Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് മകൻ ഫാരിസ് കൊറ്റി ജുമാ മസ്ജിദിലെത്തിയത്. പള്ളിയിൽ താമസിക്കുന്ന മദ്രസ ജീവനക്കാരോട്്് അന്വേഷിച്ചിട്ടും നിരാശയായിരുന്നു ഫലം. അതിനിടയിൽ മദ്രസയുടെ പിന്നിൽ നിന്നു പുകയുയരുന്നത് കണ്ട് അവിടെചെന്ന് നോക്കിയപ്പോൾ കത്തിയമർന്ന ചാരങ്ങൾക്കിടയിൽ പുകയുയരുന്ന നിലയിൽ ഒരു തലയോടും ശരീരത്തിൻറെ കുറച്ചു ഭാഗങ്ങളും കാണപ്പെട്ടു. വിവരമറിഞ്ഞ് ആളുകൾ കൂടി പലവിധ അഭിപ്രായങ്ങൾ പറയുന്പോഴും അക്കൂട്ടത്തിൽ ഉപ്പായുണ്ടോയെന്ന് നോക്കുകയായിരുന്നു അവൻ. കുറെ നേരത്തിന് ശേഷം തൻറെ ഉപ്പയുടെ ശരീരത്തിന്റെ അവശേഷിപ്പാണ് കത്തിത്തീരുന്നതെന്ന് ആളുകളുടെ സംസാരത്തിൽ നിന്നുമറിഞ്ഞ ഫാരിസ് തളർന്നിരുന്നുപോയി.
അന്ന് ഫോണെടുത്തത് ആര്
ഭാര്യ സീനത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തിയ ഒരുലക്ഷം രൂപ കണക്കുപുസ്തകം വച്ച ബാഗിലും തുണിയിൽ പൊതിഞ്ഞ പതിനായിരം രൂപ പാൻസിൻറെ പോക്കറ്റിലുമിട്ടാണ് ഹക്കീം പള്ളിക്കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നിറങ്ങിയത്. പിറ്റേ ദിവസം വിൽക്കേണ്ട ലോട്ടറി ടിക്കറ്റുകൾ വാങ്ങി വീട്ടിൽ വച്ചിരുന്നു. കുറച്ചു ദിവസങ്ങളിലായി ഹക്കിം എന്തിനെയോ ഭയപ്പെട്ടിരുന്നതായി ഹക്കീമിൻറെ ഭാര്യ സീനത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടർന്ന് രാത്രി 11.41ന് മകൻ ഫാരിസ് ഹക്കീമിനെ വിളിച്ചപ്പോൾ ഫോണിലൂടെ വന്ന മറുപ
ി യോഗം തീർന്നില്ല വരാൻ താമസിക്കുമെന്നായിരുന്നു. എന്നാൽ അന്ന് ഫോണിലൂടെ കേട്ട ശബ്ദം ഉപ്പയുടേതല്ലായെന്നും വേഗത്തിലുള്ള ആ സംസാരം ഉപ്പയുടെ ശൈലിയിലല്ലായിരുന്നെന്നും അന്ന് ഏഴാം ക്ലാസിൽ പഠിച്ചിരുന്ന ഫാരിസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കുറെക്കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതവുമായിരുന്നു. പള്ളിക്കമ്മിറ്റിയിലെ ചിലരെ വിളിച്ചപ്പോൾ യോഗം നേരത്തെ കഴിഞ്ഞെന്നായിരുന്നു മറുപടി. നേരം പുലരാറായിട്ടും പിതാവിനെ കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയ മകൻ ഹാരിസ് ഒടുവിൽ എത്തിപ്പെട്ടത് പള്ളിവളപ്പിൽ കത്തിത്തീരാറായ മൃതദേഹത്തിനടുത്താണ്.
ദാമോദരൻ എങ്ങനെ ഹക്കീമായി
23–ാം വയസിൽ നാടുവിട്ട പയ്യന്നൂർ തെക്കേ മന്പലത്തെ ദാമോദരൻ കോഴിക്കോട് ജുമാ അത്ത് പള്ളിയിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് ഹക്കീം എന്ന പേര് സ്വീകരിച്ചു. ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ 1999 ഓഗസ്റ്റ് 13ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ സീനത്തിനെ മതാചാരപ്രകാരം വിവാഹം കഴിച്ചു. വർഷങ്ങൾക്ക് ശേഷം സീനത്തും മകൻ ഫാരിസുമായി തിരിച്ചു വന്ന ഹക്കിം മുന്‍പ് ജ്യേഷ്ഠൻ കുഞ്ഞിക്കണ്ണനിൽ നിന്ന് വാങ്ങിയിട്ടിരുന്ന സ്ഥലത്ത്് ഷെഡ് കെട്ടി താമസമാരംഭിച്ചു. ഹക്കീമിനും കുടുംബത്തിനും ബന്ധുക്കൾ പരമാവധി സ്നേഹവും സഹകരണവും നൽകിയിരുന്നു. ഇതിനിടെയാണ് കൊറ്റി ജുമാ അത്ത്് പള്ളിയുടെ റിസീവർ ജോലി പള്ളിക്കമ്മിറ്റി ഇയാളെ ഏൽപ്പിച്ചത്.
പള്ളി നടത്തിവരുന്ന കുറികളുടെ പണം പിരിക്കൽ, മറ്റു പിരിവുകൾ സമാഹരിക്കൽ, പള്ളിയിലെ ജീവനക്കാർക്ക് ഭക്ഷണമെത്തിക്കൽ, പള്ളിയും പരിസരങ്ങളും ശുചിയാക്കൽ എന്നീ പ്രവർത്തികളാണ് ലോട്ടറി വില്പനക്കൊപ്പം ഹക്കീം ചെയ്തിരുന്നത്. ഇതിനിടയിൽ ഹക്കീമിൻറേയും സീനത്തിൻറേയും ബന്ധുക്കളുടെ സഹകരണവും ബാങ്ക് ലോണുമുപയോഗിച്ച് നിർമിച്ച വീടിൻറെ തേപ്പ് പണിക്കുള്ള മണൽ ഇറക്കി ബാക്കി നിർമാണ പ്രവർത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഹക്കീം. അതിനിടയിലാണ് ദുരൂഹതകൾ നിറഞ്ഞ കൊലപാതകം നടന്നത്.
കഷണങ്ങളായ മൊബൈൽ ഫോണും വിതറിയ മുളക് പൊടിയും
പള്ളിവളപ്പിലെ മദ്രസക്ക്് പിറകിലായി പഴയ പാചകപ്പുരയുടെ മര ഉരുപ്പടികൾ കൂട്ടിവെച്ചിരുന്നതിൻറെ മുകളിൽ പടിഞ്ഞാറ് ഭാഗത്തേക്ക് തലവെച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും നട്ടെല്ലിൻറെ കുറച്ചു ഭാഗവുമൊഴിച്ച് ബാക്കിയെല്ലാം ചാരമായിരുന്നു. രാവിലെ എട്ടരയായിട്ടും പുകയുയർന്നുകൊണ്ടിരുന്ന സംഭവ സ്ഥലത്തിന് ചുറ്റുമായും അവിടേക്കുള്ള വഴിയിലും മുളക്പൊടി വിതറിയിരുന്നു. അൻപതോളം മീറ്റർ അകലെ ഹക്കീമിൻറെ മൊബൈൽഫോൺ കഷണങ്ങളായി ചിതറികിടന്നിരുന്നു. ഇതിന് സമീപം ഒരു പഴ്സും വാച്ചിൻറെ പൊട്ടിയ ചെയിനും കിടന്നിരുന്നു. പള്ളിക്കമ്മിറ്റിയുടെ യോഗം നടന്ന മദ്രസയുടെ ക്ലാസ് മുറിയിൽനിന്നും കറൻസി നോട്ടുകളുടെ പുറത്തുള്ള രണ്ട് ഫ്ളാപ്പുകളും കണ്ടെത്തി. മൃതദേഹം കത്തിച്ചതിന് സമീപം ബട്ടണുകൾ പൊട്ടികീറിയ നിലയിൽ ഹക്കീം ധരിച്ചിരുന്ന ഷർട്ട് കിടന്നിരുന്നു.
പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും എറെ വൈകി പോലീസെത്തുന്പോഴേക്കും പള്ളിപ്പരിസരം ജന നിബിഡമായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക്ക് വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി അന്വേഷണം നടത്തുന്പോഴും അവശേഷിച്ചിരുന്ന തെളിവുകളും നഷ്ടപ്പെടുത്തി സംഭവസ്ഥലത്തുനിന്നും തീയും പുകയും ഉയർന്നുകൊണ്ടിരുന്നു. ഉച്ചകഴിഞ്ഞ് 12.30 ഓടെയാണ് പോലീസ് വെള്ളമൊഴിച്ച് തീയണച്ചത്. മണംപിടിച്ച പോലീസ് നായ കിഴക്കു ഭാഗത്തെ റെയിൽവേ ക്വാർട്ടേഴ്്സിൻറെ ഭാഗത്തേക്കാണ് ഓടിയത്.
ഹക്കീമിൻറെ കൈവശം സദാ കാണാറുള്ള കണക്കു പുസ്തകം സൂക്ഷിക്കുന്ന ബാഗ് കാണാനില്ലായിരുന്നു. ഇതോടെ ഹക്കീം പള്ളിക്കണക്കുകളും പണവുമായി മുങ്ങിയെന്ന പ്രചരണവും നടക്കുന്നുണ്ടായിരുന്നു. ഹക്കീമിൻറെ ഷർട്ടാണ് സംഭവ സ്ഥലത്ത് നിന്ന് കിട്ടിയത് എന്ന് തിരിച്ചറിഞ്ഞതോടെ ഹക്കിം ചിതയൊരുക്കി ആത്മഹത്യ ചെയ്തുവെന്ന പ്രചരണമാണ് പിന്നീടുയർന്നത്. ജീവനുള്ള ഒരാൾക്ക് ചിതയിൽ അനങ്ങാതെ കിടന്ന് ആത്മഹത്യ ചെയ്യാൻ കഴിയില്ല എന്ന വാദങ്ങളും ഉയർന്നതോടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇടക്കിടെ കാണാറുള്ള ഒറ്റക്കാലനാണ് മരിച്ചതെന്നായി പ്രചരണം. പത്തടിയിലേറെ ഉയരത്തിലുള്ള തെങ്ങോലകൾ തീനാളങ്ങളിൽ വാടിക്കരിഞ്ഞിട്ടും തീ കത്തുന്നതോ മൃതദേഹം ദഹിപ്പിക്കുന്പോഴുണ്ടാകുന്ന ദുർഗന്ധമോ അനുഭവപ്പെട്ട ആരേയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
മരിച്ചത് ഹക്കീമാണെന്നും തലയിലേറ്റ ശക്തമായ അടിയാണ് ഹക്കീമിൻറെ മരണത്തിനിടയാക്കിയതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടം –രാസപരിശോധന റിപ്പോർട്ടുകളാണ് നാട്ടിൽ നടന്നിരുന്ന ഊഹാപോഹങ്ങൾക്ക് തടയിട്ടത്. അതോടൊപ്പം ജനങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥരിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമുയർന്നു.
(തുടരും)
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
Latest News
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top