വിദേശപഠനത്തിനു കൈത്താങ്ങായി സ്‌കോളര്‍ഷിപ്പുകള്‍
മുരളി തുമ്മാരുകുടി, നീരജ ജാനകി

വികസിതരാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ലോകത്തെന്പാടുനിന്നും ഏറ്റവും മിടുക്കരായ വിദ്യാർഥികളെ ലഭിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അങ്ങനെയുള്ള വിദ്യാർഥികളെ കിട്ടുന്നതുകൊണ്ടുകൂടിയാണ് അത്തരം സ്ഥാപനങ്ങൾ ലോകോത്തരമാകുന്നതും. നാല് തരത്തിലാണ് യൂണിവേഴ്സിറ്റികൾ കുട്ടികൾക്ക് സഹായം നൽകാൻ തീരുമാനിക്കുന്നത്.

പഠനമികവ്: ഏറ്റവും മിടുക്കരായ കുട്ടികൾക്ക് (SAT/GRE/GMAT Score, school/ college grade) അനുസരിച്ച് യൂണിവേഴ്സിറ്റികൾ സ്കോളർഷിപ് നൽകും.

സന്പത്തികനില: വികസിതരാജ്യങ്ങളിലെ യുണിവേഴ്സിറ്റികൾക്ക് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ ഉള്ള കുട്ടികൾക്ക് സാന്പത്തികമായി സഹായം നൽകാനുള്ള പദ്ധതികളുണ്ട്.

ഏതു രാജ്യത്തുനിന്ന് വരുന്നു: ഓരോ വികസിതരാജ്യത്തിനും ഏതെങ്കിലും തരത്തിൽ പ്രത്യേകതാല്പര്യങ്ങളുള്ള രാജ്യങ്ങളുണ്ട്. അമേരിക്കക്ക് ലൈബീരിയ, ഇംഗ്ലണ്ടിന് കോമൺവെൽത്ത് രാജ്യങ്ങൾ, ഫ്രാൻസിന് ഫ്രഞ്ച് സംസാരിക്കുന്ന മറ്റു രാജ്യങ്ങൾ, ജപ്പാന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിങ്ങനെ. ഈ രാജ്യങ്ങളിലുള്ളവർക്ക് നൽകാനുള്ള പ്രത്യേക സ്കോളർഷിപ്പുകൾ അവർക്കുണ്ടായിരിക്കും.

മറ്റു പരിഗണനകൾ: വൈവിധ്യം നിലനിർത്തുക എന്നത് ഓരോ യൂണിവേഴ്സിറ്റിയുടെയും നയത്തിന്‍റെ ഭാഗമാണ്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, തുടങ്ങി മറ്റു ന്യൂനപക്ഷക്കാർക്കെല്ലാം പ്രത്യേക സഹായധനം നൽകുന്ന രീതിയുണ്ട്.

കാരണങ്ങൾ എന്തെല്ലാമായാലും നാം മനസിലാക്കേണ്ടത് ഇത്രയേയുള്ളൂ, വികസിതരാജ്യങ്ങളിൽ മിക്കവാറും യൂണിവേഴ്സിറ്റികളിൽ മിടുക്കരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനായി ഏതെങ്കിലും തരത്തിലുള്ള സഹായധന പദ്ധതികളുണ്ട്. വിദേശപഠനത്തിന് അപേക്ഷിക്കുന്നവർ ഇക്കാര്യം ഓർക്കണം, അപേക്ഷിക്കണം. അവിടെ എത്തിക്കഴിഞ്ഞാലും വേറെ അനവധി സ്കോളർ ഷിപ്പുകളോ അസിസ്റ്റൻസ് ഷിപ്പുകളോ ഒക്കെ കിട്ടാനുള്ള അവസരം ഉണ്ട്. അന്വേഷിച്ചു കണ്ടുപിടിക്കണം.

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. ഓസ്ട്രേലിയയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങളിൽ വിദേശത്തുനിന്ന് വിദ്യാർഥികളെ ആകർഷിക്കുക എന്നത് ഇപ്പോൾ ഒരു വ്യവസായമാണ്. വിദേശത്തു നിന്ന് വരുന്ന കുട്ടികൾ നൽകുന്ന ഫീസും അവർ സമൂഹത്തിൽ ചെലവാക്കുന്ന പണവും രാജ്യ സന്പദ്‌വ്യവസ്ഥയുടെയും യുണിവേഴ്സിറ്റിയുടെയും സാന്പത്തികനിലയെ ഗുണകരമായി ബാധിക്കുന്നു. വിദേശ വിദ്യാർഥികളെ ആകർഷിക്കാനായി മാത്രം അവിടെ ഹ്രസ്വകാല കോഴ്സുകളുണ്ട്. ഇത്തരം യൂണിവേഴ്സിറ്റികളിൽ നിന്ന് നാം ഇങ്ങോട്ട് ധനസഹായം പ്രതീക്ഷിക്കരുത്. ഇത് തമ്മിൽ തിരിച്ചറിയാനുള്ള ഒരു എളുപ്പവഴിയുണ്ട്. ഒരു യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടാൻ എത്ര എളുപ്പമാണോ അത്രതന്നെ ബുദ്ധിമുട്ടായിരിക്കും അവിടെനിന്നു സാന്പത്തികസഹായം ലഭിക്കാനും.

ഓരോ യുണിവേഴ്സിറ്റികളും നൽകുന്ന ധനസഹായം കൂടാതെ വിവിധ രാജ്യങ്ങളും ട്രസ്റ്റുകളും വിദേശപഠനത്തിന് സഹായം നൽകുന്ന രീതിയുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായവ താഴെ പറയുന്നു. കൂടുതൽ വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

മിടുക്കരായ കുട്ടികൾ വിദേശപഠനത്തിനു പോകുന്നതിന് പരമാവധി സ്കോളർഷിപ്പുകൾ നേടണം. ആത്മവിശ്വാസവും സ്വതന്ത്ര ചിന്തയും വളർത്താൻ ഇത് സഹായിക്കും. ഈ പറഞ്ഞ എല്ലാ വഴികളും പരീക്ഷിച്ച് അറിഞ്ഞതിനു ശേഷം മാത്രം വേണം മാതാപിതാക്കളുടെ പെൻഷൻ ഫണ്ടിൽ കൈവയ്ക്കാൻ.

സഹായം മൂന്നു തരം

മൂന്നു തരത്തിലുള്ള സാന്പത്തിക സഹായമാണ് വിദേശ വിദ്യാർഥകൾക്കു
പ്രധാനമായും ലഭിക്കുന്നത്.

1) ഫുൾ സ്കോളർഷിപ് അഥവാ ഫുൾ അസിസ്റ്റന്‍റ്ഷിപ്: പഠനത്തിനാവശ്യമായ മുഴുവൻ തുക സ്കോളർഷിപ്പായി യൂണിവേഴ്സിറ്റി നൽകും. അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ തന്നെ
ഏതെങ്കിലും ചെറിയ ജോലിചെയ്ത് പഠനത്തിനുള്ള പണം കണ്ടെത്താനുള്ള
അവസരമുണ്ടാകും.

2) ഭാഗികമായ സ്കോളർഷിപ്പ് / അസിസ്റ്റന്‍റ്ഷിപ്: ഇവിടെ പൂർണമായ സഹായമുണ്ടാകില്ല. 30 ശതമാനം മുതൽ 80 ശതമാനം വരെ സഹായം ലഭിക്കും.

3) ഫീ ഒഴിവാക്കൽ: ഈ സാഹചര്യത്തിൽ സ്കോളർഷിപ്പ് ഒന്നുമില്ലെങ്കിലും ട്യൂഷൻ ഫീ  കൊടുക്കേണ്ടതില്ല.

പ്രധാന സ്കോളർഷിപ്പുകൾ

ഷെവനിംഗ് സ്കോളർഷിപ്: സമൂഹത്തിന്‍റെ നേതൃനിരയിലേക്കുയരാൻ വെന്പുന്നവർക്കൊരു കൈത്താങ്ങായി ബ്രിട്ടീഷ് സർക്കാരിന്‍റെ ഷെവനിംഗ് സ്കോളർഷിപ്. വിവിധ മേഖലകളിൽ നിന്നും പ്രഗത്ഭരായ പ്രഫഷണലുകളെ കണ്ടെത്തി അവർക്ക് ബ്രിട്ടനിൽ ഉപരി പഠനത്തിന് അവസരം നൽകുന്നതാണ് ഷെവനിംഗ് സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും. ബ്രിട്ടനിൽ താമസിച്ച് ഒരു വർഷത്തെ പഠനം നടത്തുന്നതിനുള്ള മുഴുവൻ ചെലവുകളും തെരഞ്ഞെടുക്കപ്പെടുന്നവർക്കു ലഭിക്കും. ബ്രിട്ടനിലെ നൂറിൽപ്പരം യൂണിവേഴ്സിറ്റികളിലേതിൽ വേണമെങ്കിലും പഠനം നടത്താൻ സ്കോളർഷിപ് സഹായിക്കും. http:// www.cheve ning.org/india/
ഫുൾബ്രൈറ്റ് -നെഹ്റു ഫെലോഷിപ്പുകൾ : യുഎസ് സ്ഥാപനങ്ങളിൽ ഉപരി പഠനം നടത്താനും ഗവേഷണത്തിനും ഇന്ത്യൻ വിദ്യാർഥികൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യാ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ നൽകുന്നതാണ് ഫുൾബ്രൈറ്റ് -നെഹ്റു ഫെലോഷിപ്പുകൾ. http://www.usief.org.in.

കോമൺവെൽത്ത് സ്കോളർഷിപ്: ഇന്ത്യ പോലുള്ള കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് യുകെയിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകൾക്കു ചേരാൻ കോമൺവെൽത്ത് സ്കോളർഷിപ്സ് കമ്മീഷൻ നൽകുന്ന സഹായമാണിത്.

https://www.britishcouncil.in/study-uk/scholarships/commonwealth-scholarships.
ചൈനീസ് ഗവൺമെന്‍റ് സ്കോളർഷിപ്സ്: ഇന്ത്യാ-ചൈന കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം അനുസരിച്ച് ചൈനയിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകൾക്കു ചേരാൻ ഇന്ത്യ വിദ്യാർഥികൾക്കു നൽകുന്നതാണ് ഈ സ്കോളർഷിപ്പുകൾ. http://www.csc.edu.cn/laihua/

ഇൻലാക്സ് സ്കോളർഷിപ്: ഇൻലാക്സ്-ഷിവ്ദസാനി ഫൗണ്ടേഷൻ സമർഥരായ ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ പഠനത്തിനോ പ്രഫഷണൽ പരിശീലനത്തിനോ നൽകുന്ന ഗ്രാന്‍റാണിത്. http://www.inlaksfound ation.org/inlaks-scholarship.aspx#Univer sity.

ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്സ്: യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ ഇറാസ്മസ് മുണ്ടസ് ആക്ഷൻ ജോയിന്‍റ് പ്രോഗ്രാം അനുസരിച്ചു നൽകുന്ന സ്കോളർഷിപ്. http://eacea.e c.europa.eu/erasmus_mundus/funding/scholarships_students_academics_en.php

രാമൻ-ചർപാക് ഫെലോഷിപ്: നോബൽ സമ്മാന ജേതാക്കളായ സി.വി.രാമന്‍റെയും ജോർജ് ചർപാക്കിന്‍റെയും ബഹുമാനാർഥം ഫ്രഞ്ച് ഗവൺമെന്‍റ് ഏർപ്പെടുത്തിയത്. ശാസ്ത്ര , സാങ്കേതിക മേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുദ്ദേശിച്ച് 2013ൽ ഏർപ്പെടുത്തിയാതാണിത്. http://www.cefipra.org/Raman_Charpak.aspx.
ജാപ്പനീസ് ഗവൺമെന്‍റ് സ്കോളർഷിപ്സ്: ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കുന്നതിന് ജാപ്പനീസ് ഗവൺമെന്‍റും കാര്യമായ തോതിൽ സഹായം നൽകുന്നുണ്ട്. https://w ww.i n.emb-japan.go.jp/ Educatio n/japanese _government_scholarships.html.

ദക്ഷിണ കൊറിയ, സിംഗപ്പൂർ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ വിദ്യാർഥികൾക്കു കൈയയച്ചു സഹായം നൽകുന്നുണ്ട്. http://www.studyinkorea.go.kr , http://www. krf-help.net, http://www. nus.edu.sg/ oam/scholarships/freshmen-international-students, https://stu dyinswed en.se/sc holarships/swedish-institute-scholarships/