്ളാനകളുടെ നാട് എന്ന സിനിമയിൽ മോഹൻലാലിന്റെ റോഡ് റോളർ ഇടിച്ചു തകർക്കുന്ന വീട്ടിലെ ഗൃഹനാഥ മാത്രം മതി തൊടുപുഴ വാസന്തിയെ ഓർമിക്കാൻ. എന്നാൽ രോഗത്തോട് പൊരുതുന്പോഴും സിനിമയെക്കുറിച്ച് ചോദിക്കുന്പോൾ വാസന്തിക്ക് നൂറു നാവ്. തൊണ്ടയിൽ ബാധിച്ച അർബുദം മൂലം ശബ്ദത്തിന് ഇടർച്ചയുണ്ടെങ്കിലും ഇടറിയ ശബ്ദത്തിൽ അവർ അനുഭവങ്ങൾ രാഷ്ട്രദീപികയുമായി പങ്കുവച്ചു.
കലാകുടുംബത്തിൽ നിന്ന് അഭ്രപാളിയിലേക്ക്
തൊടുപുഴ മണക്കാട്ട് ഇളംപ്ലാശേരിയിൽ രാമകൃഷ്ണൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകളായ വസന്തകുമാരി മാതാപിതാക്കളുടെ കലാഭിനിവേശം കണ്ടാണ് ഈ രംഗത്തേക്കു കാലൂന്നുന്നത്. തൊഴിലാളിയായിരുന്ന പിതാവ് മികച്ച നാടകനടനും ബാലെ കലാകാരനുമായിരുന്നു. തൊടുപുഴ കേന്ദ്രമായി ജയഭാരതം നൃത്തകലാലയം എന്ന ബാലെ ട്രൂപ്പ് നടത്തിയിരുന്നു. ബാലെയുടെ നടന്മാരെയും അണിയറ പ്രവർത്തകരെയും വീട്ടിൽ താമസിപ്പിച്ച് ചുമട്ടുതൊഴിലിൽ നിന്നു ലഭിക്കുന്ന വരുമാനം വരെ ഇതിനായി ചെലവഴിച്ചു. ട്രൂപ്പ് നടത്തി കടം കയറിയെങ്കിലും മകളെ കലാകാരിയാക്കണമെന്ന ആഗ്രഹത്തിൽ വസന്തകുമാരി നൃത്തം പഠിക്കാൻ തുടങ്ങി. മാതാവ് പങ്കജാക്ഷിയമ്മ അറിയപ്പെടുന്ന തിരുവാതിര കളിക്കാരിയായിരുന്നു. മോഹിനിയാട്ടത്തിലും തിരുവാതിരകളിയിലും പരിശീലനം നേടിയപ്പോൾ ബാ
ലെ ട്രൂപ്പുകളിൽ അവസരം ലഭിച്ചു തുടങ്ങി. അക്കാലത്ത് ഈ രംഗത്ത് പ്രമുഖനായിരുന്ന ശാരംഗപാണിയുടെ ബാലെകളിൽ നല്ല വേഷങ്ങൾ ലഭിച്ചു. ഇതാണ് സിനിമയിലേക്കുള്ള വഴി തുറന്നതും.
സിനിമയുടെ ലോകത്തേക്ക്
1978-ൽ ഉദയായുടെ ധർമക്ഷേത്രേ കുരുക്ഷേത്രേ എന്ന സിനിമയിൽ നൃത്ത വേഷത്തിൽ അഭിനയിച്ചായിരുന്നു തുടക്കം. പി.വസന്തകുമാരി എന്ന പേരിലാണ് ആദ്യം അഭിനയിച്ചത്. സിനിമാ താരങ്ങൾക്ക് പേരിനോടൊപ്പം സ്ഥലപ്പേരു ചേർക്കുന്നൊരു പതിവുണ്ടായിരുന്നതിനാൽ നടി അടൂർഭവാനി പേരിനൊപ്പം തൊടുപുഴ എന്നതു കൂടി കൂട്ടിച്ചേർത്തു. അങ്ങനെ വസന്തകുമാരി തൊടുപുഴ വാസന്തിയായി. ആദ്യമായി ഡയലോഗ് പറഞ്ഞ് അഭിനയിച്ചത് പ്രേം നസീറിനൊപ്പം ചെന്നായ വളർത്തിയ കുട്ടി എന്ന ചിത്രത്തിലാണ്. 1982-ൽ മോഹൻ സംവിധാനം ചെയ്ത ആലോലം എന്ന ചിത്രത്തിൽ കെ.ആർ.വിജയക്കൊപ്പം നായികാ പ്രാധാന്യമുള്ള വേഷത്തിൽ അഭിനിയിച്ചു. എന്നാൽ പിന്നീടിങ്ങോട്ട് ഇത്തരം വേഷങ്ങൾ വാസന്തിയെ തേടിയെത്തിയില്ല.
450 ചിത്രങ്ങൾ
നായികാ പ്രാധാന്യമുള്ള വേഷങ്ങൾ അല്ലെങ്കിലും മനസിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ വേഷങ്ങൾ പിന്നീട് തൊടുപുഴ വാസന്തിയെ തേടിയെത്തി. അമ്മയായും അമ്മായിഅമ്മയായും കുശുന്പുകാരിയായ സഹോദരിയായും നർമത്തിന്റെ മേന്പൊടിയുള്ള കഥാപാത്രങ്ങളുമായി വാസന്തി മലയാള സിനിമയിൽ നിറഞ്ഞു. ഒരു ദിവസം ഒന്നിൽക്കൂടുതൽ സിനിമകളിൽ വരെ അഭിനയിക്കുമായിരുന്നു. ടൈപ്പ് ചെയ്യപ്പെട്ടു പോകുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നുവെങ്കിലും കുടുംബത്തിനു വേണ്ടി നിൽക്കാതെ ലൊക്കേഷനുകളിലേക്ക് പാഞ്ഞു. മലയാളത്തിനു പുറമെ ഇളയരാജയുടെ ഒരു തമിഴ്സിനിമയിലും 16 സീരിയലുകളിലും നൂറോളം നാടകങ്ങളിലും വേഷമിട്ടു. ആസിഫ് അലി നായകനായ ഇതു താൻടാ പോലീസ് ആണ് അവസാനം അഭിനയിച്ച ചിത്രം.
നസീർ മുതൽ ആസിഫ് അലി വരെ
നിത്യഹരിത നായകൻ പ്രേംനസീർ മുതൽ യുവനായകൻ ആസിഫ് അലി വരെയുള്ളവരൊത്ത് ഇതിനോടകം അഭിനയിച്ചു. നസീർ, മധു, സോമൻ, സുകുമാരൻ കാലഘട്ടത്തിനു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ പല സിനിമകളിലും അഭിനയിച്ചു. ഇപ്പോഴത്തെ ന്യുജെൻ നായകന്മാരോടൊത്ത് മാത്രമാണ് അഭിനയിക്കാത്തത്. സത്യൻ അന്തിക്കാട് ഒട്ടേറെ സിനിമകളിൽ നല്ല വേഷങ്ങൾ നൽകി. ഇതു കൂടാതെ തമിഴിൽ കമലഹാസൻ, ഹിന്ദി നടൻമാരായ ഓംപുരി , അംജദ്ഖാൻ എന്നിവർ മലയാളത്തിൽ അഭിനയിച്ചപ്പോൾ ഇവർക്കൊപ്പവും വേഷമിട്ടു. ഇതിനിടെ മികച്ച നാടകനടിക്കുള്ള സംസ്ഥാന പുരസ്കാരവും ഫിലിംക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.
ജീവിതത്തിൽ തിരിച്ചടികൾ
സിനിമയിൽ തിളങ്ങുന്പോഴും ജീവിതം പലപ്പോഴും ഈ കലാകാരിയോട് ക്രൂരത കാട്ടി. സിനിമാഭിനയം തുടങ്ങിയ കാലത്ത് പിതാവ് രാമകൃഷ്ണൻ നായർ കാൻസർ ബാധിച്ച് മരിച്ചു. തുടർന്ന് ഏതാനും വർഷം സിനിമ രംഗത്തു നിന്ന് മാറിനിൽക്കേണ്ടി വന്നു. പിന്നീട് സിനിമയിൽ തിരിച്ചെത്തി അധികനാൾ കഴിയുന്നതിനു മുൻപ് സിനിമ പ്രൊഡ്യൂസർ ആയ കോഴിക്കോട് സ്വദേശി രജീന്ദ്രൻനായരെ വിവാഹം കഴിച്ചു. എന്നാൽ പത്തു വർഷത്തെ ദാന്പത്യജീവിതത്തിനു വിട നൽകി കാൻസർ ബാധിച്ച് അദ്ദേഹം മരിച്ചു. ഈ ദാന്പത്യത്തിൽ മക്കളുമില്ല. പിന്നാലെ അമ്മയും ലോകത്തോടു വിടപറഞ്ഞതോടെ വാസന്തി ജീവിതത്തിൽ തനിച്ചായി.
തളരാതെ പോരാടി, കാലിടറി
ഇതിനിടെ രോഗങ്ങൾ മെല്ലെ തലപൊക്കിത്തുടങ്ങി. പ്രമേഹം പലപ്പോഴും അലോസരപ്പെടുത്തിയിരുന്നുവെങ്കിലും ഇതിനെ അവഗണിച്ച് സഹോദരങ്ങൾക്കും മറ്റുമായി വീണ്ടും സിനിമയിൽ അഭിനയിക്കുന്നതിനായി പോയി. പക്ഷേ പ്രമേഹം കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായതോടെ ശരീരം പലപ്പോഴും പ്രതികരിച്ചു. രണ്ടു വർഷം മുൻപ് ഹൃദയാഘാതമുണ്ടായി. തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തി. പ്രമേഹം മൂലം കാലിൽ പഴുപ്പു കയറിയപ്പോൾ വലതു കാൽ മുട്ടിനു മുകളിൽ മുറിച്ചു നീക്കി. കഴിഞ്ഞ വർഷം വീട്ടിൽ തെന്നി വീണതിനെ തുടർന്ന് ഇടതു കാലിൽ ഒടിവുണ്ടായി. ഇപ്പോൾ കന്പിയിട്ടിരിക്കുകയാണ്. ഈ വർഷമാദ്യമാണ് തൊണ്ടയിൽ അർബുദമാണെന്ന് തിരിച്ചറിയുന്നത്. റേഡിയേഷൻ നടത്തുന്നതിന്റെ ക്ഷീണവുമുണ്ട്. ചികിൽസയ്ക്കായി ഇതിനോടകം ലക്ഷങ്ങൾ ചെലവഴിച്ചു. ഇനി മുന്നോട്ടുള്ള ചികിൽസയെക്കുറിച്ച് ചോദിച്ചാൽ ഈ താരത്തിന് ഉത്തരമില്ല.
സന്പാദ്യം കൊച്ചു വീടു മാത്രം
സിനിമയിൽ അഭിനയിച്ചു ലഭിച്ച പണം കൊണ്ട് മണക്കാട് ഒരേക്കർ സ്ഥലം വാങ്ങിയിരുന്നു. ഇതിൽ 43 സെന്റ് ഭർത്താവിന്റെ ചികിൽസാർഥം വിറ്റു. പത്തു സെന്റ് പണയത്തിലാണ്. ബാക്കിയുള്ള സ്ഥലത്ത് നിർമിച്ച രണ്ടു മുറിയും അടുക്കളയുമുള്ള കൊച്ചു വീട്ടിലാണ് താമസം. ഇവിടെ ഇളയ സഹോദരൻ പ്രവീണ്‍കുമാറാണ് ഒപ്പം താമസം. മറ്റ് അഞ്ചു സഹോദരിമാരും രണ്ടു സഹോദരൻമാരും സഹായത്തിനെത്തും. പരസഹായം കൂടാതെ കിടക്ക വിട്ടെഴുന്നേൽക്കാൻ കഴിയാത്തതിനാൽ എപ്പോഴും ആരെങ്കിലും ഒപ്പമുണ്ടാവണം. മൂക്കിലൂടെ ഇട്ടിരിക്കുന്ന റബർക്കുഴലിലൂടെയാണ് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നത്.
സിനിമാലോകവും മറന്നു
ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന ഈ നടിയെ സിനിമാ ലോകവും ഓർമകളുടെ പിന്നാന്പുറത്തേക്ക് തട്ടിയ നിലയിലാണ്. സിനിമയിൽ തിരക്കു കുറഞ്ഞപ്പോൾ വരമണി നാട്യാലയം എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തിയിരുന്നു വാസന്തി. ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി അലട്ടിയതോടെ ഇതു നിർത്തി. മുൻകാലത്ത് ആയിരത്തോളം ശിഷ്യരുണ്ടായിരുന്നു ഈ നർത്തകിക്ക്. ഇപ്പോൾ സിനിമാ താര സംഘടനയായ അമ്മയിൽ നിന്നും ലഭിക്കുന്ന 5,000 രൂപ കൈനീട്ടമാണ് ഏക വരുമാനം. കാൻസർ രോഗ ചികിൽസക്കായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ 70,000 രൂപ ഇൻഷുറൻസും ലഭിച്ചിരുന്നു. ഇപ്പോൾ പരിചയക്കാരും ചില സന്നദ്ധ സംഘടനകളും നൽകുന്ന സഹായത്താലാണ് ചികിൽസയും മറ്റും മുന്നോട്ടു പോകുന്നത്. ഭർത്താവിന്റെ വീട്ടുകാർ സാന്പത്തിക ശേഷിയുള്ളവരാണെങ്കിലും ഇവരും സഹായിക്കാറില്ല. സിനിമാരംഗത്തുള്ള ആരും തന്നെ തിരിഞ്ഞുനോക്കുന്നില്ല. താരസംഘടനയായ അമ്മയെ അവസ്ഥ അറിയിച്ചിരുന്നുവെങ്കിലും ഇവരിൽ നിന്നു കൂടുതൽ സഹായങ്ങൾ ഒന്നും ലഭിച്ചില്ല. എങ്കിലും തൊടുപുഴ വാസന്തിയെന്ന സിനിമാ താരത്തിന് ആരോടും പരിഭവമില്ല. വല്ലപ്പോഴും കാണാനെത്തുന്ന സന്ദർശകരെ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു. അവരെ കൈ കൊണ്ട് അഭിനയവും നൃത്തവും കാണിക്കുന്നു. അഭിനയിക്കാൻ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് ഉത്തരം ഇതാണ്. ഒരു കാലില്ലെങ്കിലും ഇനിയും സിനിമയിൽ അഭിനയിക്കണമെന്നുമുണ്ട്. രോഗത്തെ വെല്ലു വിളിച്ചെങ്കിലും.... ഇടർച്ചയോടെ വാക്കുകൾ മുറിയുന്നു...
ടി.പി.സന്തോഷ്കുമാർ
ഫോട്ടോ: ബിബിൻ സേവ്യർ
വെറുതെ നടന്നാൽ നാലു ലക്ഷം ശന്പളം!
വെറുതെ നടന്നാൽ ശന്പളം കിട്ടുമോ? ആരോടു ചോദിച്ചാലും ഇല്ല എന്ന മറുപടി കിട്ടാൻ വലി
ഒറ്റവാശി; ഭാരം കുറച്ചു 148ൽ നിന്ന് 68ലേക്ക്
ആൾട്ടൺ ടവറിലെ വിനോദകേന്ദ്രം സന്ദർശിക്കാൻ വേണ്ടിയാണ് അഞ്ചു വയസുകാരൻ മകനുമൊ
അമേരിക്കൻ മോഡൽ ബ്രസീലിയൻ ചേരിയിൽ!
ന്യൂയോർക്കിൽ നിന്ന് കാണാതായ മോഡലിനെ ബ്രസീലിൽ കണ്ടെത്തി. എലോയിസ പിന്റോ ഫോണ്ടെസ
ഒരു പ്രണയം, അഞ്ച് ജീവൻ
തമിഴ് സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ തിരുനെൽവേലിയെ വാർത്തകളി
ഗ്യാങ്സ്റ്ററല്ല, മോൺസ്റ്റർ!
ഈ പറക്കും തളിക എന്ന സിനിമ ആളുകളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല. ഇന്നും ചാ
നായയുടെ "അസൂയ'
മാതാപിതാക്കൾ തനിക്ക് നൽകുന്നതിനേക്കാൾ ശ്രദ്ധ അനുജന് നൽകുന്നുണ്ടെന്ന തോന്നല
"ഈ ലോകം എത്ര സുന്ദരമാണ്'
ഉത്തരകൊറിയൻ വാർത്തകൾ അറിയാൻ മലയാളികൾക്ക് വലിയ താത്പര്യവുമാണ്. ഉത്തരകൊറ
പേടിക്കണം ഈ ചിലന്തിയെ
സ്ത്രീകളായ സീരിയൽ കില്ലർമാരെ വിശേഷിപ്പിക്കുന്നത് ബ്ലാക്ക് വിഡോ സ്പൈഡർ അഥവ കറു
ചിരി പകർച്ചവ്യാധി!
ചിരി ടെൻഷനു മരുന്നാണെന്നു ഗവേഷകർ. കൈകൾ ആകാശങ്ങളിലേക്കെറിഞ്ഞ് ചിരിച്ചുമറിഞ
ഫേസ്ബുക്ക് ഡിറ്റക്ടീവ്!
ഇപ്പോഴെങ്കിലും എനിക്കൊരു മറുപടി അയച്ചല്ലോ... നിങ്ങളുടെ കണ്ണുകൾ സെക്സിയാണ്..
"സ്നേഹം കൊണ്ടാ സാറേ...'
അമേരിക്കയിൽ ഭർത്താവ് മലയാളി നഴ്സിനെ കുത്തികൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെ
ആറു പതിറ്റാണ്ടു കഴിഞ്ഞു; ചത്തിട്ടും "മരിക്കാതെ' സ്റ്റക്കി!
ശരാശരി പത്തു മുതൽ 12 വർഷം വരെയാണ് ഒരു നായയുടെ ആയുസ്.. അതുകഴിയുന്പോൾ ചാകും..
എന്തൊരു ചെയ്ഞ്ച്!
മേക്കപ്പിലൂടെ നയൻതാരയുടെ രൂപ സാദൃശ്യം വരുത്തിയ പെണ്‍കുട്ടിയുടെ വീഡിയോ നേരത്
മിസോറാമിലെ എലിവിളയാട്ടം!
പ്രളയം പോലെ എലികൾ നമ്മുടെ കൃഷിയിടങ്ങളിലേക്ക് ഇരന്പിവരിക, പോരുംവഴിയിൽ കണ്
അഞ്ജനയുടെ മരണം: മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കുന്നു
കാഞ്ഞങ്ങാട്: തലശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിന്റെ മരണവുമായി
ആശ്വാസമായി ദിശ
കോവിഡ് 19 രോഗം ബാധിച്ച് സംസ്ഥാനത്ത് നിരവധി പേര് ചികിത്സയില്‍ കഴിയുന്ന സാഹചര്യ
ലഹരിയെ തളയ്ക്കാന്‍ ‘യോദ്ധാവ് ’
കോഴിക്കോട്: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍
ഈ വർഷം അടിപൊളിയാകും, കിട്ടിയത് വെള്ള സ്രാവിനെയല്ലേ...
ഏതൊരു കാര്യത്തിന്റെയും തുടക്കം നന്നായാൽ പകുതി നന്നായി എന്നാണല്ലോ ചൊല്ല്. അപ്പ
ഒഴുക്കിനെതിരേ നീന്തുന്നവർ
തരംഗമാകുന്നു... കപ്പിൾ ഷൂട്ടുുകൾ-3
ഈ വിവാഹാഘോഷങ്ങൾക്കും ബഹളങ്ങൾക്കും ഇ
ഒൗട്ട്ഡോർ ലൊക്കേഷൻ
മൂന്നാറും പൊന്മുടിയും അതിരപ്പള്ളി വെള്ളച്ചാട്ടവും മുതൽ നാടൻ കള്ളുഷാപ്പും ഹൈഫൈ
തരംഗമാകുന്നു കപ്പിൾ ഷൂട്ടുകൾ
നവവധുവിനെ തലയ്ക്കു മുകളിൽ ഉർത്തി വട്ടംകറക്കുന്ന പുതുമണവാളൻ, ജിംനാസ്റ്റിന്
മിഖായേല്‍ നീ എവിടെയാണ്
ഗിരീഷ് പരുത്തിമഠം
മിഖായേലിന്റെ ഹൃദയം നിറയെ സാഹസികതയോടുള്ള അടു
ഒരു യുദ്ധത്തിന്റെ കഥ
ലോകചരിത്രത്തിന്റെ ഭാഗമായി മാറിയ കുളച്ചൽ യുദ്ധം നടന്നിട്ട് 278 വർഷം പിന്നിടു
തൃപ്പൂണിത്തുറ കവർച്ചാക്കേസിന്റെ നാൾ വഴികളിലൂടെ....
2018 ഡിസംബർ പതിനഞ്ചിനു തൃപ്പൂണിത്തുറയിൽ അർധരാത്രി കുടുംബാംഗങ്ങളെ കെട്ടിയിട്
വളർത്തുനായ ഒടുവിൽ കരടിയായി
യുവഗായിക വീട്ടിൽ വളർത്തിയ നായ വളർന്നപ്പോൾ കരടി. മലേഷ്യയിൽ നിന്നുള്ള ഗായികയ
മണിക്കൂറിൽ 320 കിലോമീറ്റർ വേഗം
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഷഹീൻ ഫാൽക്കൻ നീലഗിരി മലനിരക
പൈതൃകം കാക്കാൻ കോടികൾ...
പൈതൃക സംരക്ഷണം ഒരിക്കലും ബാധ്യതയല്ല അതൊരു ഉത്തരവാദിത്വവും കടമയുമാണെന്ന് ജ
കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാര് റീലോഡഡ്
എവിടേക്കാ എല്ലാവരും കൂടി സിനിമയ്ക്കായിരിക്കും...കുടുംബസമേതം എവിടേക്കോ പോകാ
ശിശുക്കൾ വിൽപനയ്ക്ക്!
പെണ്‍കുഞ്ഞാണ് പിറന്നതെങ്കിൽ അതിനെ അപ്പോൾതന്നെ അരുംകൊല ചെയ്തിരുന്ന തമിഴ് നാ
അണ്ണാൻ കുഞ്ഞുങ്ങൾക്ക് പൂച്ചയമ്മ
കറുത്ത പൂച്ചയുടെ നാക്കിൽ കൈവച്ചിരിക്കുന്ന ഒരു ചുവന്ന അണ്ണാൻ. ഈ ചിത്രം ഇപ്പോൾ ഇ
ഇതെന്തൊരു ഭാഗ്യമാണ്
ലോക നാവിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടു സംഭവ
സ്വർണവർണം വിതറി കർണികാരം
ആലപ്പുഴ: മലയാളികൾ നല്ല നാളേക്കായി കണികണ്ടുണരുന്ന കണിക്കൊന്നപ്പൂക്കൾ ഇക്കു
ഇവിടെ മനുഷ്യരും മുതലകളും ഭയ്യാ, ഭയ്യാ
നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകള
ചൊവ്വയിലേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടും
ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർത്ഥ്യമാക്കാനുമുള്ള പദ്ധതിക്ക്
പഴുതാരയുടെ കൂട്ടുകാരൻ
മനുഷ്യർ പല മൃഗങ്ങളോടും ചങ്ങാത്തംകൂടാറുണ്ട്. എന്നാൽ കൊടുംവിഷമുള്ള പഴുതാരയേ
ചെറിയ ശ്രമങ്ങള്‍, വലിയ ലാഭം
നിരക്കു വർധിപ്പിക്കും മുൻപ് വൈദ്യുതി ഉപഭോഗം കുറയ്ക്കാം
കേരളത്തെ പിടിച്ചു
ഒരു മീശക്കഥ സൊല്ലട്ടുമാ....
"മീശ'യെന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് വിവാദങ്ങൾ ഘോഷയാത്രയായി എത്തുന്ന
തേയിലക്കൃഷിയുടെ ചരിത്രത്തിലേക്ക് ടീ മ്യൂസിയം
വൈത്തിരി പൊഴുതനയ്ക്കു സമീപം അച്ചൂരിൽ ഹാരിസണ്‍സ് മലയാളം കന്പനി ആരംഭിച്ച ടീ മ
മലയാളിസ്പര്ശത്തില് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണിയില്‍
വേളാങ്കണ്ണി: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ വേളാങ്കണ്ണിയിലേക
അപകടങ്ങൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!
അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ സെൽഫിയും ഫോട്ടോയുമെടു
ഈ കൊച്ചു മിടുക്കനു നൽകാം 100
കോട്ടയം: അഞ്ചാം ക്ലാസ് മുതൽ സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചു ജീവിക്
സീബ്രാവരകൾ ‘ചുവപ്പ് ’അണിയുന്പോൾ
കാല്‍നടയാത്രക്കാരന്റെ റോഡിലെ "അവകാശ' മേഖലയാണ് സീബ്രാലൈനുകള്‍ . ലോകത്തെവിടെ
ജീവിതം സുരക്ഷിതമാക്കാൻ ചെയ്ത അരുംകൊലകൾ
റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സ
കനോലി കണ്ണീരണിഞ്ഞാൽ കോഴിക്കോടും ‘മുങ്ങും’
ദശാബ്ദങ്ങളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെല്ലാം കണ്ണീരായി നിറഞ്ഞൊഴുകിയപ
കടലിനു നടുവിലെ കാലാപാനി
ഇന്ത്യയുടെ ഏറ്റവുമടുത്ത തീരത്തുനിന്ന് ഏതാണ്ട് 1500 കിലോമീറ്റർ അകലെ നടുക്കടല
മനസ് കൊണ്ടൊരു കളി
ശരീരഭാഷയിലും സംസാരത്തിലും നിഗൂഢതയൊളിപ്പിച്ച കഥാപാത്രമായിരുന്നു പ്രേതത്തില
വാടകയ്ക്ക് ഒരു വീടു കിട്ടുമോ?
15-ാം നൂറ്റാണ്ടുമുതൽ ജർമ്മനിയിൽ ഉള്ള ഒരു കുടുംബമാണ് ഫഗേഴ്സ്. യൂറോപ്പിലെ പ്രമു
പറന്നുയർന്ന് എയർഫോഴ്സ് ഉൻ
ഉയരണമെങ്കിൽ അതാഗ്രഹിച്ചാൽ മാത്രം പോര,അതിനായി പ്രയത്നിക്കുകകൂടി വേണം. അത് വള
ഇമ്മിണി ബല്യ പുരസ്കാരം
അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ കയറിയാൽ അപ്പോൾ പിടി വീഴും, റെയിൽവെ സ്റ്റേഷൻ
പൂച്ചഭ്രാന്ത്!
നൂറ്റാണ്ടുകളായി മനുഷ്യനോടൊപ്പം ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ് പൂച്ച.പൂച്ചക
5000 വർഷം പഴക്കമുള്ള ടാറ്റു
ശരീരത്തിൽ ടാറ്റു കുത്തുക എന്നത് ഇന്നത്തെ ന്യൂ ജനറേഷൻ തലമുറയിലെ ഒരു ട്രെൻഡ് ആ
എന്തു വിളിക്കണം ഈ പ്രണയത്തെ !
കടലിൽനിന്ന് മീൻപിടിച്ച് ഭക്ഷിച്ച് കടൽക്കരയിലെ പാറക്കെട്ടുകളിൽ ജീവിക്കുന്ന
പൈതൃകങ്ങളിലേക്ക് ചുവടുവച്ച് കണ്ണൂരിന്റെ രാജനഗരം
ചരിത്രത്തെയും ഗതകാലസ്മൃതികളെയും തേച്ചുമിനുക്കി പൈതൃകനഗരങ്ങളുടെ നാടാകാനുള്
ഇറാനിലുണ്ടൊരു അദ്ഭുതദ്വീപ്
ചെറിയ മനുഷ്യർ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ
എടിഎം കള്ളന്മാര്
സതേന്ദ്ര മിശ്രയും ശിവബഹാദൂർ മിശ്രയും സഹോദരങ്ങളാണ്. ഇരുവരെയും കഴിഞ്ഞ ദിവസം
മനുഷ്യാ നീ മണ്ണാകുന്നു......പിന്നെ പാവയും
എണ്ണിയാൽ തീരാത്തത്ര പാവകൾ. ചെറുതും വലുതുമായി അനവധി നിരവധി പാവകൾ. പല രൂപത്
ഉണങ്ങാത്ത മുറിവ്
489 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ
പീറ്ററേട്ടൻ സൂപ്പറാ...
"ഒന്നു മനസുവച്ചാൽ രോഗം പന്പ കടക്കും...മാത്രവുമല്ല ആതുര സേവന രംഗത്ത് നടക്കുന്
തിളങ്ങും ബീച്ചുകൾ
മനോഹരമായ ബീച്ചുകൾകൊണ്ട് സന്പന്നമാണ് മാലി ദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജ
ആ വെടിയൊച്ചയ്ക്ക് 54
അമേരിക്കയുടെ 46-ാം പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡി വെടിയേറ്റു മര
കുറ്റാന്വേഷണ നോവൽ പോലെ
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നട
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെപ്റ്റംബർ 11 നാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പു
കുഞ്ഞമ്പുനായരുടെ കഥ
അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 ല്‍, 57 വര്‍ഷം മുമ്പാണ് പട്ടാളത്തി
മരണശേഷം മറനീങ്ങിയത്....
തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) മരണത്തിൽ തന്നെ ദുരൂഹതയുടെ ഗന്
കരവിരുതിന്റെ കളിത്തോഴന്‍
ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊ
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്ടോബര്‍ 1 ലോക വയോജന ദിനം
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്
കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികളുടെ സുരക്ഷ മെച്ച
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇടയ്ക്കിടെ ലോകത്തോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - ഉ
ഇങ്ങനെയും ചില കള്ളന്മാർ
കൂട്ടാളികൾക്ക് അയാൾ മിസ്റ്റർ പെർഫെക്ട് ആണ്. ഓരോ നീക്കവും അതീവശ്രദ്ധയോടെ നട
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാര്യമായി പരിചയപ്പെടുന്നതിനു മുൻപു തന്നെ കൈയിൽ ഏതാനും കണിക്കൊ ന്നയുടെ വിത്തു
ദിയ എവിടെ ?
കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ - ഫാത്തിമത്ത് സുഹറ
നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള കിർക്കിബി