Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കത്തെഴുതിയ ഓർമകളിൽ...
എത്രയും പ്രിയപ്പെട്ട വായനക്കാർ അറിയുന്നതിന്..
കുറേക്കാലമായി ഇതുപോലൊരു കത്തെഴുതിയിട്ട്. ഇന്ന് രണ്ടുംകൽപ്പിച്ച് എഴുതാമെന്ന് കരുതി. എത്രകാലമായി കാണും ഇതുപോലൊരു കത്തു വായിച്ചിട്ട്. എപ്പഴോ കൈവിട്ടുപോയ കത്തെഴുത്ത് ഈ പുതുവർഷത്തിൽ തിരിച്ചുപിടിക്കാമെന്ന് കരുതിയാണ് ഈ കത്തെഴുതുന്നത്. സുഖം തന്നെ എന്നു കരുതുന്നു. ഇവിടെയും എല്ലാവർക്കും സുഖം തന്നെ. ശരിക്കുപറഞ്ഞാൽ കത്തെഴുത്തിന്റെ രീതികളെല്ലാം മറന്നുതുടങ്ങിയിരിക്കുന്നു. അവ എന്നെന്നേക്കും മറവിയിലേക്ക് മറയാതിരിക്കും മുമ്പ് എന്തെങ്കിലും കുറിക്കട്ടെ...
കത്തെഴുത്ത് ഒരു ഹോബിയായിരുന്നില്ല, ഒരു ശീലമായിരുന്നു. എത്ര കത്തുകൾ എത്രപേർക്കെഴുതിയിരിക്കുന്നു.
എത്രയും പ്രിയപ്പെട്ട അച്ഛനും അമ്മയും വായിച്ചറിയാൻ....
എന്നു തുടങ്ങുന്ന കത്തുകൾ എത്രയോ തവണ എഴുതിയിട്ടുണ്ടാകും. ദൂരെ ദിക്കിലേക്ക് ജോലിക്കായും പഠിക്കാനായും പോയ മക്കളുടെ ഈ കത്തിനുവേണ്ടി കാത്തിരുന്ന അച്ഛനമ്മമാർ ഏറെയായിരുന്നു. ആഴ്ചയിൽ ഒരു കത്തുവീതമെങ്കിലും എഴുതണമെന്ന് മക്കളോട് നിർബന്ധപൂർവം പറഞ്ഞിരുന്ന അച്ഛനമ്മമാരുണ്ടായിരുന്നു. ഇന്നത്തെ പോലെ കംപ്യൂട്ടറും മൊബൈലുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഇൻലൻഡിലും പോസ്റ്റ് കാർഡിലും കവറിലുമായി വരുന്ന കത്തുകൾ തന്നെയായിരുന്നു വിശേഷങ്ങളും വർത്തമാനങ്ങളും അറിയാനായി ഉണ്ടായിരുന്നത്.
കഴിഞ്ഞ ഒരു തലമുറയോടു കൂടിയാണ് കത്തെഴുത്ത് പതിയെപ്പതിയെ ഇല്ലാതായത്. പോസ്റ്റോഫീസുകളിൽ
കുന്നകൂടിയിരുന്ന ഇൻലൻഡുകളും പോസ്റ്റുകാർഡുകളും കവറുകളും ഇ–മെയിലിന്റെ വരവോടെ ഇല്ലാതായി. പക്ഷേ കത്തെഴുത്ത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവർ ഇന്നും കത്തെഴുതുന്നുണ്ട്. മറുപടി കാത്തിരിക്കാതെ....
വീട്ടിലെ വിശേഷങ്ങൾ മാത്രമല്ല നാട്ടിലേയും അയൽവീട്ടിലേയും ബന്ധുവീട്ടിലേയുമൊക്കെ വിശേഷങ്ങൾ പണ്ടത്തെ കത്തുകളിൽ ഉൾപ്പെടുത്താറുണ്ട്. എം.ടി.വാസുദേവൻനായർ രചിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിൽ മമ്മുട്ടിക്ക് സീമ നാട്ടിൽ നിന്ന് അയയ്ക്കുന്ന കത്ത് മമ്മുട്ടി മോഹൻലാലിന് വായിച്ചുകൊടുക്കുന്ന രംഗമുണ്ട്. കത്തെഴുത്ത് എങ്ങനെ രസകരമാക്കാമെന്ന് ആ സീൻ കണ്ടാൽ ബോധ്യപ്പെടും. നാട്ടിലേയും വീട്ടിലേയും എല്ലാ വിശേഷങ്ങളും ഫലിതസാഹിത്യത്തിൽ അവതരിപ്പിച്ചിട്ടുണ്ട് ആ കത്തിൽ.
ഇൻലൻഡിൽ കത്തെഴുതുമ്പോൾ സ്ഥലപരിമിതി അവസാനമെത്തുമ്പോഴാണ് അനുഭവപ്പെടാറുള്ളത്. അപ്പോൾ വേഗം വിശേഷം ചുരുക്കി ഇൻലൻഡിന്റെ സൈഡിൽ കുറിച്ചിടും. മുകളിൽ തീയതി, സ്ഥലം എല്ലാം എഴുതിയിട്ടുണ്ടാകും.
നീ അയച്ച കത്തുകിട്ടി. വിശേഷങ്ങളറിഞ്ഞ് സന്തോഷിക്കുന്നു. ഞങ്ങൾക്കിവിടെ സുഖം തന്നെ. എന്നാണ് നാട്ടിലേക്ക് വരുന്നത്. ഓണത്തിന് ലീവ് കിട്ടില്ല്യേ...തുടങ്ങി പരസ്പരം സംസാരിക്കുന്ന ടോണിൽ കത്തെഴുതുന്നവർ ഏറെയുണ്ടായിരുന്നു. കൺമുന്നിൽ വന്നു നിന്ന് സംസാരിക്കുന്ന പോലെയുണ്ടാകും അവരുടെ ആ കത്തുകൾ വായിച്ചാൽ.
ഇടവഴികളിലൂടെ വെയിൽ വകവയ്ക്കാതെ സൈക്കിളിലോ കുടചൂടി നടന്നോ പോസ്റ്റുമാനെത്തുമ്പോൾ സൈക്കിൾ ബെല്ലോ പോസ്റ്റ് എന്നുള്ള വിളിയോ കേൾക്കാം. കവറുകളിൽ ഒട്ടിച്ചിട്ടുള്ള സ്റ്റാമ്പുകൾ പതിയെ അടർത്തിയെടുത്ത് സൂക്ഷിച്ചുവയ്ക്കാറുള്ള ആ കുട്ടിക്കാലം മറക്കാൻ പറ്റുമോ..
വിദേശത്തു നിന്നും വരുന്ന കവറിന് നാട്ടിൻപുറത്ത് ഡിമാൻഡേറെയായിരുന്നു. എയർമെയിൽ കവറിന്റെ തലയെടുപ്പൊന്ന് വേറെയായിരുന്നു. ഫോറിൻ സ്റ്റാമ്പും കിടിലൻ. അകത്തെ പേപ്പറാണെങ്കിലോ സിൽക്ക് തുണിപോലെ സോഫ്റ്റ്. മഞ്ഞ നിറത്തിലുള്ള ആ പേപ്പറിന് ചിലപ്പോൾ നല്ല മണമുണ്ടാകാറുണ്ട്. സെന്റിന്റെ മണം എന്ന് അക്ഷരങ്ങൾ നിറഞ്ഞ ആ പേപ്പർ മണത്തിട്ട് എത്രയോ തവണ പറഞ്ഞിട്ടുണ്ട്..
കത്തെഴുത്ത് ശരിക്കും ഒരു കലയാണ്. പത്രപ്രവർത്തനത്തിന്റെ മറ്റൊരു ഫോർമാറ്റ്. കഴിഞ്ഞ കാര്യങ്ങൾ കൃത്യമായി ചുരുക്കി അവതരിപ്പിക്കുന്ന കല. കത്തുവായിക്കുന്നയാൾക്ക് എല്ലാം ഒരു ചിത്രത്തിലെന്നപോലെ കാണാൻ സാധിക്കണം. ഇന്ന് കത്തെഴുത്ത് മത്സരം തന്നെ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് സംഘടിപ്പിക്കാറുണ്ട്. കത്തെഴുത്തിലൂടെ ബന്ധങ്ങൾ തമ്മിൽ ഒരു ഇഴയടുപ്പം ഉണ്ടായിരുന്നു. മറുപടി വരാതെ കത്തെഴുത്ത് നിർത്തിയ ബന്ധങ്ങളുമുണ്ടായിരുന്നു. കത്തുണ്ടോ എന്ന് ചോദിച്ച് പോസ്റ്റോഫീസിൽ കാത്തുനിന്നിരുന്ന കൗമാരക്കാലം ന്യൂജനറേഷൻ കുട്ടികൾക്ക് അന്യമാണ്. സെക്കൻഡുകളുടെ കാലംശം വേഗത്തിൽ ഇ–മെയിലും വാട്സാപ്പ് സന്ദേശങ്ങളും കൈമാറാൻ കഴിയുമ്പോൾ എഴുത്തിനും കത്തിനുമൊക്കെ പ്രാധാന്യം ഇല്ലാതാവുന്നത് സ്വാഭാവികം.
പക്ഷേ അങ്ങനെ ഇല്ലാതായിപ്പോകേണ്ട ഒന്നല്ല കത്തെഴുത്ത്. അതിനെ തിരിച്ചു
കൊണ്ടുവരണം. ഈ പുതുവർഷത്തിൽ മനസിൽ ഉറപ്പിക്കുന്ന പ്രതിജ്ഞകളിലും സ്വയം പാസാക്കുന്ന റെസല്യൂഷനുകളിലും കത്തിനെ ഉൾപ്പെടുത്തുക. ഇൻലൻഡ് മേടിച്ച് പഴയ മഷിപ്പേനയിൽ മഷി നിറച്ച് പഴയപോലെ പ്രിയപ്പെട്ടവർക്ക് കത്തെഴുതാമെന്ന് മനസിൽ ഉറപ്പിക്കുക. കത്തെഴുതുക. അതു കൈയിൽ കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ..
എത്രയും പ്രിയപ്പെട്ട എന്നു തുടങ്ങുന്നതു പോലെ തന്നെ കത്തെഴുത്ത് അവസാനിപ്പിക്കുമ്പോഴും ചില പതിവ് ചിട്ടവട്ടങ്ങളുണ്ട്.
എന്ന് സസ്നേഹം, സ്നേഹത്തോടെ, എന്ന് സ്വന്തം തുടങ്ങി പല തരത്തിലും സ്നേഹവാത്സല്യങ്ങൾ കത്തെഴുത്തിന്റെ അവസാനം നിറഞ്ഞൊഴുകാറുണ്ട്...
ചിലരെല്ലാം ആയിരക്കണക്കിന് ഉമ്മകൾ കത്തുവഴി വിടാറുമുണ്ട്.
കത്തുകൾ നിധിപോലെ എടുത്തു സൂക്ഷിച്ചുവയ്ക്കുന്നവർ ഇന്നുമുണ്ട്. പല പ്രശസ്ത വ്യക്തികളുടേയും കത്തുകൾ ഇന്ന് ചരിത്രസ്മാരകമായി പല മ്യൂസിയങ്ങളിലും അക്കാദമികളിലുമൊക്കെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
അപ്പോൾ തൽക്കാലം കത്തുചുരുക്കുന്നു...
ഈ കത്ത് കിട്ടി വായിച്ചാലുടൻ പ്രിയപ്പെട്ടവർക്കായി ഒരു കത്തെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു..
തിക്കിനും തിരക്കിനുമിടയിൽ അൽപസമയം കത്തെഴുതാനായി നീക്കിവയ്ക്കാൻ ശ്രമിക്കുക..
ആ കത്ത് കിട്ടുന്നവർക്കുള്ള സന്തോഷം വിവരിക്കാനാവില്ലെന്നോർക്കുക..
സ്നേഹപൂർവം
സ്വന്തം.....
വെറുതെ നടന്നാൽ നാലു ലക്ഷം ശന്പളം!
വെറുതെ നടന്നാൽ ശന്പളം കിട്ടുമോ? ആരോടു ചോദിച്ചാലും ഇല്ല എന്ന മറുപടി കിട്ടാൻ വലി
ഒറ്റവാശി; ഭാരം കുറച്ചു 148ൽ നിന്ന് 68ലേക്ക്
ആൾട്ടൺ ടവറിലെ വിനോദകേന്ദ്രം സന്ദർശിക്കാൻ വേണ്ടിയാണ് അഞ്ചു വയസുകാരൻ മകനുമൊ
അമേരിക്കൻ മോഡൽ ബ്രസീലിയൻ ചേരിയിൽ!
ന്യൂയോർക്കിൽ നിന്ന് കാണാതായ മോഡലിനെ ബ്രസീലിൽ കണ്ടെത്തി. എലോയിസ പിന്റോ ഫോണ്ടെസ
ഒരു പ്രണയം, അഞ്ച് ജീവൻ
തമിഴ് സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ തിരുനെൽവേലിയെ വാർത്തകളി
ഗ്യാങ്സ്റ്ററല്ല, മോൺസ്റ്റർ!
ഈ പറക്കും തളിക എന്ന സിനിമ ആളുകളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല. ഇന്നും ചാ
നായയുടെ "അസൂയ'
മാതാപിതാക്കൾ തനിക്ക് നൽകുന്നതിനേക്കാൾ ശ്രദ്ധ അനുജന് നൽകുന്നുണ്ടെന്ന തോന്നല
"ഈ ലോകം എത്ര സുന്ദരമാണ്'
ഉത്തരകൊറിയൻ വാർത്തകൾ അറിയാൻ മലയാളികൾക്ക് വലിയ താത്പര്യവുമാണ്. ഉത്തരകൊറ
പേടിക്കണം ഈ ചിലന്തിയെ
സ്ത്രീകളായ സീരിയൽ കില്ലർമാരെ വിശേഷിപ്പിക്കുന്നത് ബ്ലാക്ക് വിഡോ സ്പൈഡർ അഥവ കറു
ചിരി പകർച്ചവ്യാധി!
ചിരി ടെൻഷനു മരുന്നാണെന്നു ഗവേഷകർ. കൈകൾ ആകാശങ്ങളിലേക്കെറിഞ്ഞ് ചിരിച്ചുമറിഞ
ഫേസ്ബുക്ക് ഡിറ്റക്ടീവ്!
ഇപ്പോഴെങ്കിലും എനിക്കൊരു മറുപടി അയച്ചല്ലോ... നിങ്ങളുടെ കണ്ണുകൾ സെക്സിയാണ്..
"സ്നേഹം കൊണ്ടാ സാറേ...'
അമേരിക്കയിൽ ഭർത്താവ് മലയാളി നഴ്സിനെ കുത്തികൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെ
ആറു പതിറ്റാണ്ടു കഴിഞ്ഞു; ചത്തിട്ടും "മരിക്കാതെ' സ്റ്റക്കി!
ശരാശരി പത്തു മുതൽ 12 വർഷം വരെയാണ് ഒരു നായയുടെ ആയുസ്.. അതുകഴിയുന്പോൾ ചാകും..
എന്തൊരു ചെയ്ഞ്ച്!
മേക്കപ്പിലൂടെ നയൻതാരയുടെ രൂപ സാദൃശ്യം വരുത്തിയ പെണ്‍കുട്ടിയുടെ വീഡിയോ നേരത്
മിസോറാമിലെ എലിവിളയാട്ടം!
പ്രളയം പോലെ എലികൾ നമ്മുടെ കൃഷിയിടങ്ങളിലേക്ക് ഇരന്പിവരിക, പോരുംവഴിയിൽ കണ്
അഞ്ജനയുടെ മരണം: മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കുന്നു
കാഞ്ഞങ്ങാട്: തലശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിന്റെ മരണവുമായി
ആശ്വാസമായി ദിശ
കോവിഡ് 19 രോഗം ബാധിച്ച് സംസ്ഥാനത്ത് നിരവധി പേര് ചികിത്സയില്‍ കഴിയുന്ന സാഹചര്യ
ലഹരിയെ തളയ്ക്കാന്‍ ‘യോദ്ധാവ് ’
കോഴിക്കോട്: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍
ഈ വർഷം അടിപൊളിയാകും, കിട്ടിയത് വെള്ള സ്രാവിനെയല്ലേ...
ഏതൊരു കാര്യത്തിന്റെയും തുടക്കം നന്നായാൽ പകുതി നന്നായി എന്നാണല്ലോ ചൊല്ല്. അപ്പ
ഒഴുക്കിനെതിരേ നീന്തുന്നവർ
തരംഗമാകുന്നു... കപ്പിൾ ഷൂട്ടുുകൾ-3
ഈ വിവാഹാഘോഷങ്ങൾക്കും ബഹളങ്ങൾക്കും ഇ
ഒൗട്ട്ഡോർ ലൊക്കേഷൻ
മൂന്നാറും പൊന്മുടിയും അതിരപ്പള്ളി വെള്ളച്ചാട്ടവും മുതൽ നാടൻ കള്ളുഷാപ്പും ഹൈഫൈ
തരംഗമാകുന്നു കപ്പിൾ ഷൂട്ടുകൾ
നവവധുവിനെ തലയ്ക്കു മുകളിൽ ഉർത്തി വട്ടംകറക്കുന്ന പുതുമണവാളൻ, ജിംനാസ്റ്റിന്
മിഖായേല്‍ നീ എവിടെയാണ്
ഗിരീഷ് പരുത്തിമഠം
മിഖായേലിന്റെ ഹൃദയം നിറയെ സാഹസികതയോടുള്ള അടു
ഒരു യുദ്ധത്തിന്റെ കഥ
ലോകചരിത്രത്തിന്റെ ഭാഗമായി മാറിയ കുളച്ചൽ യുദ്ധം നടന്നിട്ട് 278 വർഷം പിന്നിടു
തൃപ്പൂണിത്തുറ കവർച്ചാക്കേസിന്റെ നാൾ വഴികളിലൂടെ....
2018 ഡിസംബർ പതിനഞ്ചിനു തൃപ്പൂണിത്തുറയിൽ അർധരാത്രി കുടുംബാംഗങ്ങളെ കെട്ടിയിട്
വളർത്തുനായ ഒടുവിൽ കരടിയായി
യുവഗായിക വീട്ടിൽ വളർത്തിയ നായ വളർന്നപ്പോൾ കരടി. മലേഷ്യയിൽ നിന്നുള്ള ഗായികയ
മണിക്കൂറിൽ 320 കിലോമീറ്റർ വേഗം
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഷഹീൻ ഫാൽക്കൻ നീലഗിരി മലനിരക
പൈതൃകം കാക്കാൻ കോടികൾ...
പൈതൃക സംരക്ഷണം ഒരിക്കലും ബാധ്യതയല്ല അതൊരു ഉത്തരവാദിത്വവും കടമയുമാണെന്ന് ജ
കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാര് റീലോഡഡ്
എവിടേക്കാ എല്ലാവരും കൂടി സിനിമയ്ക്കായിരിക്കും...കുടുംബസമേതം എവിടേക്കോ പോകാ
ശിശുക്കൾ വിൽപനയ്ക്ക്!
പെണ്‍കുഞ്ഞാണ് പിറന്നതെങ്കിൽ അതിനെ അപ്പോൾതന്നെ അരുംകൊല ചെയ്തിരുന്ന തമിഴ് നാ
അണ്ണാൻ കുഞ്ഞുങ്ങൾക്ക് പൂച്ചയമ്മ
കറുത്ത പൂച്ചയുടെ നാക്കിൽ കൈവച്ചിരിക്കുന്ന ഒരു ചുവന്ന അണ്ണാൻ. ഈ ചിത്രം ഇപ്പോൾ ഇ
ഇതെന്തൊരു ഭാഗ്യമാണ്
ലോക നാവിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടു സംഭവ
സ്വർണവർണം വിതറി കർണികാരം
ആലപ്പുഴ: മലയാളികൾ നല്ല നാളേക്കായി കണികണ്ടുണരുന്ന കണിക്കൊന്നപ്പൂക്കൾ ഇക്കു
ഇവിടെ മനുഷ്യരും മുതലകളും ഭയ്യാ, ഭയ്യാ
നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകള
ചൊവ്വയിലേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടും
ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർത്ഥ്യമാക്കാനുമുള്ള പദ്ധതിക്ക്
പഴുതാരയുടെ കൂട്ടുകാരൻ
മനുഷ്യർ പല മൃഗങ്ങളോടും ചങ്ങാത്തംകൂടാറുണ്ട്. എന്നാൽ കൊടുംവിഷമുള്ള പഴുതാരയേ
ചെറിയ ശ്രമങ്ങള്‍, വലിയ ലാഭം
നിരക്കു വർധിപ്പിക്കും മുൻപ് വൈദ്യുതി ഉപഭോഗം കുറയ്ക്കാം
കേരളത്തെ പിടിച്ചു
ഒരു മീശക്കഥ സൊല്ലട്ടുമാ....
"മീശ'യെന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് വിവാദങ്ങൾ ഘോഷയാത്രയായി എത്തുന്ന
തേയിലക്കൃഷിയുടെ ചരിത്രത്തിലേക്ക് ടീ മ്യൂസിയം
വൈത്തിരി പൊഴുതനയ്ക്കു സമീപം അച്ചൂരിൽ ഹാരിസണ്‍സ് മലയാളം കന്പനി ആരംഭിച്ച ടീ മ
മലയാളിസ്പര്ശത്തില് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണിയില്‍
വേളാങ്കണ്ണി: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ വേളാങ്കണ്ണിയിലേക
അപകടങ്ങൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!
അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ സെൽഫിയും ഫോട്ടോയുമെടു
ഈ കൊച്ചു മിടുക്കനു നൽകാം 100
കോട്ടയം: അഞ്ചാം ക്ലാസ് മുതൽ സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചു ജീവിക്
സീബ്രാവരകൾ ‘ചുവപ്പ് ’അണിയുന്പോൾ
കാല്‍നടയാത്രക്കാരന്റെ റോഡിലെ "അവകാശ' മേഖലയാണ് സീബ്രാലൈനുകള്‍ . ലോകത്തെവിടെ
ജീവിതം സുരക്ഷിതമാക്കാൻ ചെയ്ത അരുംകൊലകൾ
റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സ
കനോലി കണ്ണീരണിഞ്ഞാൽ കോഴിക്കോടും ‘മുങ്ങും’
ദശാബ്ദങ്ങളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെല്ലാം കണ്ണീരായി നിറഞ്ഞൊഴുകിയപ
കടലിനു നടുവിലെ കാലാപാനി
ഇന്ത്യയുടെ ഏറ്റവുമടുത്ത തീരത്തുനിന്ന് ഏതാണ്ട് 1500 കിലോമീറ്റർ അകലെ നടുക്കടല
മനസ് കൊണ്ടൊരു കളി
ശരീരഭാഷയിലും സംസാരത്തിലും നിഗൂഢതയൊളിപ്പിച്ച കഥാപാത്രമായിരുന്നു പ്രേതത്തില
വാടകയ്ക്ക് ഒരു വീടു കിട്ടുമോ?
15-ാം നൂറ്റാണ്ടുമുതൽ ജർമ്മനിയിൽ ഉള്ള ഒരു കുടുംബമാണ് ഫഗേഴ്സ്. യൂറോപ്പിലെ പ്രമു
പറന്നുയർന്ന് എയർഫോഴ്സ് ഉൻ
ഉയരണമെങ്കിൽ അതാഗ്രഹിച്ചാൽ മാത്രം പോര,അതിനായി പ്രയത്നിക്കുകകൂടി വേണം. അത് വള
ഇമ്മിണി ബല്യ പുരസ്കാരം
അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ കയറിയാൽ അപ്പോൾ പിടി വീഴും, റെയിൽവെ സ്റ്റേഷൻ
പൂച്ചഭ്രാന്ത്!
നൂറ്റാണ്ടുകളായി മനുഷ്യനോടൊപ്പം ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ് പൂച്ച.പൂച്ചക
5000 വർഷം പഴക്കമുള്ള ടാറ്റു
ശരീരത്തിൽ ടാറ്റു കുത്തുക എന്നത് ഇന്നത്തെ ന്യൂ ജനറേഷൻ തലമുറയിലെ ഒരു ട്രെൻഡ് ആ
എന്തു വിളിക്കണം ഈ പ്രണയത്തെ !
കടലിൽനിന്ന് മീൻപിടിച്ച് ഭക്ഷിച്ച് കടൽക്കരയിലെ പാറക്കെട്ടുകളിൽ ജീവിക്കുന്ന
പൈതൃകങ്ങളിലേക്ക് ചുവടുവച്ച് കണ്ണൂരിന്റെ രാജനഗരം
ചരിത്രത്തെയും ഗതകാലസ്മൃതികളെയും തേച്ചുമിനുക്കി പൈതൃകനഗരങ്ങളുടെ നാടാകാനുള്
ഇറാനിലുണ്ടൊരു അദ്ഭുതദ്വീപ്
ചെറിയ മനുഷ്യർ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ
എടിഎം കള്ളന്മാര്
സതേന്ദ്ര മിശ്രയും ശിവബഹാദൂർ മിശ്രയും സഹോദരങ്ങളാണ്. ഇരുവരെയും കഴിഞ്ഞ ദിവസം
മനുഷ്യാ നീ മണ്ണാകുന്നു......പിന്നെ പാവയും
എണ്ണിയാൽ തീരാത്തത്ര പാവകൾ. ചെറുതും വലുതുമായി അനവധി നിരവധി പാവകൾ. പല രൂപത്
ഉണങ്ങാത്ത മുറിവ്
489 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ
പീറ്ററേട്ടൻ സൂപ്പറാ...
"ഒന്നു മനസുവച്ചാൽ രോഗം പന്പ കടക്കും...മാത്രവുമല്ല ആതുര സേവന രംഗത്ത് നടക്കുന്
തിളങ്ങും ബീച്ചുകൾ
മനോഹരമായ ബീച്ചുകൾകൊണ്ട് സന്പന്നമാണ് മാലി ദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജ
ആ വെടിയൊച്ചയ്ക്ക് 54
അമേരിക്കയുടെ 46-ാം പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡി വെടിയേറ്റു മര
കുറ്റാന്വേഷണ നോവൽ പോലെ
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നട
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെപ്റ്റംബർ 11 നാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പു
കുഞ്ഞമ്പുനായരുടെ കഥ
അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 ല്‍, 57 വര്‍ഷം മുമ്പാണ് പട്ടാളത്തി
മരണശേഷം മറനീങ്ങിയത്....
തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) മരണത്തിൽ തന്നെ ദുരൂഹതയുടെ ഗന്
കരവിരുതിന്റെ കളിത്തോഴന്‍
ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊ
താരത്തിളക്കമില്ലാതെ....
സിനിമയുടെ താരത്തിളക്കമില്ലാതെ കാമറ ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്ടോബര്‍ 1 ലോക വയോജന ദിനം
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്
കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികളുടെ സുരക്ഷ മെച്ച
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇടയ്ക്കിടെ ലോകത്തോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - ഉ
ഇങ്ങനെയും ചില കള്ളന്മാർ
കൂട്ടാളികൾക്ക് അയാൾ മിസ്റ്റർ പെർഫെക്ട് ആണ്. ഓരോ നീക്കവും അതീവശ്രദ്ധയോടെ നട
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാര്യമായി പരിചയപ്പെടുന്നതിനു മുൻപു തന്നെ കൈയിൽ ഏതാനും കണിക്കൊ ന്നയുടെ വിത്തു
ദിയ എവിടെ ?
കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ - ഫാത്തിമത്ത് സുഹറ
നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള കിർക്കിബി എന്ന സ്ഥലത്താണ് ബെക്ക് എഡ്മണ്ട് എന്ന
തായ്ലന്റിലെ മരണദ്വീപ്
രണ്ടു വർഷം മുന്‍പുവരെ ഏഷ്യയിലെ പ്രത്യേകിച്ച് തായ്ലാൻഡിലെ ഏറ്റവും സുരക്ഷിതമായ
ടമാാാർ പഠാാാർ: പാലാ തങ്കച്ചന്റെ കഥ
തിരക്കേറിയ പാലാ നഗരം. സമയം വൈകുന്നേരം. ചീറിപ്പായുന്ന വാഹനങ്ങൾ. സൈലൻസർ ഉൗരിവ
പിതൃദിനത്തിനുമുണ്ട്, ഒരു കഥ
അങ്ങനെ ഒരു പിതൃദിനംകൂടി കടന്നുപോയി. അച്ഛന്മാർക്കു സമ്മാനങ്ങളും സ്നേഹാശംസകള
ലഹരിയില്‍ മയങ്ങി ഒരു ഗ്രാമം
പറന്പിൽനിന്നു പറിച്ചെടുത്ത ചെറുനാരങ്ങ ഒരു ചാക്കിൽകെട്ടി പിറ്റേദിവസം ചന്തയിൽ
നാടൊട്ടുക്ക് തട്ടിപ്പ്
മേജർ രവിയുടെ പട്ടാള സിനിമകളിലെ മോഹൻലാൽ വേഷം മേജർ മഹാദേവൻ ശൈലിയിലാണ് അയാൾ ക
അവസാനം ആയിട്ടില്ല.., ആവുകയുമില്ല...
ബാഹുബലിയുടെ കണ്ക്ലൂഷൻ അഥവാ രണ്ടാം ഭാഗം ലോകമെന്പാടും തിയറ്ററുകളെ പ്രകന്പനം
കുഞ്ഞാമിന വധം: നേരറിയാൻ സിബിഐ വരുമോ?
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഇരിക്കൂർ സിദ്ദീഖ് നഗറിലെ സബീനാ മൻസിലിൽ കുഞ്ഞാ
ഇത്തിരി കുഞ്ഞനല്ല ഈ കുഞ്ഞുദൈവം
ബോസ്കിംഗ് ഞാന്‍ പഠിച്ചിട്ടില്ല, പിന്നെ കാരാട്ടെ... പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന
നെല്ലിക്ക സിംപിളാണ്, പവർഫുള്ളും
പൂത്തുനിൽക്കുന്ന നെല്ലിമരത്തിനു താഴെ നിന്ന് മുകളിലേക്ക് കൊതിയോടെ നോക്കിയിട്
കണ്ടു പഠിക്കണം ഈ നഴ്സ് മുത്തശിയെ...
വാഷിംഗ്ടണ്‍ നഗരം ഉറക്കം ഉണരുംമുന്‍പേ ഫ്ളോറൻസ് റിഗനി എന്ന 91 കാരി സ്വന്തമായി വാ
ഒരേ ഒരു ആര്‍കെ നഗര്‍
ചെന്നൈ പട്ടണത്തിൽ നിന്ന് അരമണിക്കൂറോളം യാത്രചെയ്താൽ പത്തുകിലോമീറ്റർ അകലെ
ചെമ്പിൽനിന്നും അശോകൻ
പ്രഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ച താരങ്ങൾ നമുക്ക് ച
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ
നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്ഥശി
കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെ
അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്‍