Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഒരു മീശക്കഥ സൊല്ലട്ടുമാ....
"മീശ'യെന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് വിവാദങ്ങൾ ഘോഷയാത്രയായി എത്തുന്ന കാലമാണിത്. എങ്കിലും... ഒരു"മീശ’ ക്കഥ സൊല്ലട്ടുമാ.... മീശക്കാരനായ ഒരു മാധ്യമപ്രവർത്തകന്റെ കഥ, മീശക്കാരൻ വീരപ്പനെ കുറിച്ചുള്ള കഥകൾ ലോകത്തിനു പറഞ്ഞ തന്ന മറ്റൊരു മീശക്കാരന്റെ കഥ (കഥയല്ല ജീവിതം).
നക്കീരൻ ഗോപാൽ എന്ന പേരു കേട്ടാൽ എല്ലാവരുടേയും മനസിലേക്ക് ആദ്യം എത്തുക ആ കൊന്പൻ മീശ തന്നെയാണ്. ആ മീശയോട് കടുത്ത ആരാധനയുള്ളവരുടെ എണ്ണവും കുറച്ചൊന്നുമല്ല. എന്തിനേറെപ്പറയുന്നു ഉലകനായകൻ കമൽഹാസൻ പോലും നക്കീരന്റെ മീശയുടെ കട്ട ഫാനാണ്. തേവർമകൻ സിനിമയിൽ താൻ അനുകരിച്ചത് നക്കീരന്റെ മീശയാണെന്ന് ഒരിക്കൽ ഒരഭിമുഖത്തിൽ കമൽഹാസൻ തുറന്നു പറയുക പോലും ചെയ്തു. അറുപതാമത്തെ വയസിലും ആ മീശയുടെ ഗ്ലാമറിനും വീര്യത്തിനും അതിനേക്കാൾ ഉദ്വേഗം നിറഞ്ഞ നക്കീരൻ ഗോപാലിന്റെ പത്രപ്രവർത്തന ജീവിതത്തിനും ഗാംഭീര്യം ഒട്ടും കുറഞ്ഞിട്ടില്ല.
നിരവധി എക്സ്ക്ലൂസീവ് വാർത്തകൾ പുറം ലോകത്തെ അറിയിച്ചതു മുതൽ വീരപ്പനുമായുള്ള സൗഹൃദം, ജയലളിതയുമായുള്ള വഴക്കുകൾ തുടങ്ങി നിരവധി നിരവധി സന്ദർഭങ്ങളിലൂടെയാണ് ദ്വൈവാരികയും പത്രാധിപർ നക്കീരൻ ഗോപാലും എല്ലാക്കാലവും ജനശ്രദ്ധയിൽ നിലനിന്നു പോന്നത്.
തമിഴ്നാട്ടിലെ അറുപ്പുക്കോട്ടൈ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന സാധാരണക്കാരനായ രാജഗോപാൽ നക്കീരൻ ഗോപാൽ ആയ അനുഭവ കഥ, അദ്ദേഹം പുറം ലോകത്തെത്തിച്ച ആന വേട്ടക്കാരൻ വീരപ്പനെ കുറിച്ചുള്ള കഥകളെക്കാൾ ഉദ്വേഗം നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ അദ്ദേഹം രാഷ്ട്രദീപികയുമായി പങ്കുവച്ച ജീവീതാനുഭവങ്ങളിലേക്ക്
നക്കീരന്റെ തുടക്കം
ജീവിക്കാൻ ഒരു മാർഗം തേടിയാണ് സ്വന്തം നാടു വിട്ട് ചെന്നൈയിലേക്ക് വന്നതെന്ന് ഗോപാൽ പറയുന്നു. ലേഒൗട്ട് ആർട്ടിസ്റ്റ് ആയാണ് തുടക്കം. തായ് എന്ന തമിഴ് മാസികയിൽ ലേഒൗട്ട് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുന്പോഴാണ് സ്വന്തമായി ഒരു പ്രസ്ഥാനം ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ച് രാജഗോപാൽ ആലോചിച്ചു തുടങ്ങിയത്. അപ്പോഴാണ് നക്കീരന്റെ മുൻ ഉടമസ്ഥൻ ടൈറ്റിൽ വിൽക്കുന്നു എന്ന വാർത്ത കേട്ടത്. അദ്ദേഹത്തെ കണ്ടു സംസാരിച്ചു. പ്രതിഫലമായി വലിയ തുക ആവശ്യപ്പെട്ടാൽ എന്തു ചെയ്യും എന്നൊരു ഭയമുണ്ടായിരുന്നു.
""പക്ഷേ എന്നേയും എന്റെ സുഹൃത്തുക്കളേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ടൈറ്റിൽ സൗജന്യമായി തന്നു. 4120 രൂപയുമായാണ് 1988ൽ ഞാൻ നക്കീരൻ ആരംഭിക്കുന്നത്. ഒരു ചെറിയ മുറിയായിരുന്നു നക്കീരന്റെ ആദ്യ ഓഫീസ്. ഫോണ്‍ ഇല്ല. അടുത്തുള്ള ടീ ഷോപ്പിലേക്കാണ് ഫോണ്‍ വരുന്നത്. ആദ്യ ലക്കത്തിന്റെ 18000 കോപ്പികളാണ് ഞങ്ങൾ പ്രിന്റിംഗിന് കൊടുത്തത്. എന്നാൽ സമയമായപ്പോൾ കിട്ടിയത് 500 കോപ്പിയാണ്. അതിനു പിന്നിലെ കാരണം എനിക്ക് വ്യക്തമായി അറിയാമായിരുന്നു. ആദ്യ ലക്കം പുറത്തു വരുന്നതിനു മുൻപു തന്നെ ഒരു മാസിക പുറത്ത് എത്തിക്കുന്നതിനു പിന്നിൽ എത്ര കഠിനാധ്വാനം വേണമെന്ന് ഞങ്ങൾ മനസിലാക്കി. പക്ഷേ ഒരു വർഷത്തിനുള്ളിൽ നക്കീരന്റെ കോപ്പികളുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തി.''- നക്കീരന്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് ഗോപാൽ അഭിമാനത്തോടെ പറയുന്നു.
രാഷ്ട്രീയം, സിനിമ, കായികം തുടങ്ങി എല്ലാവരും സഞ്ചരിച്ചു പഴകിയ പാതയോട് നക്കീരന്‍ താത്പര്യമില്ലായിരുന്നു. അതിൽ നിന്നൊക്കെ വ്യത്യസ്തമായി നിന്നത് അന്വേഷണാത്മക പത്രപ്രവർത്തനമാണ്. എത്ര വലിയ സംഭവമുണ്ടായാലും തുടക്കത്തിൽ അതിനു പിന്നാലെ പോകാൻ എല്ലാ മാധ്യമങ്ങളും ഉണ്ടാകും. എന്നാൽ മുന്നോട്ടു പോകുന്തോറും ആളുകളുടെ എണ്ണം കുറയും. പക്ഷേ അതല്ലായിരുന്നു നക്കീരന്റെ രീതി. ""ഞങ്ങൾ ഒരു വിഷയത്തിന്റെ അവസാനം വരെ പോകുമായിരുന്നു. അങ്ങനെ പോയതാണ് നക്കീരന്റെ വിജയവും.''
ഓട്ടോ ശങ്കർ എന്ന ഗുണ്ടയുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടായിരുന്നു തുടക്കം. കൊലക്കുറ്റമുൾപ്പെടെ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട്, വധശിക്ഷ കാത്തു കഴിയുകയായിരുന്നു ഓട്ടോ ശങ്കർ. അയാളെ പറഞ്ഞു ബോധ്യപ്പെടുത്തി നക്കീരനിൽ പരന്പര എഴുതാൻ ആവശ്യപ്പെട്ടു. ശങ്കറിന്റെ ഓരോ കുറ്റകൃത്യവും ചെന്നു നിന്നത് വന്പൻ കക്ഷികളിലാണ്. അതോടെ നക്കീരനും അവിടുത്തെ ജീവനക്കാരും പലരുടേയും കണ്ണിലെ കരടായി മാറി. കോളജ് വിദ്യാർഥിനികളെ തെറ്റായ രീതിയിൽ കൊണ്ടുപോകാൻ ശ്രമിച്ച അധ്യാപിക നിർമലാദേവിക്കെതിരെ നക്കീരനിൽ വന്ന വാർത്ത തമിഴ്നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിർമലാ ദേവി വിദ്യാർഥിനികളോടു സംസാരിക്കുന്നതിന്റെ തെളിവ് ഞങ്ങളുടെ പക്കലുണ്ട്. ഈ വാർത്ത പുറത്തു വിട്ടതിനാൽ ഗവർണറുടെ ഒൗദ്യോഗിക കൃത്യ നിർവഹണത്തിനു തടസമുണ്ടാക്കിയെന്നാരോപിച്ച് കേസെടുത്തു. എന്നാൽ ഒരു ദിവസത്തിനുള്ളിൽ എന്നെ പുറത്തു വിടേണ്ടി വന്നു.
ഇതുതന്നെയാണോ വീരപ്പൻ?
നക്കീരൻ ഗോപാൽ എന്ന വ്യക്തിയുടെ മാധ്യമപ്രവർത്തന ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് വീരപ്പനുമായുള്ള സൗഹൃദം. വീരപ്പനെ ആദ്യമായി കാണുന്നതും അഭിമുഖം നടത്തിയതും തുടർന്നുള്ള സംഭവങ്ങളുമെല്ലാം വളരെ രസകരമായ ഓർമകളാണെന്ന് ഗോപാൽ പറയുന്നു.
""ലേഒൗട്ട് ആർട്ടിസ്റ്റ് ആയിരുന്ന കാലം മുതൽ വീരപ്പന്റേതെന്ന വ്യാജേന പ്രചരിപ്പിച്ചിരുന്ന ചിത്രത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. സഫാരി സ്യൂട്ട് ധരിച്ച, മെലിഞ്ഞുണങ്ങി ഒറ്റനോട്ടത്തിൽ കുഷ്ഠരോഗി എന്നു തോന്നിപ്പിക്കുന്ന ഒരു മുറി മീശക്കാരന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ആദ്യം പുറത്തു വന്നത്. ഓരോ സംഭവം നടക്കുന്പോഴും ഈ ചിത്രമാണ് കിട്ടുന്നത്. ഈ എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത ആളാണോ ഇത്രയും പേരെ കൊല്ലുന്ന കാട്ടുകള്ളൻ എന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.' ""അങ്ങനെയിരിക്കെ 1993 ഏപ്രിലിൽ വീരപ്പൻ കാട്ടിൽ ഇല്ലെന്നും പേടിച്ച് നാടുവിട്ടെന്നും തമിഴ്നാട് സർക്കാർ വാർത്ത പുറത്തു വിട്ടു. പക്ഷേ ഒരാഴ്ചയ്ക്കുള്ളിൽ കാടിനുള്ളിൽ 22 പോലീസുകാരെ വീരപ്പൻ ബോംബ് വച്ച് കൊന്നു എന്ന വാർത്തയും പുറത്തു വന്നു. അതെങ്ങനെ ശരിയാകും എന്നു ഞാൻ ആലോചിച്ചു. ഒന്നുകിൽ മന്ത്രി പറഞ്ഞതു കള്ളം. മന്ത്രി പറഞ്ഞത് ശരിയാണെങ്കിൽ കാടിനുള്ളിൽ പോലീസുകാരെ കൊന്നതാര്? ആ രണ്ടു ചോദ്യങ്ങളും എന്റെ മുന്നിലുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് യഥാർഥ വീരപ്പനെത്തേടി ഞാൻ യാത്രതിരിച്ചത്.''
14,000 ചതുരശ്ര കിലോമീറ്റർ പടർന്നു കിടക്കുന്ന കാട്ടിലേക്കാണ് യാത്ര. അന്ന് ഇന്നത്തെപ്പോലെ പ്രത്യേക സംവിധാനങ്ങളോ സൗകര്യങ്ങളോ ഒന്നുമില്ല. പോയ്ക്കഴിഞ്ഞാൽ വീട്ടിലേക്കോ ഓഫീസിലേക്കോ ഒന്നു വിളിച്ച് വിവരം അറിയിക്കാൻ പോലും സാധിക്കില്ല. അങ്ങനെ വീരപ്പനെ തേടിയുള്ള യാത്ര വീരപ്പനിൽ തന്നെ എത്തി നിന്നു. മെലിഞ്ഞ്, ഉയരമുള്ള, കപ്പടാ മീശവെച്ച വീരപ്പന്റെ യഥാർഥ ചിത്രം ആദ്യമായി ജനങ്ങൾക്കു മുന്നിൽ എത്തിച്ചത് നക്കീരനാണ്. പലപ്രാവശ്യമായി നിരവധി തവണ ഗോപാൽ വീരപ്പനെ നേരിൽ കണ്ടിട്ടുണ്ട്. കന്നട താരം രാജ്കുമാറിന്റെ മോചനത്തിനു സർക്കിന്റെ മധ്യസ്ഥനായി നിന്നത് നക്കീരൻ ഗോപാലാണ്. കാട്ടുകള്ളനും കൊലയാളിയുമായ, എല്ലാവരിലും ഭീതി മാത്രം നിറയ്ക്കുന്ന വീരപ്പൻ ഒരു സരസൻ കൂടിയായിരുന്നുവെന്ന് ഗോപാൽ പറയുന്നു.
"ഒരിക്കൽ വീരപ്പൻ എന്നോടു ചോദിച്ചിട്ടുണ്ട് നീ എന്തിനാടാ എന്നെപ്പോലെ മീശ വച്ചിരിക്കുന്നതെന്ന്. തമാശയായിട്ടാണ് ചോദിച്ചത്. ഞാൻ മാത്രമല്ല ഞങ്ങളുടെ നാട്ടിൽ എല്ലാവരും ഇങ്ങനെയാണെന്ന് ഞാനും പറഞ്ഞു. അതുപോലെ മറ്റൊരു സംഭവമുണ്ട്. വീരപ്പൻ വലിയ ചന്ദന കടത്തുകാരൻ ആണെന്നാണല്ലോ എല്ലാവരും പറയുന്നത്. ഞാൻ ആണെങ്കിൽ ചന്ദനമരം കണ്ടിട്ടുമില്ല. ചന്ദനമരം കാണണം എന്ന ആഗ്രഹം വീരപ്പനോടു പറഞ്ഞപ്പോൾ വീരപ്പൻ പറഞ്ഞ മറുപടി ഇങ്ങനെ- ഇവിടെ ചന്ദനമരമൊന്നുമില്ല. അതൊക്കെ എന്റെ പേരും പറഞ്ഞ് അവന്മാര് വെട്ടിക്കൊണ്ടു പോയി എന്നാണ്. ഇപ്പോഴും ആ മറുപടിയോർത്ത് ചിരിക്കാറുണ്ടെന്ന് ഗോപാൽ പറഞ്ഞു. വീരപ്പനു പിന്നിൽ ആരെങ്കിലുമുണ്ടായിരുന്നോ എന്ന ചോദ്യത്തിനു ഗോപാൽ തന്ന മറുപടി മറ്റൊരു സംഭവമായിരുന്നു. വീരപ്പന്റെ ഡ്രസ് ശ്രദ്ധിച്ചാൽ അറിയാം വയറിന്റെ ഭാഗം വീർത്തിരിക്കും. അതു കുടവയറല്ല. അതിനുള്ളിൽ നിറയെ ബുള്ളറ്റുകളാണ്. ഒരിക്കൽ ഒന്നൊന്നായി എടുത്ത് വാങ്ങുന്ന വില പറഞ്ഞു തന്നു. നിന്റെ പോലീസ് തന്നെയാടാ ഇതെനിക്ക് വിൽക്കുന്നത് എന്നും പറഞ്ഞു. പോലീസിനുള്ളിൽ വീരപ്പനെ സഹായിക്കാൻ വലിയ വലിയ ഉദ്യോഗസ്ഥരുണ്ടെന്ന് ഒരു ഐജി പറഞ്ഞിട്ടുണ്ട്. വീരപ്പനെ പെട്ടെന്ന് ഒരു ദിവസം പിടികൂടിയതല്ലെന്നും നാലു ദിവസത്തോളം തടവിൽവച്ച് പീഡിപ്പിക്കുകയും മീശയെല്ലാം പിഴുതെറിയുകയും ചെയ്തെന്നും ഗോപാൽ കൂട്ടിച്ചേർത്തു.
ജയലളിതയുമായി തുടക്കം മുതൽ ഉടക്ക്
തായ് എന്ന പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുന്പോൾ തുടങ്ങിയതാണ് ജയലളിതയുമായുള്ള പ്രശ്നങ്ങളെന്ന് ഗോപാൽ പറഞ്ഞു. ""അന്ന് ഞാൻ ലേഒൗട്ട് ആർട്ടിസ്റ്റാണ്. ജോലി ചെയ്യുന്നതിനിടയിൽ ഒരു സീനിയർ വന്ന് ഫോണ്‍ ഉണ്ടെന്നു പറഞ്ഞു. എഴുന്നേറ്റു ചെന്നപ്പോൾ കൈകൂപ്പി, മുട്ടിടിച്ച് ഫോണിൽ ആരോടോ അദ്ദേഹം കാര്യമായി മാപ്പു പറയുന്നു. ഞാൻ ചെന്നപ്പോൾ റിസീവർ എനിക്കു കൈമാറി. ഹലോ ഐയാം ഗോപാൽ എന്നു പറഞ്ഞതു മാത്രം എനിക്കോർമയുണ്ട്. പിന്നെ ഞാൻ കേട്ടത് ഇംഗ്ലീഷിലെ വലിയ വലിയ തെറിയാണ്. ഒരു സ്ത്രീ ഇംഗ്ലീഷിൽ തെറി വിളിക്കുന്നുവെന്ന് പറഞ്ഞ് ഞാൻ ഫോണ്‍ സാറിനു കൊടുത്തു. അദ്ദേഹം വീണ്ടും കുറെ സോറി പറഞ്ഞ് ഫോണ്‍ വച്ചു. എന്നിട്ട് എന്റെ നേരെ നാലു ചാട്ടം. ജയലളിതയുടെ പേരിനു മുന്നിലായി സെൽവി (തമിഴിൽ വിവാഹം കഴിക്കാത്ത സ്ത്രീകളെ പറയുന്ന വാക്ക്) എന്നെഴുതാത്തതിനാണ് ഞാൻ ആ തെറി മുഴുവൻ കേട്ടത് എന്ന് എനിക്ക് അപ്പോൾ മനസിലായി.''
1991ൽ ജയലളിതയും ശശികലയും ഒരുമിച്ച് കോടനാട് ഗ്രേറ്റ് മൂർ എസ്റ്റേറ്റ് കാണാൻ പോയ ചിത്രം അച്ചടിച്ചതാണ് മറ്റൊരു സംഭവം. ഞങ്ങളുടെ ഫോട്ടോഗ്രാഫർ അവിടെ നിന്നു വിളിച്ചു പറഞ്ഞു സിഎം വരുന്നതുകൊണ്ട് അവിടത്തെ സ്റ്റുഡിയോ എല്ലാം അടച്ചു പൂട്ടാൻ പോലീസ് ഓർഡർ ഇട്ടു എന്ന്. ""അതൊരു ആവശ്യമില്ലാത്ത ഓർഡർ ആണല്ലോ. ഫോട്ടോ കിട്ടണം എന്നു ഞാൻ നിർബന്ധം പറഞ്ഞു. ജീവൻ പണയം വെച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ കള്ളക്കേസുണ്ടാക്കി ഞങ്ങളിൽ 27 പേരെ അറസ്റ്റ് ചെയ്തു.''
എന്നോടു ചെയ്യുന്നതിനു പുറമേ എന്റെ കുടുംബത്തെപ്പോലും ഇല്ലാതാക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. എല്ലാവരും അമ്മ എന്നു വിളിക്കുന്ന ജയലളിത 1994ൽ എന്റെ മകളെ കടത്താൻ ആളെ വിട്ടു. അന്ന് അവൾ കുഞ്ഞാണ്. അതിനുശേഷം മകളുടെ സംരക്ഷണത്തിനായി എനിക്ക് രണ്ടുപേരെ നിയമിക്കേണ്ടി വന്നു.
ചിലപ്പോഴൊക്കെ ഈ മീശ തനിക്ക് രക്ഷയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ""ജയലളിതയെക്കുറിച്ച് വാർത്ത നൽകുന്ന ദിവസം മൂന്ന് ഓട്ടോ നക്കീരന്റെ ഓഫീസിന് മുന്നിൽ വന്നു നിൽക്കും. ഗുണ്ടകളാണ്. അവർ കയറി വന്ന് ഓഫീസ് അടിച്ചു തകർക്കുകയും സ്റ്റാഫുകളെ അടിക്കുകയും ചെയ്യും. കൂട്ടത്തിൽ എനിക്കാണ് കൂടുതൽ കിട്ടുന്നത്. എന്റെ മീശയാണ് അവരുടെ അടയാളം. അതെനിക്കു മനസിലായി. അതുകൊണ്ടു ഞാൻ നാട്ടിൽ നിന്ന് എന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഇറക്കും. എല്ലാവർക്കും ഇതേ മീശയാണ്. ഒരു മീശക്കാരനെ തല്ലാൻ വരുന്നവർ ഒൻപതു മീശക്കാരെ കണ്ട് കണ്‍ഫ്യൂസ്ഡ് ആകും. 2003ൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ എന്റെ മീശ പിഴുതെടുക്കാൻ ശ്രമിച്ചു. ജയിലിൽ എല്ലാവരും കണ്ണിൽ വെളിച്ചം അടിക്കാതിരിക്കാൻ തോർത്തുപയോഗിച്ച് കണ്ണു മൂടിക്കെട്ടും. പക്ഷേ ഞാൻ മീശ മറച്ചു തുണി കെട്ടി. സ്വന്തം മീശ സംരക്ഷിക്കാൻ താൻ പെട്ട പാട് കുറച്ചൊന്നുമല്ലെന്നും ഗോപാൽ പറഞ്ഞു.
അഞ്ജലി അനിൽകുമാർ
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് 14 പേർക്ക് പരിക്ക്
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് 14 പേർക്ക് പരിക്ക്
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top