റെഡ് ലിസ്റ്റ് പുസ്തകത്തിലെ നീലഗിരി മാര്‍ട്ടന്‍; സംരക്ഷിക്കണം
Thursday, February 22, 2024 12:57 PM IST
എത്രയെത്ര വേറിട്ട ജീവജാലങ്ങളുടെ സംഗമയിടമാണ് നമ്മുടെ ഈ ഭൂമി. ഇത്തരത്തിലുള്ള വൈവിധ്യം മനോഹാരിത മാത്രമല്ല നിലനില്‍പ്പുമാണ് ജീവജാലങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ പലകാരണങ്ങളാല്‍ ഈ ജീവജാലങ്ങളില്‍ പലതും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു.

ചിലത് വംശനാശ ഭീഷണി നേരിടുകയാണ്. അവയെ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. അത്തരത്തില്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ജീവികളെ സംരക്ഷിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്.

ഇത്തരത്തില്‍ റെഡ് ലിസ്റ്റില്‍ എത്തപ്പെട്ട ഒരു ജീവിയാണ് നീലഗിരി മാര്‍ട്ടന്‍. ഇത് പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നു. കറുപ്പും മഞ്ഞയും ഇടകലര്‍ന്ന ഈ കുഞ്ഞ് ജീവിയുടെ കാഴ്ച അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ എത്തുകയുണ്ടായി.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ആണ് എക്‌സില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. വീഡിയോയില്‍ നീലഗിരി മാര്‍ട്ടന്‍ ഒരു റോഡ് മുറിച്ചുകടന്ന് ഓടിപ്പോകുന്നതായി കാണാം.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറി. ഇവയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി പലരും അഭിപ്രായപ്പെട്ടു. "വളരെ വൈകുന്നതിന് മുമ്പ് നമുക്ക് ഈ ഓമനത്തമുള്ള ജീവിയെ സംരക്ഷിക്കാം' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.