ഇനി ബാങ്ക് ലോക്കർ തനിയെ മുന്നിലെത്തും
ഇനി ബാങ്ക് ലോക്കർ  തനിയെ മുന്നിലെത്തും
Friday, July 26, 2019 5:02 PM IST
തിരുവനന്തപുരം: എടിഎം മാതൃകയിൽ 24 മണിക്കൂറും ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് ലോക്കർ അവതരിപ്പിച്ച് ഗോദ്റേജ്. ബാങ്ക് അവധി ദിനങ്ങളിൽപോലും ബാങ്കിലെത്തി ലോക്കർ തുറക്കാൻ അവസരമൊരുക്കുന്ന "ഓട്ടോ വോൾട്ട്' എന്ന സംവിധാനമാണ് ഗോദ്റേജ് വിപണിയലവതരിപ്പിച്ചത്.

പൂർണമായും റോബട്ടിക് സംവിധാനത്തിലാണ് ലോക്കർ പ്രവർത്തിക്കുന്നത്. പരമ്പരാഗത ലോക്കർ സംവിധാനത്തിൽ ഉപയോക്താവ് സ്ട്രോംഗ് റൂമിൽ കയറി ലോക്കർ തുറക്കുകയാണ് ചെയ്യുന്നതെങ്കിൽ ഇവിടെ നേരെ മറിച്ചാണ്, ലോക്കർ ഉപയോക്താവിന്‍റെ മുന്നിലെത്തും!

സംവിധാനത്തിൽ ബാങ്കിനോട് ചേർന്ന് എടിഎം മാതൃകയിൽ ഒരു റൂം ക്രമീകരിച്ചിട്ടുണ്ടാകും. എടിഎം കാർഡ് മാതൃകയിലുള്ള അതിസുരക്ഷാ കാർഡ് സ്വൈപ്പ് ചെയ്ത് അകത്തു കടക്കാം. മുറിയിൽ ഒരു മേശയും കസേരയും, മേശയോടു ചേർന്ന് ഒരു കാർഡ് റീഡറും ഉണ്ടാകും. കാർഡ് സ്വൈപ്പ് ചെയ്ത് പിൻ നമ്പർ നല്കി മിനിറ്റുകൾക്കകം സ്ട്രോംഗ് റൂമിലിരിക്കുന്ന ലോക്കർ ഉപയോക്താവിനു മുന്നിലെത്തും. ഉപയോഗ ശേഷം ലോക്കർ സ്ട്രോംഗ് റൂമിലേക്ക് തിരിച്ചു പോകുമെന്ന് ഗോദ്റേജ് സെക്യൂരിറ്റി സൊലൂഷൻസ് വൈസ് പ്രസിഡന്‍റ് പുഷ്കർ ഗോഖലെ പത്രസമ്മേളനത്തിൽ അറിയിച്ചു.


ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ചില സഹകരണ ബാങ്കുകൾ ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ടെന്നും കേരളത്തിലെ ചില സഹകരണ ബാങ്കുകളിൽ ഉടൻ ഇത്തരം ലോക്കറുകൾ സ്ഥാപിക്കുമെന്നും അവരുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കള്ളന്മാരെ സ്വയം കുടുക്കുന്ന ലോക്കറും ഗോദ്റേജ് വിപണിയിലെത്തിച്ചിട്ടുണ്ട്. ലോക്കറിന്‍റെ ഉടമസ്ഥനല്ലാതെ മറ്റാരെങ്കിലും അത് തുറക്കാൻ ശ്രമിച്ചാൽ അലാറം മുഴുങ്ങുകയും നേരത്തെതന്നെ സെറ്റ് ചെയ്തുവച്ചിരിക്കുന്ന മൊബൈൽ ഫോണുകളിലേക്ക് സന്ദേശമയയ്ക്കുകയും ചെയ്യും. തെറ്റായ പാസ്‌വേഡ് ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചാലും ഉടമയ്ക്ക് സന്ദേശം ലഭിക്കും. ജ്വല്ലറികൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ‘ഡിഫൻഡർ പ്രൈം ന്യൂട്രേിണിക്സ് സെയ്ഫ്’ എന്നു പേരിട്ടിരിക്കുന്ന ലോക്കറിന്‍റെ നിർമാണം.