Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ത്രീ ഫോർത്തു പാന്റുമിട്ട് നിൽക്കുന്ന സ്ത്രീ എന്റെ അമ്മയാണെന്ന് വിശ്വാസം വന്നില്ല
അമ്മയുടെ ബംഗളൂരു യാത്രയെക്കുറിച്ച് യുവാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ബംഗളൂരുവിലെ ഏതോ തെരുവിൽ ത്രീ ഫോർത്തു പാന്റുമിട്ട് നിൽക്കുന്ന സ്ത്രീ തന്റെ അമ്മയാണെന്ന് തനിക്ക് വിശ്വാസം വരുന്നില്ലെന്ന് ഡെന്നി പി മാത്യു കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ആ ത്രീ ഫോർത്തു പാന്റുമിട്ട് ബാങ്കളൂരിലെ ഏതോ തെരുവില്‍ നിൽക്കുന്ന സ്ത്രീ എന്റെ അമ്മയാണെന്ന് എനിക്ക് വിശ്വാസം വന്നില്ല. 32 വർഷത്തെ ജീവിതത്തിനിടയിൽ ഒന്നുകിൽ സാരി, ചുരിദാർ അല്ലെങ്കിൽ നൈറ്റി. ഇതിപ്പോ കണ്ടമാത്രയിൽ ഞാൻ ഞെട്ടി. എന്റമ്മേ !!!
സാലിസ്ബറിയില്‍ കറിക്കു അരിഞ്ഞു കൊണ്ടു നിൽക്കുമ്പോഴാണ് വാട്സ്ആപ്പിൽ പെങ്ങളുടെ മെസ്സേജ് വന്നത് .
"അച്ചായാ അമ്മി അവിടെ അടിച്ചു പൊളിക്കുവാ. ഇത് കണ്ടോ ? "
താഴെ അമ്മയും ആന്റിയും കൂടി നിൽക്കുന്ന ഫോട്ടോ. തൊപ്പി , പാന്റ് , ടീഷർട്ട് .
ഒഹ് എന്റമ്മ 'വഴി തെറ്റിപ്പോയിരിക്കുന്നു.'
മടിച്ചു മടിച്ചാണ് അമ്മയെന്നോട് അന്ന് ആ ചോദ്യം ചോദിച്ചത് . "ഡെന്നി കുവെയ്റ്റിൽ നിന്ന് മേഴ്സി അവധിക്ക് വരുന്നുണ്ട് . ബാഗ്ലൂർ പഠിക്കുന്ന മോളെ കാണാൻ അവൾ പോകുമ്പോൾ ഞാനും കൂടി പൊയ്ക്കോട്ടേ ?"
അമ്മയുടെ ഉപ്പാപ്പന്റെ മകളാണ് ഈ കക്ഷി. രണ്ടു പേരും മേഴ്സി.
"കൊറോണയൊക്കെയല്ലേ ഇപ്പൊ ഈ യാത്ര സേഫ് ആണോ അമ്മാ ?"
"ഞാൻ ശ്രദ്ധിച്ചൊളാം. ഇപ്പൊ പോയില്ലെങ്കിൽ ഇങ്ങനെയൊരു യാത്ര നടക്കില്ല. നിന്റെ അപ്പന്റെ കൂടെയല്ലാതെ ഒരു യാത്ര ഞാൻ പോയിട്ടെത്ര കാലമായി. നിനക്കറിയില്ലേ . അപ്പായുടെ കാര്യം . എവിടേലും പോയാൽ തന്നെ തിരക്കാണ് , സ്വസ്ഥത തരത്തില്ല."
ശരിയാണ് അപ്പന്റെ കാര്യം എനിക്കറിയാം. അപ്പന് ആകുലതയാണ്. തിരിച്ചു വീടെത്തും വരെ സ്വസ്ഥതയില്ലാതെ തിടുക്കപ്പെട്ടുകൊണ്ടേയിരിക്കും. അപ്പനൊരിക്കലും കാഴ്ചകളെ ആസ്വദിക്കുന്നത് കണ്ടിട്ടില്ല. ലക്ഷ്യം മാത്രമല്ലാതെ വഴിയിലെ കാഴ്ചകളിലൊന്നും കണ്ണുവെക്കാത്ത പ്രകൃതം.
യാത്ര ക്ഷീണമാവില്ലെങ്കിൽ ആത്മവിശ്വാസമുണ്ടെങ്കിൽ ഒന്നും നോക്കണ്ട പോയിട്ടുവാരാൻ ഞാൻ പറഞ്ഞു. വീട്ടിലെല്ലാവരോടും ഇതിനോടകം അമ്മ വിഷയം അവതരിപ്പിച്ചു കഴിഞ്ഞിരുന്നു.
അങ്ങനെയൊരു വെള്ളിയാഴ്ച്ച വൈകുന്നേരം ട്രിവാൻഡ്രം നിസാമുദീൻ രാജധാനി എക്സ്പ്രസ്സ് കയറി അമ്മ നാടുവിട്ടു.
ഇടയ്ക്കിടയ്ക്ക് വാട്സ്ആപ്പിൽ അമ്മയോരോ ഫോട്ടോ അയക്കും. ജോലിക്കിടയിൽ ഞാനത് കാണുന്നുണ്ടായിരുന്നു. പിന്നീടുള്ള രണ്ടുദിവസം അമ്മ പരിധിക്കു പുറത്തായിരുന്നു. സമൃദ്ധി ഹോട്ടലിൽ നിന്ന് കഴിക്കുവാണെന്നു പറഞ്ഞു പാത്രവും കവിഞ്ഞിരിക്കുന്നൊരു മസാലദോശയുടെ പടം എനിക്കയച്ചു തന്നു. അമ്മ ഇപ്പോഴും ഫോട്ടോ എടുക്കാൻ പഠിച്ചിട്ടില്ല. ദോശയുടെ പടമെടുത്താൽ അടുത്തിരിക്കുന്ന കസേര കൃത്യമായി പതിയും.
പിന്നൊരു അപകടം കോള്‍ ചെയ്യുമ്പോഴാണ് . വിളിച്ചു കഴിഞ്ഞാലും കട്ട് ചെയ്യാതെ അവിടുന്ന് പറയുന്നതൊക്കെ പലപ്പോഴും ബാക്കി കേൾക്കാം. ഒരുപാടുവട്ടം ഞങ്ങൾ അമ്മയെ വഴക്കു പറഞ്ഞിട്ടുണ്ട്. വല്ല ബന്ധുക്കാരെയും വിളിച് അമ്മ ഫോൺ കട്ടാക്കാതെ അഭിപ്രായം പറയാൻ തുടങ്ങും. അമ്മ കരുതുന്നത് ഫോൺ കട്ടായി എന്ന് തന്നെയാണ് . അല്ലെങ്കിൽ തന്നെ സന്തോഷമായി ജീവിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് പിണങ്ങിപ്പോയ ഒരുപാട് ബന്ധുക്കൾ ഞങ്ങൾക്കുണ്ട്. ഇതുകൂടെയാവുമ്പോൾ പറയണ്ടല്ലോ.
എനിക്ക് അവധിയായിരുന്നു അന്ന് . കട്ടൻ കാപ്പിയുമിട്ട് പാട്ടും വച്ചു ഞാൻ ജനാലക്കരികിലിരുന്നു . നാട്ടിലേക്ക് ഫോൺ വിളിച്ചു. മടങ്ങി വന്ന അമ്മ യാത്രയെപ്പറ്റി പറയാൻ തുടങ്ങി.
"എന്റെ ഡെന്നിമോനെ എന്നാ ഒരു യാത്രയായിരുന്നെന്നറിയുമോ . രണ്ടു ദിവസം അടിച്ചു പൊളിച്ചു. ഉഡുപ്പി മംഗലാപുരം മണിപ്പാലൊക്കെ കൂടി കുറെ നടന്നു."
"കൊച്ചിന്റെ ഹോസ്റ്റലിലാണോ താമസിച്ചത് ?"
"അല്ല , അവിടെ സമ്മതിക്കൂല്ലാർന്നു . പിന്നെ വെളിയില്‍ ഒരു ലോഡ്ജിൽ മുറിയെടുത്തു."
"പേടിയില്ലാരുന്നോ അമ്മ ?"
"ഓറഞ്ചു വെളിച്ചമുള്ള ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുമ്പോൾ ഭയമുണ്ടെങ്കിലും ബാഗിനുള്ളിൽ ഒരു തോക്കോളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന മട്ടിലങ്ങു നടന്നു. ഒരിക്കൽ പോലും ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല കേട്ടോ. ലോഡ്ജിലെ വാടക കേട്ടപ്പോൾ ഞാൻ വേറൊരിടത്തു കൂടി തിരക്കാമെന്നു അവളോട് പറഞ്ഞതാ. പക്ഷെ അവള് കേട്ടില്ലടാ. ഒരു മടിയുമില്ലാതെയാ അവള് പൈസ ചിലവാക്കുന്നത്. കുറ്റം പറയാനൊക്കുകേല എത്ര വർഷം കൂടിയാണ് അവള് നാട്ടിൽ വരുന്നത്. വീടിന് വേണ്ടി മാത്രം ജീവിച്ചൊരു പെണ്ണ്."
"ഉഡുപ്പിയില്‍ ബോട്ടിങ്ങിനു പോയി. ബാഗും ഫോണുമൊക്കെ അവരുടെ ഷെൽഫിൽ വച്ചിട്ടുവേണം ബോട്ടിൽ കയറാൻ. ഞാൻ വെച്ചു . പക്ഷെ അവള് സമ്മതിച്ചില്ല."
പിന്നെ സാധനങ്ങള്‍ കടലിൽ പോയാൽ ഞങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്നു പറഞ് അവര്‍ ബോട്ടിൽ കയറാൻ സമ്മതിച്ചു .ബാഗും നെഞ്ചോടു ചേർത്തു പിടിച്ചു ബോട്ടിൽ കയറി. എന്റെ ഡെന്നി , ആദ്യത്തെ ഒറ്റ മിനിറ്റിൽ തന്നെ ബാഗൊക്കെ നനഞ്ഞു കുതിർന്നു.
"പക്ഷെ ആ യാത്ര എന്നാ രസാ? ആദ്യം പേടിയാർന്നു . പിന്നെ കുറെ അങ്ങ് കടലിലെത്തുമ്പോൾ റോഡിലൂടെ പോകുന്ന അതെ അനുഭവമേ ഉള്ളു. വല്ലാത്തൊരു ശാന്തതയാ കടലിന്. ഒച്ചയും ബഹളവുമൊക്കെ ഇങ്ങു കരയിലാ."
"വെറുതെയാണോ അന്ന് ഒരുകോടിയില്‍ വന്ന ആനന്ദ് ടോമി കടലിൽ പോകുന്നതിനെപ്പറ്റി അത്രയും ആർത്തിയോടെ സംസാരിച്ചത് !"
"ആനന്തല്ല അമ്മ , അഭിലാഷ് ടോമി"
"ആ അത് തന്നെ."
അമ്മ ഒരു കുഞ്ഞിനെപ്പോലെ ആവേശം കൊള്ളുന്നത് ഞാൻ കണ്ടു.
"കാശിനൊക്കെ ഞെരുക്കമായിരിക്കുന്ന ഈ നേരത്തു നിന്നോടത് പറയാൻ എനിക്ക് മടിയായിരുന്നു ഡെന്നി. അമ്മ അടിച്ചു പൊളിച്ചു നടക്കുന്നു . നീയെവിടെ കിടന്നു കഷ്ടപ്പെടുന്നു . പക്ഷെ നീ ഒന്നും എതിർത്ത് പറയാതിരുന്നപ്പോൾ എനിക്ക് വിഷമവും സന്തോഷവും ഒക്കെ തോന്നി."
"എന്റെപൊന്നമ്മേ , കാലം മാറി അമ്മമാര്‍ രാമനാമവും ജപിച്ചു ഒതുങ്ങിക്കഴിയണം എന്ന് വാശിപിടിക്കുന്ന തലമുറയൊന്നുമല്ല ഇന്ന്."
"ആയകാലത്തു നീ തന്ന സ്വാതന്ത്ര്യമൊക്കെ നിനക്ക് തിരികെ തരികയാണ് ഞങ്ങൾ. ഞാനോർക്കുന്നു : രാത്രി 10 മണിക്ക് കാപ്പികുടിക്കാൻ കുട്ടിക്കാനം വരെ പോകുന്ന കാര്യം പറഞ്ഞപ്പോൾ അപ്പാ വഴക്കുപറഞ്ഞു. പക്ഷെ നീ അന്ന് ഞങ്ങളെ സപ്പോർട് ചെയ്തതിന്റെ പേരിൽ കുറെ വഴക്കു കേട്ടു . ഞാനൊന്നും മറന്നിട്ടില്ല അമ്മ."
"എത്ര പൈസ വേണമെങ്കിലും നിനക്ക് ഞാൻ അയച്ചു തരും. അതുകഴിഞ്ഞൊള്ള സമ്പാദ്യമൊക്കെ മതി എനിക്ക്. ഒരുപാട് ഉണ്ടായിട്ടൊന്നുമല്ല, പക്ഷെ എല്ലാം തികയുന്നോരു കാലം മനുഷ്യനുണ്ടോ"
ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച സ്ത്രീയാണ് എന്റെ അമ്മ . ദുബായിലെ ജോലി വിട്ട് നാട്ടിൽ നിന്ന ഒരു വർഷം ഒരു കുത്തുവാക്കുപോലും പറയാതെ അമ്മയുടെ ATM കാർഡ് എന്റെ കൈയില്‍ ഏൽപ്പിച്ച് നിനക്കാവശ്യത്തിനു ചിലവാക്കിക്കോ എന്ന് പറഞ്ഞ എന്റെ അമ്മ.
ഫോട്ടോയെടുക്കാനും സ്റ്റാറ്റസിടാനുമൊക്കെ സഹായം ചോദിച്ചുകൊണ്ട് വരുമ്പോൾ ഞാനും പെങ്ങളും വഴക്കു പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാനിന്ന് മനസിലാക്കുകയാണ് ജീവിത സായാഹ്നത്തിൽ പുതിയ കാലത്തോട് ചേർന്ന് നിൽക്കാൻ അവർ നടത്തുന്ന പെടാപ്പാടുകളാണ് അവയൊക്കെ. അങ്ങനെയെടുക്കുന്ന ചിത്രങ്ങൾ നമ്മെ മാത്രമല്ല അവരെയും സന്തോഷിപ്പിക്കുന്നുണ്ട്.
പ്രായം ഇത്രയൊക്കെ ആയില്ലേ എന്നൊരൊറ്റ വാക്കിൽ അവരുടെ ചിറക് അരിയുന്നതിന് പകരം പോകുന്നത്ര ദൂരം ഞങ്ങള്‍ കൂടെയുണ്ട് എന്നൊരു വാക്കുപറഞ്ഞാൽ മാറിപ്പോകുന്നത് അവരുടെ ജീവിതം തന്നെയാവും. തിരക്കുകൾക്കിടയിൽ പലപ്പോഴും അവർക്കരികിലേക്കു ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിലും അവർ തനിയെപോകുമ്പോൾ തടയാതിരിക്കുക എന്നതൊരു വലിയ സമ്മാനമാണ്.
"ഇതുവരെ പോകുമ്പോൾ ഒന്നുകിൽ അപ്പനെ നോക്കണം അല്ലെങ്കിൽ പിള്ളാരെന്തിയെന്നു നൊക്കണം , പക്ഷെ ഈ യാത്ര എല്ലാം മറന്നു കൊണ്ടായിരുന്നു. ബോട്ടിൽ കയറിയപ്പോൾ അതുകൊണ്ടാണ് ഞാൻ പേഴ്സും ഫോണുമൊക്കെ സംശയിച്ചാണെങ്കിലും അവരുടെ കൈയ്യിൽ ഏൽപ്പിച്ചത് . പാരച്യൂട്ടിൽ കയറിപോകുന്നൊരു സംഗതി വേറെയുണ്ടെങ്കിലും ഞങ്ങള്‍ കയറിയില്ല. ഇനിയൊരിക്കലാവട്ടെ."
"പക്ഷെ പറയാതെ വയ്യ ഡെന്നി . നിന്റപ്പൻ ഒട്ടും റൊമാന്റിക്കല്ല , മുന്കൊപക്കാരനാണ് എങ്കിലും ഒരിക്കൽപ്പോലും ഭാര്യ ഏതു വഴിക്കാണ് പോയതെന്ന സംശയത്തോടെ പിറകെ വന്നിട്ടില്ല. അതിനാ മനുഷ്യനോട് നന്ദിപറഞ്ഞേ പറ്റു."
"നിന്റെ റൊമാന്സും അപ്പന്റെ തുറന്ന മനസും ഒക്കെ ചേർന്നല്ലിയോ മേഴ്സി ഞങ്ങളിങ്ങനെ ഇറെസ്പോണ്സിബിൾ ഇഡിയറ്റുകളായി പറന്നുനടക്കാൻ കാരണം. "
"ആട്ടെ , അപ്പന്റെ കൈയ്യിലൊന്നു ഫോൺ കൊടുത്തേ. അമ്മയെ ഇത്രയും വിശ്വസിക്കരുതെന്നു പറഞ്ഞൊരു കുത്തിത്തിരുപ്പൊണ്ടാക്കട്ടെ "
"അപ്പനിവിടില്ല. രാവിലെ ബൈക്കുമെടുത്തു കമ്പംമേട്ടില്ലേ കുട്ടപ്പന്റെ വീട്ടില്‍ പോയേക്കുവാ. നാളെയെ വരൂ . ജാക്കറ്റൊക്കെയിട്ട് വല്യ സഞ്ചാരിയാണെന്ന മട്ടിലാ പോയേക്കുന്നെ. ഞാൻ അപ്പനെ കൂട്ടാതെ പോയതിന്റെ പ്രതിഷേധം...."
സായാഹ്നത്തിൽ ചിലപൂക്കൾ വിടരുന്നു. പകലിന്റെ ആരവം കഴിഞ്ഞു മടങ്ങുന്ന കൂട്ടം അവയെ ശ്രദ്ധിക്കുന്നതെയില്ല എങ്കിലും അവക്കും നിറമുണ്ട് , ഹൃദയാഹരിയായ ഗന്ധമുണ്ട് , ഒരു വസന്തത്തിന്റെ എല്ലാ തുടിപ്പുകളുമുണ്ട്.
❤️DNY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ഉറുമ്പുകള്‍ സമ്മാനിച്ച 23 വര്‍ഷങ്ങള്‍'; ഒരു പാരച്യൂട്ടിസ്റ്റിന്റെ വിചിത്രമായ രക്ഷപ്പെടല്‍
സാഹസികര്‍ പലപ്പോഴും പല അപകടങ്ങളിലും പെടാറുണ്ട്. പലതിനെയും കാര്യമാക്കാതെ അവര്‍ മുന്നേറാറുമുണ്ട്. എന്നാല്‍ വലിയ അപ
ലിബര്‍ട്ടി ബാരോസ്; ലോകത്തിലെ ഏറ്റവും വഴക്കമുള്ള പെണ്‍കുട്ടി
ചിലയാളുകള്‍ വിസ്മയങ്ങള്‍ ആണ്. അവരില്‍ ചിലര്‍ അവരുടെ ബുദ്ധിശക്തികള്‍ കൊണ്ടാകും നമ്മളെ അദ്ഭുതപ്പെടുത്തുക. മറ്റ് ചിലര
"ഹമാസ് മോചിപ്പിച്ചശേഷം തിരികെ സ്കൂളില്‍ എത്തിയ ഇസ്രയേലി പെണ്‍കുട്ടി'; സുഹൃത്തുക്കളെ കണ്ടപ്പോള്‍
ഇസ്രയേല്‍ ഹമാസ് യുദ്ധം ലോകം മുഴുവന്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണല്ലൊ. ഇതെഴുതുമ്പോഴും അവിടെ വെടിയൊച്ചകള്‍ ഒ
വാഗാ അതിർത്തികടന്ന് അവൾ വന്നു..! വീണ്ടും ഇന്ത്യ-പാക് പ്രണയകഥ
കോൽക്കത്തക്കാരനായ കാമുകനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായി പാക്കിസ്ഥാനി യുവതി അട്ടാരി-വാഗാ അതിർത്തി കടന്ന്
പൂച്ചക്കുട്ടികളെ പുലിക്കുട്ടികളായി തെറ്റുധരിച്ച് ഗ്രാമീണര്‍; എന്നിട്ട്...
സിംഹവും പുലിയും കടുവയുമൊക്കെ മാര്‍ജാര കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് ജന്തുശാസ്ത്രം പറയുന്നത്. എന്നാല്‍ ഇക്കാര്യം
മൃതദേഹം സൂക്ഷിച്ച ബാഗ് തുറന്നപ്പോൾ ഞെട്ടൽ; ശ്മശാനജീവനക്കാരൻ മോർച്ചറി വിട്ടോടി
ദിവസവും നിരവധി മൃതദേഹങ്ങൾ കാണുകയും ഏറെസമയം ശ്മശാനത്തിൽ കഴിയുകയും ചെയ്യുന്ന ശ്മശാനജീവനക്കാർ പേടിതൊണ്ടന്മാർ ആയി
ഓടും വണ്ടി...പായും വണ്ടി...വോട്ടറെ കണ്ടാല്‍ നില്ക്കും വണ്ടി; ഡബിള്‍ഡക്കറില്‍ സൗജന്യയാത്രയുമായി വോട്ടുവണ്ടി
ആകാശം മേലാപ്പാക്കിയ ആനവണ്ടിയുടെ ഡബിള്‍ഡക്കറില്‍ രാജകീയ സൗജന്യയാത്ര. പോരാത്തതിന് കൈനിറയെ സമ്മാനങ്ങളും, കൂടെ വോട്ട
"മരിച്ചവരുടെ കുന്നുകള്‍' കാത്തുവെച്ച 2,000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍
മനുഷ്യരുടെ ആവിര്‍ഭാവത്തേയും ചരിത്രത്തെയും കുറിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഇന്നും തുടരുകയാണല്ലൊ. പ്രാചീനകാ
തലവേദനയ്ക്കു യുവാവിനെ സ്കാൻ ചെയ്തു; തലച്ചോറിൽ തറഞ്ഞ വസ്തു കണ്ടു ഡോക്ടർമാർ ഞെട്ടി..!
വിട്ടുമാറാത്ത തലവേദനയെ തുടർന്നാണു വിയറ്റ്നാം സ്വദേശിയായ 35 വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തലവേദന
സുഹൃത്ത് തിരഞ്ഞ ആ ഗായകന് ഇവിടെയുണ്ട്; പാട്ടിന്റെ വഴിയില്‍ അലയുകയായിരുന്നു
സമൂഹ മാധ്യമങ്ങള്‍ വല്ലാത്ത ഒരു ഇരിപ്പിടമാണ്. അവിടെ നന്മയും ദുഷ്ടതയുമൊക്കെ വന്നിരിക്കും. അവിടെ ഉടലെടുക്കുന്ന മിക്ക കാ
ബംപർ അടിക്കണ്ടായിരുന്നു..! കോടികൾ ലോട്ടറിയടിച്ചയാൾക്കു സംഭവിച്ചത്?
ലോട്ടറിയടിച്ചു കോടികൾ കിട്ടിയതുകൊണ്ടു മാത്രം കാര്യമില്ല, അതനുഭവിക്കാനും വേണം യോഗം. ജാക്പോട്ട് ലഭിച്ച ജോൺ ഡോ എന്ന അമേ
വിവാഹമോതിരം ചവറുകൂനയില്‍; 20 ടണ്‍ മാലിന്യം അരിച്ചുപെറുക്കി തൊഴിലാളികള്‍
വിവാഹമോതിരം എന്നത് ഏറെ സവിശേഷകരമായ ഒന്നാണല്ലൊ. എന്നാല്‍ അത് നഷ്ടമായാല്‍ എന്തായിരിക്കും സംഭവിക്കുക. മാനസിക സമ്മമ
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴിമാടം കണ്ടെത്തിയ ഗവേഷകർ അവിടെനിന്നു ലഭിച്ച അസ്ഥികൂടങ്ങൾ ക
മലയാളികളെ മാത്രമല്ല ചൈനാക്കാരെയും പറ്റിക്കാം...! ഭാഗ്യമുണ്ടാകാൻ ചൈനാക്കാരൻ നൽകിയത് രണ്ടരക്കോടി രൂപ!
തട്ടിപ്പുകൾക്കു തല വച്ചു കൊടുക്കുന്നവരാണ് മലയാളികൾ എന്നൊരു ദുഷ്പേരുണ്ട്. എന്നാൽ ചൈനാക്കാരും ഇതിൽനിന്നു വിഭിന്നരല്ലെന്നാണു അവിടെനിന്നുള്ള വാർത്തകൾ.
ടിപ്പ് സ്വല്പം മാറി; നല്‍കിയത് അഞ്ച് ലക്ഷം, തിരികെപ്പിടിക്കാന്‍ നെട്ടോട്ടം
ഏതെങ്കിലും ഭക്ഷണശാലയില്‍ കയറി കഴിച്ചശേഷം വിളമ്പിയ ആള്‍ക്ക് ടിപ്പ് നല്‍കുക എന്നത് ഒട്ടുമിക്കവരും ചെയ്യുന്ന ഒരു കാര്യ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ലോത്ത് ബിയര്‍ റെസ്ക്യൂ സെന്റര്‍ 18 വര്‍ഷം പൂര്‍ത്തിയാക്കുന്നു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരിനം കരടിയാണ് സ്ലോത്ത് ബിയര്‍. സാധാരണയായി പഴങ്ങള്‍, ഉറുമ്പുകള്‍, ചിതലുകള്‍ എന
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാ
"മരിക്കാനുള്ള 37 വഴികള്‍'; ജോവാന് ഫാനിന്റെ പ്രശ്നത്തിനു പിന്നിൽ
ആളുകള്‍ക്ക് വ്യത്യസ്തമായ ആരോഗ്യസ്ഥിതി ആയിരിക്കുമല്ലൊ. അവരുടെ ആഹാരവും വായുവുമൊക്കെ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന
ഗൂഗിൾ മാപ്പിന്റെ വികൃതികള്‍ അമേരിക്കയിലും; അവരെ മരുഭൂമിയില്‍ എത്തിച്ചു
അറിയാത്ത ഇടങ്ങളില്‍ എത്തപ്പെടാന്‍ പണ്ട് ആരോടെങ്കിലും ചോദിക്കേണ്ടി ഇരുന്നു. എന്നാല്‍ സങ്കേതികവിദ്യയുടെ കാലം അത്തരം ആശയവിനിമയങ്ങളുടെ സ്വഭാവം മാറ്റിമറിച്
യൂബർ ഡ്രൈവർ 113 രൂപ അധികം വാങ്ങി; പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് 5 ലക്ഷം നഷ്ടം
യൂബർ ഡ്രൈവർ 113 രൂപ അധികമായി ഈടാക്കിയതിനെക്കുറിച്ച് പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് അഞ്ചുലക്ഷത്തിലധി
"ഉറുമ്പുകള്‍ സമ്മാനിച്ച 23 വര്‍ഷങ്ങള്‍'; ഒരു പാരച്യൂട്ടിസ്റ്റിന്റെ വിചിത്രമായ രക്ഷപ്പെടല്‍
സാഹസികര്‍ പലപ്പോഴും പല അപകടങ്ങളിലും പെടാറുണ്ട്. പലതിനെയും കാര്യമാക്കാതെ അവര്‍ മുന്നേറാറുമുണ്ട്. എന്നാല്‍ വലിയ അപ
ലിബര്‍ട്ടി ബാരോസ്; ലോകത്തിലെ ഏറ്റവും വഴക്കമുള്ള പെണ്‍കുട്ടി
ചിലയാളുകള്‍ വിസ്മയങ്ങള്‍ ആണ്. അവരില്‍ ചിലര്‍ അവരുടെ ബുദ്ധിശക്തികള്‍ കൊണ്ടാകും നമ്മളെ അദ്ഭുതപ്പെടുത്തുക. മറ്റ് ചിലര
"ഹമാസ് മോചിപ്പിച്ചശേഷം തിരികെ സ്കൂളില്‍ എത്തിയ ഇസ്രയേലി പെണ്‍കുട്ടി'; സുഹൃത്തുക്കളെ കണ്ടപ്പോള്‍
ഇസ്രയേല്‍ ഹമാസ് യുദ്ധം ലോകം മുഴുവന്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണല്ലൊ. ഇതെഴുതുമ്പോഴും അവിടെ വെടിയൊച്ചകള്‍ ഒ
വാഗാ അതിർത്തികടന്ന് അവൾ വന്നു..! വീണ്ടും ഇന്ത്യ-പാക് പ്രണയകഥ
കോൽക്കത്തക്കാരനായ കാമുകനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായി പാക്കിസ്ഥാനി യുവതി അട്ടാരി-വാഗാ അതിർത്തി കടന്ന്
പൂച്ചക്കുട്ടികളെ പുലിക്കുട്ടികളായി തെറ്റുധരിച്ച് ഗ്രാമീണര്‍; എന്നിട്ട്...
സിംഹവും പുലിയും കടുവയുമൊക്കെ മാര്‍ജാര കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് ജന്തുശാസ്ത്രം പറയുന്നത്. എന്നാല്‍ ഇക്കാര്യം
മൃതദേഹം സൂക്ഷിച്ച ബാഗ് തുറന്നപ്പോൾ ഞെട്ടൽ; ശ്മശാനജീവനക്കാരൻ മോർച്ചറി വിട്ടോടി
ദിവസവും നിരവധി മൃതദേഹങ്ങൾ കാണുകയും ഏറെസമയം ശ്മശാനത്തിൽ കഴിയുകയും ചെയ്യുന്ന ശ്മശാനജീവനക്കാർ പേടിതൊണ്ടന്മാർ ആയി
ഓടും വണ്ടി...പായും വണ്ടി...വോട്ടറെ കണ്ടാല്‍ നില്ക്കും വണ്ടി; ഡബിള്‍ഡക്കറില്‍ സൗജന്യയാത്രയുമായി വോട്ടുവണ്ടി
ആകാശം മേലാപ്പാക്കിയ ആനവണ്ടിയുടെ ഡബിള്‍ഡക്കറില്‍ രാജകീയ സൗജന്യയാത്ര. പോരാത്തതിന് കൈനിറയെ സമ്മാനങ്ങളും, കൂടെ വോട്ട
"മരിച്ചവരുടെ കുന്നുകള്‍' കാത്തുവെച്ച 2,000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍
മനുഷ്യരുടെ ആവിര്‍ഭാവത്തേയും ചരിത്രത്തെയും കുറിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഇന്നും തുടരുകയാണല്ലൊ. പ്രാചീനകാ
തലവേദനയ്ക്കു യുവാവിനെ സ്കാൻ ചെയ്തു; തലച്ചോറിൽ തറഞ്ഞ വസ്തു കണ്ടു ഡോക്ടർമാർ ഞെട്ടി..!
വിട്ടുമാറാത്ത തലവേദനയെ തുടർന്നാണു വിയറ്റ്നാം സ്വദേശിയായ 35 വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തലവേദന
സുഹൃത്ത് തിരഞ്ഞ ആ ഗായകന് ഇവിടെയുണ്ട്; പാട്ടിന്റെ വഴിയില്‍ അലയുകയായിരുന്നു
സമൂഹ മാധ്യമങ്ങള്‍ വല്ലാത്ത ഒരു ഇരിപ്പിടമാണ്. അവിടെ നന്മയും ദുഷ്ടതയുമൊക്കെ വന്നിരിക്കും. അവിടെ ഉടലെടുക്കുന്ന മിക്ക കാ
ബംപർ അടിക്കണ്ടായിരുന്നു..! കോടികൾ ലോട്ടറിയടിച്ചയാൾക്കു സംഭവിച്ചത്?
ലോട്ടറിയടിച്ചു കോടികൾ കിട്ടിയതുകൊണ്ടു മാത്രം കാര്യമില്ല, അതനുഭവിക്കാനും വേണം യോഗം. ജാക്പോട്ട് ലഭിച്ച ജോൺ ഡോ എന്ന അമേ
വിവാഹമോതിരം ചവറുകൂനയില്‍; 20 ടണ്‍ മാലിന്യം അരിച്ചുപെറുക്കി തൊഴിലാളികള്‍
വിവാഹമോതിരം എന്നത് ഏറെ സവിശേഷകരമായ ഒന്നാണല്ലൊ. എന്നാല്‍ അത് നഷ്ടമായാല്‍ എന്തായിരിക്കും സംഭവിക്കുക. മാനസിക സമ്മമ
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴിമാടം കണ്ടെത്തിയ ഗവേഷകർ അവിടെനിന്നു ലഭിച്ച അസ്ഥികൂടങ്ങൾ ക
മലയാളികളെ മാത്രമല്ല ചൈനാക്കാരെയും പറ്റിക്കാം...! ഭാഗ്യമുണ്ടാകാൻ ചൈനാക്കാരൻ നൽകിയത് രണ്ടരക്കോടി രൂപ!
തട്ടിപ്പുകൾക്കു തല വച്ചു കൊടുക്കുന്നവരാണ് മലയാളികൾ എന്നൊരു ദുഷ്പേരുണ്ട്. എന്നാൽ ചൈനാക്കാരും ഇതിൽനിന്നു വിഭിന്നരല്ലെന്നാണു അവിടെനിന്നുള്ള വാർത്തകൾ.
ടിപ്പ് സ്വല്പം മാറി; നല്‍കിയത് അഞ്ച് ലക്ഷം, തിരികെപ്പിടിക്കാന്‍ നെട്ടോട്ടം
ഏതെങ്കിലും ഭക്ഷണശാലയില്‍ കയറി കഴിച്ചശേഷം വിളമ്പിയ ആള്‍ക്ക് ടിപ്പ് നല്‍കുക എന്നത് ഒട്ടുമിക്കവരും ചെയ്യുന്ന ഒരു കാര്യ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ലോത്ത് ബിയര്‍ റെസ്ക്യൂ സെന്റര്‍ 18 വര്‍ഷം പൂര്‍ത്തിയാക്കുന്നു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരിനം കരടിയാണ് സ്ലോത്ത് ബിയര്‍. സാധാരണയായി പഴങ്ങള്‍, ഉറുമ്പുകള്‍, ചിതലുകള്‍ എന
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാ
"മരിക്കാനുള്ള 37 വഴികള്‍'; ജോവാന് ഫാനിന്റെ പ്രശ്നത്തിനു പിന്നിൽ
ആളുകള്‍ക്ക് വ്യത്യസ്തമായ ആരോഗ്യസ്ഥിതി ആയിരിക്കുമല്ലൊ. അവരുടെ ആഹാരവും വായുവുമൊക്കെ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന
ഗൂഗിൾ മാപ്പിന്റെ വികൃതികള്‍ അമേരിക്കയിലും; അവരെ മരുഭൂമിയില്‍ എത്തിച്ചു
അറിയാത്ത ഇടങ്ങളില്‍ എത്തപ്പെടാന്‍ പണ്ട് ആരോടെങ്കിലും ചോദിക്കേണ്ടി ഇരുന്നു. എന്നാല്‍ സങ്കേതികവിദ്യയുടെ കാലം അത്തരം ആശയവിനിമയങ്ങളുടെ സ്വഭാവം മാറ്റിമറിച്
യൂബർ ഡ്രൈവർ 113 രൂപ അധികം വാങ്ങി; പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് 5 ലക്ഷം നഷ്ടം
യൂബർ ഡ്രൈവർ 113 രൂപ അധികമായി ഈടാക്കിയതിനെക്കുറിച്ച് പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് അഞ്ചുലക്ഷത്തിലധി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേടിയ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയ
സ്വന്തം വാഹനത്തെക്കുറിച്ചുള്ള ഒരു ഡ്രൈവറുടെ "റിവ്യൂ'; നെറ്റിസണില്‍ ചര്‍ച്ചയാകുന്നു
തങ്ങള്‍ ആഗ്രഹിക്കുന്ന വാഹനങ്ങള്‍ സ്വന്തമാക്കാന്‍ മിക്കവരും പരിശ്രമിക്കും. ആ വാഹനമൊന്നു ലഭിച്ചുകഴിയുമ്പോള്‍ എന്താണൊ
"കൊലയാളി പക്ഷി' നീന്തിയെത്തി; ആളുകൾ ഭയന്നോടി!
കൊലയാളിയെന്നു ദുഷ്പേരുള്ള പക്ഷിയാണ് "കാസവരി'. തീവിഴുങ്ങിപ്പക്ഷി എന്നാണു മലയാളത്തിൽ ഇതറിയപ്പെടുന്നത്. ആപത്തു വരുന്
രണ്ട് ബംപർ അടിച്ചിട്ടും ഒന്നും ശരിയായില്ല!
കൈയിൽ പണമില്ലാതെ നട്ടംതിരിയുന്നവർ കരുതും ഒരു ലോട്ടറിയടിച്ചാൽ എല്ലാം ശരിയാകുമെന്ന്. പക്ഷേ കോടികളുടെ ബംപർ അടിച്ചാല
"ഞാന്‍ എത്രമാത്രം സ്നേഹിക്കപ്പെട്ടുവെന്ന് എനിക്കറിയാമായിരുന്നു'; ഏറ്റവും ഹൃദയഭേദകമായ മരണക്കുറിപ്പ്
ജീവിതം ഒരുനാള്‍ വിരമിക്കാനുള്ളതാണെന്ന് എല്ലാവര്ക്കും അറിയാം. ആ ദിവസം എന്നാണെന്ന് അറിയില്ല എന്നതാണ് മരണത്തിന്റെ സൗന
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഗോത്രജനതയ്ക്കൊപ്പം 100 മണിക്കൂര്‍ ചിലവഴിച്ച യൂട്യൂബര്‍ കണ്ട വിസ്മയങ്ങള്‍
നമ്മുടെ കാഴ്ച വിസ്മയങ്ങളില്‍ കുരുങ്ങുമ്പോള്‍ കൗതുകം ആരംഭിക്കും. ഈ പ്രപഞ്ചം ഒരുക്കിയിട്ടുള്ള നിരവധി നിഗൂഢതകളിലേക്ക്
"അവരുടെ ചിരി നാം കാക്കേണ്ടവര്‍'; ഒരു ശിശുദിനം കൂടി...
വീണ്ടുമൊരു ശിശുദിനം എത്തിയിരിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാ
നൂറ്റിരണ്ടാം വയസില്‍ നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍; കലാവതി ദേവിയെന്ന വിസ്മയം
എത്രകാലം ജീവിച്ചിരുന്നു എന്നതല്ല. എത്രകാലം ആരോഗ്യത്തോടെ ഇരുന്നു എന്നതിലാണ് കാര്യമെന്ന് അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടായുള്ള സ്വീഡിഷ് കാത്തിരിപ്പിന് ഉത്തരമില്ലാത്ത കൊറിയ"കാര്‍'
ലോകത്തെ ഏറ്റവും ശ്രദ്ധകേന്ദ്രമായ രാജ്യങ്ങളില്‍ ആദ്യത്തേതില്പ്പെടുന്ന ഒന്നാണ് ഉത്തരകൊറിയ. അമേരിക്കയും റഷ്യയും ചൈനയു
"ഇന്തോനേഷ്യയിലെ സ്മോക്കിംഗ് ബേബി' ഇപ്പോള്‍ ഇങ്ങനെയാണ്
നിങ്ങള്‍ സൈബര്‍ ലോകത്ത് സജീവമാണെങ്കില്‍ ഓര്‍മയിലുണ്ടാകുന്ന ഒരാളാകും ഒരുദിവസം 40 സിഗരറ്റ് വലിക്കുന്ന ഒരു ചെറിയകുട്ട
Latest News
പാപ്പരായി പ്രഖ്യാപിക്കണമെന്ന കെ. സുധാകരന്റെ ഹർജി തള്ളി
മലമ്പുഴയിൽ മലയിൽ കുടുങ്ങിയ ബാബു വീട് ആക്രമിച്ച കേസിൽ അറസ്റ്റിൽ
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി: സുപ്രീംകോടതി വിധി തിങ്കളാഴ്ച
സതീശനെതിരെ മന്ത്രിമാർ, പറവൂരിലെ തന്പുരാന് മുഖ്യമന്ത്രി പദം സ്വപ്നം മാത്രമെന്ന് സജി ചെറിയാൻ
ആലപ്പുഴയിൽ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
Latest News
പാപ്പരായി പ്രഖ്യാപിക്കണമെന്ന കെ. സുധാകരന്റെ ഹർജി തള്ളി
മലമ്പുഴയിൽ മലയിൽ കുടുങ്ങിയ ബാബു വീട് ആക്രമിച്ച കേസിൽ അറസ്റ്റിൽ
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി: സുപ്രീംകോടതി വിധി തിങ്കളാഴ്ച
സതീശനെതിരെ മന്ത്രിമാർ, പറവൂരിലെ തന്പുരാന് മുഖ്യമന്ത്രി പദം സ്വപ്നം മാത്രമെന്ന് സജി ചെറിയാൻ
ആലപ്പുഴയിൽ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top