Choclate
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്‍റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണാത്തവരും കുറവായിരിക്കും. ഇന്ത്യയുടെ വിലമതിക്കാനാവാത്ത രുചിയാണ് അമുൽ. പാൽ, പാലുത്പന്ന വിപണിയിലെ ഗുണമേന്മയുടെ പര്യായം.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യനിർമാണ ബ്രാൻഡുകളിലൊന്ന്. ശതകോടികളുടെ ആസ്തിയിൽ എത്തിനിൽക്കുന്ന ഗുജറാത്തിലെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്‍റെ വളർച്ചയുടെ കഥ, സ്വപ്നങ്ങളുടെ കൂടി കഥയാണ്. വർഗീസ് കുര്യനെന്ന ‘ഇന്ത്യയുടെ പാൽക്കാരൻ’ ക്ഷീരകർഷകരുടെ സ്വപ്നങ്ങളെ ക്ഷീരവിപ്ലവമാക്കിയ കഥ.

ഇന്ത്യയെ ലോകത്തിൽ ഏറ്റവുമധികം പാലുല്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റിയ ധവളവിപ്ലവത്തിന്‍റെ പിതാവായാണ് മലയാളിയായ ഡോ. വർഗീസ് കുര്യൻ അറിയപ്പെടുന്നത്.



ആനന്ദിലേക്ക്

ഗുജറാത്തിലെ ആനന്ദ് എന്ന ചെറിയ ഗ്രാമത്തിൽ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷനേടാൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ത്രിഭുവൻദാസ് പട്ടേൽ തുടങ്ങിവച്ച കർഷകരുടെ ചെറുസഹകരണ സംഘത്തെ അമുൽ എന്ന രാജ്യാന്തര ബ്രാൻഡായി വളർത്തിയെടുത്തത് കുര്യനാണ്.

ആനന്ദ് എന്ന ചെറിയ ഗ്രാമത്തിലേക്ക് വർഗീസ് കുര്യൻ എത്തുന്നത് തികച്ചും ആകസ്മികമായാണ്. 1921 നവംബർ 26 ന് കോഴിക്കോട്ടു ജനിച്ച വർഗീസ് കുര്യൻ മദ്രാസ് ലയോള കോളജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടി. എൻജിനിയറിംഗ് പഠനത്തിനു ശേഷം ടാറ്റ സ്റ്റീൽ കന്പനിയിൽ അപ്രന്‍റീസ് ആയി.

മെറ്റലർജി, ന്യൂക്ലിയർ ഫിസിക്സ് ഇവയിൽ ഉന്നത പഠനം നടത്താനുള്ള അമേരിക്കൻ സ്കോളർഷിപ്പിന് യോഗ്യത നേടിയെങ്കിലും സ്വപ്നത്തിൽപോലും വിചാരിക്കാത്ത വിധത്തിൽ പഠന വിഷയമായി ഭാരത സർക്കാർ നൽകിയത് ഡയറി എൻജിനിയറിംഗായിരുന്നു. ന്യൂക്ലിയർ ഫിസിക്സിലെ അപാര സാധ്യതകൾ മനസിൽ താലോലിച്ചയാളിന് ഡയറി എൻജിനിയറാകാനുള്ള ഓഫർ. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പഠനശേഷം തിരിച്ചെത്തിയ കുര്യനെ കാത്തിരുന്നത് ആനന്ദ് വെണ്ണ ഫാക്ടറിയിലെ എൻജിനിയർ ഉദ്യോഗം.

സർക്കാർ ചെലവിൽ പഠിച്ചതിനാലും ജോലി സ്വീകരിച്ചില്ലെങ്കിൽ ചെലവായ തുക തിരിച്ചു നൽകാനില്ലാത്തതിനാലും കുര്യൻ, ആനന്ദ് എന്ന ഉറക്കംതൂങ്ങി ഗ്രാമത്തിലേക്കെത്തി. കർഷകരെ സേവിക്കുകയായിരുന്നില്ല താൻ വിഭാവനം ചെയ്തിരുന്ന തൊഴിലെന്ന് വർഗീസ് കുര്യൻ ആത്മകഥയിൽ പറയുന്നു. അങ്ങനെ ആനന്ദിലെ സർക്കാർ വെണ്ണ ഫാക്ടറിയുടെ ഒരു ഭാഗത്ത് ഡയറി എൻജിനിയറായി കുര്യൻ ജീവിതമാരംഭിച്ചു.

അതേ വെണ്ണ ഫാക്ടറിയുടെ മറ്റൊരു ഭാഗം ത്രിഭൂവൻദാസ് പട്ടേലിന്‍റെ നേതൃത്വത്തിൽ കെയ്റ ക്ഷീര കർഷകസംഘം ഏറ്റെടുത്ത് ഒരു ഡയറി യൂണിറ്റ് ആരംഭിച്ചിരുന്നു. ക്ഷീരവിപണന രംഗത്തെ ചൂഷണത്തിനെതിരേ ആരംഭിച്ച കെയ്റ സംഘവും കുര്യനും തമ്മിലുള്ള ഒരു ആജീവനാന്ത ബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്.



കുര്യനും അമുലും

അമേരിക്കയിൽ ഉപരിപഠനം നടത്തിയ എൻജിനിയർക്ക് ചെയ്യാൻ മാത്രമുള്ള ജോലി വെണ്ണ ഫാക്ടറിയിലില്ലായിരുന്നു. ഒന്നും ചെയ്യാനില്ലാത്ത ആനന്ദിലെ ജീവിതം കുര്യന് വിരസമായി. ഇതേ സമയം ഡയറിയുടെ ഒരു ഭാഗമേറ്റെടുത്ത സഹകരണ സംഘമാകട്ടെ പഴകിയ ഉപകരണങ്ങളുമായി മല്ലിടുകയായിരുന്നു. പലപ്പോഴും കേടുപാടുകൾ തീർക്കാൻ ത്രിഭൂവൻദാസ് കുര്യന്‍റെ സഹായം തേടി.

ആനന്ദിൽ തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നു മനസ്സിലാക്കിയ കുര്യൻ നിരന്തരമായി രാജി താത്പര്യം അറിയിച്ചിരുന്നു. സഹകരണ സംഘമാവട്ടെ അക്കാലത്ത് പുതിയ ഉപകരണങ്ങൾ വാങ്ങാൻ കുര്യന്‍റെ സഹായം തേടി. അവ എത്തിയപ്പോഴേക്കും കുര്യന്‍റെ രാജി സർക്കാർ സ്വീകരിക്കുകയും അദ്ദേഹം ആനന്ദ് വിടാൻ ഒരുങ്ങുകയും ചെയ്തു.

പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ തങ്ങളുടെ ആളുകളെ പഠിപ്പിക്കുന്നതുവരെ ആനന്ദിൽ തുടരാൻ ത്രിഭുവൻദാസാണ് കുര്യനോടഭ്യർത്ഥിച്ചത്. അപാരമായ സത്യസന്ധതയും, കൃഷിക്കാരോട് പൂർണമായ സമർപ്പണ ബുദ്ധിയുമുള്ള ഒരു ജനനേതാവിന്‍റെ അഭ്യർഥന നിരസിക്കാൻ കഴിയാതെ കുര്യൻ കേവലം രണ്ടുമാസത്തേക്ക് കെയ്റ സഹകരണ സംഘത്തിൽ മാനേജരായി പ്രവേശിച്ചു. പിന്നെ സംഭവിച്ച കാര്യങ്ങൾ ഇന്ത്യയുടെ ക്ഷീരമേഖലയെ മാത്രമല്ല ഗ്രാമീണ ഭാരതത്തിന്‍റെ വികസന ചരിത്രത്തിലെ മായാത്ത ഏടുകളാണ്.



കെയ്റയിൽ നിന്ന് അമുലിലേക്ക്…

1948ൽ കെയ്റ സംഘത്തിന്‍റെ സംഭരണശേഷി 200 ലിറ്റർ ആയിരുന്നു. കെയ്റ സഹകരണ സംഘം അമുൽ എന്ന പേരിൽ രജിസ്റ്റർ ചെയ്തു. ഉത്പാദകർക്ക് അധികവില ലഭിക്കുന്പോൾ തന്നെ ഉപഭോക്താവിന് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നൽകുക എന്ന അടിസ്ഥാനതത്വം അമുൽ മറന്നില്ല.

എരുമപ്പാലിൽ നിന്ന് പാൽപ്പൊടി ഉണ്ടാക്കാനാവില്ലെന്ന വിശ്വാസം തകർത്തെറിഞ്ഞ് കർഷകരുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പാൽപ്പൊടി ഫാക്ടറി 1955 ൽ പ്രധാനമന്ത്രി നെഹ്റു ഉദ്ഘാടനം ചെയ്തു.

ആനന്ദിലെ സാധാരണക്കാരായ ക്ഷീരകർഷകരൊത്ത് ഒരുരാത്രി ചെലവഴിച്ച ലാൽബഹദൂർ ശാസ്ത്രിയുടെ നിർദ്ദേശപ്രകാരം ആനന്ദ് മാതൃകയിലുള്ള സഹകരണ സംഘങ്ങൾ ഇന്ത്യയൊട്ടാകെ സ്ഥാപിക്കുന്നതിനായി നാഷണൽ ഡയറി വികസന ബോർഡ് 1965 ൽ സ്ഥാപിക്കപ്പെട്ടു. പാലുത്പാദനം വർദ്ധിപ്പിക്കാനും ഇന്ത്യയെ ലോകത്തിൽ പാലുത്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്തിക്കാനും കഴിയുന്നവിധം ഓപ്പറേഷൻ ഫ്ലഡ് പദ്ധതി വിഭാവനം ചെയ്യാൻ ഇത് ഇടയാക്കി. ഗ്രാമീണ മാനേജ്മെന്‍റ് പഠനത്തിനായി ആനന്ദിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്‍റ് സ്ഥാപിക്കപ്പെട്ടു.



ഇതിനിടെ ഗുജറാത്തിലെ മറ്റ് ജില്ലകളിലെ ക്ഷീരയൂണിയനുകളും കൂട്ടിച്ചേർത്ത് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ സ്ഥാപിക്കപ്പെട്ടു. അമുൽ എന്ന വിപണിനാമം തന്നെ അവരും സ്വീകരിച്ചു. പാൽപ്പൊടി, വെണ്ണ, ചീസ്, കണ്ടൻസ്ഡ് മിൽക്ക്, ബേബീഫുഡ്, ഐസ്ക്രീം തുടങ്ങിയ എല്ലാ മേഖലകളിലേക്കും അമുൽ കടന്നു ചെന്നു.

2012 സെപ്റ്റംബർ ഒൻപതിനു വർഗീസ് കുര്യൻ അന്തരിച്ചു. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ആനന്ദിൽ തന്നെയാണ് അന്ത്യവിശ്രമം ഒരുക്കിയത്. യഥാർഥ ജനാധിപത്യത്തിലധിഷ്ഠിതമായ സഹകരണ പ്രസ്ഥാനങ്ങളുടെ വിജയമാണ് അമുലിന്‍റെ കഥ ചൂണ്ടിക്കാട്ടുന്നത്. കർഷകർതന്നെ പ്രസ്ഥാനങ്ങൾക്ക് ഉൗർജം പകരുന്ന വിജയകഥ. സ്വപ്നം കാണാൻ കഴിവുള്ള വർഗീസ് കുര്യനെപ്പോലെയുള്ളവരുടെ കൈത്താങ്ങുകൂടി ലഭിച്ചതാണ് അമുലിന്‍റെ വിജയം.



ക്ഷീരവിപ്ലവത്തേക്കുറിച്ച് സിനിമ

ഇന്ത്യയിലെ ഡയറി വ്യവസായ മേഖലയെ ഒരു തുള്ളിയിൽ നിന്ന് പ്രളയത്തിലേക്ക് നയിക്കുക എന്ന ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയുടെ ആശയം പ്രചരിപ്പിക്കാൻ ഒരു സിനിമയും നിർമ്മിക്കപ്പെട്ടു. 1976 ൽ പുറത്തിറങ്ങിയ മന്ഥൻ എന്ന ചിത്രം സംവിധാനം ചെയ്തത് പ്രശസ്തനായ ശ്യാം ബെനഗലായിരുന്നു. സ്മിതാപാട്ടീൽ, ഗിരീഷ് കർണാഡ്, നസ്റുദീൻ ഷാ എന്നിവർ മുഖ്യവേഷങ്ങളിലെത്തി.

ഈ സിനിമയുടെ നിർമാതാക്കളാകട്ടെ ഗുജറാത്തിലെ പാലുത്പാദകരായ കർഷകരായിരുന്നു. ഇതിനായി ഓരോ പാലുത്പാദകനും ഓരോ രൂപ വീതമാണ് സംഭാവനയായി നൽകിയത്.

ആത്മകഥ

ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്‍റെ ചരിത്രവും വർഗീസ് കുര്യന്‍റെ ജീവിത വീക്ഷണവും, അനുഭവങ്ങളും വിവരിക്കുന്ന ആത്മകഥയാണ് ‘എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു’ (I too had a Dream).



പദവികൾ, പുരസ്കാരങ്ങൾ

മാഗ്സസെ അവാർഡ്, വാട്‌ലർ പീസ് പ്രൈസ്, വേൾഡ് ഫുഡ് പ്രൈസ്, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയുൾപ്പെടെ ഒട്ടേറെ ദേശീയ, രാജ്യാന്തര അവാർഡുകൾ കുര്യന് ലഭിച്ചിട്ടുണ്ട്. യുഎസിലെ മിഷിഗണ്‍ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഗുജറാത്ത്, അലഹബാദ് കാർഷിക സർവകലാശാലകളുടെ വൈസ് ചാൻസലറായി പ്രവർത്തിച്ചു.

വർഗീസ് കുര്യൻ തന്നെ സ്ഥാപിച്ച ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, നാഷണൽ ഡയറി ഡവലപ്മെന്‍റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്‍റ് തുടങ്ങിയവയുടെ തലപ്പത്ത് ദീർഘകാലം പ്രവർത്തിച്ചു. പാക്കിസ്ഥാൻ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ക്ഷീരമേഖലയുടെ വികസനത്തിനായി കുര്യന്‍റെ സേവനം പ്രയോജനപ്പെടുത്തി.

അമുൽ പെണ്‍കുട്ടി

പ്രായം അൻപതിലധികമായിട്ടും ബാല്യവും കുസൃതിയും കാത്തുസൂക്ഷിക്കുന്ന പെണ്‍കുട്ടി അമുലിന്‍റെ ഭാഗ്യമുദ്രയാണ്. വട്ടത്തിൽ ചുവന്ന കുത്തുകളുള്ള കുട്ടിക്കുപ്പായവും, ഉച്ചിയിൽ ഉയർത്തിക്കെട്ടിയ നീലമുടിയും ഉണ്ടക്കണ്ണുകളുമുള്ള ഇവൾ കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായി.



അമുൽ വെണ്ണയുടെ പ്രചാരണത്തിനായി ഇറങ്ങിയ ‘അട്ടർലി, ബട്ടർലി ഡെലീഷ്യസ്’ എന്ന പരസ്യ വാചകം ഏറ്റവും കൂടുതൽ കാലം നിലനിന്ന പരസ്യവാചകമാക്കി മാറ്റാൻ ഈ പെണ്‍കുട്ടിക്ക് കഴിഞ്ഞു. എപ്പോഴും ചിരിക്കുന്ന ഈ പെണ്‍കുട്ടി ഒരിക്കലാണ് കണ്ണുനീരൊഴുക്കി പ്രത്യക്ഷപ്പെട്ടത്. ഡോ. വർഗീസ് കുര്യൻ അന്തരിച്ച 2012 സെപ്റ്റംബർ ഒൻപതിന്. സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന പരസ്യങ്ങളുമായും അമുൽ നമുക്കു മുന്നിലേക്ക് എത്താറുണ്ട്.

ഡോ. സാബിൻ ജോർജ്