ഓസിയുടെ സന്തോഷം ഞങ്ങളുടെയും; ദിയയുടെ വിവാഹവാർത്തയുമായി കൃഷ്ണകുമാർ
Thursday, May 30, 2024 3:36 PM IST
നടൻ കൃഷ്ണകുമാറിന്‍റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നു. തമിഴ്നാട് സ്വദേശിയായ അശ്വിൻ ഗണേഷ് ആണ് വരൻ. സെപ്റ്റംബറിലാണ് വിവാഹം. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടയും വിവാഹം.

അശ്വിന്‍റെ കുടുംബം കൃഷ്ണകുമാറിന്‍റെ വീട്ടിലേക്ക് ഔദ്യോഗികമായി പെണ്ണുകാണൽ ചടങ്ങുമായി എത്തിയ ചിത്രങ്ങൾ നടൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വീട്ടിൽ ഓസി എന്നു വിളിക്കുന്ന ദിയയുട സന്തോഷമാണ് ഞങ്ങളുടേതെന്നുമാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്.



അശ്വിന്‍റെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രമാണ് കൃഷ്ണകുമാർ പങ്കുവച്ചത്. ഓൾദിബെസ്റ്റ് അശ്വിൻ ആൻഡ് ദിയ എന്നെഴുതി സിന്ധു കൃഷ്ണയും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

പെണ്ണുകാണാൽ വ്ലോഗ് ദിയ യുട്യൂബിൽ പങ്കുവച്ചിട്ടുമുണ്ട്. ദിയയെ പെണ്ണുകാണാൻ വരുന്പോൾ അഹാന വീട്ടിലില്ലായിരുന്നു. മറ്റാവശ്യങ്ങൾക്കായി താരം ചെന്നൈയിലാണുള്ളതെന്ന് ദിയ പറയുന്നുണ്ട്. തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്‍റെ അമ്മ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.