സിദ്ദീഖിന്റെ മകനെ അവസാനമായി കാണാന്‍ ഓടിയെത്തി മലയാള ചലച്ചിത്രലോകം. ദിലീപ്, കാവ്യ മാധവൻ, റഹ്മാൻ, ഫഹദ് ഫാസിൽ, നാദിർഷ, ബാബുരാജ്, ജോമോൾ, ബേസിൽ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രൺജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി സിനിമാ രംഗത്തെ നിരവധിപേരാണ് റാഷിനു അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്.
മോഹൻലാലും മമ്മൂട്ടിയും സ്ഥലത്തില്ലാതിരുന്നതിനാൽ ഇരുവർക്കും എത്താൻ സാധിച്ചില്ല. മോഹൻലാലിനായി നിർമാതാവ് ആന്റണി പെരുമ്പാവൂർ നേരിട്ടെത്തി ആദാരഞ്ജലികൾ അർപ്പിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു റാഷിന് വിട പറഞ്ഞത്. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ.
സാപ്പി എന്നു വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങള്‍ സിദ്ദീഖ് സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ സ്പെഷല്‍ ചൈല്‍ഡ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറ സാന്നിധ്യമായിരുന്ന സാപ്പിയുടെ പിറന്നാള്‍ കഴിഞ്ഞ നവംബര്‍ 26-ന് ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും സിദ്ദീഖ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.