Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഉയിർത്തെഴുന്നേറ്റ് ചന്ദ്രബാബു നായിഡു; ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്മേക്കർ
എസ്. റൊമേഷ്
നാരാ ചന്ദ്രബാബു നായിഡു എന്നാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബാബു നായിഡുവിന്റെ മുഴുവൻ പേര്. കുറച്ചുനാൾ മുൻപ് അഴിമതിക്കേസിൽ രണ്ടു മാസം ജയിലിൽ കിടന്നപ്പോൾ രാഷ്ട്രീയ ഭാവി അവസാനിച്ചു എന്ന് വിലയിരുത്തി നിരീക്ഷകർ എഴുതിത്തള്ളിയ രാഷ്ട്രീയ നേതാവ്.
എന്നാൽ കണ്ണടച്ചു തുറക്കും മുന്നേ ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായി നായിഡു മാറിയിരിക്കുന്നു. നായിഡുവിന്റെ പാർട്ടിക്ക് ഇതുപോലൊരു ഉയർത്തെഴുന്നേൽപ്പുണ്ടാവുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും വിശ്വസിച്ചിരുന്നില്ല.
വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ സർക്കാരിന് രണ്ടാമൂഴം ലഭിക്കുമെന്ന് എല്ലാവരും കരുതിയിരിക്കേയാണ് ടിഡിപിയുടെ അപ്രതീക്ഷിത ഉയർത്തെഴുന്നേൽപ്പ്. നായിഡുവിന് ലഭിച്ചത് ഇരട്ട ലോട്ടറിയാണ്.
കേന്ദ്രത്തിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാതായതോടെ ചന്ദ്രബാബു നായിഡുവിന്റെയും ടിഡിപിയുടെ യും ശുക്രദശ തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണ ആന്ധ്ര നിയമസഭയിൽ നായിഡുവിന്റെ പാർട്ടിക്ക് 175 മണ്ഡലങ്ങളിൽ വെറും 23 സീറ്റാണ് ലഭിച്ചത്.
എന്നാൽ ഇത്തവണ നിയമസഭയിൽ 175ൽ 135 സീറ്റ് ഒറ്റയ്ക്ക് കരസ്ഥമാക്കി മിന്നുന്ന വിജയം നേടി. സംസ്ഥാനം ഭരിക്കുന്ന ജഗൻമോഹൻ റെഡ്ഡിയുടെ പാർട്ടിക്ക് ലഭിച്ചത് വെറും പതിനൊന്നു സീറ്റ് മാത്രം.
ചന്ദ്രബാബു നായിഡുവിന്റെ സഖ്യകക്ഷിയായ നടൻ പവൻ കല്യാണിന്റെ ജനസേനാ പാർട്ടി (ജെഎസ്പി)ക്ക് 21 സീറ്റുണ്ട്. മറ്റൊരു സഖ്യകക്ഷിയായ ബിജെപിക്ക് എട്ടു സീറ്റും. ചുരുക്കിപ്പറഞ്ഞാൽ നിയമസഭയിൽ ടിഡിപിക്കും സഖ്യകക്ഷികൾക്കും കൂടി 175 സീറ്റിൽ 164 സീറ്റുകളുടെ ഭൂരിപക്ഷം.
ഇതു ലോട്ടറി ആണെന്നു വിചാരിച്ചിരിക്കുന്പോഴാണ് ലോക്സഭയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന വാർത്ത വരുന്നത്. ഇതോടെ 16 സീറ്റ് കൈയിലുള്ള നായിഡു കിംഗ് മേക്കർ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
എൻഡിഎയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി നായിഡുവിന്റെ ടിഡിപിയാണ്. നിതീഷിന്റെ ജെഡിയുവിന് പന്ത്രണ്ട് സീറ്റ് മാത്രമേയുള്ളൂ. യഥാർഥത്തിൽ നായിഡുവിന്റെ കക്ഷത്തിൽ 16 സീറ്റല്ല 18 സീറ്റുണ്ടെന്നു വേണമെങ്കിൽ പറയാം.
സംസ്ഥാനത്തെ ടിഡിപി ഘടകക്ഷിയും ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനുമായ നടൻ പവൻ കല്യാണിന്റെ പാർട്ടിക്ക് ലോക്സഭയിൽ രണ്ടു സീറ്റുണ്ട്. ഈ സീറ്റുകളുടെ കാര്യത്തിലും തീരുമാനമെടുക്കുന്നത് നായിഡു തന്നെയായിരിക്കും. ഇതാണ് ബിജെപിയെയും ഭയപ്പെടുത്തുന്നത്.
നിതീഷ് പോയാലും കുഴപ്പമില്ല. പക്ഷേ നായിഡു പോയാൽ കാര്യങ്ങൾ കുഴയും. അതുകൊണ്ടുതന്നെ കനത്ത വിലപേശൽ നടത്തി വേണ്ടതെല്ലാം നായിഡു വാങ്ങിയെടുക്കുമെന്ന് തീർച്ച.
1850 ഏപ്രിൽ 20നാണ് നായിഡുവിന്റെ ജനനം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ നരവാരിപള്ളിയിൽ ഒരു കർഷ ക കുടുംബത്തിലെ മൂത്ത പുത്രൻ. കർഷരായ നാര ഖർജുര നായിഡുവും അമാനമ്മയുമാണ് മാതാപിതാക്കൾ. നരാ രാമമൂർത്തി നായിഡു എന്ന സഹോദരനും രണ്ട് സഹോദരിമാരും അദ്ദേഹത്തിനുണ്ട്.
ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിഎച്ച്ഡിക്ക് റിസർച്ച് നടത്തിയെങ്കിലും രാഷ്ട്രീയത്തിലിറങ്ങിയതിനാൽ അദ്ദേഹത്തിനത് പൂർത്തിയാക്കാനായില്ല. ബിരുദ പഠനകാലം മുതൽ ചന്ദ്രബാബു നായിഡു കോൺഗ്രസ് അനുഭാവിയാണ്.
1978ൽ ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് കോൺഗ്രസ് സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ പ്രായം 28 വയസ്. 1980 മുതൽ 1982 വരെ സംസ്ഥാന മന്ത്രിസഭയിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
ഇതിനിടയിൽ 1981 സെപ്റ്റംബറിൽ സംസ്ഥാന മന്ത്രിയായിരിക്കെ നടനും തെലുങ്കുദേശം പാർട്ടി സ്ഥാപകനുമായ നന്ദമുരി താരക രാമറാവുന്റെ രണ്ടാമത്തെ മകൾ ഭുവനേശ്വരിയെ വിവാഹം കഴിച്ചു.
സിനിമാ മേഖല കൂടി ഉൾപ്പെടുന്ന മന്ത്രിയായിരുന്ന അദ്ദേഹം ആ കാലയളവിൽ രാമറാവുവുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീടത് മകളു മായുള്ള വിവാഹത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. 1975 മുതൽ 1983 വരെ ഉറച്ച കോൺഗ്രസ് പ്രവർത്തകനായിരുന്നു നായിഡു.
1983ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നായിഡു ആന്ധ്രയിലെ ചന്ദ്രഗിരി മണ്ഡലത്തിൽ മത്സരിച്ചു തോറ്റു. ആ തെരഞ്ഞെടുപ്പിൽ 1982ൽ ഭാര്യാപിതാവ് രാമറാവു രൂപീകരിച്ച തെലുങ്കുദേശം പാർട്ടി സീറ്റുകൾ തൂത്തുവാരി. രാമറാവു മുഖ്യമന്ത്രിയായി.
ഇനി രാമറാവുവിന്റെയും ടിഡിപിയുടെ നാളുകളാണ് വരാൻ പോകുന്നതെന്നു മുൻകൂട്ടിക്കണ്ട ചന്ദ്രബാബു നായിഡു കോൺഗ്രസ് വിട്ട് ടിഡിപിയിൽ ചേർന്നു. 1984 ഓഗസ്റ്റിൽ നാദിലെ ഭാസ്കര റാവുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ ചേർന്ന് മുഖ്യമന്ത്രി രാമറാവുവിനെ അട്ടിമറിക്കാൻ ശ്രമം നടത്തി. ഈ ശ്രമം പൊളിച്ചത് ചന്ദ്രബാബു നായിഡു ആയിരുന്നു.
അതോടെ പത്തു മക്കളുള്ള രാമറാവുവിന് എല്ലാ മക്കളെക്കാളും വിശ്വാസം നായിഡുവിലായി. 1986ൽ ടിഡിപിയുടെ ജനറൽ സെക്രട്ടറിയായി നായിഡുവിനെ രാമറാവു നിയമിച്ചു. തുടർന്ന് 1989 മുതൽ 1995 വരെ എംഎൽഎയായി നിയമസഭയിൽ. ലക്ഷ്മി പാർവതി എന്ന സ്ത്രീയുമായി രാമറാവു അടുപ്പം തുടങ്ങിയതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു.
എഴുത്തുകാരിയായിരുന്ന ലക്ഷ്മി പാർവതി ഒരു ഹരികഥാകാരന്റെ ഭാര്യയായിരുന്നു. 1993ൽ രാമറാവു ലക്ഷ്മി പാർവതിയെ വിവാഹം കഴിച്ചതോടെ കുടുംബം മൊത്തം രാമറാവുവിന് എതിരായി. രാമറാവു മുഖ്യമന്ത്രിയായിരിക്കേ ലക്ഷ്മി പാർവതി ഭരണകാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി.
ഇത് പാർട്ടിയിൽ വലിയ പ്രതിസന്ധിക്കു കാരണമായി. ഒരു വലിയ വിഭാഗം എംഎൽഎമാർ രാമറാവുവിന് എതിരായി. എംഎൽഎമാരെ കോർത്തിണക്കി രാമറാവുവിനെതിരേ പിന്നിൽനിന്ന് കരുക്കൾ നീക്കിയത് ചന്ദ്രബാബു നായിഡു ആയിരുന്നു.
1995ൽ രാമറാവുവിനെ അട്ടിമറിച്ച് ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി. തുടർന്ന് 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റുകൾ കരസ്ഥമാക്കി എൻഡിഎയിലെ പ്രമുഖ കക്ഷിയായി. ടിഡിപിയിലെ ജി.എം.സി. ബാലയോഗി ലോക്സഭാ സ്പീക്കറായി.
1995ൽ രാമറാവുവിനെ അട്ടിമറിച്ച് മുഖ്യമന്ത്രി പദം പിടിച്ചെടുത്ത നായിഡു 2004വരെ മുഖ്യമന്ത്രിയായി തുടർന്നു. ഏറ്റവുമധികം കാലം ആന്ധ്ര മുഖ്യമന്ത്രിയായ വ്യക്തി എന്ന പദവിക്കും നായിഡു അർഹനാണ്.
2003 ഒക്ടോബർ ഒന്നിന് തിരുപ്പതിയിലെ അലിപ്പിരി ടോൾഗേറ്റിന് സമീപം പീപ്പിൾസ് വാർ ഗ്രൂപ്പ് നടത്തിയ കുഴിബോംബ് സ്ഫോടനത്തിൽനിന്ന് നായിഡു കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ നായിഡു സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു.
2004 ഏപ്രിലിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. ഉയർന്ന വൈദ്യുതി നിരക്കുകളും കർഷക രോഷവും ടിഡിപിക്ക് നേരിടേണ്ടി വന്നു. കൂടാതെ, പുതുതായി രൂപീകരിച്ച കോൺഗ്രസ്-ടിആർഎസ് സഖ്യം തെലങ്കാനയിലെ ടിഡിപി ജനപ്രീതിക്ക് വലിയ വെല്ലുവിളി ഉയർത്തി.
ആ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ കോൺഗ്രസ് വിജയം കൊയ്തു. ജഗൻമോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായി. 2009ൽ നടന്ന തെരഞ്ഞെടുപ്പിലും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തോറ്റു.
പ്രമുഖ തെലുങ്കുനടൻ ചിരഞ്ജീവിയും അന്ന് മത്സര രംഗത്തുണ്ടായിരുന്നു. ചിരഞ്ജീവിയുടെ പാർട്ടിക്ക് 18 സീറ്റേ ലഭിച്ചുള്ളുവെങ്കിലും അവരുടെ സാന്നിധ്യവും രാജശേഖര റെഡ്ഡിയുടെ ഭരണമികവും ടിഡിപിക്കു വിനയായി.
2014ൽ ആന്ധ്രയും തെലങ്കാനയും രണ്ടായി വിഭജിച്ചശേഷം നടന്ന തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുതന്നെ വിജയിച്ചു. രാജശേഖര റെഡ്ഡിയുടെ പുത്രൻ ജഗൻമോഹനും കോൺഗ്രസ് പാർട്ടിയും തമ്മിലുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ചന്ദ്രബാബു നായിഡുവിന് ഭരണം ലഭിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ടിഡിപി മിന്നും വിജയം കരസ്ഥമാക്കി.
നരേന്ദ്രമോദി സർക്കാരിൽ ടിഡിപിയും അംഗമായി. എന്നാൽ നിരവധി ആവശ്യങ്ങളാണ് ടിഡിപി മോദിക്കു മുന്നിൽ ഉന്നയിച്ചത്. എന്നാൽ ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ മോദി നായിഡുവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ല.
ആന്ധ്രയ്ക്കുള്ള പ്രത്യേക കാറ്റഗറി പദവി (എസ്സിഎസ്) വിഷയത്തിൽ 2018 മാർച്ചിൽ ടിഡിപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിൽ നിന്ന് രണ്ട് മന്ത്രിമാരെ പിൻവലിച്ചു. പിന്നീട് എൻഡിഎയ്ക്കുള്ള പിന്തുണയും നായിഡു പിൻവലിക്കുകയായിരുന്നു.
സംസ്ഥാനത്തെ ആധുനിക വത്കരിക്കാനും നിക്ഷേപങ്ങൾ സംസ്ഥാനത്തേക്കു കൊണ്ടുവരാനും ചന്ദ്രബാബു നായിഡു മുൻകൈയെടുത്തു. ഹൈദരാബാദിൽ ഹൈടെക് സിറ്റി സ്ഥാപിച്ചു. ബിൽഗേറ്റ്സിനെ വരെ ആന്ധ്രയിൽ കൊണ്ടുവന്ന് പുതിയ ഐടി പദ്ധതികൾക്കും അദ്ദേഹം രൂപം കൊടുത്തു.
നിരവധി വിദേശ കന്പനികളെ ആന്ധ്രയിൽ കൊണ്ടുവന്ന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ ഇക്കാലയളവിൽ കർഷകർക്കായി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണമുയർന്നു.
2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിമുന്നണി വിട്ടാണ് നായിഡു മത്സരിച്ചത്. അക്കാലയളവിലാണ് ആന്ധ്രയിൽ കോൺഗ്രസുമായി ഉടക്കി ജഗൻമോഹൻ റെഡ്ഢി വൈഎസ്ആർ കോൺഗ്രസ് രൂപീകരിച്ചത്. വൈഎസ്ആർ കോൺഗ്രസിന്റെ കടന്നുകയറ്റത്തിൽ ടിഡിപി തകർന്നടിഞ്ഞു. 175 നിയമസഭാ സീറ്റിൽ വെറും 23 സീറ്റു മാത്രമാണ് നായിഡുവിന് ലഭിച്ചത്.
തുടർന്നങ്ങോട്ട് ചന്ദ്രബാബുനായിഡുവിന് കഷ്ടകാലത്തിന്റെ ദിനങ്ങളായിരുന്നു. 2023 സെപ്റ്റംബർ 9ന് 371 കോടി രൂപയുടെ പൊതുഫണ്ട് ദുരുപയോഗം ചെയ്തതിന് ആന്ധ്രാപ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നായിഡുവിനെ അറസ്റ്റ് ചെയ്തു.
52 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം 2023 ഒക്ടോബർ 31ന് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. തുടർന്നുവന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കി മത്സരിക്കാൻ നായിഡു തീരുമാനിക്കുകയായിരുന്നു.
ഇതിനായി ബിജെപി അധികാരമുപയോഗിച്ച് അദ്ദേഹത്തിനു മേൽ സമ്മർദം ചെലുത്തിയതായും ആരോപണം ഉയർന്നിരുന്നു. ജഗൻമോഹൻ റെഡ്ഡിയും പെങ്ങൾ വൈ.എസ്. ശർമിളയും തമ്മിലുള്ള പോരും കാര്യങ്ങൾ ചന്ദ്രബാബു നായിഡുവിന് അനുകൂലമാക്കി.
ഏതായാലും ചന്ദ്രബാബു നായിഡുവിന് ഇനി രാജയോഗമാണ്. സംസ്ഥാന ഭരണം കൈപ്പിടിയിൽ ഒതുക്കിയതിനു പുറമേ കേന്ദ്രത്തെയും സമ്മർദത്തിലാക്കി കാര്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹത്തിനാവും.
ആന്ധ്രയുടെ പ്രത്യേക പദവിയും പ്രമുഖ മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയുമൊക്കെ നായിഡു ആവശ്യപ്പെട്ടു കഴിഞ്ഞു. കോടികളുടെ വിറ്റുവരവും ആന്ധ്രയിലും തെലുങ്കാനയിലും നിരവധി ഔട്ട്ലെറ്റുകളുമുള്ള ഹെറിറ്റേജ് ഫുഡ്സ് നായിഡു കുടുംബത്തിന്റേതാണ്. ഏക മകൻ നര ലോകേഷിനെയും നായിഡു രാഷ്ട്രീയത്തിലിറക്കിയിട്ടുണ്ട്.
ഒഡീഷയിലെ രാഷ്ട്രീയക്കാറ്റിൽ തറപറ്റിയ അതികായൻ
പിതാവ് അതീവ പ്രതാപശാലിയും ഭരണതന്ത്രജ്ഞനും. മകനാകട്ടെ അതിലും മിടുക്കനായ ഭര
മലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതി
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
Latest News
വിമാനത്തില്‍ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം
ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം പറ്റിയെന്ന് കുഴൽനാടൻ; വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് സ്പീക്കർ
മോദിജി യുദ്ധം നിര്‍ത്തി, പക്ഷേ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാവുന്നില്ല; പരിഹസിച്ച് രാഹുല്‍
താമരശേരിയിൽ രണ്ടുപേർക്ക് ബാർബർഷോപ്പിൽവച്ച് കുത്തേറ്റു
Latest News
വിമാനത്തില്‍ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം
ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം പറ്റിയെന്ന് കുഴൽനാടൻ; വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് സ്പീക്കർ
മോദിജി യുദ്ധം നിര്‍ത്തി, പക്ഷേ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാവുന്നില്ല; പരിഹസിച്ച് രാഹുല്‍
താമരശേരിയിൽ രണ്ടുപേർക്ക് ബാർബർഷോപ്പിൽവച്ച് കുത്തേറ്റു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top