"മരണം എവിടെയായാലും തേടിവരും’; സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചതിനു പിന്നാലെ മരണത്തിനു കീഴടങ്ങി ശിർപ
Saturday, January 19, 2019 9:34 AM IST
സുരക്ഷിതയായി വിമാനമിറങ്ങിയെന്ന് അമ്മയെ അറിയിച്ച് തൊട്ടുപിന്നാലെ ഇന്ത്യയിൽനിന്നുള്ള സാമൂഹ്യ പ്രവർത്തക അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. ശിർപ ശർമ എന്ന സാമൂഹ്യ പ്രവർത്തകയാണ് ഇക്കഴിഞ്ഞ പതിനാലിന് കാബൂളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചത്.

ആർഡിഎക്സ് സ്ഫോടനത്തിനു പിന്നാലെ ശിർപ താമസിച്ചിരുന്ന കെട്ടിടം തകർന്നുവീണായിരുന്നു മരണം. ശിർപയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാജസ്ഥാനിലെ ജോധ്പൂരിൽ നടന്നു. അഫ്ഗാനിസ്ഥാനിൽനിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം വിമാനമാർഗം ഇന്ത്യയിലെത്തിച്ചത്.



കുടുംബത്തോടൊപ്പം പുതുവർഷം ആഘോഷിച്ച ശേഷം അഫ്ഗാനിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സൊസൈറ്റി എന്ന എൻജിഒയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ശിർപ കാബൂളിലേക്കു തിരികെ പോയത്. ആഭ്യന്തര യുദ്ധം നടക്കുന്ന കാബൂളിലേക്കു ശിർപ പോകുന്നതിൽ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ "എന്തിനാണ് ബോംബുകളെയും സ്ഫോടനങ്ങളെയും ഭയക്കുന്നത്, മരണം എവിടെയും സംഭവിക്കാം’ എന്നതായിരുന്നു ശിർപയുടെ ന്യായീകരണം.



എൻജിഒയുടെ ഡയറക്ടറായി ഒക്ടോബറിലാണ് ശിർപ അഫ്ഗാനിസ്ഥാനിൽ ചുമതലയേൽക്കുന്നത്. ഭീകരാക്രമണത്തിന് ഇരയാകുന്നവരുടെ പുനരധിവാസമായിരുന്നു സംഘടനയുടെ ചുമതല. എന്നാൽ നിനയ്ക്കാത്ത സമയത്ത് മരണം ശിർപയെ തേടിയെത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.